വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ദൈവികഭക്തിയുള്ള ആളുകൾക്ക്‌ വിടുതൽ അടുത്തിരിക്കുന്നു
    വീക്ഷാഗോപുരം—1990 | ഡിസംബർ 1
    • 2, 3. (എ) 2പത്രോസ്‌ 2:9-ൽ പറഞ്ഞിരിക്കുന്നത്‌ ഉറപ്പുനൽകുന്നതാണെന്ന്‌ നാം ഇന്നു കണ്ടെത്തുന്നതെന്തുകൊണ്ട്‌? (ബി) വിടുതലിന്റെ ഏതു പ്രവർത്തനങ്ങൾ പ്രോൽസാഹനത്തിന്റെ ഒരു അടിസ്ഥാനമെന്ന നിലയിൽ ബൈബിൾ ചൂണ്ടിക്കാട്ടുന്നു?

      2 നമ്മുടെ നാളിൽ സംഭവിക്കുന്നത്‌ നമ്മെ മനുഷ്യചരിത്രത്തിലെ അത്യന്തം പ്രാധാന്യമുള്ള ചില കാലങ്ങൾ അനുസ്‌മരിപ്പിക്കുന്നു. അപ്പോസ്‌തലനായ പത്രോസ്‌ ആ സന്ദർഭങ്ങളിൽ ദൈവം നിർവഹിച്ച വിടുതൽപ്രവർത്തനങ്ങളിലേക്ക്‌ ശ്രദ്ധ ക്ഷണിക്കുകയും അനന്തരം ഈ ഉറപ്പുനൽകുന്ന നിഗമനത്തിലെത്തുകയും ചെയ്യുന്നു: “ദൈവികഭക്തിയുള്ള ആളുകളെ പീഡാനുഭവത്തിൽനിന്നു വിടുവിക്കാൻ യഹോവക്കറിയാം.” (2 പത്രോസ്‌ 2:9) 2 പത്രോസ്‌ 2:4-10 വരെയുള്ള ആ പ്രസ്‌താവനയുടെ സന്ദർഭം ശ്രദ്ധിക്കുക:

      3 “ദൈവം പാപം ചെയ്‌ത ദൂതൻമാരെ ശിക്ഷിക്കുന്നതിൽനിന്ന്‌ തീർച്ചയായും പിൻവാങ്ങാതെ അവരെ ററാർട്ടറസിൽ തള്ളിക്കൊണ്ട്‌ ന്യായവിധിക്കായി സൂക്ഷിക്കാൻ കൂരിരിട്ടിൻകൂപങ്ങളിൽ ഇടുകയും, അവൻ ഒരു പുരാതനലോകത്തെ ശിക്ഷിക്കുന്നതിൽനിന്ന്‌ പിൻവാങ്ങാതെ ഭക്തികെട്ട ആളുകളുടെ ഒരു ലോകത്തിൽ ഒരു പ്രളയംവരുത്തിയപ്പോൾ ഒരു നീതിപ്രസംഗിയായ നോഹയെ വേറെ ഏഴുപേരോടുകൂടെ സൂക്ഷിക്കുകയും, സോദോം ഗോമോറാ എന്നീ നഗരങ്ങളെ ചുട്ടുചാമ്പലാക്കിക്കൊണ്ട്‌ അവരെ അവൻ കുററംവിധിക്കുകയും, നിയമത്തെ ധിക്കരിക്കുന്ന ആളുകളുടെ അഴിഞ്ഞ നടത്തയിലെ ആശക്തിയാൽ അതിയായി ദുഃഖിതനായ നീതിമാനായ ലോത്തിനെ അവൻ വിടുവിക്കുകയും ചെയ്‌തുവെങ്കിൽ—എന്തെന്നാൽ ആ നീതിമാനായ മനുഷ്യൻ അവരുടെ ഇടയിൽ അനുദിനം വസിക്കവേ താൻ കാണുകയും കേൾക്കുകയും ചെയ്‌തവയാൽ അവരുടെ നിയമരഹിതപ്രവൃത്തികൾ ഹേതുവായി തന്റെ നീതിയുള്ള ദേഹിയെ ദണ്ഡിപ്പിക്കുകയായിരുന്നു—ദൈവികഭക്തിയുള്ള ആളുകളെ പീഡാനുഭവത്തിൽനിന്നു വിടുവിക്കാനും, എന്നാൽ നീതികെട്ടവരെ, വിശേഷാൽ ജഡത്തെ മലിനപ്പെടുത്താനുള്ള ആഗ്രഹത്തോടെ അതിന്റെ പിന്നാലെ പോകുകയും കർതൃത്വത്തെ പുച്ഛിക്കുകയും ചെയ്യുന്നവരെ ന്യായവിധിദിവസത്തിൽ ഛേദിക്കപ്പെടുന്നതിന്‌ സൂക്ഷിക്കാനും യഹോവക്കറിയാം.” ആ തിരുവെഴുത്തുകൾ പ്രകടമാക്കുന്നതുപോലെ, നോഹയുടെ നാളിലും ലോത്തിന്റെ നാളിലും നടന്നത്‌ നമുക്ക്‌ അർത്ഥസമ്പൂർണ്ണമാണ്‌.

  • ദൈവികഭക്തിയുള്ള ആളുകൾക്ക്‌ വിടുതൽ അടുത്തിരിക്കുന്നു
    വീക്ഷാഗോപുരം—1990 | ഡിസംബർ 1
    • 4. നോഹയുടെ നാളിൽ ഭൂമി പാഴാക്കപ്പെട്ടതായി ദൈവം വീക്ഷിച്ചതെന്തുകൊണ്ട്‌? (സങ്കീർത്തനം 11:5)

      4 ഉല്‌പത്തി 6-ാം അദ്ധ്യായത്തിലെ ചരിത്രവിവരണം നോഹയുടെ നാളിൽ ഭൂമി യഹോവയുടെ ദൃഷ്ടിയിൽ പാഴാക്കപ്പെട്ടിരുന്നുവെന്ന്‌ നമ്മെ അറിയിക്കുന്നു. എന്തുകൊണ്ട്‌? അക്രമം നിമിത്തം. ഇത്‌ കുററകരമായ അക്രമത്തിന്റെ ഒററപ്പെട്ട കേസുകളായിരുന്നില്ല. “ഭൂമി അക്രമംകൊണ്ടു നിറഞ്ഞു”വെന്ന്‌ ഉല്‌പത്തി 6:11 റിപ്പോർട്ടുചെയ്യുന്നു.

      5. (എ) മനുഷ്യരുടെ ഭാഗത്തെ ഏതു മനോഭാവം നോഹയുടെ നാളിലെ അക്രമത്തിനു സംഭാവനചെയ്‌തു? (ബി) അഭക്തിയെക്കുറിച്ചു നോഹ എന്തു മുന്നറിയിപ്പു നൽകിയിരുന്നു?

      5 അതിന്റെ പിമ്പിൽ എന്താണുണ്ടായിരുന്നത്‌? 2 പത്രോസിൽനിന്ന്‌ ഉദ്ധരിക്കപ്പെട്ട തിരുവെഴുത്ത്‌ ഭക്തികെട്ട ജനത്തെ പരാമർശിക്കുന്നു. അതെ, അഭക്തിയുടെ ഒരു ആത്മാവ്‌ മനുഷ്യകാര്യങ്ങളെ ബാധിച്ചിരുന്നു. ഇതിൽ ദിവ്യനിയമത്തോടുള്ള ഒരു പൊതു അനാദരവുമാത്രമല്ല, ദൈവത്തോടുതന്നെയുള്ള ഒരു ധിക്കാരമനോഭാവവും ഉൾപ്പെട്ടിരുന്നു.a മനുഷ്യർ ദൈവത്തോടു ധിക്കാരം കാട്ടുമ്പോൾ അവർ സഹമനുഷ്യനോട്‌ ദയാപൂർവം ഇടപെടുമെന്ന്‌ എങ്ങനെ പ്രതീക്ഷിക്കാൻ കഴിയും? നോഹ ജനിക്കുന്നതിനുമുമ്പുതന്നെ ഈ അഭക്തി വളരെ പ്രബലപ്പെട്ടിരുന്നതിനാൽ ഹാനോക്ക്‌ പരിണതഫലത്തേക്കുറിച്ചു പ്രവചിക്കാൻ യഹോവ ഇടവരുത്തി. (യൂദാ 14, 15) ദൈവത്തോടുള്ള അവരുടെ ധിക്കാരം തീർച്ചയായും ഒരു ദിവ്യന്യായവിധിനിർവഹണം വരുത്തിക്കൂട്ടുമായിരുന്നു.

  • ദൈവികഭക്തിയുള്ള ആളുകൾക്ക്‌ വിടുതൽ അടുത്തിരിക്കുന്നു
    വീക്ഷാഗോപുരം—1990 | ഡിസംബർ 1
    • 12. രണ്ടു പത്രോസ്‌ 2:5-ൽ പ്രകടമാക്കപ്പെട്ടിരിക്കുന്ന പ്രകാരം നോഹ എന്ത്‌ ഉത്തരവാദിത്തം വിശ്വസ്‌തമായി നിറവേററി?

      12 നോഹക്ക്‌ മറെറാരു ഉത്തരവാദിത്തവുമുണ്ടായിരുന്നു—വരാനിരുന്ന ജലപ്രളയത്തെക്കുറിച്ചു മുന്നറിയിപ്പുകൊടുക്കുകയും അതു വരുന്നതെന്തുകൊണ്ടെന്നു അറിയിക്കുകയും. അവൻ വിശ്വസ്‌തമായി ആ ഉത്തരവാദിത്തം നിറവേററിയെന്നു പ്രകടമാണ്‌, എന്തുകൊണ്ടെന്നാൽ അവൻ ദൈവവചനത്തിൽ “ഒരു നീതിപ്രസംഗി”യെന്നു പരാമർശിക്കപ്പെട്ടിരിക്കുന്നു.—2 പത്രോസ്‌ 2:5.

      13. നോഹ തന്റെ ദൈവദത്തമായ നിയമനത്തിൽ ശ്രദ്ധിച്ചപ്പോൾ ഏത്‌ അവസ്ഥകളെ അവൻ അഭിമുഖീകരിച്ചു?

      13 ഇപ്പോൾ നോഹ ആ നിയമനം നിറവേററിയ സാഹചര്യങ്ങളെക്കുറിച്ചു ചിന്തിക്കുക. നിങ്ങളെത്തന്നെ അവന്റെ സ്ഥാനത്തു നിർത്തുക. നിങ്ങൾ നോഹയോ അവന്റെ ഒരു കുടുംബാംഗമോ ആയിരുന്നെങ്കിൽ നിങ്ങൾ നെഫിലിമും ഭക്തികെട്ട മനുഷ്യരും പ്രോൽസാഹിപ്പിച്ച അക്രമത്താൽ ചുററപ്പെടുമായിരുന്നു. നിങ്ങൾ മത്‌സരികളായിരുന്ന ദൂതൻമാരുടെ സ്വാധീനത്തെ നേരിട്ട്‌ അഭിമുഖീകരിക്കുമായിരുന്നു. നിങ്ങൾ പെട്ടകംപണിയിലേർപ്പെടുമ്പോൾ നിങ്ങൾ പരിഹാസപാത്രമാകുമായിരുന്നു. വർഷംതോറും നിങ്ങൾ വരാനിരുന്ന പ്രളയത്തെക്കുറിച്ച്‌ മുന്നറിയിപ്പുകൊടുക്കുമ്പോൾ ആളുകൾ അനുദിനജീവിതവ്യാപാരങ്ങളിൽ വളരെയധികം ആമഗ്‌നരായിരിക്കുന്നതിനാൽ “ജലപ്രളയം വന്ന്‌ അവരെയെല്ലാം ഒഴുക്കിക്കൊണ്ടുപോകുന്നതുവരെ” “അവർ ഗൗനിച്ചില്ലെ”ന്നും നിങ്ങൾ കണ്ടെത്തുമായിരുന്നു.—മത്തായി 24:39; ലൂക്കോസ്‌ 17:26, 27.

  • ദൈവികഭക്തിയുള്ള ആളുകൾക്ക്‌ വിടുതൽ അടുത്തിരിക്കുന്നു
    വീക്ഷാഗോപുരം—1990 | ഡിസംബർ 1
    • a അനോമിയാ ദൈവനിയമങ്ങളോടുള്ള അനാദരവോ ധിക്കാരമോ ആണ്‌; [‘ഭക്തികെട്ട ആളുകൾ’ എന്നു വിവർത്തനംചെയ്യപ്പെട്ടിരിക്കുന്ന പദത്തിന്റെ നാമരൂപമായ] അസേബിയാ ദൈവത്തിന്റെ വ്യക്തിത്വത്തോടുള്ള അതേ മനോഭാവമാണ്‌.—വൈൻ രചിച്ച പഴയതും പുതിയതുമായ നിയമങ്ങളിലെ പദങ്ങളുടെ ഒരു വ്യാഖ്യാനനിഘണ്ടു, വാല്യം 4, പേജ്‌ 170.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക