വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lv അധ്യാ. 4 പേ. 41-56
  • അധികാരത്തെ ആദരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അധികാരത്തെ ആദരിക്കേണ്ടത്‌ എന്തുകൊണ്ട്‌?
  • “എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബുദ്ധിമുട്ടായിരിക്കുന്നതിന്റെ കാരണം
  • അധികാരത്തെ ആദരിക്കേണ്ടതിന്റെ കാരണം
  • ആദരവ്‌—കുടുംബത്തിൽ
  • ആദരവ്‌—സഭയിൽ
  • ആദരവ്‌—ലൗകികാധികാരികളോട്‌
  • അധികാരത്തെ ആദരിക്കേണ്ടത്‌ എന്തുകൊണ്ട്‌?
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
  • നിങ്ങളുടെമേൽ അധികാരമുള്ളവരെ ബഹുമാനിപ്പിൻ
    2000 വീക്ഷാഗോപുരം
  • അധികാരം സംബന്ധിച്ച ക്രിസ്‌തീയ വീക്ഷണം
    വീക്ഷാഗോപുരം—1994
  • യഹോവയുടെ അധികാരത്തെ അംഗീകരിക്കുക
    2008 വീക്ഷാഗോപുരം
കൂടുതൽ കാണുക
“എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
lv അധ്യാ. 4 പേ. 41-56
ഒരു പിതാവ്‌ കുടുംബത്തെ പഠിപ്പിക്കുന്നു

അധ്യായം 4

അധികാരത്തെ ആദരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

“എല്ലാ മനുഷ്യരെയും ബഹുമാനിക്കുക.”—1 പത്രോസ്‌ 2:17.

1, 2. (എ) അധികാരത്തെ ആദരിക്കുന്നതു നമുക്കു ബുദ്ധിമുട്ടായി തോന്നുന്നത്‌ എന്തുകൊണ്ട്‌? (ബി) ഏതു ചോദ്യങ്ങൾ നമ്മൾ ചിന്തിക്കും?

ഇഷ്ടമില്ലാത്ത എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെടുമ്പോൾ ഒരു കുട്ടി പ്രതികരിക്കുന്നത്‌ എങ്ങനെയാണെന്ന്‌ എപ്പോഴെങ്കിലും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? മനസ്സിലെ സംഘർഷമെല്ലാം ആ കുഞ്ഞുമുഖത്ത്‌ വ്യക്തമായി പ്രതിഫലിക്കുന്നതു നിങ്ങൾക്കു കാണാൻ കഴിഞ്ഞേക്കും. മാതാപിതാക്കളുടെ അധികാരത്തെ ആദരിക്കേണ്ടതാണെന്നു കുട്ടിക്ക്‌ അറിയാം. എന്നാൽ ഇപ്പോൾ അനുസരിക്കാൻ അവനു മനസ്സില്ല, അത്രതന്നെ. ഈ കുട്ടിയുടെ മനഃസ്ഥിതി, നമ്മളെല്ലാം അഭിമുഖീകരിക്കുന്ന ഒരു വസ്‌തുതയിലേക്കാണു വിരൽചൂണ്ടുന്നത്‌.

2 അധികാരത്തെ ആദരിക്കുക എല്ലായ്‌പോഴും എളുപ്പമല്ല. നിങ്ങളുടെ മേൽ അധികാരമുള്ളവരെ ആദരിക്കുക ബുദ്ധിമുട്ടാണെന്നു ചിലപ്പോഴൊക്കെ നിങ്ങൾക്കു തോന്നാറുണ്ടോ? ഉണ്ടെങ്കിൽ, ഒന്ന്‌ ഓർക്കുക: ഇക്കാര്യത്തിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല. അധികാരത്തോടുള്ള അനാദരവ്‌ മുമ്പ്‌ എന്നത്തേതിലും പ്രബലമായിത്തീർന്നിരിക്കുന്ന ഒരു കാലത്താണു നമ്മൾ ജീവിക്കുന്നത്‌. എങ്കിലും നമ്മുടെ മേൽ അധികാരമുള്ളവരെ നമ്മൾ ആദരിക്കണമെന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 24:21) അങ്ങനെ ചെയ്‌താലേ നമുക്കു ദൈവസ്‌നേഹത്തിൽ നിലനിൽക്കാനാകൂ. ആ സ്ഥിതിക്ക്‌, പിൻവരുന്ന ചോദ്യങ്ങൾ നമ്മുടെ മനസ്സിലേക്കു വന്നേക്കാം. അധികാരത്തെ ആദരിക്കുന്നത്‌ ഇത്ര പ്രയാസമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അധികാരത്തെ ആദരിക്കണമെന്ന്‌ യഹോവ നമ്മളോട്‌ ആവശ്യപ്പെടുന്നതിന്റെ കാരണം എന്താണ്‌, അത്‌ അനുസരിക്കാൻ നമ്മളെ എന്തു സഹായിക്കും? ഏതെല്ലാം വിധങ്ങളിൽ നമുക്ക്‌ അധികാരത്തോട്‌ ആദരവ്‌ കാണിക്കാം?

ബുദ്ധിമുട്ടായിരിക്കുന്നതിന്റെ കാരണം

3, 4. പാപവും അപൂർണതയും രംഗപ്രവേശം ചെയ്‌തത്‌ എങ്ങനെ? നമ്മളുടെ അപൂർണത, അധികാരത്തെ ആദരിക്കുന്നതു ബുദ്ധിമുട്ടാക്കിത്തീർക്കുന്നത്‌ എന്തുകൊണ്ട്‌?

3 അധികാരത്തിലുള്ളവരോട്‌ ആദരവ്‌ കാണിക്കുന്നതു ബുദ്ധിമുട്ടായിരിക്കുന്നതിന്റെ രണ്ടു കാരണങ്ങൾ നമുക്കു ചുരുക്കമായി ചിന്തിക്കാം. നമ്മുടെ അപൂർണതയാണ്‌ ഒരു കാരണം. നമ്മുടെ മേൽ അധികാരമുള്ളവരും അപൂർണരാണെന്നതാണു രണ്ടാമത്തെ കാരണം. പാപവും അപൂർണതയും തലപൊക്കിയിട്ട്‌ കാലമേറെയായി. ഏദെൻ തോട്ടത്തിൽവെച്ച്‌ ആദാമും ഹവ്വായും ദൈവത്തിന്റെ അധികാരത്തിനെതിരെ മത്സരിച്ചപ്പോഴാണ്‌ അതു സംഭവിച്ചത്‌. അതെ, മത്സരത്തോടെ പാപം രംഗപ്രവേശം ചെയ്‌തു. മത്സരിക്കാനുള്ള പ്രവണതയോടെയാണ്‌ ഇന്നും നമ്മളെല്ലാം പിറന്നുവീഴുന്നത്‌.—ഉൽപത്തി 2:15-17; 3:1-7; സങ്കീർത്തനം 51:5; റോമർ 5:12.

4 പാപപ്രകൃതം കാരണം അഹങ്കാരവും ധാർഷ്‌ട്യവും എളുപ്പം നമ്മളിൽ മുളപൊട്ടിയേക്കാം. അതേസമയം നമ്മൾ കഷ്ടപ്പെട്ട്‌ വളർത്തിയെടുക്കേണ്ടതും നിലനിറുത്തേണ്ടതും ആയ ഒരു അപൂർവഗുണമാണു താഴ്‌മ. വർഷങ്ങളോളം വിശ്വസ്‌തമായി ദൈവത്തെ സേവിച്ചശേഷവും നമ്മൾ കർക്കശക്കാരോ അഹങ്കാരികളോ ആയിത്തീർന്നേക്കാം. പലപല പ്രതിസന്ധികളുടെയും ഇടയിൽ വിശ്വസ്‌തതയോടെ ദൈവജനത്തോടൊപ്പം നിന്ന കോരഹിന്റെ ദൃഷ്ടാന്തമെടുക്കുക. അധികാരമോഹിയായി മാറിയ കോരഹ്‌, അന്നു ജീവിച്ചിരുന്നവരിലേക്കും സൗമ്യനായ മോശയെ ധിക്കരിക്കുന്നതിനു പരസ്യമായി കൊടിപിടിച്ചു. (സംഖ്യ 12:3; 16:1-3) അടുത്തതായി, ഉസ്സീയ രാജാവിനെക്കുറിച്ച്‌ ചിന്തിക്കുക. അഹങ്കാരം തലയ്‌ക്കുപിടിച്ച ആ രാജാവ്‌ യഹോവയുടെ മന്ദിരത്തിൽ പ്രവേശിച്ച്‌ പുരോഹിതന്മാർ മാത്രം ചെയ്യേണ്ട വിശുദ്ധമായൊരു കാര്യം ചെയ്‌തു. (2 ദിനവൃത്താന്തം 26:16-21) അവർക്കു കനത്ത വില കൊടുക്കേണ്ടിവന്നു. എങ്കിലും അവരുടെ മോശമായ മാതൃക നമുക്ക്‌ ഒരു ഓർമിപ്പിക്കലാണ്‌. അധികാരത്തോടുള്ള ആദരവിനു തടസ്സമായി നിൽക്കുന്ന അഹങ്കാരത്തെ നമ്മൾ കീഴടക്കേണ്ടതുണ്ട്‌.

5. അപൂർണമനുഷ്യർ അധികാരം ദുർവിനിയോഗം ചെയ്‌തിരിക്കുന്നത്‌ എങ്ങനെ?

5 അധികാരത്തോടുള്ള ആദരവിനു തുരങ്കംവെക്കുന്നതിൽ, അധികാരത്തിലിരിക്കുന്നവർക്കും വലിയൊരു പങ്കുണ്ട്‌. ക്രൂരതയും ചൂഷണവും അടിച്ചമർത്തലും അനേകരുടെയും മുഖമുദ്രയായിരുന്നിട്ടുണ്ട്‌. സത്യത്തിൽ, അധികാരദുർവിനിയോഗത്തിന്റെ കഥകളാണു ചരിത്രത്തിന്റെ താളുകൾക്കേറെയും പറയാനുള്ളത്‌. (സഭാപ്രസംഗകൻ 8:9 വായിക്കുക.) ഒരു ഉദാഹരണം നോക്കുക. യഹോവ ശൗലിനെ രാജാവായി തിരഞ്ഞെടുത്തപ്പോൾ ശൗൽ താഴ്‌മയുള്ള ഒരു നല്ല മനുഷ്യനായിരുന്നു. എന്നാൽ അഹങ്കാരത്തിനും അസൂയയ്‌ക്കും വഴിപ്പെട്ടുപോയ ശൗൽ വിശ്വസ്‌തനായ ദാവീദിന്റെ ജീവിതം ദുസ്സഹമാക്കി. (1 ശമുവേൽ 9:20, 21; 10:20-22; 18:7-11) പിൽക്കാലത്ത്‌ ദാവീദ്‌, ഇസ്രായേൽ കണ്ട മികച്ച രാജാക്കന്മാരിൽ ഒരാളായി. ദാവീദും പക്ഷേ അധികാരം ദുർവിനിയോഗം ചെയ്‌തു. ഹിത്യനായ ഊരിയാവിന്റെ ഭാര്യയെ സ്വന്തമാക്കിയതിനു ശേഷം, ഊരിയാവിനെ യുദ്ധമുന്നണിയിലേക്കു പറഞ്ഞയച്ചുകൊണ്ട്‌ ദാവീദ്‌ നിഷ്‌കളങ്കനായ ആ മനുഷ്യനെ കൊലയ്‌ക്കു കൊടുത്തു. (2 ശമുവേൽ 11:1-17) അതെ, അപൂർണരായതുകൊണ്ട്‌ ശരിയായി അധികാരം പ്രയോഗിക്കാൻ മനുഷ്യർക്കു ബുദ്ധിമുട്ടാണ്‌. അധികാരത്തിലിരിക്കുന്നവർ യഹോവയോട്‌ ആദരവില്ലാത്തവരാണെങ്കിൽ പറയുകയും വേണ്ടാ. കത്തോലിക്കാസഭയുടെ ചില പാപ്പാമാർ ഇളക്കിവിട്ട വ്യാപകമായ പീഡനത്തെക്കുറിച്ച്‌ വിവരിച്ചതിനു ശേഷം ഒരു ബ്രിട്ടീഷ്‌ രാജ്യതന്ത്രജ്ഞൻ ഇങ്ങനെ എഴുതി: “അധികാരം ദുഷിപ്പിക്കുന്നു, പരമാധികാരമോ പരിപൂർണമായി ദുഷിപ്പിക്കുന്നു.” ഇക്കാര്യങ്ങൾ മനസ്സിൽപ്പിടിച്ചുകൊണ്ട്‌, “അധികാരത്തെ ആദരിക്കേണ്ടത്‌ എന്തുകൊണ്ട്‌” എന്ന ചോദ്യം നമുക്ക്‌ ഇപ്പോൾ ചിന്തിക്കാം.

അധികാരത്തെ ആദരിക്കേണ്ടതിന്റെ കാരണം

6, 7. (എ) യഹോവയോടുള്ള സ്‌നേഹം എന്തു ചെയ്യാൻ നമ്മളെ പ്രചോദിപ്പിക്കുന്നു, എന്തുകൊണ്ട്‌? (ബി) കീഴ്‌പെട്ടിരിക്കുന്നതിൽ എന്ത്‌ ഉൾപ്പെടുന്നു?

6 അധികാരത്തെ ആദരിക്കാൻ നമ്മളെ പ്രചോദിപ്പിക്കേണ്ട മുഖ്യഘടകം സ്‌നേഹമാണ്‌—യഹോവയോടും സഹമനുഷ്യനോടും നമ്മളോടുതന്നെയും ഉള്ള സ്‌നേഹം. നമ്മൾ ഏറ്റവും അധികം സ്‌നേഹിക്കുന്നത്‌ യഹോവയെയായതുകൊണ്ട്‌ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. (സുഭാഷിതങ്ങൾ 27:11; മർക്കോസ്‌ 12:29, 30 വായിക്കുക.) ഏദെനിലെ ധിക്കാരം തുടങ്ങിയതുമുതൽ, യഹോവയുടെ പരമാധികാരം അഥവാ അഖിലാണ്ഡത്തെ ഭരിക്കാനുള്ള അവകാശം ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണെന്നും ബഹുഭൂരിപക്ഷം മനുഷ്യരും ദൈവത്തിന്റെ ഭരണം തള്ളിക്കളഞ്ഞുകൊണ്ട്‌ സാത്താന്റെ പക്ഷം ചേർന്നിരിക്കുകയാണെന്നും നമുക്ക്‌ അറിയാം. ഇക്കാര്യത്തിൽ യഹോവയുടെ പക്ഷത്ത്‌ നിൽക്കാൻ കഴിയുന്നതിൽ നമ്മൾ എത്ര സന്തോഷിക്കുന്നു! വെളിപാട്‌ 4:11-ലെ പ്രൗഢോജ്ജ്വലമായ വാക്കുകൾ വായിക്കുമ്പോൾ നമ്മുടെ ഹൃദയം തുടിക്കുന്നില്ലേ? അഖിലാണ്ഡത്തിന്റെ ഭരണാധികാരിയായിരിക്കാൻ അർഹൻ യഹോവ മാത്രമാണെന്ന കാര്യത്തിൽ നമുക്ക്‌ ഒട്ടും സംശയമില്ല. അനുദിനജീവിതത്തിൽ യഹോവയുടെ അധികാരത്തെ ആദരിച്ചുകൊണ്ട്‌ നമ്മൾ ദൈവത്തിന്റെ പരമാധികാരത്തെ പിന്തുണയ്‌ക്കുന്നു.

7 അത്തരം ആദരവ്‌ വെറും അനുസരണത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. സ്‌നേഹമുള്ളതുകൊണ്ടാണു നമ്മൾ യഹോവയെ പൂർണമനസ്സോടെ അനുസരിക്കുന്നത്‌. എന്നാൽ അനുസരണം തീർത്തും ബുദ്ധിമുട്ടായിരിക്കുന്ന ചില സന്ദർഭങ്ങളും ഉണ്ടാകുമെന്നതിനു സംശയമില്ല. മുമ്പ്‌ പറഞ്ഞ കുട്ടിയുടെ കാര്യത്തിലെന്നപോലെ, അത്തരം സന്ദർഭങ്ങളിലും കീഴ്‌പെട്ടിരിക്കാൻ നമ്മൾ പഠിക്കേണ്ടതുണ്ട്‌. അങ്ങേയറ്റം ബുദ്ധിമുട്ടായിരുന്നപ്പോൾപോലും യേശു പിതാവിന്റെ ഇഷ്ടം ചെയ്‌തു എന്ന്‌ ഓർക്കുക. “എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കട്ടെ,” പിതാവിനോടു യേശു പറഞ്ഞു.—ലൂക്കോസ്‌ 22:42.

8. (എ) ഇന്ന്‌ യഹോവയുടെ അധികാരത്തിനു കീഴ്‌പെടുന്നതിൽ മുഖ്യമായും എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു, ഇതു സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം നമുക്ക്‌ എങ്ങനെ അറിയാം? (ബി) ബുദ്ധിയുപദേശത്തിനു ചെവികൊടുക്കാനും ശിക്ഷണം സ്വീകരിക്കാനും നമ്മളെ എന്തു സഹായിക്കും? (‘ഉപദേശം ശ്രദ്ധിച്ച്‌ ശിക്ഷണം സ്വീകരിക്കുക’ എന്ന ചതുരം കാണുക.)

8 ഇന്ന്‌ യഹോവ നമ്മളോടു നേരിട്ട്‌ സംസാരിക്കുന്നില്ല. തന്റെ വചനത്തിലൂടെയും ഭൂമിയിലെ മനുഷ്യപ്രതിനിധികളിലൂടെയുമാണു ദൈവം അതു ചെയ്യുന്നത്‌. ആ നിലയ്‌ക്ക്‌, ദൈവം അധികാരസ്ഥാനങ്ങളിൽ നിയമിച്ചിട്ടുള്ളവരെ, അല്ലെങ്കിൽ അത്തരം സ്ഥാനങ്ങളിൽ തുടരാൻ അനുവദിച്ചിരിക്കുന്നവരെ ആദരിക്കുന്നതിലൂടെയാണു മുഖ്യമായും ദൈവത്തിനു കീഴ്‌പെട്ടിരിക്കാൻ നമുക്കു കഴിയുന്നത്‌. അങ്ങനെയുള്ളവർ തരുന്ന തിരുവെഴുത്തുബുദ്ധിയുപദേശങ്ങളും തിരുത്തലുകളും തള്ളിക്കളഞ്ഞുകൊണ്ട്‌ അവരോട്‌ എതിർത്തുനിന്നാൽ അതു നമ്മുടെ ദൈവത്തെ വേദനിപ്പിക്കും. മോശയ്‌ക്കെതിരെയുള്ള ഇസ്രായേല്യരുടെ പിറുപിറുപ്പും ധിക്കാരവും തനിക്കെതിരെയുള്ളതായിട്ടാണ്‌ യഹോവ വീക്ഷിച്ചത്‌.—സംഖ്യ 14:26, 27.

9. സഹമനുഷ്യനോടുള്ള സ്‌നേഹം അധികാരത്തെ ആദരിക്കാൻ നമുക്കു പ്രചോദനമാകുന്നത്‌ എങ്ങനെ? വിശദീകരിക്കുക.

9 സഹമനുഷ്യനോടുള്ള സ്‌നേഹമാണ്‌ അധികാരത്തെ ആദരിക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്ന മറ്റൊരു ഘടകം. അത്‌ എങ്ങനെ? നിങ്ങൾ ഒരു പട്ടാളക്കാരനാണെന്നു കരുതുക. സൈന്യത്തിന്റെ വിജയം, എന്തിന്‌ എല്ലാ പട്ടാളക്കാരുടെയും ജീവൻപോലും, അധികാരശ്രേണിയിലുള്ളവരോട്‌ ഓരോ പട്ടാളക്കാരനും കാണിക്കുന്ന സഹകരണത്തെയും അനുസരണത്തെയും ആദരവിനെയും ആശ്രയിച്ചിരിക്കുന്നെന്നു പറയാം. അധികാരത്തെ ധിക്കരിച്ചുകൊണ്ട്‌ നിങ്ങൾ ആ സംഘടിതമായ ക്രമീകരണത്തെ ദുർബലമാക്കുന്നപക്ഷം, കൂടെയുള്ള മറ്റു പട്ടാളക്കാരുടെയെല്ലാം ജീവൻ അപകടത്തിലായേക്കും. ഈ ലോകത്തിലെ സൈന്യങ്ങൾ വലിയ നാശനഷ്ടങ്ങൾ വരുത്തിവെക്കുന്നു എന്നതു സത്യംതന്നെ. എന്നാൽ യഹോവയുടെ സൈന്യങ്ങൾ അങ്ങനെയല്ല. അവ നന്മ മാത്രമാണു ചെയ്യുന്നത്‌. “സൈന്യങ്ങളുടെ അധിപനായ യഹോവ” എന്നു നൂറുകണക്കിന്‌ ഇടങ്ങളിൽ ബൈബിൾ ദൈവത്തെ വിശേഷിപ്പിക്കുന്നു. (1 ശമുവേൽ 1:3) ശക്തരായ ആത്മവ്യക്തികളുടെ ഒരു വൻസംഘത്തിന്റെ അധിപനാണ്‌ യഹോവ. ചില സന്ദർഭങ്ങളിൽ, യഹോവ ഭൂമിയിലെ തന്റെ ദാസന്മാരെ ഒരു സൈന്യത്തോട്‌ ഉപമിച്ചിട്ടുണ്ട്‌. (സങ്കീർത്തനം 68:11; യഹസ്‌കേൽ 37:1-10) യഹോവ അധികാരസ്ഥാനങ്ങളിൽ നിയമിച്ചിട്ടുള്ളവരെ ധിക്കരിക്കുന്നെങ്കിൽ, നമ്മുടെ ആത്മീയപോരാട്ടത്തിലെ സഹപോരാളികളുടെ ജീവൻ അപകടത്തിലാക്കുകയല്ലേ നമ്മൾ? നിയമിതമൂപ്പന്മാരെ ഒരു ക്രിസ്‌ത്യാനി ധിക്കരിക്കുമ്പോൾ സഭയിലുള്ള മറ്റുള്ളവർക്കും അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവന്നേക്കാം. (1 കൊരിന്ത്യർ 12:14, 25, 26) സമാനമായി, ഒരു കുട്ടി ധിക്കാരിയായാൽ കുടുംബത്തിലുള്ള മറ്റുള്ളവരെയും അതു ബുദ്ധിമുട്ടിക്കുന്നു. അതുകൊണ്ട്‌ അധികാരത്തിലുള്ളവരോട്‌ ആദരവും സഹകരണമനോഭാവവും വളർത്തിയെടുത്തുകൊണ്ട്‌ നമ്മൾ സഹമനുഷ്യനോടു സ്‌നേഹം കാണിക്കുന്നു.

10, 11. നമ്മുടെതന്നെ ക്ഷേമത്തിലുള്ള താത്‌പര്യം, അധികാരികളെ അനുസരിക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്നത്‌ എങ്ങനെയെന്നു വിശദമാക്കുക.

10 നമ്മൾ അധികാരത്തെ ആദരിക്കുന്നതിനുള്ള മറ്റൊരു കാരണം, അതു നമുക്കുതന്നെ ഗുണംചെയ്യും എന്നതാണ്‌. അധികാരത്തെ ആദരിക്കാൻ നമ്മളോട്‌ ആവശ്യപ്പെടുമ്പോൾ, അങ്ങനെ ചെയ്യുന്നതിന്റെ പ്രയോജനവും യഹോവ വ്യക്തമാക്കാറുണ്ട്‌. ഉദാഹരണത്തിന്‌, ദീർഘായുസ്സ്‌ ഉണ്ടാകാനും നല്ലൊരു ജീവിതം കിട്ടാനും വേണ്ടി മാതാപിതാക്കളെ അനുസരിക്കാൻ യഹോവ കുട്ടികളോട്‌ ആവശ്യപ്പെടുന്നു. (ആവർത്തനം 5:16; എഫെസ്യർ 6:2, 3) നമുക്ക്‌ ആത്മീയഹാനി വരാതിരിക്കാൻ നമ്മൾ സഭാമൂപ്പന്മാരെ ആദരിക്കണമെന്ന്‌ യഹോവ പറയുന്നു. (എബ്രായർ 13:7, 17) നമ്മുടെ സംരക്ഷണത്തിനായി ലൗകികാധികാരികളെ അനുസരിക്കാനും ദൈവം നമ്മളോടു കല്‌പിക്കുന്നു.—റോമർ 13:4.

11 അനുസരിക്കാൻ യഹോവ നമ്മളോട്‌ ആവശ്യപ്പെടുന്നതിന്റെ കാരണം മനസ്സിലാക്കുന്നത്‌ അധികാരത്തെ ആദരിക്കാൻ നമ്മളെ സഹായിക്കുന്നുണ്ട്‌, അല്ലേ? ആ സ്ഥിതിക്ക്‌, ജീവിതത്തിന്റെ പ്രധാനപ്പെട്ട മൂന്നു മണ്ഡലങ്ങളിൽ നമുക്ക്‌ അധികാരത്തോട്‌ ആദരവ്‌ കാണിക്കാൻ കഴിയുന്നത്‌ എങ്ങനെയെന്നു നോക്കാം.

ആദരവ്‌—കുടുംബത്തിൽ

12. കുടുംബത്തിൽ ഭർത്താവിന്റെ സ്ഥാനം എന്ത്‌, ആ ഉത്തരവാദിത്വം എങ്ങനെ നിറവേറ്റാനാകും?

12 യഹോവയാണു കുടുംബവ്യവസ്ഥയുടെ ഉപജ്ഞാതാവ്‌. എല്ലാം ക്രമത്തോടെ ചെയ്യുന്നവനായ യഹോവ, സുഗമമായി മുന്നോട്ടു പോകാവുന്ന രീതിയിലാണു കുടുംബം ക്രമീകരിച്ചിരിക്കുന്നത്‌. (1 കൊരിന്ത്യർ 14:33) കുടുംബത്തിന്റെ തലയായിരിക്കാനുള്ള അധികാരം ദൈവം ഭർത്താവിനു കൊടുത്തിരിക്കുന്നു, ഭർത്താവിന്റെ തലയായി യേശുക്രിസ്‌തുവിനെയും നിയമിച്ചിരിക്കുന്നു. ക്രിസ്‌തു സഭയുടെ മേൽ ശിരഃസ്ഥാനം പ്രയോഗിക്കുന്ന രീതി അനുകരിക്കുമ്പോൾ ഭർത്താവ്‌ യേശുവിനോട്‌ ആദരവ്‌ കാണിക്കുകയാണ്‌. (എഫെസ്യർ 5:23) അതുകൊണ്ട്‌ തന്റെ ഉത്തരവാദിത്വം വെച്ചൊഴിയാതെ ഭർത്താവ്‌ ധീരമായി അതു നിറവേറ്റണം. അതേസമയം, അദ്ദേഹം ഒരു സ്വേച്ഛാധികാരിയെപ്പോലെ നിഷ്‌ഠുരമായി പെരുമാറരുത്‌. പകരം സ്‌നേഹത്തോടും പരിഗണനയോടും ദയയോടും കൂടെയായിരിക്കണം അദ്ദേഹം ഭാര്യയോടും മക്കളോടും ഇടപെടേണ്ടത്‌. തന്റെ അധികാരം ആപേക്ഷികമാണെന്നും അത്‌ യഹോവയുടെ അധികാരത്തിനു മീതെയല്ലെന്നും അദ്ദേഹം മനസ്സിൽപ്പിടിക്കുന്നു.

ഒരു ക്രിസ്‌തീയപിതാവ്‌ ശിരഃസ്ഥാനം പ്രയോഗിക്കുമ്പോൾ ക്രിസ്‌തുവിനെ അനുകരിക്കും

13. യഹോവയ്‌ക്ക്‌ ഇഷ്ടമാകുന്ന രീതിയിൽ തന്റെ പങ്കു നിർവഹിക്കാൻ ഭാര്യക്ക്‌ എങ്ങനെ കഴിയും?

13 ഭാര്യ ഭർത്താവിനു സഹായിയും പൂരകവും ആയിരിക്കണം. അവൾക്കുമുണ്ടു കുടുംബത്തിൽ അധികാരം. കാരണം, “അമ്മയുടെ ഉപദേശം തള്ളിക്കളയരുത്‌” എന്നു ബൈബിൾ കുട്ടികളോടു പറയുന്നു. (സുഭാഷിതങ്ങൾ 1:8) അപ്പോഴും അവൾ ഭർത്താവിന്റെ അധികാരത്തിനു കീഴിലാണ്‌. കുടുംബനാഥന്റെ ഉത്തരവാദിത്വം നിറവേറ്റാൻ ഭർത്താവിനെ സഹായിച്ചുകൊണ്ട്‌ ഒരു ക്രിസ്‌തീയഭാര്യ അദ്ദേഹത്തിന്റെ അധികാരത്തെ ആദരിക്കുന്നു. അദ്ദേഹത്തെ കൊച്ചാക്കിക്കാണിക്കാനോ കൗശലപൂർവം തന്റെ വഴിക്കു കൊണ്ടുവരാനോ അദ്ദേഹത്തിന്റെ അധികാരം തട്ടിയെടുക്കാനോ അവൾ മുതിരില്ല, പകരം ഭർത്താവിനെ പിന്തുണയ്‌ക്കുകയും അദ്ദേഹത്തോടു സഹകരിക്കുകയും ചെയ്യുന്നു. ഭർത്താവിന്റെ തീരുമാനങ്ങൾ തന്റെ ഇഷ്ടത്തിന്‌ എതിരാണെങ്കിൽ, കീഴ്‌പെട്ടിരുന്നുകൊണ്ടുതന്നെ ആദരപൂർവം അവൾ തന്റെ അഭിപ്രായം പറയുന്നു. ഭർത്താവ്‌ ക്രിസ്‌ത്യാനിയല്ലാത്ത കുടുംബത്തിൽ ഭാര്യക്കു പല വെല്ലുവിളികളും നേരിടേണ്ടിവന്നേക്കാം. എന്നാൽ അപ്പോഴും ഭർത്താവിനു കീഴടങ്ങിയിരിക്കുന്നതു സത്യാരാധനയിലേക്കു തിരിയാൻ ഒരുപക്ഷേ അദ്ദേഹത്തെ പ്രേരിപ്പിച്ചേക്കും.—1 പത്രോസ്‌ 3:1 വായിക്കുക.

വീടിനുള്ളിലേക്കു ചെളി ചവിട്ടിക്കയറ്റിയ മകനെ സ്‌നേഹത്തോടെ തിരുത്തുന്ന പിതാവ്‌

14. കുട്ടികൾക്ക്‌ എങ്ങനെ മാതാപിതാക്കളെയും യഹോവയെയും സന്തോഷിപ്പിക്കാം?

14 കുട്ടികൾ മാതാപിതാക്കളെ അനുസരിക്കുമ്പോൾ യഹോവയുടെ ഹൃദയം സന്തോഷിക്കുന്നു. മാതാപിതാക്കൾക്കും അതു ബഹുമതിയും സന്തോഷവും നൽകുന്നു. (സുഭാഷിതങ്ങൾ 10:1) മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളിലും അനുസരണത്തിന്റെ കാര്യത്തിൽ മക്കൾ ഇതേ തത്ത്വം ബാധകമാക്കുന്നു. അത്തരം സാഹചര്യങ്ങളിൽ അച്ഛന്‌ അല്ലെങ്കിൽ അമ്മയ്‌ക്കു തങ്ങളുടെ പിന്തുണയും സഹകരണവും കൂടുതൽ ആവശ്യമാണെന്ന്‌ അവർക്ക്‌ അറിയാം. ദൈവം ഓരോ കുടുംബാംഗത്തിനും ഉദ്ദേശിച്ചിരിക്കുന്ന ചുമതലകൾ അവർ നിറവേറ്റുമ്പോൾ കുടുംബത്തിൽ സന്തോഷവും സമാധാനവും കളിയാടും. കുടുംബത്തിന്റെ കാരണഭൂതനായ യഹോവയ്‌ക്കായിരിക്കും അതിന്റെ മഹത്ത്വം.—എഫെസ്യർ 3:14, 15.

ആദരവ്‌—സഭയിൽ

15. (എ) നമുക്കു സഭയിൽ യഹോവയുടെ അധികാരത്തെ എങ്ങനെ ആദരിക്കാം? (ബി) നേതൃത്വമെടുക്കുന്നവരോട്‌ അനുസരണമുള്ളവരായിരിക്കാൻ ഏതു തത്ത്വങ്ങൾ നമ്മളെ സഹായിച്ചേക്കും? (‘നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവരെ അനുസരിക്കുക’ എന്ന ചതുരം കാണുക.)

15 യഹോവ തന്റെ മകനെ ക്രിസ്‌തീയസഭയുടെ രാജാവായി നിയമിച്ചിരിക്കുന്നു. (കൊലോസ്യർ 1:13) യേശുവാകട്ടെ, ദൈവജനത്തിന്റെ ആത്മീയാവശ്യങ്ങൾക്കായി കരുതാൻ ‘വിശ്വസ്‌തനും വിവേകിയും ആയ അടിമയെ’ നിയോഗിച്ചിരിക്കുന്നു. (മത്തായി 24:45-47) യഹോവയുടെ സാക്ഷികളുടെ ഭരണസംഘം ആ ‘വിശ്വസ്‌തനും വിവേകിയും ആയ അടിമ’ ആയി സേവിക്കുന്നു. ഇന്നു മൂപ്പന്മാർക്ക്‌, ഈ ഭരണസംഘത്തിൽനിന്ന്‌ നേരിട്ടോ സഞ്ചാരമേൽവിചാരകന്മാർപോലുള്ള പ്രതിനിധികളിലൂടെയോ നിർദേശങ്ങളും ബുദ്ധിയുപദേശവും ലഭിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയസഭകളുടെ കാര്യവും ഇങ്ങനെതന്നെയായിരുന്നു. അതുകൊണ്ട്‌ ക്രിസ്‌തീയമൂപ്പന്മാരുടെ അധികാരത്തെ ആദരിക്കുമ്പോൾ നമ്മൾ വാസ്‌തവത്തിൽ യഹോവയെ അനുസരിക്കുകയാണ്‌.—1 തെസ്സലോനിക്യർ 5:12; എബ്രായർ 13:17 വായിക്കുക.

16. മൂപ്പന്മാർ പരിശുദ്ധാത്മാവിനാലാണു നിയമിക്കപ്പെടുന്നത്‌ എന്നു പറയുന്നത്‌ ഏത്‌ അർഥത്തിലാണ്‌?

16 മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും പൂർണരല്ല. അവരും നമ്മളെപ്പോലെ കുറവുകളുള്ളവരാണ്‌. എങ്കിലും സഭയെ ആത്മീയമായി ബലിഷ്‌ഠമാക്കിനിറുത്താൻ നൽകിയിരിക്കുന്ന ‘സമ്മാനങ്ങളായ മനുഷ്യരാണു’ മൂപ്പന്മാർ. (എഫെസ്യർ 4:8) പരിശുദ്ധാത്മാവിനാലാണ്‌ അവർ നിയമിക്കപ്പെടുന്നത്‌. (പ്രവൃത്തികൾ 20:28) അത്‌ എങ്ങനെ? ഒന്നാമതായി അവർ, പരിശുദ്ധാത്മാവിനാൽ പ്രചോദിതമായി എഴുതപ്പെട്ട ദൈവവചനത്തിലെ യോഗ്യതകളിൽ എത്തിച്ചേരേണ്ടതുണ്ട്‌. (1 തിമൊഥെയൊസ്‌ 3:1-7, 12; തീത്തോസ്‌ 1:5-9) കൂടാതെ, ഒരു സഹോദരനെ മേൽവിചാരകസ്ഥാനത്തേക്കു പരിഗണിക്കാനായി അദ്ദേഹത്തിന്റെ യോഗ്യതകൾ വിലയിരുത്തുന്ന മൂപ്പന്മാർ ദൈവാത്മാവിന്റെ വഴിനടത്തിപ്പിനുവേണ്ടി ആത്മാർഥമായി പ്രാർഥിക്കുന്നു.

17. സഭയിലെ ചില ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടിവരുമ്പോൾ സഹോദരിമാർ ശിരോവസ്‌ത്രം ധരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

17 സാധാരണഗതിയിൽ മൂപ്പന്മാരോ ശുശ്രൂഷാദാസന്മാരോ നടത്തുന്ന, വയൽസേവനയോഗംപോലുള്ള ചില നിയമനങ്ങൾ ചെയ്യാൻ അവരാരും ചിലപ്പോൾ സഭയിൽ ഇല്ലാതെവന്നേക്കാം. അത്തരം സന്ദർഭങ്ങളിൽ, സ്‌നാനമേറ്റ മറ്റു സഹോദരന്മാർ അതു നടത്തിയേക്കാം. അവരും ഇല്ലെങ്കിൽ യോഗ്യതയുള്ള സഹോദരിമാർക്ക്‌ അതു ചെയ്യാവുന്നതാണ്‌. എങ്കിലും, അത്തരം നിയമനങ്ങൾ നടത്തേണ്ടിവരുമ്പോൾ സഹോദരിമാർ ശിരോവസ്‌ത്രം ധരിക്കുന്നു.a (1 കൊരിന്ത്യർ 11:3-10) ഈ നിബന്ധന ഒരു തരത്തിലും അവരുടെ വില കുറച്ചുകളയുന്നില്ല. മറിച്ച്‌, കുടുംബത്തിലും സഭയിലും ശിരഃസ്ഥാനം സംബന്ധിച്ച യഹോവയുടെ ക്രമീകരണത്തോട്‌ ആദരവ്‌ കാണിക്കാനുള്ള ഒരു അവസരമാണ്‌ അത്‌.

ആദരവ്‌—ലൗകികാധികാരികളോട്‌

18, 19. (എ) റോമർ 13:1-7-ലെ തത്ത്വങ്ങൾ നിങ്ങൾ എങ്ങനെ വിശദീകരിക്കും? (ബി) ലൗകികാധികാരികളോട്‌ നമ്മൾ ആദരവ്‌ കാണിക്കുന്നത്‌ എങ്ങനെ?

18 റോമർ 13:1-7-ലെ (വായിക്കുക.) തത്ത്വങ്ങളോടു പറ്റിനിൽക്കാൻ ശ്രദ്ധയുള്ളവരാണു സത്യക്രിസ്‌ത്യാനികൾ. ആ ഭാഗം വായിക്കുമ്പോൾ, അവിടെ പരാമർശിച്ചിട്ടുള്ള “ഉന്നതാധികാരികൾ” ഈ ലോകത്തിലെ ഗവൺമെന്റുകളാണെന്നു നിങ്ങൾക്കു മനസ്സിലാകും. നിലനിൽക്കാൻ യഹോവ അവയെ അനുവദിക്കുന്നിടത്തോളം കാലം, ക്രമസമാധാനം നിലനിറുത്താൻ സഹായിച്ചുകൊണ്ടും ആവശ്യമായ സേവനങ്ങൾ നൽകിക്കൊണ്ടും അവ സുപ്രധാനമായ ധർമങ്ങൾ നിറവേറ്റും. നിയമം അനുസരിക്കുന്നവരായിരുന്നുകൊണ്ട്‌ ഈ അധികാരികളോട്‌ നമുക്ക്‌ ആദരവ്‌ കാണിക്കാം. കടപ്പെട്ടിരിക്കുന്ന നികുതികളെല്ലാം അടയ്‌ക്കാനും ഗവൺമെന്റ്‌ ആവശ്യപ്പെടുന്ന ഫാറങ്ങളും മറ്റും സത്യസന്ധമായി പൂരിപ്പിച്ച്‌ നൽകാനും നമ്മളെയോ നമ്മുടെ കുടുംബത്തെയോ ബിസിനെസ്സിനെയോ വസ്‌തുവകകളെയോ സംബന്ധിക്കുന്ന ഏതൊരു നിയമവും അനുസരിക്കാനും നമ്മൾ ശ്രദ്ധയുള്ളവരാണ്‌. എങ്കിലും ദൈവത്തോട്‌ അനുസരണക്കേടു കാണിക്കാൻ ലൗകികാധികാരികൾ ആവശ്യപ്പെടുന്നപക്ഷം നമുക്ക്‌ അവരെ അനുസരിക്കാൻ കഴിയില്ല. “ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയാണ്‌ അനുസരിക്കേണ്ടത്‌” എന്നു പറഞ്ഞ ഒന്നാം നൂറ്റാണ്ടിലെ അപ്പോസ്‌തലന്മാരുടെ അതേ നിലപാടായിരിക്കും നമ്മുടേത്‌.—പ്രവൃത്തികൾ 5:28, 29; “ഞാൻ ആരുടെ അധികാരത്തിനാണു വഴങ്ങേണ്ടത്‌?” എന്ന ചതുരം കാണുക.

ഞാൻ ആരുടെ അധികാരത്തിനാണു വഴങ്ങേണ്ടത്‌?

തത്ത്വം: “യഹോവയാണു നമ്മുടെ ന്യായാധിപൻ, യഹോവയാണു നമ്മുടെ നിയമനിർമാതാവ്‌, യഹോവയാണു നമ്മുടെ രാജാവ്‌.” —യശയ്യ 33:22.

നിങ്ങളോടുതന്നെ ചോദിക്കുക:

  • യഹോവയുടെ നിലവാരങ്ങൾ ധിക്കരിക്കാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ ഞാൻ എന്തു ചെയ്യും?—മത്തായി 22:37-39; 26:52; യോഹന്നാൻ 18:36.

  • യഹോവയുടെ കല്‌പനകൾ അനുസരിക്കരുതെന്ന്‌ അധികാരികൾ ആവശ്യപ്പെട്ടാൽ ഞാൻ എന്തു ചെയ്യും?—പ്രവൃത്തികൾ 5:27-29; എബ്രായർ 10:24, 25.

  • അധികാരസ്ഥാനങ്ങളിലുള്ളവരെ മനസ്സോടെ അനുസരിക്കാൻ എന്നെ എന്തു സഹായിക്കും?—റോമർ 13:1-4; 1 കൊരിന്ത്യർ 11:3; എഫെസ്യർ 6:1-3.

19 അധികാരികളോടു പെരുമാറുന്ന രീതിയിലൂടെയും ആദരവ്‌ കാണിക്കാനാകും. ചിലപ്പോഴൊക്കെ നമുക്കു ഗവൺമെന്റ്‌ അധികാരികളോടു നേരിട്ട്‌ ഇടപെടേണ്ടിവന്നേക്കാം. പൗലോസ്‌ അപ്പോസ്‌തലന്‌ അഗ്രിപ്പ രാജാവിനോടും ഗവർണറായ ഫെസ്‌തൊസിനോടും സംസാരിക്കേണ്ടിവന്നു. ഗുരുതരമായ തെറ്റുകൾ ചെയ്‌തവരായിട്ടും പൗലോസ്‌ അവരോട്‌ ആദരവോടെ ഇടപെട്ടു. (പ്രവൃത്തികൾ 26:2, 25) നമ്മൾ സംസാരിക്കുന്നതു രാജ്യത്തെ പ്രസിഡന്റിനോടോ ഒരു സാധാരണ പോലീസുകാരനോടോ ആയാലും, പൗലോസിന്റെ ആ മാതൃക നമ്മൾ പിൻപറ്റുന്നു. സ്‌കൂളിൽ അധ്യാപകരോടും അധികാരികളോടും ജീവനക്കാരോടും ആദരവ്‌ കാണിക്കാൻ സാക്ഷികളായ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കുന്നു. നമ്മുടെ വിശ്വാസങ്ങളെ അംഗീകരിക്കുന്നവരെ മാത്രമല്ല നമ്മൾ ആദരിക്കുന്നത്‌. യഹോവയുടെ സാക്ഷികളോടു ശത്രുതയുള്ളവരോട്‌ ഇടപെടുമ്പോഴും നമ്മൾ ആദരവുള്ളവരാണ്‌. അതെ, നമ്മൾ ആദരവുള്ളവരാണെന്നു മറ്റുള്ളവർക്കു കാണാൻ കഴിയണം.—റോമർ 12:17, 18 വായിക്കുക; 1 പത്രോസ്‌ 3:15.

20, 21. അധികാരികളോട്‌ ഉചിതമായ ആദരവ്‌ കാണിക്കുന്നതിന്റെ ചില പ്രയോജനങ്ങൾ ഏതെല്ലാം?

20 മറ്റുള്ളവരെ ആദരിക്കുന്നതിൽ നമ്മൾ ഒരിക്കലും പിശുക്കു കാണിക്കരുത്‌. “എല്ലാ മനുഷ്യരെയും ബഹുമാനിക്കുക” എന്നു പത്രോസ്‌ അപ്പോസ്‌തലൻ എഴുതി. (1 പത്രോസ്‌ 2:17) നമ്മുടെ ആദരവ്‌ ആത്മാർഥമാണെന്നു മനസ്സിലാക്കുമ്പോൾ ആളുകൾക്കു വലിയ മതിപ്പു തോന്നിയേക്കാം. ഈ ഗുണം ഒന്നിനൊന്നു കുറഞ്ഞുവരുകയാണെന്ന്‌ ഓർക്കുക. ആ സ്ഥിതിക്ക്‌, ആദരവ്‌ കാണിക്കുമ്പോൾ നമ്മൾ യേശുവിന്റെ പിൻവരുന്ന കല്‌പന അനുസരിക്കുകയാണെന്നു പറയാം: “നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുന്നിൽ പ്രകാശിക്കട്ടെ. അപ്പോൾ അവർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ട്‌ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തും.”—മത്തായി 5:16.

21 ഈ അന്ധകാരലോകത്തിൽ ആത്മാർഥഹൃദയരായ ആളുകൾ ആത്മീയവെളിച്ചത്തിലേക്ക്‌ ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അതുകൊണ്ട്‌ കുടുംബത്തിലും സഭയിലും പുറത്തും നമ്മൾ ആദരവുള്ളവരായിരിക്കുമ്പോൾ, ചിലർ സത്യം സ്വീകരിച്ച്‌ നമ്മളോടൊപ്പം ആത്മീയവെളിച്ചത്തിൽ നടക്കാൻ ഇടയായേക്കാം. അത്‌ എത്ര സന്തോഷമായിരിക്കും! അങ്ങനെ സംഭവിച്ചില്ലെങ്കിൽക്കൂടി ഒരു കാര്യം ഉറപ്പാണ്‌: സഹമനുഷ്യരോടുള്ള നമ്മുടെ ആദരവ്‌ ദൈവമായ യഹോവയെ സന്തോഷിപ്പിക്കുകയും ദൈവത്തിന്റെ സ്‌നേഹത്തിൽ നിലനിൽക്കാൻ നമ്മളെ സഹായിക്കുകയും ചെയ്യും. അതിലും മഹത്തായ വേറെ എന്തു പ്രതിഫലമാണുള്ളത്‌!

a ഈ തത്ത്വം ബാധകമാക്കേണ്ട ചില സാഹചര്യങ്ങളെക്കുറിച്ച്‌ അറിയാൻ അനുബന്ധത്തിലെ “ശിരോവസ്‌ത്രം ധരിക്കേണ്ടത്‌ എപ്പോൾ, എന്തുകൊണ്ട്‌?” എന്ന ഭാഗം കാണുക.

‘ഉപദേശം ശ്രദ്ധിച്ച്‌ ശിക്ഷണം സ്വീകരിക്കുക’

സാത്താന്റെ ആത്മാവ്‌—ധിക്കാരവും കലഹവും മുഖമുദ്രയായുള്ള അവന്റെ മനോഭാവം—ഇന്നു ലോകത്ത്‌ നിറഞ്ഞുനിൽക്കുന്നു. അതുകൊണ്ടാണ്‌ അവനെ ‘വായുവിന്റെ സ്വാധീനശക്തിക്ക്‌ അധിപതിയായവൻ’ എന്നു ബൈബിൾ വിശേഷിപ്പിക്കുന്നത്‌. അതിന്റെ ഫലമെന്ന നിലയിൽ ‘അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ആത്മാവിനെക്കുറിച്ചും’ ബൈബിൾ പറയുന്നു. (എഫെസ്യർ 2:2) മറ്റുള്ളവരുടെ അധികാരത്തിനു കീഴ്‌പെടാതെ പൂർണമായും സ്വതന്ത്രരായിരിക്കാൻ ആഗ്രഹിക്കുന്നവരാണ്‌ ഇന്നു മിക്കവരും. സങ്കടകരമെന്നു പറയട്ടെ, ആ ചിന്താഗതി ക്രിസ്‌തീയസഭയിലേക്കും കടന്നുവന്നിരിക്കുന്നു. ഉദാഹരണത്തിന്‌, അധാർമികവും അക്രമാസക്തവും ആയ വിനോദപരിപാടികളുടെ അപകടം സംബന്ധിച്ച്‌ ഒരു മൂപ്പൻ ദയാപുരസ്സരം ബുദ്ധിയുപദേശം നൽകുമ്പോൾ ചിലർ അതു നിരസിക്കുകയോ അതിൽ നീരസപ്പെടുകയോ ചെയ്‌തേക്കാം. “ഉപദേശം ശ്രദ്ധിച്ച്‌ ശിക്ഷണം സ്വീകരിച്ചാൽ ഭാവിയിൽ നീ ജ്ഞാനിയായിത്തീരും” എന്ന, സുഭാഷിതങ്ങൾ 19:20-ലെ വാക്കുകൾ നമ്മൾ ഓരോരുത്തരും ചെവിക്കൊള്ളേണ്ടതുണ്ട്‌.

ഇക്കാര്യത്തിൽ നമുക്ക്‌ എന്തു സഹായമാണുള്ളത്‌? സാധാരണയായി ആളുകൾ ബുദ്ധിയുപദേശവും ശിക്ഷണവും നിരസിക്കുന്നതിന്റെ മൂന്നു കാരണങ്ങൾ നോക്കാം. തുടർന്ന്‌ തിരുവെഴുത്തുകളുടെ വീക്ഷണവും ശ്രദ്ധിക്കാം.

  • “ആ ബുദ്ധിയുപദേശം അസ്ഥാനത്തായിപ്പോയി.” കിട്ടിയ ബുദ്ധിയുപദേശം നമ്മുടെ സാഹചര്യത്തിന്‌ ഇണങ്ങുന്നതല്ലെന്നോ അതു നൽകുന്ന വ്യക്തിക്ക്‌, ഉൾപ്പെട്ടിരിക്കുന്ന എല്ലാ കാര്യങ്ങളും അറിയില്ലെന്നോ നമ്മൾ ചിന്തിച്ചേക്കാം. ഒരുപക്ഷേ, ബുദ്ധിയുപദേശത്തെ തീരെ നിസ്സാരമായി കാണാനാകും നമ്മൾ ആദ്യം ശ്രമിക്കുന്നത്‌. (എബ്രായർ 12:5) നമ്മളെല്ലാം അപൂർണരായ സ്ഥിതിക്കു മാറ്റം ആവശ്യമായിരിക്കുന്നതു നമ്മുടെതന്നെ വീക്ഷണത്തിനായിരിക്കാൻ സാധ്യതയില്ലേ? (സുഭാഷിതങ്ങൾ 19:3) തക്കതായ എന്തെങ്കിലുമൊരു കാരണമില്ലാതെ ആരെങ്കിലും ബുദ്ധിയുപദേശം തരുമോ? ആ സ്ഥിതിക്ക്‌, നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും അക്കാര്യത്തിലാണ്‌. ദൈവവചനം നമ്മളെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “ശിക്ഷണം ഉപേക്ഷിക്കരുത്‌, അതു മുറുകെ പിടിക്കുക; അതു കാത്തുസൂക്ഷിക്കുക, അതു നിന്റെ ജീവനാണ്‌.”—സുഭാഷിതങ്ങൾ 4:13.

  • “ബുദ്ധിയുപദേശം തന്ന രീതി എനിക്ക്‌ ഇഷ്ടപ്പെട്ടില്ല.” ബുദ്ധിയുപദേശം കൊടുക്കേണ്ട രീതി സംബന്ധിച്ച്‌ ഉന്നതമായ നിലവാരങ്ങളാണു ദൈവവചനം വെക്കുന്നത്‌, ശരിതന്നെ. (ഗലാത്യർ 6:1) എങ്കിലും, “എല്ലാവരും പാപം ചെയ്‌ത്‌ ദൈവതേജസ്സില്ലാത്തവരായിരിക്കുന്നല്ലോ” എന്നും ബൈബിൾ പറയുന്നുണ്ട്‌. (റോമർ 3:23) എല്ലാം തികഞ്ഞ ബുദ്ധിയുപദേശം ഏറ്റവും ശരിയായ രീതിയിൽ കൊടുക്കാൻ പൂർണതയുള്ള ഒരു വ്യക്തിക്കു മാത്രമേ കഴിയൂ. (യാക്കോബ്‌ 3:2) നമുക്കു ബുദ്ധിയുപദേശം തരാൻ യഹോവ ഉപയോഗിക്കുന്നത്‌ അപൂർണമനുഷ്യരെയായതുകൊണ്ട്‌ ബുദ്ധിയുപദേശം കിട്ടുന്ന രീതിയിലല്ല മറിച്ച്‌, ബുദ്ധിയുപദേശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. തുടർന്ന്‌, അത്‌ എങ്ങനെ ബാധകമാക്കാമെന്നു പ്രാർഥനാപൂർവം ചിന്തിക്കുക.

  • “എന്നെ ഗുണദോഷിക്കാൻ അദ്ദേഹത്തിന്‌ എന്തു യോഗ്യതയാണുള്ളത്‌?” ബുദ്ധിയുപദേശം നൽകുന്നയാളുടെ കുറവുകൾ ബുദ്ധിയുപദേശത്തെ വിലയില്ലാതാക്കുന്നതായി നമ്മൾ കരുതുന്നെങ്കിൽ, മേൽപ്പറഞ്ഞ കാര്യങ്ങൾ ഓർക്കുന്നതു നല്ലതാണ്‌. അതുപോലെ, നമ്മുടെ പ്രായമോ അനുഭവപരിചയമോ സഭയിലെ ഉത്തരവാദിത്വങ്ങളോ നിമിത്തം നമുക്കു ബുദ്ധിയുപദേശത്തിന്റെ ആവശ്യമില്ലെന്നു തോന്നുന്നെങ്കിൽ നമ്മൾ നമ്മുടെ ചിന്താഗതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്‌. പണ്ട്‌ ഇസ്രായേലിൽ രാജാവിന്‌ വലിയ ഉത്തരവാദിത്വവും അധികാരവും ഒക്കെ ഉണ്ടായിരുന്നിട്ടും, പ്രവാചകന്മാരുടെയും പുരോഹിതന്മാരുടെയും പ്രജകളിൽ ചിലരുടെയും ബുദ്ധിയുപദേശം അദ്ദേഹം സ്വീകരിക്കണമായിരുന്നു. (2 ശമവേൽ 12:1-13; 2 ദിനവൃത്താന്തം 26:16-20) ബുദ്ധിയുപദേശം കൊടുക്കാൻ യഹോവയുടെ സംഘടന ഇന്നു നിയമിക്കുന്നത്‌ അപൂർണമനുഷ്യരെയാണ്‌. പക്വതയുള്ള ക്രിസ്‌ത്യാനികൾ അവരുടെ ബുദ്ധിയുപദേശം സസന്തോഷം കൈക്കൊള്ളുകയും ബാധകമാക്കുകയും ചെയ്യുന്നു. മറ്റുള്ളവരെക്കാൾ ഉത്തരവാദിത്വങ്ങളോ അനുഭവപരിചയമോ നമുക്കുണ്ടെങ്കിൽ, ബുദ്ധിയുപദേശം സ്വീകരിക്കുകയും ബാധകമാക്കുകയും ചെയ്‌തുകൊണ്ട്‌ ന്യായബോധവും താഴ്‌മയും കാണിക്കുന്നതിൽ മാതൃകയായിരിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധയുള്ളവരായിരിക്കണം.—1 തിമൊഥെയൊസ്‌ 3:2, 3; തീത്തോസ്‌ 3:2.

ബുദ്ധിയുപദേശം ആവശ്യമില്ലാത്തതായി ആരാണുള്ളത്‌? അതുകൊണ്ട്‌ ബുദ്ധിയുപദേശം മനസ്സോടെ സ്വീകരിക്കാനും അനുസരണയോടെ ബാധകമാക്കാനും ജീവരക്ഷാകരമായ ഈ കരുതലിനെപ്രതി യഹോവയ്‌ക്കു ഹൃദയംഗമമായി നന്ദി നൽകാനും നമുക്കു ദൃഢനിശ്ചയം ചെയ്യാം. യഹോവയുടെ സ്‌നേഹത്തിന്റെ പ്രതിഫലനമാണു ബുദ്ധിയുപദേശം. ദൈവസ്‌നേഹത്തിൽ നിലനിൽക്കാനാണല്ലോ നമ്മൾ ആഗ്രഹിക്കുന്നതും.—എബ്രായർ 12:6-11.

‘നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവരെ അനുസരിക്കുക’

ഇസ്രായേലിന്റെ ചരിത്രത്തിൽ, നല്ല സംഘാടനം അടിയന്തിരമായിത്തീർന്ന ഒരു സാഹചര്യമുണ്ടായി. അപകടം നിറഞ്ഞ മരുഭൂമിയിലൂടെ കൂട്ടമായി നീങ്ങിയ ദശലക്ഷങ്ങളെ ഒറ്റയ്‌ക്കു നയിക്കാൻ മോശയ്‌ക്കു കഴിയാതെവന്നു. മോശ എന്തു ചെയ്‌തു? “മോശ എല്ലാ ഇസ്രായേലിൽനിന്നും പ്രാപ്‌തരായ പുരുഷന്മാരെ തിരഞ്ഞെടുത്ത്‌ അവരെ ജനത്തിനു തലവന്മാരായി നിയമിച്ചു. ഓരോ ആയിരം പേർക്കും ഓരോ നൂറു പേർക്കും ഓരോ അമ്പതു പേർക്കും ഓരോ പത്തു പേർക്കും പ്രമാണിമാരായി അവരെ നിയമിച്ചു.”—പുറപ്പാട്‌ 18:25.

സമാനമായ സംഘാടനം ഇന്നു ക്രിസ്‌തീയസഭയ്‌ക്കും ആവശ്യമാണ്‌. അതുകൊണ്ടാണു വയൽസേവനഗ്രൂപ്പിനു മേൽവിചാരകനും സഭയ്‌ക്കു മൂപ്പന്മാരും സഭകൾക്കു സർക്കിട്ട്‌ മേൽവിചാരകനും രാജ്യത്തിനു ബ്രാഞ്ച്‌ കമ്മിറ്റിയും (അല്ലെങ്കിൽ കൺട്രി കമ്മിറ്റിയും) ഉള്ളത്‌. ഇങ്ങനെയൊരു ക്രമീകരണമുള്ളതുകൊണ്ട്‌, ഓരോ ഇടയനും തന്റെ സംരക്ഷണയിലുള്ള ആട്ടിൻകൂട്ടത്തിനു നല്ല ശ്രദ്ധ കൊടുക്കാനാകും. ഈ ഇടയന്മാർ യഹോവയോടും ക്രിസ്‌തുവിനോടും കണക്കു ബോധിപ്പിക്കേണ്ടവരാണ്‌.—പ്രവൃത്തികൾ 20:28.

ഇത്തരം സംഘാടനം, നമ്മൾ ഓരോരുത്തരും അനുസരണവും കീഴ്‌പെടലും കാണിക്കേണ്ടത്‌ ആവശ്യമാക്കുന്നു. നേതൃസ്ഥാനത്തുള്ളവരോട്‌ അനാദരവോടെ ഇടപെട്ട ദിയൊത്രെഫേസിനെപ്പോലെയാകാൻ നമ്മൾ ഒരിക്കലും ആഗ്രഹിക്കില്ല. (3 യോഹന്നാൻ 9, 10) പിന്നെയോ, അപ്പോസ്‌തലനായ പൗലോസിന്റെ പിൻവരുന്ന വാക്കുകൾക്കു നമ്മൾ ചെവികൊടുക്കുന്നു: “നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവർ നിങ്ങളെക്കുറിച്ച്‌ കണക്കു ബോധിപ്പിക്കേണ്ടവരെന്ന നിലയിൽ എപ്പോഴും നിങ്ങൾക്കുവേണ്ടി ഉണർന്നിരിക്കുന്നതുകൊണ്ട്‌ അവരെ അനുസരിച്ച്‌ അവർക്കു കീഴ്‌പെട്ടിരിക്കുക. അപ്പോൾ അവർ അതു ഞരങ്ങിക്കൊണ്ടല്ല, സന്തോഷത്തോടെ ചെയ്യാനിടയാകും. അല്ലെങ്കിൽ അതു നിങ്ങൾക്കു ദോഷം ചെയ്യും.” (എബ്രായർ 13:17) നേതൃത്വമെടുക്കുന്നവർ തരുന്ന മാർഗനിർദേശത്തോടു യോജിപ്പുള്ളപ്പോൾ ചിലർ അവരെ അനുസരിക്കുമെങ്കിലും അതിനോടു യോജിക്കാനോ അതിന്റെ കാരണം മനസ്സിലാക്കാനോ കഴിയാത്തപ്പോൾ കീഴ്‌പെട്ടിരിക്കാൻ അവർ വിസമ്മതിക്കുന്നു. അനുസരിക്കാൻ തോന്നാത്തപ്പോൾപ്പോലും അനുസരിക്കുന്നതു കീഴ്‌പെടലിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന്‌ ഓർക്കുക. അതുകൊണ്ട്‌, ‘ഞാൻ നേതൃസ്ഥാനത്തുള്ളവരെ അനുസരിക്കുകയും അവർക്കു കീഴ്‌പെട്ടിരിക്കുകയും ചെയ്യുന്നുണ്ടോ’ എന്നു നമ്മൾ ഓരോരുത്തരും സ്വയം ചോദിക്കണം.

സഭയുടെ സുഗമമായ നടത്തിപ്പിന്‌ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ദൈവവചനം അക്കമിട്ട്‌ പറയുന്നില്ല. എങ്കിലും, “എല്ലാം മാന്യമായും ചിട്ടയോടെയും നടക്കട്ടെ” എന്ന്‌ അതു പറയുന്നുണ്ട്‌. (1 കൊരിന്ത്യർ 14:40) സഭാപ്രവർത്തനങ്ങൾ ചിട്ടയോടെ, സുഗമമായി നടക്കുന്നെന്ന്‌ ഉറപ്പുവരുത്താൻ സഹായകമായ നിരവധി നിർദേശങ്ങൾ നൽകിക്കൊണ്ടും നടപടിക്രമങ്ങൾ ഏർപ്പെടുത്തിക്കൊണ്ടും ഭരണസംഘം ആ ഉപദേശം അനുസരിക്കുന്നു. ആ ക്രമീകരണങ്ങൾ നടപ്പിലാക്കിക്കൊണ്ട്‌ സഭയിലെ നിയമിതപുരുഷന്മാർ തങ്ങളുടെ പങ്കു നിർവഹിക്കുന്നു. അങ്ങനെ അവർ അനുസരണത്തിന്റെ കാര്യത്തിൽ നല്ലൊരു മാതൃകവെക്കുന്നു. കൂടാതെ, തങ്ങൾ ‘വിട്ടുവീഴ്‌ച ചെയ്യാൻ മനസ്സുള്ളവരും’ നേതൃസ്ഥാനത്തുള്ളവരെ ‘അനുസരിക്കാൻ ഒരുക്കമുള്ളവരും’ ആണെന്ന്‌ അവർ തെളിയിക്കുന്നു. (യാക്കോബ്‌ 3:17) തത്‌ഫലമായി, സന്തുഷ്ടദൈവമായ യഹോവയെ മഹത്ത്വപ്പെടുത്തുന്ന, ഒരുമയും ചിട്ടയും ഉള്ള, വിശ്വാസികളാൽ ഓരോ ഗ്രൂപ്പും സഭയും സർക്കിട്ടും രാജ്യവും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.—1 കൊരിന്ത്യർ 14:33; 1 തിമൊഥെയൊസ്‌ 1:11.

അനുസരണക്കേടു ദോഷം ചെയ്യുന്നതിന്റെ കാരണവും എബ്രായർ 13:17-ലെ പൗലോസിന്റെ വാക്കുകൾ എടുത്തുകാട്ടുന്നു. ഉത്തരവാദിത്വസ്ഥാനത്തുള്ളവർ തങ്ങളുടെ കർത്തവ്യം ‘ഞരങ്ങിക്കൊണ്ട്‌’ ചെയ്യാൻ അത്‌ ഇടയാക്കിയേക്കാം. സഭയിലുള്ളവർ സഹകരിക്കാത്തവരും ധിക്കാരികളും ആണെങ്കിൽ, മഹത്തായ സേവനപദവിയായിരിക്കേണ്ട ഒന്ന്‌ ഒരു ഭാരമായി മൂപ്പന്മാർക്ക്‌ അനുഭവപ്പെട്ടേക്കാം. ഫലമോ? “നിങ്ങൾക്ക്‌,” അതായത്‌ മുഴുസഭയ്‌ക്കും അതു ദോഷം ചെയ്യും. ദിവ്യാധിപത്യക്രമീകരണത്തിനു കീഴ്‌പെടാൻ ഒരാൾ അഹങ്കാരത്തോടെ വിസമ്മതിക്കുന്നതിനു മറ്റൊരു ദോഷവശംകൂടിയുണ്ട്‌. സ്വർഗീയപിതാവിൽനിന്ന്‌ തന്നെത്തന്നെ അകറ്റിക്കൊണ്ട്‌ സ്വന്തം ആത്മീയത അപകടത്തിലാക്കുകയാണ്‌ അയാൾ. (സങ്കീർത്തനം 138:6) അതുകൊണ്ട്‌, അനുസരിക്കുന്നവരും കീഴ്‌പെടുന്നവരും ആയിരിക്കാൻ നമുക്കെല്ലാം ദൃഢനിശ്ചയം ചെയ്യാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക