-
ബൈബിൾ പുസ്തക നമ്പർ 48—ഗലാത്യർ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’
-
-
12. (എ) ഗലാത്യർ ഇപ്പോൾ എന്തിനാൽ നടക്കണം? (ബി) പൗലൊസ് ഏതു പ്രധാനപ്പെട്ട വിപരീതതാരതമ്യം നടത്തുന്നു?
12 പരിച്ഛേദനയോ അതിന്റെ അഭാവമോ ഏതുമില്ല എന്നു പൗലൊസ് വിശദീകരിക്കുന്നു, എന്നാൽ സ്നേഹത്തിലൂടെ പ്രവർത്തിക്കുന്ന വിശ്വാസമാണ് ഗണ്യമായിട്ടുളളത്. “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന മൊഴിയിൽ മുഴു ന്യായപ്രമാണവും നിവൃത്തിയേറുന്നു. ആത്മാവിനെ അനുസരിച്ചു നടക്കുക, എന്തുകൊണ്ടെന്നാൽ “ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുളളവരല്ല.” ജഡത്തിന്റെ പ്രവൃത്തികൾ സംബന്ധിച്ച് “ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല” എന്നു പൗലൊസ് മുന്നറിയിപ്പുകൊടുക്കുന്നു. തിളക്കമാർന്ന വിപരീത താരതമ്യത്തിൽ അവൻ ആത്മാവിന്റെ ഫലങ്ങളെ വർണിക്കുന്നു, അവയ്ക്കെതിരെ ഒരു ന്യായപ്രമാണവുമില്ല. “ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും” അഹന്തയും അസൂയയും ഉപേക്ഷിക്കുകയും ചെയ്യാം എന്ന് അവൻ കൂട്ടിച്ചേർക്കുന്നു.—5:14, 18, 21, 25.
-
-
ബൈബിൾ പുസ്തക നമ്പർ 48—ഗലാത്യർ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’
-
-
15. ഈ ലേഖനം ഗലാത്യസഭകൾക്ക് എങ്ങനെ പ്രയോജനകരമായിരുന്നു, അതു ക്രിസ്ത്യാനികൾക്ക് ഇന്ന് എന്തു മാർഗദർശനം നൽകുന്നു?
15 ക്രിസ്തുവിലുളള തങ്ങളുടെ സ്വാതന്ത്ര്യം വ്യക്തമായി സ്ഥാപിക്കുന്നതിലും സുവാർത്തയെ വികലമാക്കുന്നവരെ അവിശ്വസിക്കുന്നതിലും ഈ ലേഖനം ഗലാത്യയിലെ സഭകൾക്കു പ്രയോജനപ്രദമായിരുന്നു. ഒരുവൻ നീതിമാനായി പ്രഖ്യാപിക്കപ്പെടുന്നതു വിശ്വാസത്താലാണെന്നും രക്ഷപ്രാപിക്കുന്നതിനു പരിച്ഛേദന മേലാൽ ആവശ്യമില്ലെന്നും അതു വ്യക്തമാക്കി. (2:16; 3:8; 5:6) അങ്ങനെയുളള ജഡികവ്യത്യാസങ്ങളെ അവഗണിച്ചുകളഞ്ഞുകൊണ്ട് അതു യഹൂദനെയും വിജാതീയനെയും ഒരു സഭയിൽ ഏകീഭവിപ്പിക്കുന്നതിനു പ്രയോജകീഭവിച്ചു. ന്യായപ്രമാണത്തിൽനിന്നുളള സ്വാതന്ത്ര്യം ജഡികമോഹങ്ങൾക്ക് ഒരു പ്രേരണയായി ഉതകാനല്ലായിരുന്നു, എന്തുകൊണ്ടെന്നാൽ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തത്ത്വം അപ്പോഴും ബാധകമായിരുന്നു. അത് ഇന്നത്തെ ക്രിസ്ത്യാനികൾക്ക് ഒരു മാർഗദർശനമായി തുടർന്നു നിലകൊളളുന്നു.—5:14.
-