വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • രണ്ടു ക്രൂരമൃഗങ്ങളുമായുളള പോരാട്ടം
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
    • 2 മേലിൽ ഒരിക്കലും സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും സാന്നിധ്യം വിശുദ്ധ സ്വർഗങ്ങളെ ബാധിക്കുന്നില്ല. ആ ദുഷ്ടാത്മാക്കൾ സ്വർഗത്തിൽനിന്നു ബഹിഷ്‌കരിക്കപ്പെടുകയും ഭൂമിയുടെ പരിസരത്ത്‌ ഒതുക്കിനിർത്തപ്പെടുകയും ചെയ്‌തിരിക്കുന്നു. ഇതു നിസ്സംശയമായും ഈ 20-ാം നൂററാണ്ടിലെ ആത്മവിദ്യാനടപടികളുടെ വമ്പിച്ച വർധനവിനിടയാക്കിയിരിക്കുന്നു. സൂത്രശാലിയായ പാമ്പ്‌ ഇപ്പോഴും ഒരു ദുഷിച്ച ആത്മസ്‌ഥാപനത്തെ നിലനിർത്തുന്നു. എന്നാൽ മനുഷ്യവർഗത്തെ വഴിതെററിക്കുന്നതിന്‌ അവൻ ഒരു ദൃശ്യസ്ഥാപനത്തെക്കൂടെ ഉപയോഗിക്കുന്നുണ്ടോ? യോഹന്നാൻ നമ്മോടു പറയുന്നു: “അപ്പോൾ പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷണനാമങ്ങളും ഉളേളാരു മൃഗം സമുദ്രത്തിൽനിന്നു കയറുന്നതു ഞാൻ കണ്ടു. ഞാൻ കണ്ട മൃഗം പുളളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ്‌ സിംഹത്തിന്റെ വായ്‌പോലെയും ആയിരുന്നു. അതിന്നു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.”—വെളിപ്പാടു 13:1, 2.

      3. (എ) ഏതു ക്രൂരമൃഗങ്ങളെ പ്രവാചകനായ ദാനിയേൽ ദർശനങ്ങളിൽ കണ്ടു? (ബി) ദാനീയേൽ 7-ലെ മഹാമൃഗങ്ങൾ എന്തിനെ പ്രതിനിധാനം ചെയ്‌തു?

      3 ഈ വികൃതമൃഗം എന്താണ്‌? ബൈബിൾതന്നെ അതിന്റെ ഉത്തരം നൽകുന്നു. പൊ.യു.മു. 539-ൽ ബാബിലോന്റെ വീഴ്‌ചക്കു മുമ്പു യഹൂദപ്രവാചകനായ ദാനിയേൽ ക്രൂരമൃഗങ്ങൾ ഉൾപ്പെടുന്ന ദർശനങ്ങൾ കണ്ടു. ദാനീയേൽ 7:2-8-ൽ അവൻ സമുദ്രത്തിൽനിന്നു കയറിവരുന്ന നാലു മൃഗങ്ങളെ വർണിക്കുന്നു, ഒന്നാമത്തേതു സിംഹത്തെപ്പോലെ, രണ്ടാമത്തേതു കരടിയെപ്പോലെ, മൂന്നാമത്തേതു പുളളിപ്പുലിയെപ്പോലെ, പിന്നെ “ഘോരവും ഭയങ്കരവും അതിബലവുമുളള നാലാമതൊരു മൃഗത്തെ കണ്ടു . . . അതിന്നു പത്തു കൊമ്പു ഉണ്ടായിരുന്നു.” പൊ.യു. ഏതാണ്ടു 96-ൽ യോഹന്നാൻ കണ്ട മൃഗത്തോട്‌ ഇതു വളരെ സാമ്യമുളളതാണ്‌. ആ മൃഗത്തിനും ഒരു സിംഹത്തിന്റെയും ഒരു കരടിയുടെയും ഒരു പുളളിപ്പുലിയുടെയും സ്വഭാവവിശേഷങ്ങൾ ഉണ്ട്‌, അതിനു പത്തു കൊമ്പും ഉണ്ട്‌. ദാനിയേൽ കണ്ട മഹാമൃഗങ്ങളുടെ താദാത്മ്യം എന്താണ്‌? അവൻ നമ്മെ അറിയിക്കുന്നു: “ആ . . . മഹാമൃഗങ്ങൾ ഭൂമിയിൽ ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കൻമാരാകുന്നു.” (ദാനീയേൽ 7:17) അതെ, ആ മൃഗങ്ങൾ ‘രാജാക്കൻമാരെ,’ അഥവാ ഭൂമിയിലെ രാഷ്‌ട്രീയ ശക്തികളെ പ്രതിനിധാനം ചെയ്യുന്നു.

  • രണ്ടു ക്രൂരമൃഗങ്ങളുമായുളള പോരാട്ടം
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
    • 8. ആംഗ്ലോ-അമേരിക്കൻ ദ്വിലോകശക്തി ഒരു കാട്ടുമൃഗത്തോട്‌ ഉപമിക്കപ്പെട്ടിരിക്കുന്നതു ഞെട്ടിക്കരുതാത്തതെന്തുകൊണ്ട്‌?

      8 ഭരണം നടത്തുന്ന രാഷ്‌ട്രീയ ശക്തികളെ ഒരു കാട്ടുമൃഗമായി തിരിച്ചറിയിക്കുന്നതു ഞെട്ടിക്കുന്നതല്ലേ? രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഒരു സ്ഥാപനമെന്നനിലയിലും വ്യക്തികളെന്നനിലയിലും യഹോവയുടെ സാക്ഷികളുടെ നിലപാടു ലോകമെമ്പാടും നിയമകോടതികളിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ ചില എതിരാളികൾ അവകാശപ്പെട്ടത്‌ അതാണ്‌. എന്നാൽ നിന്നു ചിന്തിക്കുക! രാഷ്‌ട്രങ്ങൾതന്നെ അവരുടെ ദേശീയചിഹ്നങ്ങളായി മൃഗങ്ങളെയും വന്യജീവികളെയും സ്വീകരിക്കുന്നില്ലേ? ഉദാഹരണത്തിന്‌, ബ്രിട്ടീഷ്‌ സിംഹവും അമേരിക്കൻ കഴുകനും ചൈനീസ്‌ സർപ്പവും ഉണ്ട്‌. അതുകൊണ്ട്‌, ബൈബിളിന്റെ ദിവ്യരചയിതാവും ലോകശക്തികളെ പ്രതീകവത്‌കരിക്കാൻ മൃഗങ്ങളെ ഉപയോഗിക്കുന്നതിനെ ആരെങ്കിലും എതിർക്കുന്നതെന്തിന്‌?

      9. (എ) സാത്താൻ കാട്ടുമൃഗത്തിനു വലിയ അധികാരം നൽകുന്നുവെന്നു ബൈബിൾ പറയുന്നതിനെ ഒരുവൻ എതിർക്കരുതാത്തതെന്തുകൊണ്ട്‌? (ബി) സാത്താൻ ബൈബിളിൽ എങ്ങനെ വർണിക്കപ്പെടുന്നു, അവൻ ഗവൺമെൻറുകളെ സ്വാധീനിക്കുന്നതെങ്ങനെ?

      9 അതിനുപുറമേ, സാത്താനാണു കാട്ടുമൃഗത്തിന്‌ അതിന്റെ വലിയ അധികാരം നൽകുന്നതെന്നു ബൈബിൾ പറയുന്നതിനെ ആരെങ്കിലും എന്തിന്‌ എതിർക്കണം? ആ പ്രസ്‌താവനയുടെ ഉറവിടം ദൈവമാണ്‌, അവന്റെ മുമ്പാകെ ‘ജനതകൾ ഒരു തൊട്ടിയിൽനിന്നു വീഴുന്ന ഒരു തുളളിപോലെയും പൊടിയുടെ ഒരു പാടപോലെയും ആണ്‌.’ ആ ജനതകൾ അവന്റെ പ്രവാചകവചനം അവരെ വർണിക്കുന്ന വിധം സംബന്ധിച്ച്‌ അവനോടു വിരോധം കാണിക്കുന്നതിനു പകരം അവന്റെ പ്രീതി നേടുന്നെങ്കിൽ നന്നായിരിക്കും. (യെശയ്യാവ്‌ 40:15, 17, NW; സങ്കീർത്തനം 2:10-12) സാത്താൻ ഒരു അഗ്നിനരകത്തിൽ പരേതാത്മാക്കളെ ദണ്ഡിപ്പിക്കാൻ നിയമിക്കപ്പെട്ടിരിക്കുന്ന ഒരു സങ്കല്‌പവ്യക്തിയല്ല. അത്തരത്തിലുളള ഒരു സ്ഥലം സ്ഥിതിചെയ്യുന്നില്ല. പകരം, സാത്താൻ തിരുവെഴുത്തുകളിൽ “ഒരു വെളിച്ചദൂതൻ” ആയി വർണിക്കപ്പെട്ടിരിക്കുന്നു—സാധാരണ രാഷ്‌ട്രീയകാര്യങ്ങളിൽ ശക്തമായ സ്വാധീനം പ്രയോഗിക്കുന്ന ഒരു വിദഗ്‌ധവഞ്ചകനായിട്ടുതന്നെ.—2 കൊരിന്ത്യർ 11:3, 14, 15; എഫെസ്യർ 6:11-18.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക