-
‘നീ വളരെ സുന്ദരിയാണ്’വീക്ഷാഗോപുരം (പൊതുപതിപ്പ്)—2017 | നമ്പർ 3
-
-
സാറയുടെ അടുത്ത് എത്തിയ അബ്രാഹാം ഇപ്പോൾ ആവേശത്തിന്റെ കൊടുമുടിയിലാണ്. തൊട്ടുമുമ്പ് സംഭവിച്ച കാര്യങ്ങൾ അബ്രാഹാമിന് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. ‘ദൈവം പ്രത്യക്ഷപ്പെട്ടു! ഞാൻ ആരാധിക്കുന്ന എന്റെ ദൈവം, സ്വന്തം ദൂതനെ അയച്ച് എന്നോടു സംസാരിച്ചു!’ ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് ആകാംക്ഷ വിരിഞ്ഞ കണ്ണുകളോടെ തന്റെ പ്രിയ ഭർത്താവിനോട്, “ദൈവം എന്താണ് പറഞ്ഞത്, ദയവായി എന്നോടു പറയൂ!” എന്നു പറയുന്ന സാറയെ മനസ്സിൽ കാണുക. കണ്ട കാര്യങ്ങൾ പ്രിയതമയോട് വിവരിക്കാൻ ആവേശം കാരണം അബ്രാഹാമിനാകുന്നില്ല. ഒരിടത്തിരുന്ന് അവയെല്ലാം അബ്രാഹാം ഒരിക്കൽക്കൂടി ചിന്തിച്ചുകാണും. എന്നിട്ട് യഹോവ തന്നോടു പറഞ്ഞ കാര്യം സാറയെ അറിയിച്ചു: “നിന്റെ ദേശത്തെയും ബന്ധുക്കളെയും വിട്ട് ഞാൻ നിന്നെ കാണിക്കാനിരിക്കുന്ന ദേശത്തേക്കു വരുക.” (പ്രവൃത്തികൾ 7:2, 3) ആവേശമൊക്കെ ഒന്ന് കെട്ടടങ്ങിയപ്പോൾ യഹോവ തങ്ങൾക്കു തന്ന നിയമനത്തെക്കുറിച്ചായി പിന്നെ അവരുടെ മുഴുചിന്തയും. ഇപ്പോഴുള്ള സുഖകരമായ ജീവിതമൊക്കെ വിട്ട് അവർ ഇനി നാടോടികളെപ്പോലെ കഴിയണം! സാറ എന്തു പറഞ്ഞുകാണും? അവളുടെ പ്രതികരണം എന്താണെന്ന് അബ്രാഹാം സൂക്ഷിച്ചുനോക്കിയിട്ടുണ്ടാകും. അത്തരമൊരു വലിയ മാറ്റം ഉണ്ടാകുമ്പോൾ അവൾ മനസ്സോടെ അബ്രാഹാമിനെ പിന്തുണയ്ക്കുമോ?
സാറയ്‌ക്ക് നേരിടേണ്ടിവന്നതുപോലൊരു സാഹചര്യം നമുക്ക് അത്ര പരിചിതമല്ലായിരിക്കാം. നമ്മൾ ഇങ്ങനെ ചിന്തിച്ചേക്കാം, ‘ദൈവം എന്നോടോ എന്റെ ഇണയോടോ ഇതുപോലൊരു കാര്യം ചെയ്യാൻ പറഞ്ഞിട്ടില്ലല്ലോ.’ നമുക്കെല്ലാം ഒരുപോലെയല്ല തിരഞ്ഞെടുപ്പുകൾ നടത്തേണ്ടിവരുന്നത് എന്നത് ശരിയാണ്. നമ്മൾ ജീവിക്കുന്നത് ഭൗതികവസ്തുക്കളാൽ ചുറ്റപ്പെട്ട ഒരു ലോകത്തിലാണ്. നമ്മുടെതന്നെ സുഖത്തിനും സമ്പത്തിനും സുരക്ഷയ്ക്കും ഒക്കെ ഒന്നാം സ്ഥാനം നൽകാൻ അവ നമ്മളെ പ്രേരിപ്പിക്കുന്നു. എന്നാൽ മറ്റൊരു തിരഞ്ഞെടുപ്പു നടത്താനാണ് ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്. നമ്മളെത്തന്നെ സന്തോഷിപ്പിക്കുന്നതിനു പകരം ആത്മീയകാര്യങ്ങൾക്കു പ്രഥമസ്ഥാനം നൽകിക്കൊണ്ട് ദൈവത്തെ സന്തോഷിപ്പിക്കാൻ അതു പറയുന്നു. (മത്തായി 6:33) സാറ ചെയ്തതിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുമ്പോൾ, സ്വയം നമ്മൾ ഇങ്ങനെ ചോദിച്ചേക്കാം: ‘എന്റെ ജീവിതത്തിൽ ഞാൻ എന്ത് തിരഞ്ഞെടുക്കും?’
-
-
‘നീ വളരെ സുന്ദരിയാണ്’വീക്ഷാഗോപുരം (പൊതുപതിപ്പ്)—2017 | നമ്പർ 3
-
-
ഇനി കുടുംബത്തെക്കുറിച്ചോ? സാറ ആരെയൊക്കെ ഉപേക്ഷിച്ച് പോകണമായിരുന്നു? “നിന്റെ ദേശത്തെയും ബന്ധുക്കളെയും വിട്ട്” പോകാനുള്ള ദൈവത്തിന്റെ കല്‌പന സാറയെ ഏറെ വിഷമിപ്പിച്ചിരിക്കാം. കാരണം കൂടപ്പിറപ്പുകളും അവരുടെ മക്കളും മറ്റു ബന്ധുമിത്രാദികളും ഒക്കെയായി സാറയ്‌ക്ക് ഉറ്റവരും ഉടയവരും അനേകരുണ്ട്. അവരെയൊക്കെ ഇനി എന്നെങ്കിലും കാണാൻ കഴിയുമോ! സ്നേഹമയിയും വാത്സല്യനിധിയും ആയ ഈ സ്‌ത്രീക്ക് ഈ വേർപിരിയൽ ഹൃദയഭേദകമായിരുന്നിരിക്കണം. എങ്കിലും, ഓരോ ദിവസവും തന്റെ മനസ്സിനെ പാകപ്പെടുത്തിക്കൊണ്ട് പോകാനുള്ള ആ ദിവസത്തിനുവേണ്ടി അവൾ മാനസികമായി ഒരുങ്ങി.
-