വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • തീയിൽ ശുദ്ധിചെയ്‌ത സ്വർണം വിലയ്‌ക്കുവാങ്ങുക
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
    • 2 ഇന്ന്‌, അലസഹീറിൽനിന്ന്‌ ഏകദേശം 88 കിലോമീററർ തെക്കുകിഴക്കായി ഡെനിസ്ലിക്കടുത്ത്‌ ലവോദിക്യയുടെ നാശാവശിഷ്ടങ്ങൾ നിങ്ങൾ കണ്ടെത്തും. ഒന്നാം നൂററാണ്ടിൽ ലവോദിക്യ ഒരു സമ്പന്ന നഗരമായിരുന്നു. ഒരു പ്രധാനപാതയുടെ സംഗമസ്ഥാനത്തു സ്ഥിതിചെയ്‌തിരുന്ന ആ നഗരം ഒരു മുഖ്യ ബാങ്കിങ്‌-വാണിജ്യ കേന്ദ്രമായിരുന്നു. പ്രസിദ്ധമായ ഒരു നേത്രലേപനത്തിന്റെ വിൽപ്പന അതിന്റെ സമ്പത്തു വർധിപ്പിച്ചു. നല്ല കറുത്ത കമ്പിളിരോമത്തിൽ നിന്നു പ്രാദേശികമായി ഉത്‌പാദിപ്പിച്ചിരുന്ന മേത്തരം വസ്‌ത്രങ്ങൾക്കും അതു പ്രശസ്‌തമായിരുന്നു. നഗരത്തിന്റെ ഒരു പ്രധാന പ്രശ്‌നമായ ജലക്ഷാമം, കുറച്ചകലെ ചൂടുറവുകളിൽനിന്നു വെളളം തിരിച്ചുവിട്ടുകൊണ്ടു പരിഹരിച്ചിരുന്നു. അങ്ങനെ വെളളം നഗരത്തിലെത്തുമ്പോഴേക്കും ശീതോഷ്‌ണസ്ഥിതിയിൽ ആകുമായിരുന്നു.

  • തീയിൽ ശുദ്ധിചെയ്‌ത സ്വർണം വിലയ്‌ക്കുവാങ്ങുക
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
    • 6. (എ) ലവോദിക്യ സഭയുടെ ആത്മീയാവസ്ഥയെ യേശു എങ്ങനെ വർണിക്കുന്നു? (ബി) യേശുവിന്റെ ഏതു നല്ല ദൃഷ്ടാന്തം പിൻപററുന്നതിൽ ലവോദിക്യയിലെ ക്രിസ്‌ത്യാനികൾ പരാജയപ്പെടുകയുണ്ടായി?

      6 ലവോദിക്യർക്കു വേണ്ടി യേശുവിന്‌ എന്തു സന്ദേശമാണുളളത്‌? അവന്‌ അഭിനന്ദനവചനം ഒന്നുമില്ല. അവൻ അവരോടു തുറന്നു പറയുന്നു: “ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്‌ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്‌ണവാനോ ആയിരുന്നു എങ്കിൽ കൊളളായിരുന്നു. ഇങ്ങനെ ശീതവാനുമല്ല ഉഷ്‌ണവാനുമല്ല, ശീതോഷ്‌ണവാനാകയാൽ നിന്നെ എന്റെ വായിൽനിന്നു ഉമിണ്ണുകളയും.” (വെളിപ്പാടു 3:15, 16) കർത്താവായ യേശുക്രിസ്‌തുവിൽ നിന്നുളള അത്തരം ഒരു സന്ദേശത്തോടു നിങ്ങൾ എങ്ങനെ പ്രതികരിക്കും? നിങ്ങൾ ഉണരുകയും നിങ്ങളെത്തന്നെ പരിശോധിക്കുകയുമില്ലേ? പ്രത്യക്ഷത്തിൽ കാര്യങ്ങൾ വളരെ ലാഘവത്തോടെ എടുത്തുകൊണ്ട്‌ ആത്മീയമായി അലസരായിത്തീർന്നിരുന്നതിനാൽ ആ ലവോദിക്യക്കാർ തീർച്ചയായും തങ്ങളെത്തന്നെ ഉണർത്തേണ്ട ആവശ്യമുണ്ട്‌. (താരതമ്യം ചെയ്യുക: 2 കൊരിന്ത്യർ 6:1.) ക്രിസ്‌ത്യാനികളെന്ന നിലയിൽ അവർ അനുകരിക്കേണ്ടിയിരുന്ന യേശു, യഹോവക്കും അവന്റെ സേവനത്തിനും വേണ്ടി എപ്പോഴും ഒരു എരിയുന്ന തീക്ഷ്‌ണത പ്രദർശിപ്പിക്കുന്നു. (യോഹന്നാൻ 2:17) കൂടുതലായി, അസഹനീയമായ ചൂടുളള ഒരു പകൽസമയത്ത്‌ ഒരു കപ്പ്‌ ശീതജലംപോലെ ഉൻമേഷം പകരുന്നവനായി, വിനയവും താഴ്‌മയുമുളളവനായി സൗമ്യതയുളളവർ യേശുവിനെ കണ്ടിരിക്കുന്നു. (മത്തായി 11:28, 29) എങ്കിലും ലവോദിക്യയിലെ ക്രിസ്‌ത്യാനികൾ ഉഷ്‌ണവാൻമാരോ ശീതവാൻമാരോ അല്ല. അവരുടെ നഗരത്തിലേക്ക്‌ ഒഴുകിയെത്തുന്ന ജലംപോലെ അവർ ശീതോഷ്‌ണവാൻമാർ ആയിത്തീർന്നിരുന്നു. അവർ യേശുവിനാൽ പൂർണമായി ത്യജിക്കപ്പെടുന്നതിന്‌, ‘അവന്റെ വായിൽനിന്നു ഉമിണ്ണുകളയ’പ്പെടുന്നതിന്‌ അർഹരാണ്‌! യേശു ചെയ്‌തതുപോലെ മററുളളവർക്ക്‌ ആത്മീയ ഉൻമേഷം പകരുന്നതിനു നമ്മുടെ ഭാഗത്തു നമുക്ക്‌ ഉത്സാഹപൂർവം പ്രയത്‌നിക്കാം.—മത്തായി 9:35-38.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക