വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • വിദ്യാലയങ്ങൾ പ്രതിസന്ധിയിൽ
    ഉണരുക!—1994 | ആഗസ്റ്റ്‌ 8
    • വിദ്യാലയങ്ങൾ പ്രതിസന്ധിയിൽ

      വായന, എഴുത്ത്‌, ഗണിതം എന്നീ കാര്യങ്ങളെക്കാളധികം പഠിക്കാനാണ്‌ മാതാപിതാക്കൾ കുട്ടികളെ സ്‌കൂളിൽ വിടുന്നത്‌. മാതാപിതാക്കൾക്ക്‌ അഭിമാനിക്കാൻ കഴിയുന്ന മുതിർന്നവരായി വളർന്നുവരാൻ കുട്ടികളെ സജ്ജരാക്കുന്ന വളരെ നല്ല വിദ്യാഭ്യാസം വിദ്യാലയങ്ങൾ അവർക്കു നൽകാൻ മാതാപിതാക്കൾ പ്രതീക്ഷിക്കുന്നു. എന്നാൽ മിക്കപ്പോഴും അവരുടെ പ്രതീക്ഷ സഫലമാകാതെ പോകുന്നു. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ലോകമെമ്പാടുമുള്ള സ്‌കൂളുകൾ പ്രതിസന്ധിയിലാണ്‌.

      അനേകം രാജ്യങ്ങളിലും കുട്ടികളുടെ വിദ്യാഭ്യാസത്തെ അപകടത്തിലാക്കുന്നത്‌ പണത്തിന്റെയും പഠിപ്പിക്കുന്നവരുടെയും അഭാവമാണ്‌. ഉദാഹരണത്തിന്‌, ഐക്യനാടുകളിലെമ്പാടും സമീപ വർഷങ്ങളിലുണ്ടായ സാമ്പത്തികമാന്ദ്യം ‘പഴയ പാഠപുസ്‌തകങ്ങൾ വീണ്ടും തുന്നിക്കെട്ടാനും സീലിങ്‌ തേപ്പ്‌ അടർന്നുവീഴാനും കലാപരവും കായികപരവുമായ പരിപാടികൾ വേണ്ടെന്നോ അടുപ്പിച്ച്‌ കുറെ ദിവസത്തേക്ക്‌ അടച്ചുപൂട്ടാമെന്നോ വെക്കാനും’ ചില സ്‌കൂളുകളെ ഇടയാക്കിയിരിക്കുന്നു എന്നു ടൈം മാഗസിൻ അഭിപ്രായപ്പെടുന്നു.

      സമാനമായി ആഫ്രിക്കയിലും വിദ്യാഭ്യാസവിഭവങ്ങൾ വേണ്ടത്രയില്ല. ലാഗോസിലെ ഡെയ്‌ലി ടൈംസ്‌ പറയുന്നതനുസരിച്ച്‌, നൈജീരിയ എന്ന രാഷ്‌ട്രത്തിന്‌ ഓരോ 70 കുട്ടികൾക്കും 1 അധ്യാപകൻ മാത്രമേയുള്ളൂ. “അധ്യാപകരിൽ മൂന്നിലൊരാൾ യോഗ്യതയില്ലാത്തയാളായിരിക്കാനുള്ള നല്ല സാധ്യതയുമുണ്ട്‌.” ദക്ഷിണാഫ്രിക്കയിൽ—അധ്യാപകരുടെ കുറവു മാത്രമല്ല—വിദ്യാർഥികൾ തിങ്ങിനിറഞ്ഞ ക്ലാസ്സ്‌ മുറികളും രാഷ്‌ട്രീയ പ്രക്ഷുബ്ധതയും കാരണം സൗത്ത്‌ ആഫ്രിക്കൻ പനോരമ പറയുന്നപ്രകാരം “കറുത്ത വർഗക്കാർക്കായുള്ള വിദ്യാലയങ്ങളിൽ ക്രമഭംഗം” ഉണ്ടാകാനിടയായിരിക്കുന്നു.

      തീർച്ചയായും, യോഗ്യരായ വേണ്ടത്ര അധ്യാപകരും വേണ്ടത്ര സംവിധാനങ്ങളുമുള്ള ഒരു സ്‌കൂൾ, വിദ്യാഭ്യാസപരമായ വിജയം ഉറപ്പു വരുത്തുന്നില്ല. ദൃഷ്ടാന്തത്തിന്‌, ഓസ്‌ട്രിയയിൽ 14 വയസ്സു പ്രായമുള്ളവരിൽ ഏതാണ്ട്‌ മൂന്നിലൊന്നു പേർക്കും നിസ്സാര കണക്കുകൾ കൂട്ടാനോ തെററുകൂടാതെ വായിക്കാനോ അറിയില്ല എന്നു റിപ്പോർട്ടു ചെയ്യപ്പെടുന്നു. ബ്രിട്ടനിൽ ഗണിതശാസ്‌ത്രം, സയൻസ്‌, ദേശീയഭാഷ എന്നിവയിൽ ജയിക്കുന്ന കുട്ടികളുടെ നിരക്കുകൾ “ജർമനി, ഫ്രാൻസ്‌, ജപ്പാൻ എന്നിവടങ്ങളിൽ ജയിക്കുന്ന കുട്ടികളുടെ നിരക്കുകളെക്കാൾ വളരെ പിന്നിലാണ്‌” എന്ന്‌ ലണ്ടനിലെ ദ ടൈംസ്‌ അഭിപ്രായപ്പെടുന്നു.

      ഐക്യനാടുകളിൽ കുട്ടികൾ ടെസ്‌ററുകളിൽ നല്ല മാർക്ക്‌ നേടുന്നുണ്ടെങ്കിലും പലരും ഒരു നല്ല ഉപന്യാസമെഴുതാനോ കണക്കുകൾ ചെയ്യാനോ പല പാഠങ്ങളിലെയോ ലേഖനങ്ങളിലെയോ അടിസ്ഥാനാശയങ്ങളുടെ ഒരു സംക്ഷിപ്‌തം തയ്യാറാക്കാനോ കഴിയാത്തവരാണെന്ന്‌ അധ്യാപകർ പരാതിപ്പെടുന്നു. തത്‌ഫലമായി, ലോകമൊട്ടുക്കുമുള്ള വിദ്യാഭ്യാസ അധികൃതർ സ്‌കൂൾ പാഠ്യപദ്ധതിയും കുട്ടികളുടെ പുരോഗതി തിട്ടപ്പെടുത്തുന്നതിനുള്ള രീതികളും പുനഃപരിശോധിക്കുകയാണ്‌.

      വിദ്യാലയ അക്രമം

      അശുഭസൂചകവും വർധിച്ചുവരുന്നതുമായ അക്രമം വിദ്യാലയങ്ങളിൽ ഉണ്ടെന്നാണ്‌ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്‌. 15 ശതമാനം സ്‌കൂൾ കുട്ടികൾ “അക്രമം അവലംബിക്കാൻ സജ്ജരാ”ണെന്നു ജർമനിയിൽ നടന്ന അധ്യാപകരുടെ ഒരു സമ്മേളനത്തിൽ പറയപ്പെട്ടു. “5 ശതമാനം പേർക്കു കൊടിയ ക്രൂരകൃത്യങ്ങൾ ചെയ്യുന്നതിനും മടിയില്ല. ഉദാഹരണത്തിന്‌, നിലത്തു നിരായുധനായി കിടക്കുന്ന ഒരുവനെ തൊഴിക്കാൻ അവർ മടിക്കാറില്ല.”—ഫ്രാങ്ക്‌ഫുർട്ടർ ആൽജമൈന ററ്‌സൈററുങ്‌.

      കൊടിയ ക്രൂരതയിൽപ്പെട്ട ഓരോ സംഭവങ്ങളും വലിയ ഉത്‌കണ്‌ഠ ഉണർത്തിവിടുന്നവയാണ്‌. പാരീസിലെ ഒരു വിദ്യാലയത്തിൽ കക്കൂസ്‌ മുറിയിൽവെച്ച്‌ നാലു യുവാക്കൾ ചേർന്ന്‌ 15 വയസ്സുള്ള ഒരു പെൺകുട്ടിയെ ബലാൽസംഗം ചെയ്‌തു. സ്‌കൂളിൽ കൂടുതൽ മെച്ചപ്പെട്ട സുരക്ഷിതത്വം വേണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ തെരുവുകളിൽ പ്രകടനം നടത്താൻ ഈ ചെയ്‌തി കുട്ടികളെ പ്രേരിപ്പിച്ചു. ലൈംഗിക കടന്നാക്രമണങ്ങളും പിടിച്ചുപറിയും വൈകാരിക അക്രമവും സംബന്ധിച്ചു മാതാപിതാക്കൾ ഉത്‌കണ്‌ഠയുള്ളവരാണ്‌. അത്തരം സംഭവങ്ങൾ യൂറോപ്പിന്റെ മാത്രം സവിശേഷതയല്ല, പിന്നെയോ അവ ലോകമൊട്ടുക്കും വളരെ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്‌.

      ഹൈസ്‌കൂളിലെ പ്രായംകുറഞ്ഞ കുട്ടികളും മുതിർന്ന കുട്ടികളും ഉൾപ്പെടുന്ന അക്രമത്തിന്റെ വർധനവിനെക്കുറിച്ച്‌ ജപ്പാനിലെ വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ടു ചെയ്യുന്നു. “തോക്കുകളേന്തിയ വിദ്യാർഥികൾ വിദ്യാലയങ്ങളുടെ നിയന്ത്രണമേറെറടുക്കുന്നു” എന്ന ശീർഷകത്തിനു കീഴിൽ സവെറേറാ നഗരത്തിലെ അനേകം ക്ലാസ്സ്‌ മുറികളിലും അരങ്ങേറുന്ന രംഗത്തെ ദക്ഷിണാഫ്രിക്കൻ പത്രമായ ദ സ്‌ററാർ 19-ാം നൂററാണ്ടിൽ ഐക്യനാടുകളിൽ നിലവിലിരുന്ന “വന്യമായ അവസ്ഥ”യോടു താരതമ്യപ്പെടുത്തി. അക്രമത്തിനു ന്യൂയോർക്ക്‌ സിററിക്കു പോലുമുള്ള കീർത്തി ലണ്ടനിലെ ദ ഗാർഡിയന്റെ വാക്കുകളിൽ പറഞ്ഞാൽ, “ഒരു സുരക്ഷിത സ്ഥാപനം കുട്ടികൾക്കു വേണ്ടി വെടിയുണ്ട കടക്കാത്ത വസ്‌ത്രങ്ങൾക്കു വേണ്ടി വലിയ ഒരു ഓർഡർ നൽകിയതോടെ പുതിയ മാനങ്ങളിലേക്കുയർന്നു.”

      വിദ്യാലയ അക്രമം നിമിത്തം ബ്രിട്ടനും കഷ്ടമനുഭവിക്കുന്നുണ്ട്‌. അധ്യാപക യൂണിയനിലെ ഒരു ഉദ്യോഗസ്ഥൻ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “കഴിഞ്ഞ 10 വർഷങ്ങളിൽ ആയുധങ്ങൾ ഉപയോഗിക്കാനുള്ള വർധിച്ചുവരുന്ന ഒരു പ്രവണത ഞങ്ങൾ കണ്ടുവരുന്നു. അതു പ്രായംകുറഞ്ഞവരുടെ ഇടയിൽപ്പോലുമുണ്ട്‌. ഇപ്പോൾ ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളും ആയുധങ്ങളെ അവലംബിക്കുന്നു.”

      കുട്ടികളെ സ്‌കൂളിൽ വിടാതെ വീട്ടിലിരുത്തി പഠിപ്പിക്കാൻ ചില മാതാപിതാക്കൾ തീരുമാനിക്കുന്നതിൽ അതിശയിക്കാനില്ല.a ഇത്‌ അപ്രായോഗികമാണെന്നു കണ്ടെത്തുന്നവർ സ്‌കൂൾ തങ്ങളുടെ കുട്ടികളുടെമേൽ ചെലുത്തിയേക്കാവുന്ന മോശമായ ഫലത്തെ സംബന്ധിച്ച്‌ മിക്കപ്പോഴും ഉത്‌കണ്‌ഠപ്പെടുകയാണ്‌. ഈ പ്രശ്‌നത്തെ എങ്ങനെ നേരിടാൻ കഴിയുമെന്നും അവർ അമ്പരക്കുന്നു. വിദ്യാലയത്തിൽ നേരിടുന്ന പ്രശ്‌നങ്ങളെ വിജയപ്രദമായി തരണം ചെയ്യാൻ കുട്ടികളെ സഹായിക്കുന്നതിനു മാതാപിതാക്കൾക്ക്‌ എന്തു ചെയ്യാനാകും? കുട്ടികൾക്കു സ്‌കൂളിൽനിന്ന്‌ പരമാവധി പ്രയോജനം കിട്ടുന്നുവെന്ന്‌ ഉറപ്പുവരുത്തുന്നതിന്‌ അധ്യാപകരുമായി മാതാപിതാക്കൾക്ക്‌ എങ്ങനെ സഹകരിക്കാൻ കഴിയും? പിൻവരുന്ന ലേഖനങ്ങൾ ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം പ്രദാനം ചെയ്യുന്നു.

      [അടിക്കുറിപ്പുകൾ]

      a 1993 ജൂലൈ 8 ഉണരുക!യിൽ പ്രസിദ്ധീകരിക്കപ്പെട്ട “ഭവന അധ്യാപനം—അതു നിങ്ങൾക്കുള്ളതോ?” എന്ന ലേഖനം ഈ പ്രതിവിധിയെക്കുറിച്ച്‌ അവലോകനം നടത്തുന്നുണ്ട്‌.

  • വിദ്യാലയത്തിലെ പ്രശ്‌നങ്ങളെ തരണം ചെയ്യാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക
    ഉണരുക!—1994 | ആഗസ്റ്റ്‌ 8
    • വിദ്യാലയത്തിലെ പ്രശ്‌നങ്ങളെ തരണം ചെയ്യാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക

      വഷളായിക്കൊണ്ടിരിക്കുന്ന ലോകാവസ്ഥകൾ നമ്മെ ഏവരെയും ബാധിക്കുന്നു, നമ്മുടെ കുട്ടികളെയും. നമ്മുടെ നാളിൽ “ഇടപെടാൻ പ്രയാസമുള്ള ദുർഘടസമയങ്ങൾ ഇവിടെ ഉണ്ടായി”രിക്കുമെന്നും “ദുഷ്ട മനുഷ്യരും കാപട്യക്കാരും അടിക്കടി അധഃപതിക്കു”മെന്നും ദൈവവചനമായ ബൈബിൾ കൃത്യമായിത്തന്നെ മുൻകൂട്ടിപ്പറഞ്ഞു. (2 തിമോത്തി 3:1-5, 13, NW) അതുകൊണ്ട്‌ ഇന്നത്തെ വിദ്യാഭ്യാസം, മാതാപിതാക്കൾ വിരളമായി മാത്രം അനുഭവിച്ചിട്ടുള്ള സ്ഥിതിവിശേഷങ്ങളാൽ നിറഞ്ഞതാണ്‌. അത്തരം അവസ്ഥകളോടാണ്‌ കുട്ടികൾ മല്ലടിക്കുന്നത്‌. അവയെ തരണം ചെയ്യുന്നതിനു കുട്ടികളെ സഹായിക്കാൻ മാതാപിതാക്കൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

      സമപ്രായക്കാരുടെ സമ്മർദം

      മിക്ക കുട്ടികളും ചിലയവസരങ്ങളിൽ സമപ്രായക്കാരിൽനിന്നുള്ള സമ്മർദം നേരിടാറുണ്ട്‌. ഒരു യുവ ഫ്രഞ്ച്‌ വിദ്യാർഥി ഇപ്രകാരം വിലപിക്കുന്നു: “മാതാപിതാക്കളും സമൂഹവും തങ്ങളാലാവതു ചെയ്യുന്നു, എന്നാൽ അതു പോരാ. അക്രമവാസനയുള്ള യുവാക്കൾ മററു യുവാക്കളെ ചൊൽപ്പടിക്കു നിർത്തുന്നു. . . . തങ്ങളുടെ കുട്ടികളെ നിയന്ത്രിക്കാത്ത മാതാപിതാക്കൾ മാതാപിതാക്കളേയല്ല.”

      ഉത്തരവാദിത്വബോധമുള്ള മാതാപിതാക്കൾ, സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തെ ചെറുത്തുനിൽക്കാനാവശ്യമായ ആന്തരിക ശക്തി പ്രദാനം ചെയ്യുന്ന ആത്മീയ ഗുണങ്ങൾ വളർത്തിയെടുക്കാൻ തങ്ങളുടെ കുട്ടികളെ സഹായിക്കുന്നു. ഒരു പിതാവ്‌ വിശദീകരിക്കുന്നു: “ആത്മാഭിമാനം വളർത്തിയെടുക്കാൻ ഞങ്ങളുടെ കുട്ടികളെ സഹായിക്കുന്നതിന്‌ ഞങ്ങൾ ആത്മാർഥമായ ശ്രമം നടത്താറുണ്ട്‌. അതുകൊണ്ട്‌ തങ്ങളുടെ സമപ്രായക്കാരുടെ അംഗീകാരം ആവശ്യമാണെന്ന്‌ അവർക്കു തോന്നുകയില്ല. അവരെ സംബന്ധിച്ചിടത്തോളം മററു കുട്ടികളെപ്പോലെയായിരിക്കുന്നതു പ്രധാനമല്ലെങ്കിൽ വേണ്ട എന്നു പറയേണ്ടപ്പോൾ അങ്ങനെ പറയുക കൂടുതൽ എളുപ്പമാണെന്ന്‌ അവർ മനസ്സിലാക്കും.” വിഷമകരമായ സ്ഥിതിവിശേഷത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു കുട്ടികളെ പഠിപ്പിക്കാൻ കുട്ടികളുടെ റോൾകളിയിൽ ഏർപ്പെടാൻ ഈ പിതാവ്‌ സമയം മാററിവെക്കുന്നു. ഉയർന്നുവന്നേക്കാവുന്ന പ്രയാസകരമായ സ്ഥിതിവിശേഷങ്ങൾ അഭിനയിച്ചുകൊണ്ടും അവയെ വിജയപ്രദമായി തരണം ചെയ്യാനുള്ള വഴികൾ പ്രകടിപ്പിച്ചുകാണിച്ചുകൊണ്ടുമാണ്‌ ഇത്‌ നടത്തുന്നത്‌. പിന്തുണ നൽകുന്ന ഒരു മാതാവ്‌⁄പിതാവ്‌ ആയിരിക്കുക. ആത്മവിശ്വാസം വളർത്തിയെടുക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക.

      അശ്ലീലഭാഷ

      ലോകമെമ്പാടും സാൻമാർഗിക നിലവാരങ്ങൾ അധഃപതിക്കവേ അശ്ലീലഭാഷ സർവസാധാരണമായിക്കൊണ്ടിരിക്കുകയാണ്‌. ഒട്ടുമിക്ക രാജ്യങ്ങളിലും ഏററവുമധികം ആളുകൾ ടിവി നിരീക്ഷിക്കുന്ന സമയത്തു പോലും അത്തരം അശ്ലീലം ടെലിവിഷനിൽ കൂടെക്കൂടെ കേൾക്കുന്നു. ഈ വിധത്തിൽ സ്‌കൂൾ കളിസ്ഥലങ്ങൾ, ഇടനാഴികൾ, ക്ലാസ്സ്‌മുറികൾ തുടങ്ങിയ ഇടങ്ങളിൽ വൃത്തികെട്ട സംസാരം മാറെറാലികൊള്ളുകയാണ്‌.

      ചില അധ്യാപകർ സ്വന്തം അശ്ലീലഭാഷയെയും ശാപവചനങ്ങളെയും ന്യായീകരിക്കുന്നു. വിദ്യാർഥികൾക്ക്‌ അത്തരം സംസാരത്തോട്‌ തങ്ങളുടെ സ്വന്തമായ മനോഭാവങ്ങൾ രൂപപ്പെടുത്താൻ കഴിയുമെന്നത്രേ അവരുടെ വാദം. എന്നാൽ അത്തരമൊരു നയം ഈ തരംതാണ പദപ്രയോഗങ്ങൾ സ്വീകാര്യമായ അനുദിന സംസാരത്തിന്റെ ഒരു ഭാഗമാക്കിത്തീർക്കാനേ കുട്ടികളെ സഹായിക്കുകയുള്ളൂ.

      അത്തരം വാക്കുകൾ കുടുംബത്തിനുള്ളിൽ പറയാൻ പാടില്ലാത്തത്‌ എന്തുകൊണ്ടെന്ന്‌ ജ്ഞാനമുള്ള ഒരു പിതാവ്‌ ദയാപുരസ്സരം വിശദീകരിക്കും. കുട്ടി പഠിക്കാൻ പോകുന്ന പാഠപുസ്‌തകങ്ങൾ ഏതു തരത്തിലുള്ളതാണെന്നു മനസ്സിലാക്കാൻ സ്‌കൂൾ സിലബസ്‌ പരിശോധിച്ചുകൊണ്ട്‌ അശ്ലീലഭാഷ എന്ന പ്രശ്‌നത്തെ അദ്ദേഹത്തിനു പ്രതിരോധിക്കാൻ കഴിയും. തിരഞ്ഞെടുക്കപ്പെടുന്ന ഏതെങ്കിലും സാഹിത്യകൃതികളിൽ അശ്ലീലഭാഷ അടങ്ങിയിരിക്കുകയോ അവ അസാൻമാർഗികതയെ പ്രകീർത്തിക്കുകയോ ചെയ്യുന്നെങ്കിൽ അതിനുപകരം സ്വീകാര്യമായ ഉള്ളടക്കമുള്ള മറെറാരു പുസ്‌തകം തിരഞ്ഞെടുക്കാൻ കുട്ടിയുടെ അധ്യാപകനോട്‌ അദ്ദേഹത്തിന്‌ അഭ്യർഥിക്കാൻ കഴിയും. സമനിലയോടെയുള്ള ഒരു സമീപനം ന്യായയുക്തതയുടെ ലക്ഷണമായിരിക്കും.—ഫിലിപ്പിയർ 4:5.

      അസാൻമാർഗികതയും മയക്കുമരുന്നുകളും

      “ഭവനത്തിൽവെച്ച്‌ [ലൈംഗിക വിദ്യാഭ്യാസം] എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കാൻ നാണമോ വിഷമമോ” ഉള്ളതായി പല മാതാപിതാക്കളും സമ്മതിക്കുന്നുവെന്ന്‌ സർവേകൾ വെളിപ്പെടുത്തുന്നു. പകരം അതു സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ കുട്ടികൾക്കു പ്രദാനം ചെയ്യാൻ അവർ സ്‌കൂളുകളെ ആശ്രയിക്കുന്നു. അനുഭവസമ്പന്നനായ ഒരു അധ്യാപകൻ പറയുന്നതനുസരിച്ച്‌ കൗമാരപ്രായ ഗർഭധാരണങ്ങളുടെ വൻ വർധനവ്‌ “ഗർഭനിരോധനത്തെ സംബന്ധിച്ച സങ്കേതിക അറിവിനെക്കാൾ ധാർമികതയോടാണ്‌ കൂടുതലും ബന്ധപ്പെട്ടിരിക്കുന്നത്‌” എന്ന്‌ ലണ്ടനിലെ ദ സൺഡേ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. തങ്ങളുടെ കുട്ടികൾ നിലനിർത്താൻ മാതാപിതാക്കൾ പ്രതീക്ഷിക്കുന്ന നടത്ത സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ഏററവും പററിയ സ്ഥാനത്തായിരിക്കുന്നത്‌ അവർ തന്നെയാണ്‌.

      മയക്കുമരുന്നു ദുരുപയോഗത്തിന്റെ കാര്യത്തിലും അതു സത്യമാണ്‌. മാതാപിതാക്കളുടെ മാർഗനിർദേശമില്ലായ്‌മ പ്രശ്‌നത്തെ കൂടുതൽ വഷളാക്കുന്നതേയുള്ളൂ. “കുട്ടിക്ക്‌ കുടുംബജീവിതം എത്രയധികം അനാകർഷകമായി തോന്നുന്നുവോ അത്രയധികം വലുതായിരിക്കും അതിനു പകരമായി ഒന്ന്‌ സ്വയം കണ്ടെത്താനുള്ള പ്രവണത. മയക്കുമരുന്ന്‌ [ഉപയോഗിക്കുന്നതാണ്‌] മിക്കപ്പോഴും അതിലൊന്ന്‌” എന്ന്‌ ഫ്രാങ്കോസ്‌കോപ്പി 1993 അഭിപ്രായപ്പെടുന്നു. “ഒരു മാതാവോ പിതാവോ ആയിരിക്കുക എന്നത്‌ ദുഷ്‌കരമാണ്‌, നിങ്ങൾ നിരന്തരം ജാഗ്രത പുലർത്തേണ്ടതുണ്ട്‌; എന്തോ കുഴപ്പമുണ്ടെന്നു മാതാപിതാക്കളെ ജാഗരൂകരാക്കുന്ന ഒരു മാർഗമാണ്‌ മിക്കപ്പോഴും മയക്കുമരുന്നുകൾ. ഒരു കൗമാരപ്രായക്കാരന്‌ തന്റെ മാതാവ്‌ അല്ലെങ്കിൽ പിതാവ്‌ തനിക്കു ശ്രദ്ധ തരുന്നില്ല എന്നു തോന്നുന്നപക്ഷം അവനു മയക്കുമരുന്നുകൾ കൊടുത്താൽ, തന്റെ പ്രശ്‌നങ്ങൾക്ക്‌ അത്ഭുതകരമായ ഒരു പരിഹാരമാണ്‌ അവയെന്ന്‌ അവനു തോന്നിയേക്കാം” എന്ന്‌ ടോക്‌സിക്കോമാനി ഏ പ്രേവാൺസിയോൺ ഴോനെസ്‌ (മയക്കുമരുന്നുപയോഗവും യുവാവിന്റെ സംരക്ഷണവും) എന്ന സ്ഥാപനത്തിന്റെ പ്രസിഡൻറായ മീഷ്‌ലീൻ ഷാബാൻ-ഡെൽമ സമ്മതിക്കുന്നു.

      താനും ഭാര്യയും കൗമാരപ്രായക്കാരിയായ തങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിൽ എങ്ങനെ യഥാർഥമായ താത്‌പര്യമെടുക്കുന്നുവെന്ന്‌ കാനഡയിലെ ഒരു പിതാവു വിശദീകരിക്കുന്നു: “ഞങ്ങൾ നേഡിനെ കാറിൽ സ്‌കൂളിൽ കൊണ്ടുവിടുകയും അവിടെനിന്നു തിരികെ കൊണ്ടുവരികയും ചെയ്യുന്നു. തിരികെ വരുമ്പോൾ ഞങ്ങൾ മിക്കപ്പോഴും സംഭാഷണം തുടങ്ങുന്നു, അവളുടെ ദിവസം എങ്ങനെയായിരുന്നുവെന്ന്‌ അതു വെളിപ്പെടുത്തും. അൽപ്പം ഗൗരവസ്വഭാവമുള്ള എന്തെങ്കിലും ഞങ്ങൾ കണ്ടുപിടിച്ചാൽ, അപ്പോൾ ഞങ്ങൾ അതേക്കുറിച്ച്‌ അവളോടു സംസാരിക്കുകയോ അത്താഴസമയത്ത്‌ അല്ലെങ്കിൽ കുടുംബചർച്ചയുടെ സമയത്ത്‌ ഈ വിഷയം വീണ്ടും എടുത്തിടുകയോ ചെയ്യും.” സമാനമായി നിങ്ങൾക്കും നിങ്ങളുടെ കുട്ടിയോട്‌ യഥാർഥമായ താത്‌പര്യവും സ്‌നേഹവും പ്രകടമാക്കാൻ കഴിയും, ആശയവിനിമയ മാർഗങ്ങൾ തുറന്നിട്ടുകൊണ്ട്‌.

      ഉപദ്രവിക്കലും അക്രമവും

      “വിദ്യാലയ പ്രശ്‌നങ്ങളിലെ ഏററവും വഞ്ചകമായ ഒന്നാണ്‌” ഉപദ്രവിക്കൽ എന്ന്‌ മോറീൻ ഓക്കണർ സ്‌കൂൾ ജീവിതത്തിൽ നിങ്ങളുടെ കുട്ടിയെ സഹായിക്കാൻ കഴിയുന്ന വിധം [ഇംഗ്ലീഷ്‌] എന്ന ഗ്രന്ഥത്തിൽ പ്രസ്‌താവിക്കുന്നു. “അതിന്റെ ഇരകൾക്ക്‌ അത്‌ വളരെയധികം യാതന വരുത്തിവെക്കുന്നുണ്ടെങ്കിലും അവർ മിക്കപ്പോഴും അതിനെക്കുറിച്ച്‌ ഒരു മുതിർന്ന വ്യക്തിയോടു പറയാൻ മടിയുള്ളവരാണ്‌. കാരണം ഒരു ‘കൂട്ടിക്കൊടുപ്പുകാരൻ’ എന്ന പേര്‌ കിട്ടുമോ എന്ന ഭയം അവർക്കുണ്ട്‌” എന്നും ഗ്രന്ഥകാരി അഭിപ്രായപ്പെടുന്നു.

      ഉപദ്രവിക്കുന്നതിനെ സാധാരണ പെരുമാററമായി ചില അധ്യാപകർ വീക്ഷിക്കാറുണ്ട്‌. എന്നാൽ മററു പലരും അധ്യാപകനായ പീററ്‌ സ്‌ററീഫൻസണോട്‌ യോജിക്കുന്നു. ഉപദ്രവിക്കുന്നത്‌ “ഒരുതരം ഹീനമായ പെരുമാററ”മാണെന്ന്‌ അദ്ദേഹം വിശ്വസിക്കുകയും “അതു തുടരാൻ അനുവദിക്കുന്നത്‌ ഉപദ്രവിക്കുന്നവരെ സംബന്ധിച്ചിടത്തോളം നല്ലതല്ല” എന്ന്‌ ഉറപ്പിച്ചു പറയുകയും ചെയ്യുന്നു.

      നിങ്ങളുടെ കുട്ടി ഒരു ഉപദ്രവിയുടെ ഇരയായിത്തീരുന്നെങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? “ആദ്യത്തെ ഉപരോധമാർഗം [ഇരകളുടെ] എത്തുപാടിലുള്ള മുതിർന്നവരാണ്‌,” ഓക്കണർ എഴുതുന്നു. അനുകമ്പയുള്ള ഒരു അധ്യാപകനോട്‌ കാര്യങ്ങൾ തുറന്നു സംസാരിക്കുക. അക്രമാസക്തമായ പെരുമാററത്തെ അസ്വീകാര്യമായി നിങ്ങൾ രണ്ടുപേരും കണക്കാക്കുന്നതായി ഇതു നിങ്ങളുടെ കുട്ടിക്ക്‌ ഉറപ്പു നൽകും. ഉപദ്രവിക്കുന്നതിനെതിരെ മിക്ക വിദ്യാലയങ്ങളും വ്യക്തമായ ഒരു നയം സ്വീകരിച്ചിട്ടുണ്ട്‌. അധ്യാപകർ ഇതു ക്ലാസ്സിൽ തുറന്നു ചർച്ച ചെയ്യുകയും ചെയ്യാറുണ്ട്‌.

      നതലി തന്റെ മതത്തിന്റെ പേരിൽ ഉപദ്രവക്കാരുടെ ഒരു ഇരയായിത്തീർന്നു. അവൾ വിവരിക്കുന്നു: “ഒരു യഹോവയുടെ സാക്ഷി ആയിരുന്നതു നിമിത്തം ഞാൻ അപമാനിക്കപ്പെട്ടിരുന്നു. ചിലപ്പോൾ എന്റെ സാധനങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു.” ഈ പ്രശ്‌നത്തിന്‌ ഒരു പരിഹാരമുണ്ടാക്കാൻ അവൾ കാര്യങ്ങൾ മാതാപിതാക്കളോടു തുറന്നു സംസാരിച്ചു. ഇക്കാര്യം അധ്യാപകരോടു പറയാൻ അവർ അവളോടു നിർദേശിച്ചു. അവൾ അങ്ങനെതന്നെ ചെയ്‌തു. “എന്നെ ഉപദ്രവിച്ചിരുന്ന സഹപാഠികളിൽ രണ്ടുപേരുടെ മാതാപിതാക്കൾക്കു ഫോൺ ചെയ്യാൻ ഞാൻ മുൻകൈ എടുത്തു. അവരോട്‌ പ്രശ്‌നം വിശദീകരിക്കാൻ എനിക്കു കഴിഞ്ഞതുകൊണ്ട്‌ ഇപ്പോൾ കാര്യങ്ങൾ വളരെ മെച്ചമാണ്‌. ഇപ്രകാരം ഞാൻ അധ്യാപകരുടെയും സഹപാഠികളിൽ മിക്കവരുടെയും വിശ്വാസമാർജിച്ചു,” അവൾ കൂട്ടിച്ചേർക്കുന്നു.

      ചിലപ്പോൾ തങ്ങളുടെ കുട്ടി ഉപദ്രവത്തിനിരയാകുന്നവനല്ല, പിന്നെയോ ഉപദ്രവിക്കുന്നവൻ ആണെന്നു മാതാപിതാക്കൾ കണ്ടെത്തിയേക്കാം. അത്തരമൊരു സാഹചര്യത്തിൽ വീട്ടിൽ എന്താണു സംഭവിക്കുന്നത്‌ എന്ന്‌ അവർ സൂക്ഷ്‌മമായി പരിശോധിക്കണം. ലണ്ടനിലെ ദ ടൈംസ്‌ ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “കൂടുതൽ വ്യക്തമായ വിധത്തിൽ അക്രമാസക്ത പെരുമാററമുള്ള കുട്ടികൾ, സാധാരണമായി മാതാപിതാക്കൾ പ്രശ്‌നങ്ങൾ ന്യായമായി പരിഹരിക്കാത്ത കുടുംബങ്ങളിൽനിന്നാണു വരുന്നത്‌.” അതിങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു: “അക്രമാസക്തമായ പെരുമാററം പഠിച്ചെടുത്ത ഒരു പ്രക്രിയയാണ്‌.”

      ചില സ്ഥലങ്ങളിൽ അക്രമം വളരെ വിപുലവ്യാപകമാണ്‌. രാഷ്‌ട്രീയ അസ്വസ്ഥത വിദ്യാഭ്യാസത്തെ ഏറെക്കുറെ അസാധ്യമാക്കിത്തീർക്കുമ്പോൾ നിഷ്‌പക്ഷതയെ വിലയേറിയതായി കരുതുന്ന കുട്ടികൾ ചിലപ്പോൾ വീട്ടിൽ കഴിഞ്ഞുകൂടുന്നത്‌ ജ്ഞാനമാണെന്നു കണ്ടെത്തിയിട്ടുണ്ട്‌. കുഴപ്പം പൊട്ടിപ്പുറപ്പെടുന്നത്‌ അവർ സ്‌കൂളിലായിരിക്കുമ്പോഴാണെങ്കിൽ അവർ ആരുമറിയാതെ ഒഴിഞ്ഞുമാറുകയും കാര്യങ്ങൾ ശാന്തമാകുന്നതുവരെ വീട്ടിൽ കഴിയുകയും ചെയ്യുന്നു.

      മോശമായ അധ്യാപനം

      മോശമായ അധ്യാപനം പ്രശ്‌നങ്ങൾ സൃഷ്ടിക്കുമ്പോൾ നിങ്ങളുടെ കുട്ടിയും കുട്ടിയുടെ അധ്യാപകരും തമ്മിലുള്ള നല്ല ആശയവിനിമയത്തിനു സഹായകമായി വർത്തിക്കാൻ കഴിയും. “പഠിക്കുന്ന കാര്യം സംബന്ധിച്ച്‌ ക്രിയാത്മകമായ ഒരു മനോഭാവം ഉണ്ടായിരിക്കാൻ ഞങ്ങൾ എല്ലായ്‌പോഴും ഞങ്ങളുടെ മകളെ പ്രോത്സാഹിപ്പിക്കാറുണ്ട്‌,” ഒരു ദമ്പതികൾ അഭിപ്രായപ്പെടുന്നു. എന്നാൽ അധ്യാപകർ ഒരു വിഷയം രസകരമാക്കിത്തീർക്കാൻ പരാജയപ്പെടുമ്പോൾ കുട്ടികൾക്കു പെട്ടെന്നുതന്നെ അതിൽ താത്‌പര്യം നഷ്ടപ്പെടുന്നു. ഇതു നിങ്ങളുടെ കുട്ടിയുടെ കാര്യത്തിൽ ശരിയാണെങ്കിൽ, അധ്യാപകനോട്‌ സ്വകാര്യമായി സംസാരിക്കാൻ എന്തുകൊണ്ട്‌ അവനെ പ്രോത്സാഹിപ്പിച്ചുകൂടാ?

      ഉത്തരം നൽകുമ്പോൾ പാഠത്തിലെ മുഖ്യാശയം ഗ്രഹിക്കാനും പഠിപ്പിച്ച കാര്യം എങ്ങനെ ഉപയോഗിക്കാമെന്നു പഠിക്കാനും എളുപ്പമായ ചോദ്യങ്ങൾ തയ്യാറാക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക. എന്നിരുന്നാലും, ഇതു മാത്രം പഠനവിഷയത്തിൽ യഥാർഥവും നിലനിൽക്കുന്നതുമായ ഒരു താത്‌പര്യം ഉറപ്പു നൽകുന്നില്ല. കൂടുതലും മാതാപിതാക്കളെന്ന നിലയിലുള്ള നിങ്ങളുടെ ദൃഷ്ടാന്തത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. നിങ്ങളുടെ കുട്ടിയോടൊത്തു പാഠങ്ങൾ ചർച്ച ചെയ്‌തുകൊണ്ട്‌ നിങ്ങൾ അവർക്കുവേണ്ടി കരുതുന്നുവെന്ന്‌ പ്രകടമാക്കുക. അധ്യാപകൻ നിയമിക്കുന്ന ഗവേഷണ വിഷയങ്ങളിൽ അവരെ സഹായിക്കുക.

      ഭിന്നിച്ച കുടുംബങ്ങളിൽനിന്നു വരുന്ന, അല്ലെങ്കിൽ ദുരുപയോഗം ചെയ്യപ്പെടുകയോ അവഗണനയ്‌ക്ക്‌ ഇരയാകുകയോ ചെയ്യുന്ന കുട്ടികൾ സ്‌കൂളിലുണ്ട്‌. അവർക്കു മിക്കപ്പോഴും ആത്മവിശ്വാസവും ആത്മാഭിമാനവും കുറവായിരിക്കും. നല്ല സാഹചര്യങ്ങളിൽനിന്നു വരുന്ന കുട്ടികളുമായി അവർ ഇടപഴകുന്നു. സ്‌കൂളിൽ ഉയർന്നുവന്നേക്കാവുന്ന പ്രശ്‌നങ്ങളെ വിജയപ്രദമായി തരണം ചെയ്യാൻ തങ്ങൾ തുടർച്ചയായി സഹായം നൽകേണ്ടതുണ്ടെന്ന്‌ മിക്ക മാതാപിതാക്കളും തിരിച്ചറിയുന്നു. എന്നാൽ മാതാപിതാക്കൾ അധ്യാപകരുമായി ഇടപെടുന്നതു സംബന്ധിച്ചോ? അവർ എങ്ങനെയുള്ള ഒരു ബന്ധമാണ്‌ നട്ടുവളർത്തേണ്ടത്‌, എപ്രകാരം?

      [7-ാം പേജിലെ ചതുരം]

      നിങ്ങളുടെ കുട്ടി ഒരു ഉപദ്രവിയുടെ ഇരയാണോ?

      തങ്ങളുടെ കുട്ടിയിൽ ബാഹ്യമായ അടയാളങ്ങൾ വല്ലതുമുണ്ടോ എന്നറിയാൻ കുട്ടിയെ നിരീക്ഷിക്കാൻ വിദഗ്‌ധർ മാതാപിതാക്കളെ ഉപദേശിക്കാറുണ്ട്‌. അവനോ അവളോ സ്‌കൂളിൽ പോകാനുള്ള മടി കാണിക്കുന്നുണ്ടോ, സഹപാഠികളെ ഒഴിവാക്കുന്നുണ്ടോ, മുറിവുകളോ കീറിയ വസ്‌ത്രങ്ങളോ സഹിതം വീട്ടിൽ വരാറുണ്ടോ?

      കൃത്യമായി എന്താണു സംഭവിച്ചതെന്നു നിങ്ങളോടു പറയാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. ഉപദ്രവമേൽക്കുന്നതാണോ വാസ്‌തവത്തിൽ പ്രശ്‌നം എന്നു മനസ്സിലാക്കാൻ ഇതു സഹായിക്കും. അത്‌ ഒരു പ്രശ്‌നമാണെങ്കിൽ അനുകമ്പയുള്ള ഒരു അധ്യാപകനുമായി ഈ വിഷയം സംസാരിക്കുക.

      ആശ്രയിക്കാൻ കൊള്ളാവുന്ന സഹപാഠികളോടൊത്തു കഴിയാനും മററുള്ളവർക്ക്‌ ഉപദ്രവിക്കാൻ കഴിയുന്ന സ്ഥലങ്ങളും സന്ദർഭങ്ങളും ഒഴിവാക്കാനും നിർദേശിച്ചുകൊണ്ട്‌ പ്രശ്‌നത്തെ തരണം ചെയ്യാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക. നല്ല നർമബോധവും തുറന്നു സംസാരിച്ചു വിഷമസാഹചര്യത്തെ അകററാൻ കഴിയുന്നതെങ്ങനെയെന്ന അറിവും ഉള്ള ഒരു കുട്ടി ഉപദ്രവത്തിൽനിന്നു മിക്കപ്പോഴും ഒഴിവാകും.

      വളരെയധികം ഉത്‌കണ്‌ഠപ്പെടരുത്‌, പ്രതികാരം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയുമരുത്‌.

  • മാതാപിതാക്കളേ—നിങ്ങളുടെ കുട്ടിയുടെ വക്താവായിരിക്കുക
    ഉണരുക!—1994 | ആഗസ്റ്റ്‌ 8
    • മാതാപിതാക്കളേ—നിങ്ങളുടെ കുട്ടിയുടെ വക്താവായിരിക്കുക

      മാതാപിതാക്കൾ തങ്ങളുടെ മക്കൾക്കായി ഏററവും നല്ലതാണ്‌ കാംക്ഷിക്കുന്നത്‌. തീർച്ചയായും ക്രിസ്‌തീയ അപ്പോസ്‌തലനായ പൗലോസ്‌, മക്കളെ ദൈവത്തിന്റെ ശിക്ഷണത്തിൽ വളർത്തിക്കൊണ്ടുവരാൻ പിതാക്കൻമാരെ പ്രബോധിപ്പിച്ചു. (എഫെസ്യർ 6:4) പുരാതന നാളിലെ ശലോമോൻ രാജാവ്‌ ചെറുപ്പക്കാരെ ഇപ്രകാരം ഉപദേശിച്ചു: “അപ്പനും അമ്മയും നിന്നോടു പറയുന്നതിനു ശ്രദ്ധ കൊടുക്കുക. അവരുടെ പഠിപ്പിക്കൽ നിന്റെ സ്വഭാവത്തെ മെച്ചപ്പെടുത്തും.”—സദൃശവാക്യങ്ങൾ 1:8, 9, ററുഡേയ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ.

      വിദ്യാഭ്യാസത്തിനു വേണ്ടി മാതാപിതാക്കൾ ചെയ്യുന്ന ക്രമീകരണത്തിൽ സ്‌കൂളുകളുടെ സ്ഥാനം എവിടെയാണ്‌? മാതാപിതാക്കളും സ്‌കൂളധ്യാപകരും തമ്മിലുള്ള ബന്ധം എന്തായിരിക്കണം?

      മാതാപിതാക്കളുടെയും അധ്യാപകരുടെയും റോളുകൾ

      “മാതാപിതാക്കളാണ്‌ . . . തങ്ങളുടെ കുട്ടികളുടെ അതിപ്രധാനപ്പെട്ട അധ്യാപകർ” എന്ന്‌ ഭവനാന്തരീക്ഷത്തിൽ സ്‌കൂൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ഒരു പഠനറിപ്പോർട്ടിന്റെ ഗ്രന്ഥകാരിയായ ഡോറിൻ ഗ്രാൻറ്‌ തറപ്പിച്ചു പറയുന്നു. എന്നാൽ ഒരു പിതാവ്‌⁄മാതാവ്‌ എന്നനിലയിൽ അക്കാര്യം അംഗീകരിക്കാൻ നിങ്ങൾക്ക്‌ അൽപ്പം പ്രയാസമായിരിക്കാം.

      നിങ്ങൾ സ്‌കൂളിൽ പോയിരുന്ന കാലത്തെക്കാൾ ഇപ്പോൾ പഠിപ്പിക്കൽ രീതികൾക്ക്‌ വളരെയധികം മാററം വന്നിട്ടുള്ളതായി നിങ്ങൾ മനസ്സിലാക്കിയേക്കാം. ഇപ്പോൾ സ്‌കൂളുകൾ മുമ്പ്‌ അറിയപ്പെടാതിരുന്ന വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ട്‌. മാധ്യമങ്ങളെക്കുറിച്ചുള്ള പഠനം, ആരോഗ്യ വിദ്യാഭ്യാസം, മൈക്രോഇലക്‌ട്രോണിക്‌സ്‌ തുടങ്ങിയ കാര്യങ്ങൾ. സ്‌കൂളുമായി അധികമൊന്നും ബന്ധം പുലർത്താതിരിക്കാൻ ഇതു ചില മാതാപിതാക്കളെ പ്രേരിപ്പിച്ചിട്ടുണ്ട്‌. “തങ്ങളുടെ കുട്ടിയുടെ അധ്യാപകരോടു സംസാരിക്കുന്നത്‌, വളരെ നല്ല ആത്മവിശ്വാസമുള്ള വ്യക്തിക്കുപോലും താൻ വെറും അഞ്ചു വയസ്സു പ്രായവും നാലടി ഉയരവുമുള്ളയാളാണെന്നുള്ള തോന്നലുളവാക്കാൻ കഴിയും. മുതിർന്ന രണ്ടു വ്യക്തികളെപ്പോലെ പ്രശ്‌നങ്ങളും ഉത്‌കണ്‌ഠകളും ചർച്ച ചെയ്യുന്നതിനു പകരം ചിലർ കുട്ടികളെപ്പോലെ പെരുമാറുന്നു” എന്ന്‌ സ്‌കൂൾ ജീവിതത്തിൽ നിങ്ങളുടെ കുട്ടിയെ സഹായിക്കുക [ഇംഗ്ലീഷ്‌] എന്ന ഗ്രന്ഥത്തിൽ ഡോ. ഡേവിഡ്‌ ലൂയിസ്‌ എഴുതുന്നു.

      തീർച്ചയായും, ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ അധ്യാപകരെ ചെന്നു കാണാറുള്ളൂ. അപ്പോഴാണെങ്കിലോ മിക്കവാറും പരാതിപ്പെടാനും. എന്നിരുന്നാലും, അധ്യാപകരോടു സഹകരിക്കുകവഴി തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു മാതാപിതാക്കൾക്കു വിലപ്പെട്ട സംഭാവന നൽകാൻ കഴിയും. പല മാതാപിതാക്കളും അങ്ങനെ ചെയ്യുന്നുമുണ്ട്‌.

      സ്‌കൂളിൽവെച്ചു നിങ്ങളുടെ കുട്ടി എന്തു പഠിക്കുന്നു എന്നു പരിശോധിക്കാനും അതിൽ താത്‌പര്യമെടുക്കാനും മാതാപിതാക്കൾ എന്ന നിലയിലുള്ള നിങ്ങളുടെ ഉത്തരവാദിത്വം നിങ്ങളോട്‌ ആവശ്യപ്പെടുന്നു. എന്തുകൊണ്ടാണിത്‌? എന്തുകൊണ്ടെന്നാൽ അധ്യാപകർ, തൊഴിൽപ്പരമായി നിങ്ങളുടെ ധാർമിക ഏജൻറൻമാരായി സേവിക്കുന്നു. അവർ പിന്തുടർന്നുപോരുന്ന മൂല്യങ്ങൾ അവർ പഠിപ്പിക്കുന്ന വിദ്യാർഥികളെ ബാധിക്കുന്നു. കാരണം അനുകരണയോഗ്യരായ മാതൃകകളായാണ്‌ കുട്ടികൾ അധ്യാപകരെ വീക്ഷിക്കുന്നത്‌. മിക്ക അധ്യാപകരും തങ്ങളുടെ കുട്ടികളുടെ മാതാപിതാക്കളിൽനിന്നുള്ള സഹകരണം സ്വാഗതം ചെയ്യാറുണ്ട്‌.

      തെക്കൻ ജർമനിയിൽനിന്നുള്ള ഒരു ഹെഡ്‌മാസ്‌ററർ മാതാപിതാക്കൾക്ക്‌ ഇപ്രകാരം എഴുതി: “മുമ്പത്തെ ഏതൊരു വർഷത്തെക്കാളുമധികമായി കുട്ടികളുടെ മുഴു കൂട്ടവും, പ്രത്യേകിച്ചും സ്‌കൂളിൽ പോയിത്തുടങ്ങുന്ന കുട്ടികൾ [ജർമനിയിൽ ആറു വയസ്സിൽ], വളരെയധികം മനസ്സു തഴമ്പിച്ചവരും ദുഷ്ടരും മോശമായി വളർത്തപ്പെട്ടവരുമാണ്‌. തീർത്തും നിയന്ത്രണമില്ലാത്തവരാണ്‌ പലരും, എവിടെയാണു പരിധിവയ്‌ക്കേണ്ടതെന്ന്‌ അവർക്കറിയില്ല; അവർക്കു യാതൊരു കുററബോധവുമില്ല; അങ്ങേയററം സ്വാർഥരും സാമൂഹികവിരുദ്ധരും ആണവർ; പ്രത്യക്ഷ കാരണം കൂടാതെ അവർ അക്രമസ്വഭാവമുള്ളവരായിത്തീരുന്നു, [മററുള്ളവരെ] തൊണ്ടയ്‌ക്കു കുത്തിപ്പിടിക്കുകയും തൊഴിക്കുകയും ചെയ്യുന്നു അവർ.”

      ഈ അധ്യാപകൻ തുടർന്ന്‌ ഇപ്രകാരം പറഞ്ഞു: “ഇതിന്റെ ഫലമായി ഞങ്ങൾക്കു വളരെയധികം കഷ്ടപ്പാടുണ്ടെങ്കിലും പരാതിപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ, എന്തെല്ലാം ശ്രമങ്ങൾ നടത്തിയാലും സ്‌കൂളിലുള്ളവർ മാത്രം നിരൂപിച്ചാൽ കുട്ടികളെ പഠിപ്പിക്കാനും അവരെ വളർത്തിക്കൊണ്ടുവരാനും സാധ്യമല്ല എന്നു നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. പ്രിയ മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളുടെ വ്യക്തിത്വവികാസം സംബന്ധിച്ചും പെരുമാററ നിലവാരങ്ങൾ പഠിപ്പിക്കുന്നതു സംബന്ധിച്ചും നിങ്ങൾക്കുള്ള ഉത്തരവാദിത്വം ടെലിവിഷനോ തെരുവിനോ അടിയറവു വെക്കാതെ അവരെ വളർത്തിക്കൊണ്ടുവരേണ്ടതിനു നിങ്ങൾതന്നെ മുൻകൈ എടുക്കാൻ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന്‌ ഞങ്ങൾക്കു തോന്നുന്നു.”—ചെരിച്ചെഴുത്ത്‌ ഞങ്ങളുടേത്‌.

      സഹകരണത്തിനായുള്ള അത്തരം അഭ്യർഥനകൾ അധ്യാപകർ നടത്തുമ്പോൾ പോലും പല മാതാപിതാക്കളും സഹായിക്കാൻ വിമുഖതയുള്ളവരാണ്‌. ഡേവിഡ്‌ ലൂയിസ്‌ ഇപ്രകാരം അവകാശപ്പെടുന്നു: “അവർ കരുതലില്ലാത്തവരോ വളരെ തിരക്കുള്ളവരോ ആത്മവിശ്വാസമില്ലാത്തവരോ ആയതുകൊണ്ടല്ല, പിന്നെയോ ഒരു കുട്ടി ക്ലാസ്സിൽ എത്ര നന്നായി പഠിച്ചാലും അല്ലെങ്കിൽ എത്ര മോശമായി പഠിച്ചാലും അവർ വളർന്നുവരുന്നതിനോട്‌ അതു ബന്ധപ്പെട്ടിരിക്കുന്നില്ലെന്നും എല്ലാ കാര്യങ്ങളെയും നിശ്ചയിക്കുന്നത്‌ ജീനുകളാണെന്നുമുള്ള അവരുടെ ഉറച്ച വിശ്വാസം നിമിത്തമാണ്‌.” എന്നാൽ ഈ ആശയം അശേഷം സത്യമല്ല.

      ഭവനത്തിലെ പ്രശ്‌നങ്ങൾ കുട്ടിയുടെ ക്ലാസ്സിലെ പഠനത്തെ ബാധിക്കുന്നതുപോലെതന്നെ ഭവനത്തിലെ നല്ല ജീവിതത്തിന്‌ സ്‌കൂളിൽനിന്നു പരമാവധി പ്രയോജനം നേടാൻ ഒരു കുട്ടിയെ സഹായിക്കാൻ കഴിയും. “വിദ്യാഭ്യാസപരമായ വിജയത്തിനും പരാജയത്തിനും സ്‌കൂളിനെക്കാൾ വളരെയേറെ ഉത്തരവാദിത്വം വഹിക്കുന്നത്‌ ഭവനാന്തരീക്ഷമാണ്‌” എന്ന്‌ ഒരു വിദ്യാഭ്യാസ സർവേ നിഗമനത്തിലെത്തുന്നു. സ്‌കൂൾ ജീവിതത്തിൽ നിങ്ങളുടെ കുട്ടിയെ സഹായിക്കാൻ കഴിയുന്ന വിധം [ഇംഗ്ലീഷ്‌] എന്ന പുസ്‌തകം ഇപ്രകാരം സമ്മതിക്കുന്നു: “തങ്ങളുടെ മനോഭാവം—അടുത്തില്ലെങ്കിലും തങ്ങളുടെ താത്‌പര്യവും പ്രോത്സാഹനവും പിന്തുണയും—കുട്ടികളുടെ പുരോഗതിക്കു സർവപ്രധാനമായിരിക്കാൻ കഴിയുമെന്ന്‌ ഏററവും തിരക്കുള്ള മാതാവ്‌ അല്ലെങ്കിൽ പിതാവു പോലും തിരിച്ചറിയണം.”

      അപ്പോൾ നിങ്ങളുടെ കുട്ടിയുടെ അധ്യാപകരുമായി നിങ്ങൾക്ക്‌ എങ്ങനെ നല്ല സഹകരണം ആർജിക്കാൻ കഴിയും?

      നിങ്ങളുടെ കുട്ടിയുടെ വക്താവായിരിക്കുക

      (1) നിങ്ങളുടെ കുട്ടി സ്‌കൂളിൽ പഠിക്കുന്ന വിഷയത്തിൽ സജീവമായ ഒരു താത്‌പര്യം പ്രകടമാക്കുക. തുടങ്ങാൻ പററിയ ഏററവും നല്ല സമയം നിങ്ങളുടെ കുട്ടി സ്‌കൂളിൽ പോകാൻ തുടങ്ങുമ്പോഴാണ്‌. കൗമാരപ്രായക്കാരെക്കാളധികം കുറെക്കൂടെ പ്രായംകുറഞ്ഞ കുട്ടികളാണ്‌ പൊതുവേ മാതാപിതാക്കളുടെ സഹായം സ്വീകരിക്കാറുള്ളത്‌.

      നിങ്ങളുടെ കുട്ടികളോടൊപ്പമിരുന്നു പുസ്‌തകങ്ങൾ വായിക്കുക. “ഔപചാരിക പഠനത്തിന്റെ ഏതാണ്ട്‌ 75 ശതമാനവും നടക്കുന്നത്‌ വായനയിലൂടെയാണ്‌” എന്ന്‌ ഡേവിഡ്‌ ലൂയിസ്‌ അഭിപ്രായപ്പെടുന്നു. നിങ്ങളുടെ കുട്ടിയുടെ ഒഴുക്കോടെ വായിക്കാനുള്ള പ്രാപ്‌തി വളർത്തിയെടുക്കുന്നതിൽ ഇപ്രകാരം നിങ്ങൾക്കു പ്രമുഖമായ ഒരു പങ്കു വഹിക്കാൻ കഴിയും. വായിക്കാൻ വീട്ടിൽവെച്ചു സഹായം ലഭിച്ചിട്ടുള്ള കുട്ടികളുടെ പുരോഗതി, സ്‌കൂളിൽവെച്ചു വിദഗ്‌ധ അധ്യാപകരിൽനിന്നു സഹായം ലഭിച്ചിട്ടുള്ള കുട്ടികളെക്കാൾ മെച്ചമാണെന്ന്‌ ഗവേഷണം സൂചിപ്പിക്കുന്നു.

      അതുപോലെതന്നെ നല്ല കയ്യെഴുത്ത്‌ അഭ്യസിക്കുന്നതിലും ഗണിതം പഠിക്കുന്നതിലും നിങ്ങൾക്കു കുട്ടിയെ സഹായിക്കാനാകും. “അടിസ്ഥാന ഗണിതം പഠിക്കുന്ന കാര്യത്തിൽ സഹായിക്കാൻ നിങ്ങൾ ഒരു ഗണിതശാസ്‌ത്ര പ്രതിഭ ആയിരിക്കേണ്ടതില്ല” എന്ന്‌ അധ്യാപകനായ റെറഡ്‌ റാഗ്‌ അഭിപ്രായപ്പെടുന്നു. തീർച്ചയായും ഈ മണ്ഡലങ്ങളിൽ നിങ്ങൾക്കുതന്നെ എന്തെങ്കിലും പോരായ്‌മയുണ്ടെങ്കിൽ അതു നിങ്ങളുടെ കുട്ടി പഠിക്കുന്ന വിഷയത്തിൽ യഥാർഥ താത്‌പര്യം എടുക്കുന്നതിന്‌ ഒരു തടസ്സമായിരിക്കരുത്‌.

      (2) പാഠ്യപദ്ധതിയെക്കുറിച്ചു നിങ്ങളുടെ കുട്ടിയുടെ അധ്യാപകനോട്‌ ആരായുക. സ്‌കൂളിന്റെ പ്രോസ്‌പെക്ടസ്‌ വായിച്ചുനോക്കി നിങ്ങളുടെ കുട്ടി എന്താണു പഠിക്കാൻ പോകുന്നതെന്നു കണ്ടുപിടിക്കുക. സ്‌കൂൾ വർഷം തുടങ്ങുന്നതിനു മുമ്പ്‌ അങ്ങനെ ചെയ്യുന്നത്‌ പ്രശ്‌നങ്ങളുള്ള മണ്ഡലങ്ങൾ സംബന്ധിച്ചു നിങ്ങളെ ജാഗരൂകരാക്കും. പിന്നീട്‌, മാതാപിതാക്കളെന്ന നിലയിലുള്ള നിങ്ങളുടെ ആഗ്രഹങ്ങൾ എത്രത്തോളം ആദരിക്കപ്പെടുമെന്നു ചർച്ച ചെയ്യാൻ അധ്യാപകനെ സന്ദർശിക്കുന്നത്‌ നല്ല സഹകരണത്തിനു വഴിയൊരുക്കും. അധ്യാപകർക്കു മാതാപിതാക്കളുമായി പരിചയപ്പെടാൻ വേദിയൊരുക്കുന്നതിന്‌ സ്‌കൂൾ സംഘടിപ്പിക്കുന്ന യോഗങ്ങൾ പ്രയോജനപ്പെടുത്തുക. മാതാപിതാക്കൾക്കു സ്‌കൂൾ സന്ദർശിക്കാൻ കഴിയുന്ന പ്രത്യേക ദിവസങ്ങളിൽ അവിടം സന്ദർശിച്ച്‌ നിങ്ങളുടെ കുട്ടിയുടെ അധ്യാപകരുമായി സംസാരിക്കുക. അത്തരം സമ്പർക്കങ്ങൾ അമൂല്യമെന്നു തെളിയും, പ്രത്യേകിച്ചും പ്രശ്‌നങ്ങൾ ഉയർന്നുവരുമ്പോൾ.

      (3) നിങ്ങളുടെ കുട്ടിയുടെ ഐശ്ചിക വിഷയങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുക. നിങ്ങളുടെ കുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞിരിക്കുക. മൂല്യവത്തായ ലാക്കുകളെക്കുറിച്ചു സംസാരിക്കുക. സാധ്യമായ ഏതെല്ലാം ഐശ്ചിക വിഷയങ്ങൾ ഉണ്ടെന്നു കണ്ടുപിടിക്കാൻ അധ്യാപകരുടെ ഉപദേശം തേടുക. വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ മാർഗനിർദേശം തരാൻ അവർക്കു കഴിയും.

      നല്ല ആശയവിനിമയത്തിലൂടെ മോശമായ വികാരങ്ങൾ ഒഴിവാക്കാൻ കഴിയും. അനേകം സ്‌കൂളുകളും ഉന്നത വിദ്യാഭ്യാസം നേടാൻ മിടുക്കരായ കുട്ടികളുടെമേൽ സമ്മർദം ചെലുത്തുന്നു. എന്നാൽ ക്രിസ്‌തീയ ശുശ്രൂഷയെ തങ്ങളുടെ ജീവിതവൃത്തിയായി തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾ സാധാരണമായി ദീർഘകാല യൂണിവേഴ്‌സിററി വിദ്യാഭ്യാസം ഏറെറടുക്കാറില്ല. പകരം അനുബന്ധ വിദ്യാഭ്യാസം അവർ തിരഞ്ഞെടുക്കുന്നെങ്കിൽ സാമ്പത്തികമായി കഴിഞ്ഞുപോകാൻ തങ്ങളെ സജ്ജരാക്കുന്ന വിഷയങ്ങൾ അവർ കൂടുതൽ ഇഷ്ടപ്പെടുന്നു. പഠിപ്പിക്കാൻ തങ്ങൾ ശ്രമിച്ചിട്ടുള്ള സകലത്തിന്റെയും ഒരു നിരസ്സനമായി മനസ്സാക്ഷിബോധമുള്ള അധ്യാപകർ ഇതിനെ ചിലപ്പോൾ തെററിദ്ധരിച്ചേക്കാം. നിങ്ങളുടെ കുട്ടിയുടെ തിരഞ്ഞെടുത്ത മണ്ഡലത്തിൽ അവനായി തുറന്നുകിടക്കുന്ന അധികവിദ്യാഭ്യാസത്തിന്റെ സാധ്യതകളെക്കുറിച്ചു അധ്യാപകരോടു ക്ഷമാപൂർവം വിശദീകരിക്കുന്നത്‌, ക്രിസ്‌തീയ മാതാപിതാക്കൾ അവരുടെ കുട്ടികളുടെ പഠനം മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരാണെന്ന്‌ അധ്യാപകർക്ക്‌ ഉറപ്പുകൊടുക്കും.a

      ഉചിതമായ സമീപനം

      വിജയപ്രദമായ പങ്കാളിത്തങ്ങൾ നല്ല ആശയവിനിമയത്തിലാണ്‌ അടിസ്ഥാനപ്പെട്ടിരിക്കുന്നതെന്ന്‌ ഓർത്തിരിക്കുന്നപക്ഷം നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസകാര്യത്തിൽ വളരെ ഉത്‌കണ്‌ഠയും തലവേദനയും നിങ്ങൾക്ക്‌ ഒഴിവാക്കാനാകും.—“മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള നല്ല ആശയവിനിമയത്തിലേക്കുള്ള പടികൾ” എന്ന ശീർഷകത്തിലുള്ള ചതുരം കാണുക.

      പരാതിപ്പെടുകയും വിമർശിക്കുകയും ചെയ്യുന്നതിനു പകരം അധ്യാപകരോട്‌ ആലോചന ചോദിച്ചുകൊണ്ടും അവരുമായി സഹകരിച്ചുകൊണ്ടും നിങ്ങളുടെ കുട്ടിയുടെ വക്താവായിരിക്കുക. അങ്ങനെ ചെയ്യുമ്പോൾ സ്‌കൂളിൽനിന്ന്‌ ഏററവുമധികം പ്രയോജനം നേടാൻ അതു കുട്ടിയെ സഹായിക്കും.

      [അടിക്കുറിപ്പുകൾ]

      a ക്രിസ്‌തീയ ശുശ്രൂഷ തങ്ങളുടെ ജീവിതവൃത്തിയായി തിരഞ്ഞെടുക്കുകയും മുഴുസമയ ശുശ്രൂഷകരായി പ്രവർത്തിക്കുകയും ചെയ്യുന്ന യഹോവയുടെ സാക്ഷികൾക്ക്‌ രണ്ടാഴ്‌ചത്തെ പയനിയർ സേവനസ്‌കൂളിൽ സംബന്ധിക്കുന്നതിനുള്ള അവസരമുണ്ട്‌. പിന്നീട്‌ ചിലർ വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂൾ നടത്തുന്ന അഞ്ചുമാസത്തെ മിഷനറി പരിശീലന കോഴ്‌സിൽ പ്രവേശനം നേടാൻ യോഗ്യരാകുന്നു. ഈ സ്‌കൂളാണ്‌ മിഷനറിമാരായി അവരെ സജ്ജരാക്കുന്നത്‌.

      [10-ാം പേജിലെ ചതുരം]

      മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള നല്ല ആശയവിനിമയത്തിലേക്കുള്ള പടികൾ

      1. നിങ്ങളുടെ കുട്ടിയുടെ അധ്യാപകരുമായി പരിചയപ്പെടുക.

      2. ഏതെങ്കിലും പരാതികൾ ഉന്നയിക്കുന്നതിനു മുമ്പു നിങ്ങളുടെ വസ്‌തുതകൾ രണ്ടുവട്ടം പരിശോധിക്കുക.

      3. നിങ്ങൾ പ്രക്ഷുബ്ധനോ കോപിഷ്‌ഠനോ ആണെങ്കിൽ, അധ്യാപകനോടു സംസാരിക്കുന്നതിനു മുമ്പായി കോപാവസ്ഥയ്‌ക്കു മാററം വരുത്തുക.

      4. അധ്യാപകനുമായി കൂടിക്കാണുന്നതിനു മുമ്പ്‌, നിങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ എഴുതിയിടുകയും നേടാൻ നിങ്ങൾ പ്രത്യാശിക്കുന്ന ലാക്കുകൾ പട്ടികപ്പെടുത്തുകയും ചെയ്യുക.

      5. നിങ്ങളുടെ നിലപാടെന്തെന്ന്‌ ഉറപ്പായും വ്യക്തമായും പ്രസ്‌താവിക്കുക. എന്നിട്ട്‌ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അവ തരണം ചെയ്യുന്നതിന്‌ എന്തു പ്രായോഗിക നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നു കാണുന്നതിന്‌ അധ്യാപകനുമായി സഹകരിക്കുക.

      6. നിങ്ങളെത്തന്നെ അധ്യാപകന്റെ സ്ഥാനത്തു നിർത്തുക. അദ്ദേഹത്തിന്റെ സ്ഥാനത്താണെങ്കിൽ നിങ്ങൾ എന്തു ചെയ്യുമെന്നു സ്വയം ചോദിക്കുക. തൃപ്‌തികരമായ പരിണതഫലം നേടാൻ ഇതു നിങ്ങളെ സഹായിക്കും.

      7. ശ്രദ്ധവെച്ചു കേൾക്കുകയും ഉചിതമായിരിക്കുമ്പോൾ സംസാരിക്കുകയും ചെയ്യുക. ചില കാര്യങ്ങൾ നിങ്ങൾക്കു മനസ്സിലാകുന്നില്ലെങ്കിൽ ചോദ്യങ്ങൾ ചോദിക്കാൻ ഭയപ്പെടേണ്ടതില്ല. പറയുന്ന കാര്യത്തോട്‌ നിങ്ങൾ വിയോജിക്കുന്നെങ്കിൽ, അത്‌ എന്തുകൊണ്ടെന്നു മര്യാദപൂർവം വിശദീകരിക്കുക.

      —ഡോക്ടർ ഡേവിഡ്‌ ലൂയിസിന്റെ സ്‌കൂൾ ജീവിതത്തിൽ നിങ്ങളുടെ കുട്ടിയെ സഹായിക്കുക എന്ന പുസ്‌തകത്തെ അധികരിച്ചത്‌.

      [9-ാം പേജിലെ ചിത്രം]

      നിങ്ങളുടെ കുട്ടിയോടൊപ്പമിരുന്നു വായിക്കുക

      [9-ാം പേജിലെ ചിത്രം]

      സ്‌കൂൾ പാഠ്യപദ്ധതി സംബന്ധിച്ചു ചർച്ച ചെയ്യാൻ അധ്യാപകരെ സന്ദർശിക്കുക

      [9-ാം പേജിലെ ചിത്രം]

      ഐശ്ചിക വിഷയങ്ങൾ തിരഞ്ഞെടുക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക