വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉജ്ജ്വലശോഭയുളള നഗരം
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
    • 9. നഗരത്തിന്റെ നിർമാണവസ്‌തുക്കളെ യോഹന്നാൻ വർണിക്കുന്നതെങ്ങനെ?

      9 യോഹന്നാൻ തന്റെ വർണന തുടരുന്നു: “മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്‌ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു. നഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകല രത്‌നവുംകൊണ്ടു അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം, രണ്ടാമത്തേതു നീലരത്‌നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേതു മരതകം, അഞ്ചാമത്തേതു നഖവർണ്ണി, ആറാമത്തേതു ചുവപ്പുകല്ലു, ഏഴാമത്തേതു പീതരത്‌നം, എട്ടാമത്തേതു ഗോമേദകം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു വൈഡൂര്യം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു സുഗന്ധിരത്‌നം. പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്തു; ഓരോ ഗോപുരം ഓരോ മുത്തുകൊണ്ടുളളതും നഗരത്തിന്റെ വീഥി സ്വച്ഛസ്‌ഫടികത്തിന്നു തുല്യമായ തങ്കവും ആയിരുന്നു.”—വെളിപ്പാടു 21:18-21.

  • ഉജ്ജ്വലശോഭയുളള നഗരം
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
    • 12. പിൻവരുന്ന വസ്‌തുതയാൽ എന്ത്‌ അർഥമാക്കപ്പെടുന്നു (എ) നഗരത്തിന്റെ അടിസ്ഥാനങ്ങൾ 12 രത്‌നങ്ങളാൽ അലങ്കരിക്കപ്പെടുന്നു? (ബി) നഗരത്തിന്റെ ഗോപുരങ്ങൾ മുത്തുകൾ ആണ്‌?

      12 വിലപിടിച്ച 12 രത്‌നങ്ങൾകൊണ്ട്‌ അലങ്കരിച്ചിരുന്നതിനാൽ, നഗരത്തിന്റെ അടിസ്ഥാനങ്ങൾപോലും മനോഹരമായിരുന്നു. ഇവിടെ വിവരിച്ചിരിക്കുന്നതിനോട്‌ ഏതാണ്ടു സമാനമായി വിലപിടിച്ച 12 കല്ലുകൾ പതിച്ച ഒരു ഏഫോദ്‌ ഔപചാരിക ദിവസങ്ങളിൽ ധരിച്ചിരുന്ന പുരാതനകാലത്തെ യഹൂദ മഹാപുരോഹിതനെ ഇത്‌ അനുസ്‌മരിപ്പിക്കുന്നു. (പുറപ്പാടു 28:15-21) തീർച്ചയായും ഇത്‌ ഒട്ടും ആകസ്‌മികമല്ല! പിന്നെയോ, വലിയ മഹാപുരോഹിതനായ യേശു “വിളക്കു” ആയിരിക്കുന്ന, പുതിയ യെരുശലേമിന്റെ പൗരോഹിത്യധർമത്തിന്‌ ഇത്‌ ഊന്നൽ നൽകുന്നു. (വെളിപ്പാടു 20:6; 21:23; എബ്രായർ 8:1) കൂടാതെ, യേശുവിന്റെ മഹാപുരോഹിത ശുശ്രൂഷയുടെ പ്രയോജനങ്ങൾ മനുഷ്യവർഗത്തിലേക്കു തിരിച്ചുവിടുന്നതു പുതിയ യെരുശലേമിലൂടെയാണ്‌. (വെളിപ്പാടു 22:1, 2) നഗരത്തിന്റെ 12 ഗോപുരങ്ങൾ ഓരോന്നും വളരെ മനോഹരമായ ഒരു മുത്താണെന്നുളളത്‌, രാജ്യത്തെ വിലയേറിയ ഒരു മുത്തിനോട്‌ ഉപമിച്ച യേശുവിന്റെ ദൃഷ്ടാന്തത്തെ അനുസ്‌മരിപ്പിക്കുന്നു. ആ പടിവാതിലുകളിലൂടെ പ്രവേശിക്കുന്ന എല്ലാവരും ആത്മീയ മൂല്യങ്ങളോട്‌ യഥാർഥ വിലമതിപ്പു പ്രകടിപ്പിച്ചിട്ടുണ്ടായിരിക്കും.—മത്തായി 13:45, 46; താരതമ്യം ചെയ്യുക: ഇയ്യോബ്‌ 28:12, 17, 18.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക