വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w15 3/15 പേ. 17-പേ. 18 ഖ. 7
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
  • 2015 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • ഞങ്ങൾ നിങ്ങളുടെകൂടെ പോരും
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • രാജ്യം ഭരമേൽക്കാൻ യോഗ്യർ
    2008 വീക്ഷാഗോപുരം
  • “അങ്ങനെ ചെയ്യാനായിരുന്നല്ലോ നിനക്കു പ്രസാദം തോന്നിയത്‌”
    2015 വീക്ഷാഗോപുരം
  • “ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു”
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
കൂടുതൽ കാണുക
2015 വീക്ഷാഗോപുരം
w15 3/15 പേ. 17-പേ. 18 ഖ. 7

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

മുൻകാലങ്ങളിൽ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ മാതൃകയെയും പ്രതിമാതൃകയെയും കുറിച്ചുള്ള പരാമർശങ്ങൾ കൂടെക്കൂടെ കാണാമായിരുന്നു. എന്നാൽ അടുത്ത കാലത്തായി അത്‌ വിരളമാണ്‌. എന്തുകൊണ്ടാണ്‌ അത്‌?

1950 സെപ്‌റ്റംബർ 15 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്‌), “മാതൃക”യെയും “പ്രതിമാതൃക”യെയും ഇങ്ങനെ നിർവചിച്ചു: “ഭാവിയിൽ എപ്പോഴോ വരാനുള്ള ഒന്നിന്റെ പ്രതിരൂപമോ, പ്രതിനിധാനമോ ആണ്‌ മാതൃക. ആ മാതൃക പ്രതിനിധാനം ചെയ്യുന്ന യാഥാർഥ്യമാണ്‌ പ്രതിമാതൃക. തന്നിമിത്തം, മാതൃകയെ നിഴൽ എന്നും പ്രതിമാതൃകയെ പൊരുൾ എന്നും വിളിക്കാവുന്നതാണ്‌.”

യിഫ്‌താഹ്‌, ഇയ്യോബ്‌, റിബേക്ക, ദെബോര, എലീഹൂ, രാഹാബ്‌ എന്നിങ്ങനെയുള്ള പല വിശ്വസ്‌ത സ്‌ത്രീപുരുഷന്മാരും അഭിഷിക്തരുടെയോ “മഹാപുരുഷാര”ത്തിന്റെയോ മാതൃക അഥവാ മുൻനിഴൽ ആയിരുന്നെന്ന്‌ വർഷങ്ങൾക്കു മുമ്പ്‌ നമ്മുടെ പ്രസിദ്ധീകരണങ്ങൾ പ്രസ്‌താവിച്ചിരുന്നു. (വെളി. 7:9) ഉദാഹരണത്തിന്‌, യിഫ്‌താഹ്‌, ഇയ്യോബ്‌, റിബേക്ക എന്നിവർ അഭിഷിക്തരെയും ദെബോര, രാഹാബ്‌ എന്നിവർ “മഹാപുരുഷാര”ത്തെയും മുൻനിഴലാക്കിയെന്ന്‌ നമ്മൾ മനസ്സിലാക്കിയിരുന്നു. എന്നാൽ അടുത്തകാലത്തായി അത്തരം സമാന്തരങ്ങൾക്ക്‌ നമ്മൾ അധികം പ്രാധാന്യം കൊടുക്കുന്നില്ല. എന്തുകൊണ്ടില്ല?

മേശപ്പുറത്തു വെച്ചിരിക്കുന്ന പെസഹാക്കുഞ്ഞാടിന്റെ ചുറ്റും ഇരിക്കുന്ന ആളുകൾ

മാതൃക

പുരാതന ഇസ്രായേലിൽ പെസഹാക്കുഞ്ഞാടിനെ അറുത്തിരുന്നത്‌ ഒരു മാതൃക അഥവാ നിഴൽ ആയിരുന്നു.—സംഖ്യാ. 9:2.

ദണ്ഡനസ്‌തംഭത്തിൽ കിടക്കുന്ന യേശു

പ്രതിമാതൃക

ക്രിസ്‌തുവിനെ “നമ്മുടെ പെസഹാക്കുഞ്ഞാടാ”യി പൗലോസ്‌ തിരിച്ചറിഞ്ഞു.—1 കൊരി. 5:7.

ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ചില വ്യക്തികൾ ശ്രേഷ്‌ഠമായ ഒന്നിന്റെ മാതൃകകൾ അഥവാ നിഴലുകൾ ആയിരുന്നുവെന്ന്‌ തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നുണ്ട്‌. ഗലാത്യർ 4:21-31-ൽ വായിക്കാനാകുന്നതുപോലെ, രണ്ട്‌ സ്‌ത്രീകൾ ഉൾപ്പെടുന്ന “ഒരു പ്രതീകാത്മക നാടക”ത്തെക്കുറിച്ച്‌ പൗലോസ്‌ അപ്പൊസ്‌തലൻ പരാമർശിക്കുന്നുണ്ട്‌. അബ്രാഹാമിന്റെ ദാസിയായിരുന്ന ഹാഗാർ, മോശ കൊടുത്ത ന്യായപ്രമാണം മുഖാന്തരം യഹോവയുമായി ഉടമ്പടിബന്ധത്തിലേക്കുവന്ന അക്ഷരീയ ഇസ്രായേലിനെ പ്രതിനിധീകരിച്ചു. എന്നാൽ, “സ്വതന്ത്ര”യായ സാറാ ദൈവത്തിന്റെ ഭാര്യാസ്ഥാനത്തുള്ള, യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗത്തെ ചിത്രീകരിച്ചു. എബ്രായക്രിസ്‌ത്യാനികൾക്കുള്ള ലേഖനത്തിൽ, രാജാവും പുരോഹിതനും ആയിരുന്ന മൽക്കീസേദെക്കിനും യേശുവിനും തമ്മിലുള്ള സമാനതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ പൗലോസ്‌ അവരെ താരതമ്യം ചെയ്യുന്നു. (എബ്രാ. 6:20; 7:1-3) കൂടാതെ, യെശയ്യാവിനെയും പുത്രന്മാരെയും യേശുവിനോടും അഭിഷിക്താനുഗാമികളോടും പൗലോസ്‌ താരതമ്യപ്പെടുത്തുന്നു. (എബ്രാ. 2:13, 14) പൗലോസ്‌ ദൈവനിശ്ശ്വസ്‌തതയിലായിരുന്നു ഇതെല്ലാം എഴുതിയത്‌. തന്നിമിത്തം, ഈ നിഴൽ-പൊരുൾ വർണനകളെ നമ്മൾ സന്തോഷത്തോടെ കൈക്കൊള്ളുന്നു.

എന്നിരുന്നാലും, ഒരാൾ മറ്റൊരാളെ മുൻനിഴലാക്കിയതായി ബൈബിൾ സൂചിപ്പിക്കുന്നിടത്തുപോലും, അയാളുടെ ജീവിതത്തിലെ സകല വിശദാംശങ്ങളും സംഭവങ്ങളും ശ്രേഷ്‌ഠമായ മറ്റെന്തിന്റെയെങ്കിലും മുൻമാതൃകയായിരുന്നെന്ന്‌ നമ്മൾ നിഗമനം ചെയ്യരുത്‌. ഉദാഹരണത്തിന്‌, മൽക്കീസേദെക്കിനെ യേശുവിന്റെ മാതൃകയായി പൗലോസ്‌ പറയുന്നുണ്ട്‌. എങ്കിലും, ഒരു അവസരത്തിൽ നാല്‌ രാജാക്കന്മാരെ തോൽപ്പിച്ച്‌ മടങ്ങിവന്ന അബ്രാഹാമിന്‌ സന്തോഷം പകർന്നുകൊണ്ട്‌ മൽക്കീസേദെക്ക്‌ അപ്പവും വീഞ്ഞും നൽകിയതിനെക്കുറിച്ച്‌ പൗലോസ്‌ ഒന്നുംതന്നെ പറയുന്നില്ല. അതുകൊണ്ടുതന്നെ, ആ സംഭവത്തിന്റെ അന്തരാർഥങ്ങൾ തിരയാൻ യാതൊരു തിരുവെഴുത്തടിസ്ഥാനവുമില്ല.—ഉല്‌പ. 14:1, 18.

ക്രിസ്‌തുവിനു ശേഷമുള്ള നൂറ്റാണ്ടുകളിലെ ചില എഴുത്തുകാർ വലിയൊരു കെണിയിൽപ്പെട്ടു. നോക്കുന്ന എല്ലായിടത്തും അവർ നിഴൽ-പൊരുൾ ബന്ധങ്ങൾ കണ്ടെത്തി. ഓറിജെൻ, ആംബ്രോസ്‌, ജെറോം എന്നിവരുടെ ഉപദേശങ്ങളെക്കുറിച്ച്‌ വിശദീകരിച്ചുകൊണ്ട്‌ ഒരു ബൈബിൾ സർവവിജ്ഞാനകോശം ഇങ്ങനെ പറയുന്നു: “തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന സകല സന്ദർഭങ്ങളിലും സംഭവവികാസങ്ങളിലും അപ്രസക്തമായവയിൽപ്പോലും അവർ നിഴലുകൾക്കും മുൻമാതൃകകൾക്കും ആയി പരതി. പലതും അവർ പരസ്‌പരം ചേർത്തിണക്കുകയും ചെയ്‌തു. അങ്ങേയറ്റം ലളിതവും സാധാരണവും ആയ സാഹചര്യങ്ങൾപോലും ഗ്രഹിക്കാൻ ബുദ്ധിമുട്ടുള്ള മഹത്തായ സത്യങ്ങൾ ഉള്ളിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്‌ എന്നായിരുന്നു അവരുടെ ധാരണ. . . .  എന്തിന്‌, യേശു ഉയിർപ്പിക്കപ്പെട്ട്‌ ശിഷ്യന്മാരുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ട രാത്രിയിൽ അവർ പിടിച്ച 153 മീനുകളുടെ എണ്ണത്തിനുപോലും അർഥവ്യാഖ്യാനങ്ങൾ ചമയ്‌ക്കാൻ ചിലർ കിണഞ്ഞു പരിശ്രമിച്ചത്രെ!”

യേശു അഞ്ച്‌ യവത്തപ്പവും രണ്ട്‌ മീനും കൊണ്ട്‌ ഏകദേശം 5,000 പുരുഷന്മാരെ പോഷിപ്പിച്ച വിവരണത്തെ എഴുത്തുകാരനായ ഹിപ്പോയിലെ അഗസ്റ്റിൻ വളരെ വിശദമായി വ്യാഖ്യാനിച്ചു. ഗോതമ്പിനെക്കാൾ മേന്മ കുറഞ്ഞ ധാന്യമായിട്ട്‌ യവത്തെ കണക്കാക്കിയിരുന്നതിനാൽ, അഞ്ച്‌ അപ്പം മോശയുടെ അഞ്ച്‌ പുസ്‌തകങ്ങളെയായിരിക്കണം അർഥമാക്കുന്നത്‌ എന്ന്‌ അഗസ്റ്റിൻ നിഗമനം ചെയ്‌തു. (മേന്മ കുറഞ്ഞ ‘യവം’ “പഴയ നിയമ”ത്തിന്‌ ആരോപിച്ചിരുന്ന മൂല്യക്കുറവിനെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌ എന്നായിരുന്നു വീക്ഷണം). രണ്ടു മീനുകളോ? എന്തൊക്കെയോ കാരണങ്ങളാൽ അദ്ദേഹം അവയെ ഒരു രാജാവിനോടും ഒരു പുരോഹിതനോടും താരതമ്യപ്പെടുത്തി. ഒരു പാത്രം ചുവന്ന പായസം കൊടുത്ത്‌ യാക്കോബ്‌ ഏശാവിൽനിന്ന്‌ ജ്യേഷ്‌ഠാവകാശം വാങ്ങിയത്‌, തന്റെ ചുവന്ന രക്തം കൊടുത്ത്‌ മനുഷ്യവർഗത്തിനുവേണ്ടി യേശു സ്വർഗീയാവകാശം വാങ്ങുന്നതിനെ പ്രതീകപ്പെടുത്തി എന്ന്‌ നിഴൽ-പൊരുൾ ബന്ധങ്ങളിൽ തത്‌പരനായ മറ്റൊരു പണ്ഡിതൻ അവകാശപ്പെട്ടു!

ഇത്തരം വ്യാഖ്യാനങ്ങൾ വലിച്ചുനീട്ടിയവയായി തോന്നുമ്പോൾ അവ നമ്മെ കൊണ്ടെത്തിക്കുന്ന വിഷമസ്ഥിതി നമുക്ക്‌ മനസ്സിലാക്കാവുന്നതേ ഉള്ളൂ. വരാനുള്ളവയുടെ മുൻനിഴലായിട്ടുള്ള ബൈബിൾവിവരണങ്ങൾ ഏതാണ്‌, ഏതല്ല എന്നൊക്കെ അറിയാൻ മനുഷ്യർക്കാകില്ല. അതുകൊണ്ട്‌ നേരായ പാത ഇതാണ്‌: ഒരു വ്യക്തിയെയോ സംഭവത്തെയോ വസ്‌തുവിനെയോ മറ്റ്‌ എന്തിന്റെയെങ്കിലും മുൻമാതൃകയായി തിരുവെഴുത്തുകൾ പഠിപ്പിക്കുന്നുണ്ടെങ്കിൽ നമ്മൾ അത്‌ അതേപടി സ്വീകരിക്കുന്നു. അതേസമയം, വ്യക്തമായ തിരുവെഴുത്തടിസ്ഥാനം ഇല്ലാത്തപക്ഷം ഒരു വ്യക്തിക്കോ സംഭവത്തിനോ പ്രതിമാതൃക കണ്ടുപിടിക്കാൻ നമ്മൾ ശ്രമിക്കരുത്‌.

അങ്ങനെയെങ്കിൽ, ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളിൽനിന്നും ദൃഷ്ടാന്തങ്ങളിൽനിന്നും നമുക്ക്‌ എങ്ങനെ പ്രയോജനം നേടാനാകും? റോമർ 15:4-ൽ പൗലോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “മുമ്പ്‌ എഴുതപ്പെട്ടവയെല്ലാം നമ്മുടെ പ്രബോധനത്തിനുവേണ്ടിയുള്ളതാണ്‌—നമ്മുടെ സഹിഷ്‌ണുതയാലും തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസത്താലും നമുക്കു പ്രത്യാശ ഉണ്ടാകേണ്ടതിനുവേണ്ടി.” തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരുന്ന വിവരണങ്ങളിൽനിന്ന്‌ ഒന്നാം നൂറ്റാണ്ടിലെ തന്റെ അഭിഷിക്തസഹോദരങ്ങൾക്ക്‌ ശക്തമായ പാഠങ്ങൾ പഠിക്കാനാകും എന്ന്‌ പറയുകയായിരുന്നു പൗലോസ്‌. എന്നാൽ, അഭിഷിക്തരായാലും ‘വേറെ ആടുകളിൽ’പ്പെട്ടവരായാലും, “അന്ത്യകാലത്ത്‌” ജീവിക്കുന്നവരായാലും അല്ലെങ്കിലും, എല്ലാ തലമുറകളിലുമുള്ള ദൈവജനത്തിന്‌ “മുമ്പ്‌ എഴുതപ്പെട്ടവയെല്ലാം” പകർന്നുനൽകുന്ന പാഠങ്ങളിൽ നിന്ന്‌ പ്രയോജനം നേടാനാകും; അവരെല്ലാം പ്രയോജനം നേടിയിട്ടുമുണ്ട്‌.—യോഹ. 10:16; 2 തിമൊ. 3:1.

ഈ വിവരണങ്ങളിൽ മിക്കവയും അഭിഷിക്തർ, മഹാപുരുഷാരം, ഏതെങ്കിലും ഒരു പ്രത്യേക കാലഘട്ടത്തിൽ ജീവിക്കുന്നവർ എന്നിങ്ങനെ ഒരു ഗണത്തിനു മാത്രം ബാധകമാകുന്നവയാണെന്നു ചിന്തിക്കുന്നതിനു പകരം, ഏതു ഗണത്തിലും ഏതു കാലഘട്ടത്തിലും ഉള്ള ദൈവജനത്തിന്‌ അവ നൽകുന്ന പാഠങ്ങൾ ബാധകമാക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌, ഇയ്യോബ്‌ അനുഭവിച്ച കഷ്ടങ്ങൾ ഒന്നാം ലോകമഹായുദ്ധകാലത്ത്‌ അഭിഷിക്തർ കടന്നുപോയ കഷ്ടങ്ങൾക്കു മാത്രമേ ബാധകമാകുന്നുള്ളൂ എന്ന്‌ നമ്മൾ ചിന്തിക്കേണ്ടതില്ല. അഭിഷിക്തരിലും മഹാപുരുഷാരത്തിലും പെട്ട ഒട്ടനവധി ദൈവദാസന്മാർ ഇയ്യോബിനു നേരിട്ടതുപോലുള്ള അനുഭവങ്ങളിലൂടെ കടന്നുപോകുകയും, അവർ “യഹോവ വരുത്തിയ ശുഭാന്ത്യം കാണുകയും . . . യഹോവ വാത്സല്യവും കരുണയും നിറഞ്ഞവനെന്നു . . . മനസ്സിലാ”ക്കുകയും ചെയ്‌തിട്ടുണ്ട്‌.—യാക്കോ. 5:11.

ഇങ്ങനെയൊന്നു ചിന്തിക്കുക: ദെബോരയെപ്പോലെ വിശ്വസ്‌തരായ പ്രായംചെന്ന സ്‌ത്രീകളെ ഇന്ന്‌ നമ്മുടെ സഭകളിൽ കാണാനാകുന്നില്ലേ? എലീഹൂവിനെപ്പോലെ ജ്ഞാനികളായ യുവമൂപ്പന്മാർ നമ്മുടെ ഇടയിലില്ലേ? യിഫ്‌താഹിനെപ്പോലെ സതീക്ഷ്‌ണരും ധീരരുമായ പയനിയർമാരില്ലേ? ഇയ്യോബിനെപ്പോലെ സഹിച്ചുനില്‌ക്കുന്ന വിശ്വസ്‌തരായ എത്രയോ സ്‌ത്രീപുരുഷന്മാരാണ്‌ ഓരോ സഭയിലും ഇന്നുള്ളത്‌! ‘തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസത്താൽ നമുക്കു പ്രത്യാശ ഉണ്ടാകേണ്ടതിനുവേണ്ടി മുമ്പ്‌ എഴുതപ്പെട്ടവയെല്ലാം’ നമുക്കായി പരിരക്ഷിച്ചിരിക്കുന്നതിൽ നമ്മൾ യഹോവയോട്‌ എത്ര നന്ദിയുള്ളവരാണ്‌!

ഈ കാരണങ്ങളാൽ, ബൈബിൾവിവരണങ്ങൾ പകർന്നുനൽകുന്ന ഗുണപാഠങ്ങൾക്കാണ്‌ അടുത്ത കാലത്തായി നമ്മുടെ പ്രസിദ്ധീകരണങ്ങൾ പ്രാധാന്യം നൽകുന്നത്‌. ആ വിവരണങ്ങളിലെ നിഴൽ-പൊരുൾ ബന്ധങ്ങൾക്കോ മാതൃക-പ്രതിമാതൃകാ നിവൃത്തികൾക്കോ അല്ല.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക