വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സ്‌നേഹത്തിന്റെ മാർഗം ഒരിക്കലും നിലച്ചുപോകുന്നില്ല
    വീക്ഷാഗോപുരം—1999 | ഫെബ്രുവരി 15
    • 9. സ്വന്തം താത്‌പര്യം നോക്കിയ വ്യക്തികളുടെ ഏതെല്ലാം മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ ബൈബിൾ പ്രദാനം ചെയ്യുന്നു?

      9 സ്‌നേഹം “അതിന്റെ സ്വന്തം താത്‌പര്യങ്ങൾ അന്വേഷിക്കുന്നില്ല.” (1 കൊരിന്ത്യർ 13:5, NW) സ്‌നേഹമുള്ള വ്യക്തി സ്വന്തം കാര്യലാഭത്തിനായി മറ്റുള്ളവരെ ഒരു ഉപകരണമാക്കുകയില്ല. ഇതു സംബന്ധിച്ച മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ ബൈബിളിൽ ഉണ്ട്‌. ഉദാഹരണത്തിന്‌, തങ്ങളുടെ സ്വന്തം സ്വാർഥ ലക്ഷ്യങ്ങൾക്കായി മറ്റുള്ളവരെ ഉപകരണങ്ങളാക്കിയ ദെലീലാ, ഈസേബെൽ, അഥല്യാ എന്നീ സ്‌ത്രീകളെ കുറിച്ചു നാം വായിക്കുന്നു. (ന്യായാധിപൻമാർ 16:16; 1 രാജാക്കന്മാർ 21:25; 2 ദിനവൃത്താന്തം 22:10-12) ദാവീദ്‌ രാജാവിന്റെ പുത്രനായ അബ്‌ശാലോമും അതുപോലെ പ്രവർത്തിച്ച വ്യക്തിയാണ്‌. വ്യവഹാരത്തിനായി യെരൂശലേമിൽ എത്തുന്നവരെ സമീപിച്ച്‌ രാജസദസ്സിന്‌ അവരുടെ പ്രശ്‌നത്തിൽ യഥാർഥ താത്‌പര്യമില്ലെന്ന്‌ അവൻ അവരെ വിദഗ്‌ധമായി ധരിപ്പിക്കുമായിരുന്നു. എന്നിട്ട്‌, രാജസദസ്സിൽ വാസ്‌തവത്തിൽ വേണ്ടിയിരുന്നത്‌ തന്നെപ്പോലെയുള്ള ഊഷ്‌മളഹൃദയനായ ഒരു വ്യക്തി ആണെന്ന്‌ അവൻ വെട്ടിത്തുറന്നു പറയുമായിരുന്നു. (2 ശമൂവേൽ 15:2-4) തീർച്ചയായും, അബ്‌ശാലോം തത്‌പരനായിരുന്നത്‌, പീഡിതരിലല്ല, തന്നിൽത്തന്നെ ആയിരുന്നു. സ്വയം അവരോധിത രാജാവ്‌ എന്ന നിലയിൽ പ്രവർത്തിച്ചുകൊണ്ട്‌, അവൻ അനേകരുടെ ഹൃദയം കവർന്നു. എന്നാൽ കൃത്യസമയത്ത്‌ അബ്‌ശാലോമിനു കടുത്ത പരാജയം നേരിട്ടു. മരണത്തിങ്കൽ അന്തസ്സായ ഒരു ശവസംസ്‌കാരത്തിനുപോലും അവൻ യോഗ്യനല്ലെന്നു ഗണിക്കപ്പെടുകയാണുണ്ടായത്‌.—2 ശമൂവേൽ 18:6-17.

      10. മറ്റുള്ളവരുടെ താത്‌പര്യം നോക്കുന്നുണ്ടെന്നു നമുക്ക്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

      10 ഇത്‌ ഇന്നത്തെ ക്രിസ്‌ത്യാനികൾക്ക്‌ ഒരു മുന്നറിയിപ്പ്‌ ആണ്‌. പുരുഷനായാലും സ്‌ത്രീയായാലും, നമുക്കു സ്വതവേ പ്രേരണാവൈഭവം ഉണ്ടായിരിക്കാം. സംഭാഷണവേളയിൽ മേധാവിത്വം പുലർത്തിക്കൊണ്ടോ വ്യത്യസ്‌ത വീക്ഷണമുള്ളവരെ അടിച്ചിരുത്തിക്കൊണ്ടോ നമ്മുടെ കാര്യസാധ്യത്തിനു ശ്രമിക്കുന്നത്‌ എളുപ്പമായിരുന്നേക്കാം. എന്നാൽ നമുക്ക്‌ യഥാർഥ സ്‌നേഹം ഉണ്ടെങ്കിൽ, നാം മറ്റുള്ളവന്റെ താത്‌പര്യവും നോക്കും. (ഫിലിപ്പിയർ 2:2-4) ദൈവത്തിന്റെ സംഘടനയിൽ നമുക്കുള്ള പരിചയമോ സ്ഥാനമോ ഹേതുവായി നാം മറ്റുള്ളവരെ മുതലെടുക്കുകയോ നമ്മുടെ വീക്ഷണങ്ങൾ മാത്രമാണ്‌ ശരി എന്ന മട്ടിൽ ചോദ്യം ചെയ്യത്തക്ക ആശയങ്ങൾ ഉന്നമിപ്പിക്കുകയോ ചെയ്യുകയില്ല. മറിച്ച്‌, നാം ഈ സദൃശവാക്യം അനുസ്‌മരിക്കും: “നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്‌ചക്കു മുമ്പെ ഉന്നതഭാവം.”—സദൃശവാക്യങ്ങൾ 16:18.

  • സ്‌നേഹത്തിന്റെ മാർഗം ഒരിക്കലും നിലച്ചുപോകുന്നില്ല
    വീക്ഷാഗോപുരം—1999 | ഫെബ്രുവരി 15
    • 11. (എ) ദയയുള്ളതും അന്തസ്സുള്ളതുമായ സ്‌നേഹം നമുക്ക്‌ ഏതെല്ലാം വിധങ്ങളിൽ പ്രകടമാക്കാൻ കഴിയും? (ബി) നാം അനീതിയിൽ സന്തോഷിക്കുന്നില്ലെന്ന്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

      11 സ്‌നേഹം “ദയ”യുള്ളതാകുന്നു എന്നും അത്‌ “അന്തസ്സില്ലാതെ പെരുമാറുന്നില്ല” എന്നും പൗലൊസ്‌ എഴുതി. (1 കൊരിന്ത്യർ 13:4, 5, NW) അതേ, പരുക്കൻമട്ടിലോ അശ്ലീലമായ വിധത്തിലോ അനാദരപൂർവകമായോ പ്രവർത്തിക്കാൻ സ്‌നേഹം നമ്മെ അനുവദിക്കുകയില്ല. പകരം, നാം മറ്റുള്ളവരുടെ വികാരങ്ങൾ കണക്കിലെടുക്കും. ഉദാഹരണത്തിന്‌, സ്‌നേഹമുള്ള ഒരു വ്യക്തി മറ്റുള്ളവരുടെ മനസ്സാക്ഷിയെ അലോസരപ്പെടുത്തുന്ന സംഗതികൾ ചെയ്യുന്നത്‌ ഒഴിവാക്കും. (1 കൊരിന്ത്യർ 8:13 താരതമ്യം ചെയ്യുക.) സ്‌നേഹം “അനീതിയിൽ സന്തോഷിക്കുന്നില്ല, എന്നാൽ സത്യത്തിൽ സന്തോഷിക്കുന്നു.” (1 കൊരിന്ത്യർ 13:6, NW) നാം യഹോവയുടെ നിയമത്തെ ഇഷ്ടപ്പെടുന്നെങ്കിൽ, അധാർമികതയെ നിസ്സാരമായി വീക്ഷിക്കുകയോ ദൈവം വെറുക്കുന്ന സംഗതികളിൽ വിനോദം കണ്ടെത്തുകയോ ചെയ്യുകയില്ല. (സങ്കീർത്തനം 119:97) ഇടിച്ചുകളയുന്നതിലല്ല, മറിച്ചു കെട്ടുപണി ചെയ്യുന്ന സംഗതികളിൽ സന്തോഷം കണ്ടെത്താൻ സ്‌നേഹം നമ്മെ സഹായിക്കും.—റോമർ 15:2; 1 കൊരിന്ത്യർ 10:23, 24; 14:26.

      12, 13. (എ) ആരെങ്കിലും നമ്മെ വ്രണപ്പെടുത്തുമ്പോൾ നാം എങ്ങനെ പ്രതികരിക്കണം? (ബി) നീതികരിക്കത്തക്ക കോപം പോലും നാം ജ്ഞാനപൂർവകമല്ലാത്ത വിധത്തിൽ പ്രവർത്തിക്കുന്നതിന്‌ ഇടയാക്കിയേക്കാം എന്നു പ്രകടമാക്കുന്ന ബൈബിൾ ദൃഷ്ടാന്തങ്ങൾ പറയുക.

      12 സ്‌നേഹം “പ്രകോപിതമാകുന്നില്ല, [“എളുപ്പം നീരസപ്പെടുന്നില്ല,” ഫിലിപ്‌സ്‌] എന്നു പൗലൊസ്‌ എഴുതുന്നു. (1 കൊരിന്ത്യർ 13:5, NW) നമ്മെ ആരെങ്കിലും വ്രണപ്പെടുത്തുമ്പോൾ അസ്വസ്ഥരായിത്തീരുന്നതോ ഒരളവോളം ക്രോധം തോന്നുന്നതോ അപൂർണരായ നമ്മെ സംബന്ധിച്ചിടത്തോളം സാധാരണമാണ്‌ എന്നതു സമ്മതിക്കുന്നു. എന്നാൽ, ദീർഘമായി നീരസം വെച്ചുകൊണ്ടിരിക്കുന്നതോ പ്രകോപിത അവസ്ഥയിൽ തുടരുന്നതോ തെറ്റാണ്‌. (സങ്കീർത്തനം 4:4; എഫെസ്യർ 4:26) നിയന്ത്രിക്കുന്നില്ലെങ്കിൽ, നീതികരിക്കത്തക്ക കോപംപോലും നാം ജ്ഞാനപൂർവകമല്ലാത്ത വിധത്തിൽ പ്രവർത്തിക്കുന്നതിന്‌ ഇടയാക്കിയേക്കാം; ഇതിനു യഹോവ നമ്മോട്‌ കണക്കു ചോദിക്കും.—ഉല്‌പത്തി 34:1-31; 49:5-7; സംഖ്യാപുസ്‌തകം 12:3; 20:10-12; സങ്കീർത്തനം 106:32, 33.

      13 മറ്റുള്ളവരുടെ അപൂർണതകൾ കാണുമ്പോൾ ചിലർ സഭാ യോഗങ്ങൾക്കു ഹാജരാകുന്നതിലും വയൽ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിലും മന്ദീഭവിക്കുന്നു. മുമ്പ്‌, ഇവരിൽ അനേകരും വിശ്വാസത്തിനുവേണ്ടി പോരാട്ടം നടത്തിയിട്ടുള്ളവരാണ്‌—ഒരുപക്ഷേ കുടുംബത്തിൽനിന്നുള്ള എതിർപ്പോ സഹജോലിക്കാരിൽനിന്നുള്ള പരിഹാസമോ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രശ്‌നങ്ങളോ സഹിച്ചുകൊണ്ട്‌. അവയെയെല്ലാം ദൃഢവിശ്വസ്‌തതയുടെ പരിശോധനകളായി വീക്ഷിച്ചതുകൊണ്ട്‌—വാസ്‌തവത്തിൽ അത്‌ അങ്ങനെതന്നെ ആയിരുന്നുതാനും—അവർ അത്തരം പ്രതിബന്ധങ്ങളെ സഹിച്ചുനിന്നു. എന്നാൽ ഒരു സഹക്രിസ്‌ത്യാനി സ്‌നേഹശൂന്യമായ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ എന്തു സംഭവിക്കുന്നു? ഇത്‌ ദൃഢവിശ്വസ്‌തതയുടെ ഒരു പരിശോധനയല്ലേ? തീർച്ചയായും ആണ്‌, എന്തെന്നാൽ പ്രകോപിത അവസ്ഥയിൽ തുടർന്നാൽ, നാം “പിശാചിന്നു ഇടം കൊടു”ത്തേക്കാം.—എഫെസ്യർ 4:27.

      14, 15. (എ) “ദ്രോഹത്തിന്റെ കണക്കു സൂക്ഷിക്കു”കയെന്നതിന്റെ അർഥമെന്ത്‌? (ബി) ക്ഷമിക്കുന്നതിൽ നമുക്ക്‌ എങ്ങനെ യഹോവയെ അനുകരിക്കാൻ കഴിയും?

      14 നല്ല കാരണത്തോടെ പൗലൊസ്‌ പറയുന്നു, സ്‌നേഹം “ദ്രോഹത്തിന്റെ കണക്കു സൂക്ഷിക്കുന്നില്ല.” (1 കൊരിന്ത്യർ 13:5, NW) ഇവിടെ അവൻ കണക്കെഴുത്തിനോടു ബന്ധപ്പെട്ട ഒരു പദം ഉപയോഗിക്കുന്നു. മറന്നുപോകാതിരിക്കാൻ കണക്കുബുക്കിൽ ദ്രോഹം എഴുതിവെക്കുന്ന പ്രവൃത്തിയെ ആണ്‌ പൗലൊസ്‌ സൂചിപ്പിക്കുന്നതെന്നു വ്യക്തം. ഭാവിയിൽ എടുത്തുനോക്കേണ്ട ആവശ്യമുണ്ടെന്നതുപോലെ, ദ്രോഹകരമായ ഒരു വാക്കോ പ്രവൃത്തിയോ മനസ്സിൽ സ്ഥിരമായി കുറിച്ചിടുന്നതു സ്‌നേഹപൂർവകമാണോ? അത്തരം നിർദയമായ വിധത്തിൽ യഹോവ നമ്മെ സൂക്ഷ്‌മ പരിശോധന നടത്തുന്നില്ല എന്നതിൽ നാമെത്ര സന്തുഷ്ടരാണ്‌! (സങ്കീർത്തനം 130:3) നാം അനുതാപം പ്രകടമാക്കുമ്പോൾ, അവൻ നമ്മുടെ തെറ്റുകൾ മായിച്ചുകളയുന്നു.—പ്രവൃത്തികൾ 3:19.

      15 ഇക്കാര്യത്തിൽ നമുക്കു യഹോവയെ അനുകരിക്കാൻ കഴിയും. ആരെങ്കിലും നമ്മെ കൊച്ചാക്കുന്നതായി തോന്നുമ്പോൾ നാം അതിലോലമാനസർ ആകരുത്‌. നാം പെട്ടെന്നു നീരസപ്പെടുന്നവർ ആണെങ്കിൽ, ആ വ്യക്തിക്കു നമ്മെ വ്രണപ്പെടുത്താൻ സാധിക്കുന്നതിലും ആഴത്തിൽ നാം നമ്മെത്തന്നെ വ്രണപ്പെടുത്തുകയായിരിക്കും ചെയ്യുന്നത്‌. (സഭാപ്രസംഗി 7:9, 22) പകരം, സ്‌നേഹം “എല്ലാം വിശ്വസിക്കുന്നു” എന്നു നാം ഓർക്കേണ്ടതുണ്ട്‌. (1 കൊരിന്ത്യർ 13:7, NW) മറ്റുള്ളവരാൽ എളുപ്പം വഞ്ചിതരാകാൻ നാം ആരും ആഗ്രഹിക്കുന്നില്ലെന്നതു തീർച്ചതന്നെ. എന്നാൽ നാം നമ്മുടെ സഹോദരങ്ങളുടെ ആന്തരങ്ങൾ സംബന്ധിച്ച്‌ അനുചിതമാംവിധം സംശയാലുക്കളാകാനും പാടില്ല. സാധ്യമായിരിക്കുമ്പോഴെല്ലാം, മറ്റേയാൾക്ക്‌ ദുരുദ്ദേശ്യങ്ങൾ ഇല്ലെന്നു നമുക്ക്‌ ധരിക്കാം.—കൊലൊസ്സ്യർ 3:13.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക