വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • “പ്രസംഗിച്ചുകൊണ്ടിരിക്കുക; മിണ്ടാതിരിക്കരുത്‌”
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
    • “ഈ നഗരത്തിൽ എനിക്ക്‌ ഇനിയും അനേകരുണ്ട്‌” (പ്രവൃ. 18:9-17)

      12. ദർശനത്തിൽ പൗലോസിന്‌ എന്ത്‌ ഉറപ്പു ലഭിച്ചു?

      12 കൊരിന്തിൽ തന്റെ ശുശ്രൂഷ തുടരണമോ എന്നതു സംബന്ധിച്ച്‌ പൗലോസിന്‌ എന്തെങ്കിലും സംശയം ഉണ്ടായിരുന്നെങ്കിൽ രാത്രിയിൽ കർത്താവായ യേശു ദർശനത്തിൽ അദ്ദേഹത്തോടു സംസാരിച്ചതോടെ അതു മാറിയിരിക്കണം. യേശു പൗലോസിനോട്‌ ഇപ്രകാരം പറഞ്ഞു: “പേടിക്കേണ്ടാ. പ്രസംഗിച്ചുകൊണ്ടിരിക്കുക; മിണ്ടാതിരിക്കരുത്‌. ഞാൻ നിന്റെകൂടെയുണ്ട്‌. ആരും നിന്നെ ആക്രമിക്കുകയോ അപായപ്പെടുത്തുകയോ ഇല്ല. ഈ നഗരത്തിൽ എനിക്ക്‌ ഇനിയും അനേകരുണ്ട്‌.” (പ്രവൃ. 18:9, 10) എത്ര പ്രോത്സാഹജനകമായ ദർശനം! ആക്രമണങ്ങളിൽനിന്ന്‌ പൗലോസിനെ സംരക്ഷിക്കുമെന്നും പട്ടണത്തിൽ യോഗ്യരായ അനേകർ ഇനിയും ഉണ്ടെന്നും കർത്താവുതന്നെ അദ്ദേഹത്തിന്‌ ഉറപ്പുകൊടുത്തിരിക്കുന്നു! ആകട്ടെ, പൗലോസ്‌ അപ്പോൾ എന്തു ചെയ്‌തു? “പൗലോസ്‌ ദൈവത്തിന്റെ വചനം പഠിപ്പിച്ചുകൊണ്ട്‌ ഒരു വർഷവും ആറു മാസവും അവിടെ താമസിച്ചു” എന്ന്‌ നാം വായിക്കുന്നു.—പ്രവൃ. 18:11.

  • “പ്രസംഗിച്ചുകൊണ്ടിരിക്കുക; മിണ്ടാതിരിക്കരുത്‌”
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
    • 16. “പേടിക്കേണ്ടാ. പ്രസംഗിച്ചുകൊണ്ടിരിക്കുക; മിണ്ടാതിരിക്കരുത്‌. ഞാൻ നിന്റെകൂടെയുണ്ട്‌” എന്ന കർത്താവിന്റെ വാക്കുകൾ ശുശ്രൂഷയോടുള്ള ബന്ധത്തിൽ നമുക്ക്‌ എന്ത്‌ ഉറപ്പുനൽകുന്നു?

      16 ജൂതന്മാർ പൗലോസിനെ തിരസ്‌കരിച്ചശേഷമാണ്‌ കർത്താവായ യേശു പൗലോസിനോട്‌, “പേടിക്കേണ്ടാ. പ്രസംഗിച്ചുകൊണ്ടിരിക്കുക; മിണ്ടാതിരിക്കരുത്‌. ഞാൻ നിന്റെകൂടെയുണ്ട്‌” എന്നു പറഞ്ഞതെന്നോർക്കുക. (പ്രവൃ. 18:9, 10) ആ വാക്കുകൾ നാമും മനസ്സിൽപ്പിടിക്കണം, പ്രത്യേകിച്ച്‌ ആളുകൾ നമ്മുടെ സന്ദേശം തിരസ്‌കരിക്കുമ്പോൾ. യഹോവ ആളുകളുടെ ഹൃദയം കാണുന്നുണ്ടെന്നും ആത്മാർഥഹൃദയരായ ആളുകളെ തന്നിലേക്ക്‌ ആകർഷിക്കുന്നുണ്ടെന്നും ഉള്ള കാര്യം നാം മറക്കരുത്‌. (1 ശമു. 16:7; യോഹ. 6:44) ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെടുന്നതിനുള്ള എത്ര നല്ല കാരണം! ഓരോ വർഷവും ആയിരക്കണക്കിന്‌ ആളുകളാണ്‌ സ്‌നാനമേൽക്കുന്നത്‌, അതായത്‌ ദിവസവും നൂറുകണക്കിനു പേർ! ‘എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കാനുള്ള’ കല്പന അനുസരിക്കുന്നവർക്ക്‌ യേശു ഈ ഉറപ്പുനൽകുന്നു: “വ്യവസ്ഥിതിയുടെ അവസാനകാലംവരെ എന്നും ഞാൻ നിങ്ങളുടെകൂടെയുണ്ട്‌.”—മത്താ. 28:19, 20.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക