-
ആട്ടിൻകൂട്ടത്തെ മേയ്ക്കുന്ന മേൽവിചാരകന്മാർയഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
-
-
11 മേൽവിചാരകന്മാരാകാൻ യോഗ്യത പ്രാപിക്കുന്ന പുരുഷന്മാർ മിതത്വം പാലിക്കുന്നവരായിരിക്കണം. അവർ വ്യക്തിപരമായ ശീലങ്ങളിൽ അങ്ങേയറ്റം പോകാത്തവരും മറ്റുള്ളവരെക്കുറിച്ച് ന്യായമായ പ്രതീക്ഷകൾ മാത്രം വെച്ചുപുലർത്തുന്നവരും ആയിരിക്കണം എന്ന് അർഥം. അവർ മതഭ്രാന്തരല്ല, പകരം സമചിത്തതയുള്ളവരും ആത്മനിയന്ത്രണമുള്ളവരും ആയിരിക്കും. തീറ്റ, കുടി, ഉല്ലാസം, ഹോബികൾ, വിനോദം തുടങ്ങിയവയിലെല്ലാം അവർ മിതത്വം പാലിക്കണം. മദ്യത്തിന്റെ ഉപയോഗത്തിലും അവർ മിതത്വം പാലിക്കണം. കുടിയനെന്നോ കുടിച്ച് ലക്കുകെടുന്നവനെന്നോ ഉള്ള ആരോപണങ്ങൾ അദ്ദേഹത്തെപ്പറ്റിയുണ്ടാകാൻ പാടില്ല. ലഹരിപാനീയങ്ങൾ കഴിച്ച് ഇന്ദ്രിയങ്ങൾ മന്ദീഭവിച്ച ഒരാൾക്ക് എളുപ്പം ആത്മനിയന്ത്രണം നഷ്ടപ്പെടും, ഉണർവോടിരുന്ന് സഭയുടെ ആത്മീയകാര്യങ്ങൾക്കു ശ്രദ്ധ കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാകുകയും ചെയ്യും.
-
-
ആട്ടിൻകൂട്ടത്തെ മേയ്ക്കുന്ന മേൽവിചാരകന്മാർയഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
-
-
14 സഭയിൽ ഒരു മേൽവിചാരകനായി സേവിക്കാൻ യോഗ്യത നേടുന്ന ആൾ സുബോധമുള്ളവൻ ആയിരിക്കണം. അതിന്റെ അർഥം അദ്ദേഹം പ്രയാസസാഹചര്യങ്ങളിലും ശാന്തത കൈവിടാതെ സമചിത്തത പാലിക്കുന്ന ആളായിരിക്കും എന്നാണ്. എടുത്തുചാടി തീരുമാനമെടുക്കുകയില്ല. യഹോവ വെച്ചിരിക്കുന്ന തത്ത്വങ്ങളെക്കുറിച്ചും അവ എങ്ങനെ പ്രയോഗത്തിലാക്കാം എന്നതിനെക്കുറിച്ചും അദ്ദേഹത്തിനു നല്ല ഗ്രാഹ്യമുണ്ടായിരിക്കും. സുബോധമുള്ള ഒരാൾ ഉപദേശങ്ങളും നിർദേശങ്ങളും മനസ്സോടെ സ്വീകരിക്കും. അദ്ദേഹം ഒരിക്കലും കാപട്യമുള്ള ആളായിരിക്കില്ല.
-
-
ആട്ടിൻകൂട്ടത്തെ മേയ്ക്കുന്ന മേൽവിചാരകന്മാർയഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
-
-
15 മേൽവിചാരകൻ നന്മയെ സ്നേഹിക്കുന്നവൻ ആയിരിക്കുമെന്ന് പൗലോസ് തീത്തോസിനെ ഓർമിപ്പിച്ചു. അദ്ദേഹം നീതിനിഷ്ഠനും വിശ്വസ്തനും ആയിരിക്കണം. മറ്റുള്ളവരോടുള്ള ഇടപെടലുകളിൽ ഈ ഗുണങ്ങൾ പ്രകടമാകണം. നന്മയ്ക്കുവേണ്ടി, അതായത് ശരിയായതിനുവേണ്ടി നിലകൊള്ളുകയും നീതിക്കുവേണ്ടി ഉറച്ച നിലപാടെടുക്കുകയും ചെയ്യുന്ന ആളായിരിക്കണം. എല്ലായ്പോഴും നീതിനിഷ്ഠമായ തത്ത്വങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് യഹോവയോട് അചഞ്ചലമായ ഭക്തിയുള്ളവനും ആയിരിക്കണം. അദ്ദേഹം രഹസ്യം സൂക്ഷിക്കാൻ കഴിവുള്ള ആളായിരിക്കും. ആത്മാർഥമായി അതിഥിപ്രിയം കാണിക്കുകയും മറ്റുള്ളവരുടെ ക്ഷേമത്തെപ്രതി തന്നെത്തന്നെയും തനിക്കുള്ളതും വിട്ടുകൊടുക്കാൻ തയ്യാറാകുകയും ചെയ്യും.—പ്രവൃ. 20:33-35.
-