-
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?വീക്ഷാഗോപുരം—1997 | ജനുവരി 15
-
-
12. ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുന്നത് ഭാരമുള്ള സംഗതിയല്ലാത്തത് എന്തുകൊണ്ടെന്നു നിങ്ങളെങ്ങനെ വിശദീകരിക്കും?
12 ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള അത്തരം പരിജ്ഞാനം ഉൾക്കൊള്ളുന്നത് ഭാരമുള്ള സംഗതിയാണോ? തീർച്ചയായുമല്ല! ദൈവത്തിന്റെ നാമം യഹോവ എന്നാണെന്നും അവന്റെ രാജ്യം ഈ ഭൂമിയിൽ പറുദീസ പുനഃസ്ഥാപിക്കുമെന്നും നമ്മുടെ പാപങ്ങൾക്ക് അവൻ തന്റെ പ്രിയ പുത്രനെ മറുവിലയായി നൽകിയെന്നും, സമാനമായ മറ്റ് അമൂല്യ സത്യങ്ങളും ആദ്യമായി മനസ്സിലാക്കിയപ്പോൾ നിങ്ങൾക്ക് എന്തു തോന്നിയെന്ന് ഓർക്കാമോ? അജ്ഞതയുടെ മൂടുപടം നീക്കി ആദ്യമായി സംഗതികൾ വ്യക്തമായി കാണുന്നതുപോലെ ആയിരുന്നില്ലേ അത്? ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുന്നത് ഒരു ഭാരമല്ല, മറിച്ച് ആനന്ദമാണ്!—സങ്കീർത്തനം 1:1-3; 119:97.
-
-
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?വീക്ഷാഗോപുരം—1997 | ജനുവരി 15
-
-
16. ശരിയായ നടത്ത സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളിൽ എത്തിച്ചേരുന്നതും അവന്റെ സത്യം സ്വീകരിക്കുന്നതും ഭാരമല്ലാത്തത് എന്തുകൊണ്ടെന്നു വിശദീകരിക്കുക.
16 ശരിയായ നടത്ത സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളിൽ എത്തിച്ചേരുന്നതും അവന്റെ സത്യം സ്വീകരിക്കുന്നതും നമ്മെ സംബന്ധിച്ചിടത്തോളം ഭാരമാണോ? പ്രയോജനങ്ങൾ പരിചിന്തിക്കുമ്പോൾ, അല്ല—അവിശ്വസ്തത നിമിത്തം വേർപെട്ടുപോകുന്ന ദാമ്പത്യബന്ധങ്ങൾക്കുപകരം ഭാര്യയും ഭർത്താവും പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ദാമ്പത്യബന്ധങ്ങൾ; തങ്ങൾ സ്നേഹിക്കപ്പെടുന്നില്ലെന്നും അവഗണിക്കപ്പെടുകയാണെന്നും തങ്ങളെ ആർക്കും ആവശ്യമില്ലെന്നും കുട്ടികൾക്കു തോന്നുന്ന കുടുംബങ്ങൾക്കുപകരം, മാതാപിതാക്കൾ തങ്ങളെ സ്നേഹിക്കുന്നുവെന്നും തങ്ങളെക്കൊണ്ട് ആവശ്യമുണ്ടെന്നും കുട്ടികൾക്കു തോന്നുന്ന ഭവനങ്ങൾ; കുറ്റബോധവും എയ്ഡ്സിനാലോ ലൈംഗികമായി പകരുന്ന മറ്റേതെങ്കിലും രോഗത്താലോ ഉപദ്രവിക്കപ്പെടുന്ന ഒരു ശരീരവും ഉണ്ടായിരിക്കുന്നതിനു പകരം ശുദ്ധമായ ഒരു മനസ്സാക്ഷിയും നല്ല ആരോഗ്യവും. ജീവിതം ആസ്വദിക്കാൻ നമുക്കാവശ്യമുള്ള യാതൊന്നും യഹോവയുടെ വ്യവസ്ഥകൾ തീർച്ചയായും നമ്മിൽനിന്നു കവർന്നെടുക്കുന്നില്ല!—ആവർത്തനപുസ്തകം 10:12, 13.
-
-
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?വീക്ഷാഗോപുരം—1997 | ജനുവരി 15
-
-
19. ജീവനോടും രക്തത്തോടും ആദരവു കാണിക്കുന്നതിൽനിന്നു നാം എങ്ങനെ പ്രയോജനം നേടുന്നുവെന്നു വിശദീകരിക്കുക.
19 ജീവനെയും രക്തത്തെയും വിശുദ്ധമായി കരുതുന്നതു നമുക്കൊരു ഭാരമാണോ? തീർച്ചയായുമല്ല! ഇതൊന്നു ചിന്തിച്ചുനോക്കൂ. പുകവലി നിമിത്തം ഉണ്ടാകുന്ന ശ്വാസകോശാർബുദം പിടിപെടാതെ നോക്കുന്നത് ഒരു ഭാരമാണോ? ഹാനികരമായ ലഹരിമരുന്നുകളോടുള്ള മാനസികവും ശാരീരികവുമായ ആസക്തിയിൽനിന്നു രക്ഷ നേടുന്നത് ഒരു ഭാരമാണോ? രക്തപ്പകർച്ച മൂലമുണ്ടാകുന്ന എയ്ഡ്സോ ഹെപ്പറ്റൈറ്റിസോ മറ്റേതെങ്കിലും രോഗമോ പിടിപെടാതെ നോക്കുന്നത് ഒരു ഭാരമാണോ? വ്യക്തമായും, ഹാനികരമായ ശീലങ്ങളും നടപടികളും ഒഴിവാക്കുന്നതു നമ്മുടെ പ്രയോജനത്തിനു വേണ്ടിയാണ്.—യെശയ്യാവു 48:17.
20. ജീവനെ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം പുലർത്തുന്നതിൽനിന്ന് ഒരു കുടുംബം എങ്ങനെ പ്രയോജനം നേടി?
20 ഈ അനുഭവം പരിചിന്തിക്കുക. ഏതാനും വർഷങ്ങൾക്കുമുമ്പ്, ഏതാണ്ട് മൂന്നര മാസം ഗർഭിണിയായ, സാക്ഷിയായ ഒരു സ്ത്രീക്ക് ഒരു സായാഹ്നത്തിൽ രക്തസ്രാവമുണ്ടാകാൻ തുടങ്ങിയതു നിമിത്തം അവരെ പെട്ടെന്ന് ആശുപത്രിയിലാക്കി. ഗർഭച്ഛിദ്രം നടത്തേണ്ടിവരുമെന്നു പരിശോധനയ്ക്കുശേഷം ഡോക്ടർ ഒരു നേഴ്സിനോടു പറയുന്നത് അവർ യാദൃച്ഛികമായി കേട്ടു. യഹോവ ഒരു അജാതശിശുവിന്റെ ജീവനെ എങ്ങനെ വീക്ഷിക്കുന്നുവെന്നു മനസ്സിലാക്കിക്കൊണ്ട്, അവർ ഗർഭച്ഛിദ്രം നടത്തുന്നതിനോടു ശക്തമായി വിസ്സമ്മതിച്ചു. അവർ ഡോക്ടറോടു പറഞ്ഞു: “അതിനു ജീവനുണ്ടെങ്കിൽ അതിനെ, ഒന്നും ചെയ്യേണ്ട!” ഇടയ്ക്കിടയ്ക്ക് അവർക്കു രക്തസ്രാവമുണ്ടായിക്കൊണ്ടിരുന്നെങ്കിലും, ഏതാനും മാസങ്ങൾക്കുശേഷം അവർ മാസം തികയുന്നതിനു മുമ്പ് ആരോഗ്യവാനായ ഒരു ആൺകുഞ്ഞിനു ജന്മം നൽകി. അവനിപ്പോൾ 17 വയസ്സുണ്ട്. അവർ ഇങ്ങനെ വിശദീകരിച്ചു: “ഇതിനെക്കുറിച്ചെല്ലാം ഞങ്ങൾ ഞങ്ങളുടെ മകനോടു പറഞ്ഞു. കുപ്പത്തൊട്ടിയിലേക്കു തന്നെ വലിച്ചെറിയാഞ്ഞതിൽ തനിക്കു നന്ദിയുണ്ടെന്ന് അവൻ പറഞ്ഞു. ഇന്ന് അവൻ ജീവിച്ചിരിക്കുന്നതിന്റെ ഒരേ ഒരു കാരണം ഞങ്ങൾ യഹോവയെ സേവിക്കുന്നതാണെന്ന് അവനറിയാം!” തീർച്ചയായും, ജീവനെക്കുറിച്ചു ദൈവത്തിന്റെ വീക്ഷണമുണ്ടായിരുന്നത് ഈ കുടുംബത്തിന് ഒരു ഭാരമായിരുന്നില്ല!
-
-
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?വീക്ഷാഗോപുരം—1997 | ജനുവരി 15
-
-
23, 24. യഹോവയുടെ സംഘടിത ജനത്തോടൊപ്പം അവനെ സേവിക്കുന്നത് ഒരു ഭാരമല്ലെന്ന് നമുക്കെങ്ങനെ ഉദാഹരിക്കാം?
23 യഹോവയുടെ സംഘടിത ജനത്തോടൊപ്പം അവനെ സേവിക്കുന്നത് ഒരു ഭാരമാണോ? തീർച്ചയായുമല്ല! നേരേമറിച്ച്, ക്രിസ്തീയ സഹോദരീസഹോദരന്മാരുടെ ലോകവ്യാപക കുടുംബത്തിന്റെ സ്നേഹവും പിന്തുണയും ഉണ്ടായിരിക്കുക എന്നത് വിലയേറിയ ഒരു പദവിയാണ്. (1 പത്രൊസ് 2:17) ഒരു കപ്പൽച്ചേതത്തെ അതിജീവിച്ച് നിങ്ങൾ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ പാടുപെടുകയാണെന്നു സങ്കൽപ്പിക്കുക. നിങ്ങൾക്കിനി ഒട്ടുംതന്നെ പിടിച്ചുനിൽക്കാനാവില്ലെന്നു തോന്നുമ്പോൾ ഒരു ജീവരക്ഷാബോട്ടിൽനിന്നു സഹായഹസ്തം നിങ്ങളുടെ അടുത്തേക്കു നീണ്ടുവരുന്നു. അതേ, അതിജീവകരായി വേറെയും ആളുകളുണ്ട്! ആ ജീവരക്ഷാബോട്ടിൽ, തീരംതേടി നിങ്ങൾ മാറിമാറി തുഴയുന്നു. അതിനിടയിൽ കണ്ടുമുട്ടുന്ന മറ്റ് അതിജീവകരെയും അതിൽ കയറ്റുന്നു.
-
-
ദൈവവ്യവസ്ഥകൾ പഠിക്കാൻ മറ്റുള്ളവരെ സഹായിക്കൽവീക്ഷാഗോപുരം—1997 | ജനുവരി 15
-
-
വെല്ലുവിളി, എന്നാൽ ഭാരമല്ല
4. സുവാർത്ത പ്രസംഗിക്കാനുള്ള നമ്മുടെ കടപ്പാട് ഒരു ഭാരമല്ലെന്ന് എങ്ങനെ ദൃഷ്ടാന്തീകരിക്കാൻ സാധിക്കും?
4 ഈ സുവാർത്ത പ്രസംഗിക്കുന്നത് ഒരു ഭാരമാണോ? തീർച്ചയായും അല്ല! അത് ഇങ്ങനെ ദൃഷ്ടാന്തീകരിക്കാം: പിതാവായ ഒരാൾക്കു തന്റെ കുടുംബത്തിനു വേണ്ടി ഭൗതികമായി കരുതാനുള്ള കടപ്പാടുണ്ട്. അതു ചെയ്യുന്നതിലുള്ള പരാജയം ക്രിസ്തീയ വിശ്വാസം തള്ളിക്കളയുന്നതിനു തുല്യമാണ്. പൗലൊസ് അപ്പോസ്തലൻ ഇങ്ങനെ എഴുതി: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.” (1 തിമൊഥെയൊസ് 5:8) എന്നാൽ ഈ കടപ്പാട് ക്രിസ്തീയ പുരുഷന് ഒരു ഭാരമാണോ? അയാൾ തന്റെ കുടുംബത്തെ സ്നേഹിക്കുന്നെങ്കിൽ, അല്ല. കാരണം, ഈ സംഗതിയിൽ അവർക്കു വേണ്ടി കരുതാൻ അയാൾ ആഗ്രഹിക്കുന്നു.
5. പ്രസംഗിക്കുകയും ശിഷ്യരെ ഉളവാക്കുകയും ചെയ്യുന്ന വേല ഒരു കടപ്പാടാണെങ്കിലും, അതിൽ പങ്കെടുക്കുന്നതിൽ നാം ആനന്ദിക്കേണ്ടത് എന്തുകൊണ്ട്?
5 സമാനമായി, പ്രസംഗിക്കുകയും ശിഷ്യരെ ഉളവാക്കുകയും ചെയ്യുന്ന വേല ഒരു കടപ്പാടാണ്, ഒരു വ്യവസ്ഥയാണ്. അതിലാണു നമ്മുടെ ജീവൻതന്നെ ആശ്രയിച്ചിരിക്കുന്നത്. പൗലൊസ് അതേക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “നിർബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!” (1 കൊരിന്ത്യർ 9:16; യെഹെസ്കേൽ 33:7-9 താരതമ്യം ചെയ്യുക.) എന്നാൽ, പ്രസംഗിക്കുന്നതിനുള്ള നമ്മുടെ പ്രേരകഘടകം സ്നേഹമാണ്, വെറും കടമയല്ല. ഒന്നാമത്, നാം ദൈവത്തെ സ്നേഹിക്കുന്നു. അതേസമയം നാം നമ്മുടെ അയൽക്കാരെയും സ്നേഹിക്കുന്നു. അവർ സുവാർത്ത കേൾക്കുന്നത് എത്ര പ്രധാനമാണെന്നു നമുക്കറിയാം. (മത്തായി 22:37-39) ദൈവരാജ്യം, ഉടൻതന്നെ അനീതികൾ നേരെയാക്കുകയും സകലവിധ അടിച്ചമർത്തലുകളും നീക്കിക്കളയുകയും അതിന്റെ നീതിനിഷ്ഠമായ ഭരണത്തിനു കീഴ്പെടുന്നവർക്കു നിത്യാനുഗ്രഹങ്ങൾ കൊടുത്തുകൊണ്ട് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുകയും ചെയ്യുമെന്നതിനാൽ അത് അവർക്കു ഭാവി സംബന്ധിച്ച് പ്രത്യാശ നൽകുന്നു. അത്തരം സുവാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ നാം ആനന്ദിക്കുന്നില്ലേ, അതേ, പുളകം കൊള്ളുന്നില്ലേ?—സങ്കീർത്തനം 110:3.
-