വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ദൈവദൂതന്മാർക്ക്‌ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാനാകുമോ?
    വീക്ഷാഗോപുരം (പൊതുപതിപ്പ്‌)—2017 | നമ്പർ 5
    • ബൈബിൾ ഉപയോഗിച്ച്‌ ഒരു സ്‌ത്രീയെ ആശ്വസിപ്പിക്കുന്ന ദമ്പതികൾ

      മുഖ്യലേഖനം | ദൈവദൂതന്മാർ—വെറും സങ്കൽപ്പമോ?

      ദൈവദൂതന്മാർക്ക്‌ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാനാകുമോ?

      ഒരു ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌, കുറെസോവിൽ താമസിക്കുന്ന കെന്നറ്റും ഭാര്യ ഫീലോമെയ്‌നയും അവർ ബൈബിൾ പഠിപ്പിക്കുന്ന ഒരു ദമ്പതികളുടെ വീട്ടിൽ പോയി.

      കെന്നറ്റ്‌ പറയുന്നു: “ഞങ്ങൾ അവിടെ എത്തിയപ്പോൾ, വീട്‌ അടച്ചിരിക്കുന്നത്‌ കണ്ടു. പുറത്ത്‌ കാർ ഉണ്ടായിരുന്നില്ല. എങ്കിലും, എനിക്കെന്തോ, അദ്ദേഹത്തിന്റെ ഭാര്യയുടെ ഫോണിലേക്കു വിളിക്കണമെന്നു തോന്നി.”

      ആ സ്‌ത്രീ ഫോണെടുത്തു. ഭർത്താവ്‌ ജോലിക്കു പോയിരിക്കുകയാണെന്നു പറയുകയും ചെയ്‌തു. എന്നാൽ കെന്നറ്റും ഫീലോമെയ്‌നയും അവരുടെ വീടിന്റെ മുറ്റത്തുനിന്നാണ്‌ സംസാരിക്കുന്നതെന്ന്‌ അറിഞ്ഞപ്പോൾ ആ സ്‌ത്രീ വാതിൽ തുറന്നു അവരെ അകത്തേക്കു വിളിച്ചു.

      അവർ കരയുകയായിരുന്നെന്ന്‌ കെന്നറ്റിനും ഫീലോമെയ്‌നയ്‌ക്കും മനസ്സിലായി. ബൈബിൾപഠനം തുടങ്ങുന്നതിനുമുമ്പ്‌ കെന്നറ്റ്‌ പ്രാർഥിച്ചപ്പോൾ ആ സ്‌ത്രീ വീണ്ടും കരയാൻതുടങ്ങി. എന്തു പറ്റിയെന്ന്‌ അവർ ചോദിച്ചു.

      താൻ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു എന്ന്‌ ആ സ്‌ത്രീ പറഞ്ഞു. ആത്മഹത്യാക്കുറിപ്പ്‌ തന്റെ ഭർത്താവിന്‌ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ്‌ കെന്നറ്റിന്റെ ഫോൺ വന്നത്‌. വിഷാദം തന്നെ വല്ലാതെ അലട്ടിയിരുന്നതായി അവർ പറഞ്ഞു. ബൈബിളിൽനിന്ന്‌ ആശ്വാസകരമായ ചില വചനങ്ങൾ അവർ ആ സ്‌ത്രീക്കു കാണിച്ചുകൊടുത്തു. അത്‌ ആ സ്‌ത്രീയുടെ ജീവൻ രക്ഷിച്ചു.

      കെന്നറ്റ്‌ പറയുന്നു: “മനസ്സിടിഞ്ഞിരുന്ന ആ സ്‌ത്രീയെ സഹായിക്കാൻ യഹോവ ഞങ്ങളെ അനുവദിച്ചതിൽ ഞങ്ങൾ നന്ദി പറയുന്നു. ഒരു ദൈവദൂതനിലൂടെയോ പരിശുദ്ധാത്മാവിലൂടെയോ ആയിരിക്കാം അങ്ങനെയൊരു ഫോൺകോൾ ചെയ്യാൻ യഹോവ ഞങ്ങളെ തോന്നിപ്പിച്ചത്‌!”a

      തന്റെ ചലനാത്മകശക്തിയായ പരിശുദ്ധാത്മാവിലൂടെയോ ഒരു ദൂതനിലൂടെയോ ദൈവം ഇടപെട്ടതാണെന്നു കെന്നറ്റും ഫീലോമെയ്‌നയും വിശ്വസിച്ചതിൽ തെറ്റുണ്ടോ? അതോ കൃത്യസമയത്തുള്ള കെന്നറ്റിന്റെ ഫോൺവിളി തികച്ചും യാദൃച്ഛികമായിരുന്നോ?

      ഉറപ്പിച്ചു പറയാൻ നമുക്കാവില്ല. നമുക്ക്‌ അറിയാവുന്ന ഒരു കാര്യം ആളുകളെ ആത്മീയമായി സഹായിക്കാൻ ദൈവം ദൂതന്മാരെ അഥവാ മാലാഖമാരെ ഉപയോഗിക്കുന്നു എന്നാണ്‌. ഉദാഹരണത്തിന്‌, ദൈവികവിഷയങ്ങളെക്കുറിച്ച്‌ അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു എത്യോപ്യൻ ഉദ്യോഗസ്ഥന്റെ അടുത്തേക്കു സുവിശേഷകനായിരുന്ന ഫിലിപ്പോസിനെ ദൈവം വഴിനയിച്ചത്‌ ഒരു ദൂതനിലൂടെ ആയിരുന്നെന്ന്‌ ബൈബിൾ പറയുന്നു.—പ്രവൃത്തികൾ 8:26-31.

      മനുഷ്യനേത്രങ്ങൾക്കു കാണാൻ കഴിയാത്ത അമാനുഷികശക്തിയുള്ള സൃഷ്ടികളുണ്ടെന്നു പല മതങ്ങളും പഠിപ്പിക്കുന്നു. അവരെ ദൈവത്തിന്റെ ഇഷ്ടം നടത്തുന്ന പരോപകാരികളായിട്ടും ഓരോ വ്യക്തികളെ സഹായിക്കുന്ന കാവൽ മാലാഖമാരായിട്ടും ഒക്കെയാണു ചിത്രീകരിച്ചിരിക്കുന്നത്‌. പലരും ഈ ദൂതന്മാർ ജീവിച്ചിരിക്കുന്നുണ്ടെന്നു മാത്രമല്ല തങ്ങളെ പല വിധത്തിൽ സഹായിക്കുന്നുണ്ടെന്നും വിശ്വസിക്കുന്നു. എന്നാൽ മറ്റനേകർ ഇവരുണ്ടെന്നേ വിശ്വസിക്കാത്തവരാണ്‌.

      വാസ്‌തവത്തിൽ ദൂതന്മാരുണ്ടോ? ഉണ്ടെങ്കിൽ, അവർ എങ്ങനെ ഉണ്ടായി? ദൂതന്മാരെക്കുറിച്ചുള്ള സത്യം എന്താണ്‌? അവർക്കു നിങ്ങളുടെ ജീവിതത്തിൽ ഇടപെടാൻ കഴിയുമോ? തെളിവുകളിലേക്കു നമുക്കു പോകാം.

  • ദൈവദൂതന്മാരെക്കുറിച്ചുള്ള സത്യം
    വീക്ഷാഗോപുരം (പൊതുപതിപ്പ്‌)—2017 | നമ്പർ 5
    • മുഖ്യദൂതനും പതിനായിരക്കണക്കിന്‌ മറ്റു ദൂതന്മാരും

      മുഖ്യലേഖനം | ദൈവദൂതന്മാർ—വെറും സങ്കൽപ്പമോ?

      ദൈവദൂതന്മാരെക്കുറിച്ചുള്ള സത്യം

      ദൂതന്മാരെക്കുറിച്ചുള്ള സത്യം അറിയാൻ നിങ്ങൾക്കു താത്‌പര്യമുണ്ടോ? അവർ ആരാണ്‌? അവർ എങ്ങനെ ഉണ്ടായി? അവർ എന്തു ചെയ്യുന്നു? മറ്റ്‌ ഏതൊരു പുസ്‌തകത്തെക്കാളും ഇവയ്‌ക്കുള്ള കൃത്യമായ ഉത്തരം നൽകാൻ ദൈവപ്രചോദിതമായി എഴുതിയ ബൈബിളിനു കഴിയും. (2 തിമൊഥെയൊസ്‌ 3:16) ബൈബിളിനു പറയാനുള്ളത്‌ എന്താണ്‌?

      • ദൈവത്തിന്‌ ആത്മശരീരം ഉള്ളതുപോലെ ദൂതന്മാർക്കും മനുഷ്യനേത്രങ്ങൾക്ക്‌ അദൃശ്യമായ ആത്മശരീരം ആണ്‌ ഉള്ളത്‌. അവർക്ക്‌ “മാംസവും അസ്ഥികളും ഇല്ല.” വിശ്വസ്‌തരായ ആ ദൂതന്മാർ സ്വർഗത്തിൽ വസിക്കുന്നു, ദൈവത്തിന്റെ സ്വർഗീയ സാന്നിധ്യത്തിൽ.—ലൂക്കോസ്‌ 24:39; മത്തായി 18:10; യോഹന്നാൻ 4:24.

      • ചില സമയങ്ങളിൽ ദൈവം കൊടുത്ത നിയമനങ്ങൾ നിർവഹിക്കുന്നതിനുവേണ്ടി ദൂതന്മാർ മനുഷ്യശരീരം എടുത്ത്‌ ഭൂമിയിൽ വരുകയും അതിനു ശേഷം ആ ശരീരം ഉപേക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്‌.—ന്യായാധിപന്മാർ 6:11-23; 13:15-20.

      • ബൈബിളിൽ ദൂതന്മാരെ പുരുഷന്മാരായിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്‌. അങ്ങനെതന്നെയാണ്‌ അവർ എപ്പോഴും ഭൂമിയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളതും. ദൂതന്മാർക്കിടയിൽ പുരുഷൻ, സ്‌ത്രീ എന്ന വ്യത്യാസം ഉള്ളതായി ബൈബിൾ സൂചിപ്പിക്കുന്നില്ല. ദൂതന്മാർ തമ്മിൽ വിവാഹം കഴിക്കുകയോ അവർക്കു കുട്ടികൾ ജനിക്കുകയോ ഇല്ല. മാത്രമല്ല, ആദ്യം ഭൂമിയിൽ മനുഷ്യരായി (ശിശുക്കളോ കുട്ടികളോ മുതിർന്നവരോ ആയി) ജീവിച്ച്‌ പിന്നെ സ്വർഗത്തിലേക്കു പോകുന്നവരുമല്ല അവർ. ദൂതന്മാരെ യഹോവ നേരിട്ടു സൃഷ്ടിച്ചതാണ്‌. അതുകൊണ്ട്‌ ബൈബിൾ അവരെ “സത്യദൈവത്തിന്റെ പുത്രന്മാർ” എന്നു വിളിച്ചിരിക്കുന്നു.—ഇയ്യോബ്‌ 1:6; സങ്കീർത്തനം 148:2, 5.

      • ബൈബിൾ ‘മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളെക്കുറിച്ച്‌’ സംസാരിക്കുന്നു. ഇത്‌ സൂചിപ്പിക്കുന്നത്‌ ദൂതന്മാർക്ക്‌ ഒരു ഭാഷയുണ്ടെന്നാണ്‌. അവർ തമ്മിൽ സംസാരിക്കുന്നുണ്ടെന്നാണ്‌. മനുഷ്യരോടു സംസാരിക്കാൻ ദൈവം ദൂതന്മാരെ ഉപയോഗിച്ചു എന്നത്‌ ശരിയാണ്‌. എന്നാൽ അവരെ ആരാധിക്കാനോ അവരോടു പ്രാർഥിക്കാനോ ദൈവം അനുവാദം നൽകിയിട്ടില്ല.—1 കൊരിന്ത്യർ 13:1; വെളിപാട്‌ 22:8, 9.

      • പതിനായിരംപതിനായിരം ദൂതന്മാരുണ്ടെന്ന്‌ ബൈബിൾ പറയുന്നു. അതിന്റെ അർഥം ശതകോടിക്കണക്കിന്‌a ദൂതന്മാർ കണ്ടേക്കാം എന്നാണ്‌.—ദാനിയേൽ 7:10; വെളിപാട്‌ 5:11.

      • ദൂതന്മാർ ‘അതിശക്തരാണ്‌.’ മനുഷ്യരെക്കാൾ ബുദ്ധിയിലും ശക്തിയിലും വളരെ ഉയർന്നവർ. മനുഷ്യർക്കു സങ്കൽപ്പിക്കാൻ കഴിയുന്നതിനെക്കാൾ വേഗതയിൽ ദൂതന്മാർ സഞ്ചരിക്കുന്നു.—സങ്കീർത്തനം 103:20; ദാനിയേൽ 9:20-23.

      • മനുഷ്യരെക്കാൾ ഉയർന്ന ബുദ്ധിയും ശക്തിയും ദൂതന്മാർക്കുണ്ടെങ്കിലും അവർക്ക്‌ പരിമിതികൾ ഉണ്ട്‌, അവർക്ക്‌ അറിയില്ലാത്ത ചില കാര്യങ്ങളും ഉണ്ട്‌.—മത്തായി 24:36; 1 പത്രോസ്‌ 1:12.

      • വ്യക്തിത്വവും ദൈവികഗുണങ്ങളും ഇച്ഛാസ്വാതന്ത്ര്യവും സഹിതമാണ്‌ ദൈവം ദൂതന്മാരെ സൃഷ്ടിച്ചിരിക്കുന്നത്‌. മനുഷ്യരെപ്പോലെ അവർക്കും ശരിയും തെറ്റും തിരഞ്ഞെടുക്കാനാകും. സങ്കടകരമെന്നു പറയട്ടെ, ചില ദൂതന്മാർ ദൈവത്തിന്‌ എതിരെ മത്സരിച്ചു.—യൂദ 6. 

      a പതിനായിരത്തെ പതിനായിരം കൊണ്ടു ഗുണിച്ചാൽ പത്തു കോടി വരും. എന്നാൽ വെളിപാട്‌ 5:11-ൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക്‌ പദത്തിന്റെ അക്ഷരാർഥം പതിനായിരങ്ങൾപതിനായിരങ്ങൾ എന്നാണ്‌. ദശകോടിക്കണക്കിനോ ശതകോടിക്കണക്കിനോ ദൂതന്മാർ വരുമെന്നാണ്‌ ഇതു കാണിക്കുന്നത്‌.

      ദൈവദൂതന്മാരും അവരുടെ സ്ഥാനങ്ങളും

      മുഖ്യദൂതനായ മീഖായേൽ അധികാരത്തിന്റെയും ശക്തിയുടെയും കാര്യത്തിൽ പ്രധാനദൂതനാണ്‌. യേശുക്രിസ്‌തുവിന്റെ മറ്റൊരു പേരാണ്‌ മീഖായേൽ എന്നു തിരുവെഴുത്തുകൾ വ്യക്തമായി സൂചിപ്പിക്കുന്നു.—1 തെസ്സലോനിക്യർ 4:16; യൂദ 9.

      സാറാഫുകൾ ദൂതന്മാരിൽവെച്ച്‌ ഏറ്റവും ഉയർന്ന പദവിയും സ്ഥാനവും ഉള്ള ഒരു കൂട്ടമാണ്‌. ദൈവത്തിന്റെ സിംഹാസനത്തിന്റെ ചുറ്റും എപ്പോഴും അവർ സന്നിഹിതരാണ്‌.—യശയ്യ 6:1-3.

      കെരൂബുകൾ ഉയർന്ന പദവികളിൽ സേവനമനുഷ്‌ഠിക്കുന്ന മറ്റൊരു വിഭാഗമാണ്‌. സർവശക്തൻ നൽകുന്ന പ്രത്യേക ഉത്തരവാദിത്വങ്ങൾ ദൈവത്തിന്റെ തൊട്ടടുത്തുനിന്ന്‌ ചെയ്യുന്നതായിട്ടാണ്‌ മിക്കപ്പോഴും ചിത്രീകരിച്ചിരിക്കുന്നത്‌.—ഉൽപത്തി 3:24; യഹസ്‌കേൽ 9:3; 11:22.

      പതിനായിരക്കണക്കിനു വരുന്ന മറ്റ്‌ ദൂതസന്ദേശവാഹകർ ഉന്നതനായ ദൈവത്തിന്റെ ഇഷ്ടം നടപ്പിലാക്കുന്ന സന്ദേശവാഹകരായും കാര്യനിർവാഹകരായും പ്രവർത്തിക്കുന്നു.b—എബ്രായർ 1:7, 14.

      b ദൂതന്മാരെക്കുറിച്ച്‌ കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 10-ാം അധ്യായം കാണുക. ആ അധ്യായത്തിന്റെതന്നെ അനുബന്ധത്തിൽ “ആരാണ്‌ പ്രധാനദൂതനായ മീഖായേൽ?” എന്ന ലേഖനവും കാണാം. ഇത്‌ www.pr2711.com/ml എന്ന സൈറ്റിലും ലഭ്യം.

  • നിങ്ങൾക്ക്‌ ഒരു കാവൽ മാലാഖയുണ്ടോ?
    വീക്ഷാഗോപുരം (പൊതുപതിപ്പ്‌)—2017 | നമ്പർ 5
    • മുഖ്യലേഖനം | ദൈവദൂതന്മാർ—വെറും സങ്കൽപ്പമോ?

      നിങ്ങൾക്ക്‌ ഒരു കാവൽ മാലാഖയുണ്ടോ?

      ഓരോ വ്യക്തിയെയും സംരക്ഷിക്കാൻ കാവൽ മാലാഖമാരുണ്ടെന്നു ബൈബിൾ പഠിപ്പിക്കുന്നില്ല. യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞു എന്നത്‌ സത്യമാണ്‌: “ഈ ചെറിയവരിൽ ഒരാളെപ്പോലും (ക്രിസ്‌തുവിന്റെ ശിഷ്യന്മാരെ) നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക; കാരണം സ്വർഗത്തിൽ അവരുടെ ദൂതന്മാർ എപ്പോഴും സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുഖം കാണുന്നവരാണെന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 18:10) ഇവിടെ ഓരോ വ്യക്തികൾക്കും ഒരു കാവൽ മാലാഖ ഉണ്ടെന്ന ആശയത്തെക്കുറിച്ചല്ല യേശു പറഞ്ഞത്‌. മറിച്ച്‌ തന്റെ ഓരോ ശിഷ്യന്മാരിലും ദൂതന്മാർ അഗാധമായ താത്‌പര്യം കാണിക്കുന്നെന്നു സൂചിപ്പിക്കുകയായിരുന്നു. അതുകൊണ്ട്‌ ദൂതന്മാർ തങ്ങളെ സംരക്ഷിച്ചുകൊള്ളുമെന്നു വിചാരിച്ച്‌ സത്യാരാധകർ വിവേകമില്ലാതെ അനാവശ്യമോ അപകടം പിടിച്ചതോ ആയ കാര്യങ്ങൾ ചെയ്യാറില്ല.

      അതിന്റെ അർഥം ദൂതന്മാർ മനുഷ്യരെ സഹായിക്കുന്നില്ലെന്നാണോ? അല്ല. (സങ്കീർത്തനം 91:11) ദൂതന്മാരിലൂടെ സംരക്ഷണവും വഴിനടത്തിപ്പും ദൈവം തരുന്നുവെന്നു ചിലർ ഉറച്ചു വിശ്വസിക്കുന്നു. മുഖ്യലേഖനത്തിൽ പറഞ്ഞിരിക്കുന്ന കെന്നറ്റും അങ്ങനെതന്നെ വിശ്വസിക്കുന്നു. അത്‌ ഒരുപക്ഷേ ശരിയായിരിക്കാം. യഹോവയുടെ സാക്ഷികൾ അവരുടെ സുവിശേഷ പ്രവർത്തനത്തിൽ പങ്കെടുക്കുമ്പോൾ ദൂതന്മാരുടെ ഇടപെടൽ ഉണ്ടായെന്നുള്ളതിന്റെ തെളിവുകൾ പലപ്പോഴും കണ്ടിട്ടുണ്ട്‌. എന്നാൽ ദൂതന്മാരെ നമുക്ക്‌ കാണാൻ കഴിയില്ല. അതുകൊണ്ടുതന്നെ പല കാര്യങ്ങളിലും ആളുകളെ സഹായിക്കുന്നതിനുവേണ്ടി ദൈവം അവരെ എത്രത്തോളം ഉപയോഗിക്കുമെന്ന്‌ നമുക്ക്‌ പറയാനും കഴിയില്ല. എങ്കിലും, നമുക്ക്‌ ലഭിക്കുന്ന ഏതൊരു സഹായത്തിനും സർവശക്തനായ ദൈവത്തോടു നന്ദി പറയുന്നത്‌ അധികമാകില്ല.—കൊലോസ്യർ 3:15; യാക്കോബ്‌ 1:17, 18.

  • ദുഷ്ടരായ ദൂതന്മാരുണ്ടോ?
    വീക്ഷാഗോപുരം (പൊതുപതിപ്പ്‌)—2017 | നമ്പർ 5
    • ദുഷ്ടദൂതന്മാർ, ഭൂതങ്ങൾ

      മുഖ്യലേഖനം | ദൈവദൂതന്മാർ—വെറും സങ്കൽപ്പമോ?

      ദുഷ്ടരായ ദൂതന്മാരുണ്ടോ?

      ഉണ്ട്‌ എന്നതാണ്‌ ഉത്തരം. ദൂതന്മാർ എവിടെ നിന്നാണ്‌ വന്നത്‌? ദൈവം അവരെ സൃഷ്ടിച്ചതാണ്‌. അവർക്ക്‌ ഇച്ഛാസ്വാതന്ത്ര്യം, അതായത്‌ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ദൈവം നൽകി. ആദ്യമനുഷ്യനായ ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ച്‌ അധികം വൈകാതെതന്നെ ദൈവത്തിന്റെ ഈ പൂർണതയുള്ള ആത്മസൃഷ്ടികളിൽ ഒരാൾ ഭൂമിയിൽ മത്സരത്തിനു തുടക്കമിട്ടു. ദൈവം കൊടുത്തിട്ടുള്ള തിരഞ്ഞെടുപ്പുസ്വാതന്ത്ര്യം ആ ദൂതൻ മോശമായി ഉപയോഗിച്ചു. ആദാമിനെയും ഹവ്വയെയും ആ മത്സരത്തിൽ ഉൾപ്പെടുത്തുന്നതിൽ ആ ദൂതൻ വിജയിച്ചു. (ഉൽപത്തി 3:1-7; വെളിപാട്‌ 12:9) ഈ ആത്മസൃഷ്ടിയുടെ പേരോ മത്സരത്തിനു മുമ്പ്‌ സ്വർഗത്തിൽ അയാൾക്കുണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ചോ ബൈബിൾ പറയുന്നില്ല. എന്നാൽ മത്സരത്തെത്തുടർന്ന്‌ ബൈബിൾ വളരെ ഉചിതമായിത്തന്നെ ആ ദൂതനു സാത്താൻ എന്നും പിശാച്‌ എന്നും ഉള്ള പേരുകൾ നൽകി. സാത്താൻ എന്നതിനർഥം ‘എതിരാളി’ എന്നാണ്‌. പിശാച്‌ എന്നതിന്‌ ‘പരദൂഷണം പറയുന്നവൻ’ എന്നും.—മത്തായി 4:8-11.

      ദുഃഖകരമായ സത്യം, ദൈവത്തിന്‌ എതിരെയുള്ള മത്സരം അവിടെ അവസാനിച്ചില്ല എന്നതാണ്‌. നോഹയുടെ നാളിൽ ചില ദൂതന്മാർ ദൈവത്തിന്റെ സ്വർഗീയ കുടുംബത്തിലെ ‘തങ്ങളുടെ വാസസ്ഥലം വിട്ട്‌ പോയി.’ ദുഷിച്ചതും അധാർമികവും ആയ ജീവിതം നയിക്കാൻ അവർ മനുഷ്യശരീരമെടുത്ത്‌ ഭൂമിയിലേക്കു വന്നു. ഇത്‌ അവരെ സംബന്ധിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായിരുന്നു.—യൂദ 6; ഉൽപത്തി 6:1-4; 1 പത്രോസ്‌ 3:19, 20.

      അവർക്ക്‌ എന്തു സംഭവിച്ചു? ഭൂമിയെ ശുദ്ധീകരിക്കുന്നതിന്‌ ദൈവം ഒരു ആഗോളജലപ്രളയം കൊണ്ടുവന്നപ്പോൾ ഈ ദൂതന്മാർ തങ്ങളുടെ മനുഷ്യശരീരം ഉപേക്ഷിച്ചു സ്വന്തം വാസസ്ഥലത്തേക്കു പോയി. എന്നാൽ മുമ്പുണ്ടായിരുന്ന ‘സ്വന്തം സ്ഥാനത്തേക്കു’ മടങ്ങിചെല്ലാൻ ശ്രമിച്ച ആ അനുസരണംകെട്ട ദൂതന്മാരെ ദൈവം അതിന്‌ അനുവദിച്ചില്ല. പകരം അവരെ കടുത്ത “അന്ധകാരത്തിൽ” ടാർട്ടറസിൽ (ആത്മീയ അന്ധകാരത്തിൽ), ദൈവമുമ്പാകെ ഏറ്റവും അധമമായ അവസ്ഥയിലേക്കു താഴ്‌ത്തി. (യൂദ 6; 2 പത്രോസ്‌ 2:4) “വെളിച്ചദൂതനായി ആൾമാറാട്ടം നടത്തുന്ന” “ഭൂതങ്ങളുടെ അധിപനായ” പിശാചായ സാത്താന്റെ നിയന്ത്രണത്തിൻ കീഴിൽ പ്രവർത്തിക്കാൻ അവർ തങ്ങളെത്തന്നെ വിട്ടുകൊടുത്തിരിക്കുന്നു.—മത്തായി 12:24; 2 കൊരിന്ത്യർ 11:14.

      1914-ൽa ദൈവത്തിന്റെ മിശിഹൈകരാജ്യം, അതായത്‌ സ്വർഗീയ ഗവൺമെന്റ്‌, സ്ഥാപിതമായെന്നു ബൈബിൾ പഠിപ്പിക്കുന്നു. ആ അതിപ്രധാനമായ സംഭവത്തെത്തുടർന്നു സാത്താനെയും അവന്റെ ഭൂതങ്ങളെയും സ്വർഗത്തിൽനിന്ന്‌ പുറത്താക്കി. അവരുടെ പ്രവർത്തനം ഭൂമിയിൽ മാത്രമായി ഒതുക്കി. ഈ ദുഷ്ടദൂതന്മാരുടെ നശീകരണപ്രവണതയുടെയും പകയുടെയും തെളിവുകളാണ്‌ ഇന്നു ഭൂമിയിൽ നടമാടുന്ന ദുഷ്ടതയും കടുത്ത അധാർമികതയും.—വെളിപാട്‌ 12:9-12.

      ഞെട്ടിക്കുന്ന അക്രമപ്രവർത്തനങ്ങളും അധാർമികതയുടെ വർധനവും നമുക്ക്‌ ഉറപ്പേകുന്ന ഒരു കാര്യമുണ്ട്‌. ഭീകരവാഴ്‌ചയുടെ അവസാനം! പെട്ടെന്നുതന്നെ, നിഷ്‌ഠുരന്മാരായ ഈ ആത്മസൃഷ്ടികളുടെ പ്രവർത്തനങ്ങൾ ദൈവം അവസാനിപ്പിക്കും. ദൈവത്തിന്റെ രാജ്യം പറുദീസാഭൂമിയെ 1000 വർഷം ഭരിക്കും. അതിനുശേഷം, മനുഷ്യകുടുംബത്തെ പരീക്ഷിക്കാൻ ദുഷ്ടന്മാരായ ആത്മസൃഷ്ടികൾക്ക്‌ അവസാനമായി ഒരു അവസരം കൂടി കൊടുക്കും. പിന്നെ അവരെ എന്നന്നേക്കുമായി നശിപ്പിച്ചുകളയും.—മത്തായി 25:41; വെളിപാട്‌ 20:1-3, 7-10.

      a ദൈവത്തിന്റെ രാജ്യത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ അധ്യായം 8 കാണുക. ഇത്‌ www.pr2711.com/ml എന്ന സൈറ്റിലും ലഭ്യം.

  • ദൈവദൂതന്മാർക്ക്‌ നിങ്ങളെ എങ്ങനെ സഹായിക്കാനാകും?
    വീക്ഷാഗോപുരം (പൊതുപതിപ്പ്‌)—2017 | നമ്പർ 5
    • മുഖ്യലേഖനം | ദൈവദൂതന്മാർ—വെറും സങ്കൽപ്പമോ?

      ദൈവദൂതന്മാർക്ക്‌ നിങ്ങളെ എങ്ങനെ സഹായിക്കാനാകും?

      വിശ്വസ്‌തരായ ദൂതന്മാർ മനുഷ്യരുടെ കാര്യങ്ങളിൽ അതീവതാത്‌പര്യമുള്ളവരാണ്‌. കൂടാതെ, യഹോവയുടെ ഇഷ്ടം നടപ്പിലാക്കാൻ അവർ സജീവമായി പ്രവർത്തിക്കുന്നു. ദൈവം ഭൂമിയെ സൃഷ്ടിച്ചപ്പോൾ ദൂതന്മാർ ‘സന്തോഷിച്ചാർപ്പിട്ടു’. ‘ദൈവപുത്രന്മാർ ആനന്ദഘോഷം മുഴക്കി’ എന്നാണ്‌ ബൈബിൾ വർണിക്കുന്നത്‌. (ഇയ്യോബ്‌ 38:4, 6) ഭൂമിയിൽ നടക്കാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള പ്രാവചനികപ്രഖ്യാപനങ്ങൾ ‘മനസ്സിലാക്കാൻ’ ദൈവദൂതന്മാർ എപ്പോഴും അതിയായി ആഗ്രഹിക്കുന്നു.—1 പത്രോസ്‌ 1:11, 12.

      ദൈവത്തിന്റെ ഇഷ്ടം നടപ്പിലാക്കാൻ ചില സമയങ്ങളിൽ സത്യാരാധകർക്ക്‌ ഒരു പരിധിവരെയുള്ള സംരക്ഷണം ദൂതന്മാർ നൽകിയിട്ടുണ്ടെന്നു ബൈബിൾ കാണിച്ചുതരുന്നു. (സങ്കീർത്തനം 34:7) ഉദാഹരണത്തിന്‌:

      • ദുഷ്ടത നിറഞ്ഞ നഗരങ്ങളായിരുന്ന സൊദോമും ഗൊമോറയും നശിപ്പിക്കാൻ യഹോവ തീരുമാനിച്ചപ്പോൾ നീതിമാനായ ലോത്തിനെയും കുടുംബത്തെയും അവിടെനിന്ന്‌ ഓടിപ്പോരാൻ ദൂതന്മാർ സഹായിച്ചു.—ഉൽപത്തി 19:1, 15-26.

      • പുരാതന ബാബിലോണിൽ, കത്തിജ്വലിക്കുന്ന തീച്ചൂളയിലേക്ക്‌ മൂന്നു എബ്രായ യുവാക്കളെ എറിയാൻ കല്‌പിച്ചപ്പോൾ ‘സ്വന്തം ദൂതനെ അയച്ച്‌ ദൈവം തന്റെ ദാസന്മാരെ രക്ഷിച്ചു.’—ദാനിയേൽ 3:19-28.

      • വിശന്നുവലഞ്ഞ സിംഹങ്ങളുടെ ഗുഹയിൽ ഒരു രാത്രി കഴിയേണ്ടിവന്ന നീതിമാനായ ദാനിയേൽ പറയുന്നത്‌, താൻ അവിടെനിന്നു രക്ഷപ്പെട്ടത്‌ ‘ദൈവം തന്റെ ദൂതനെ അയച്ച്‌ സിംഹങ്ങളുടെ വായ്‌ അടച്ചുകളഞ്ഞതുകൊണ്ടാണെന്നാണ്‌.’—ദാനിയേൽ 6:16, 22.

      ഒരു ദൂതൻ ദാനിയേലിനെ സിംഹങ്ങളിൽനിന്ന്‌ സംരക്ഷിക്കുന്നു

      കാലങ്ങളായി വിശ്വസ്‌തരായ മനുഷ്യരെ ദൂതന്മാർ സഹായിക്കുന്നു

      ആദ്യകാലത്തെ ക്രിസ്‌തീയസഭയെ ദൂതന്മാർ സഹായിച്ചു

      യഹോവയുടെ ഉദ്ദേശ്യം നിറവേറ്റേണ്ട ചില സാഹചര്യങ്ങളിൽ ദൈവത്തിന്റെ ദൂതന്മാരായ സന്ദേശവാഹകർ ആദിമ ക്രിസ്‌തീയസഭയുടെ പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്നു. ഉദാഹരണത്തിന്‌:

      • ജയിലിലായിരുന്ന അപ്പോസ്‌തലന്മാരെ ഒരിക്കൽ ഒരു ദൂതൻ വാതിൽ തുറന്നുകൊടുത്തുകൊണ്ടു രക്ഷിച്ചു. എന്നിട്ട്‌, ദേവാലയത്തിൽ ചെന്നു പ്രസംഗപ്രവർത്തനം തുടരാൻ പറഞ്ഞു.—പ്രവൃത്തികൾ 5:17-21.

      • യരുശലേമിൽനിന്ന്‌ ഗസ്സയിലേക്കുള്ള വഴിയിലേക്കു പോകാൻ സുവിശേഷകനായ ഫിലിപ്പോസിനോട്‌ ഒരു ദൈവദൂതൻ പറഞ്ഞു. മരുഭൂമിയിലൂടെയുള്ള ആ വഴിയിൽ സഞ്ചരിക്കുന്ന എത്യോപ്യക്കാരനായ ഒരു ഉദ്യോഗസ്ഥനോടു പ്രസംഗിക്കാനായിരുന്നു ഫിലിപ്പോസിനോട്‌ പറഞ്ഞത്‌. ആ ഉദ്യോഗസ്ഥൻ യരുശലേമിൽ ദൈവത്തെ ആരാധിക്കാൻ പോയതായിരുന്നു.—പ്രവൃത്തികൾ 8:26-33.

      • ജൂതന്മാർ അല്ലാത്തവർ ക്രിസ്‌ത്യാനികളാകാനുള്ള ദൈവത്തിന്റെ സമയം വന്നപ്പോൾ ഒരു ദൈവദൂതൻ ദർശനത്തിൽ പ്രത്യക്ഷപ്പെട്ട്‌ റോമൻ സൈനിക ഉദ്യോഗസ്ഥനായ കൊർന്നേല്യൊസിനോട്‌ അപ്പോസ്‌തലനായ പത്രോസിനെ വീട്ടിലേക്കു ക്ഷണിക്കാൻ നിർദേശം കൊടുത്തു.—പ്രവൃത്തികൾ 10:3-5.

      • അപ്പോസ്‌തലനായ പത്രോസ്‌ തടവിലായപ്പോൾ ഒരു ദൈവദൂതൻ പ്രത്യക്ഷപ്പെട്ട്‌ അദ്ദേഹത്തെ ജയിലിൽനിന്ന്‌ പുറത്തുകൊണ്ടുവന്നു.—പ്രവൃത്തികൾ 12:1-11.

      ദൂതന്മാർക്ക്‌ നിങ്ങളെ എങ്ങനെ സഹായിക്കാനാകും?

      ബൈബിളിൽ വിശദീകരിച്ചിരിക്കുന്നതുപോലെ ഇന്നു ദൈവം ദൂതന്മാരെ ഉപയോഗിച്ച്‌ ആളുകളെ അത്ഭുതകരമായി സഹായിക്കുന്നു എന്നതിനു തെളിവുകളൊന്നുമില്ല. എന്നാൽ നമ്മുടെ കാലത്തെക്കുറിച്ച്‌ യേശു ഇങ്ങനെ പറഞ്ഞിട്ടുണ്ട്‌: “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.” (മത്തായി 24:14) ക്രിസ്‌തുവിന്റെ ശിഷ്യന്മാർ ഈ വേല ദൂതന്മാരുടെ മേൽനോട്ടത്തിൻ കീഴിലാണു നടത്തുന്നത്‌ എന്ന കാര്യം നിങ്ങൾക്ക്‌ അറിയാമോ?

      പരസ്യസാക്ഷീകരണ കൈവണ്ടിയുടെ അടുത്തുകൂടെ നടന്നുപോകുന്ന ആളുകൾ

      ഭൂമിയിലെങ്ങും സുവിശേഷം പ്രസംഗിക്കാൻ ദൂതന്മാരുടെ സഹായമുണ്ട്‌

      ദൈവമായ യഹോവയെക്കുറിച്ചും മനുഷ്യരെ സംബന്ധിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും മനസ്സിലാക്കാൻ ലോകമെങ്ങുമുള്ള ആളുകളെ സഹായിക്കുന്നതിനുവേണ്ടി ദൈവദൂതന്മാർ കഠിനമായി പരിശ്രമിക്കുന്നെന്ന്‌ വെളിപാട്‌ പുസ്‌തകം കാണിച്ചു തരുന്നു. അപ്പോസ്‌തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: ‘മറ്റൊരു ദൂതൻ ആകാശത്ത്‌ പറക്കുന്നതു ഞാൻ കണ്ടു. ഭൂമിയിൽ താമസിക്കുന്ന എല്ലാ ജനതകളെയും ഗോത്രങ്ങളെയും ഭാഷക്കാരെയും വംശങ്ങളെയും അറിയിക്കാൻ ആ ദൂതന്റെ പക്കൽ എന്നും നിലനിൽക്കുന്ന ഒരു സന്തോഷവാർത്തയുണ്ടായിരുന്നു. ആ ദൂതൻ ഇങ്ങനെ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു: “ദൈവത്തെ ഭയപ്പെടുക; ദൈവത്തിനു മഹത്ത്വം കൊടുക്കുക. ആകാശവും ഭൂമിയും സമുദ്രവും ഉറവകളും ഉണ്ടാക്കിയ ദൈവത്തെ ആരാധിക്കുക. കാരണം ദൈവം ന്യായം വിധിക്കാനുള്ള സമയം വന്നിരിക്കുന്നു!”’ (വെളിപാട്‌ 14:6, 7) പല ആധുനികകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നത്‌ ലോകമെങ്ങും നടക്കുന്ന ദൈവരാജ്യ സുവിശേഷപ്രവർത്തനത്തെ ദൈവദൂതന്മാർ പിന്തുണയ്‌ക്കുന്നു എന്നാണ്‌. പാപിയായ ഒരു വ്യക്തി മാനസാന്തരപ്പെട്ട്‌ യഹോവയിലേക്കു തിരിഞ്ഞാൽ ‘ദൈവദൂതന്മാർ സന്തോഷിക്കും.’—ലൂക്കോസ്‌ 15:10.

      സുവിശേഷപ്രവർത്തനം പൂർത്തിയായാൽ പിന്നീട്‌ എന്ത്‌ സംഭവിക്കും? “സ്വർഗത്തിലെ” ദൈവദൂതന്മാരുടെ “സൈന്യം” രാജാക്കന്മാരുടെ രാജാവായ യേശുക്രിസ്‌തുവിനെ ‘സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധമായ’ അർമഗെദോനിൽ പിന്തുണയ്‌ക്കും. (വെളിപാട്‌ 16:14-16; 19:14-16) “നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത അനുസരിക്കാത്തവരോടു (യേശു) . . . പ്രതികാരം” ചെയ്യുമ്പോൾ ദൈവത്തിന്റെ വധനിർവാഹകരായി അവർ പ്രവർത്തിക്കും.—2 തെസ്സലോനിക്യർ 1:7, 8.

      ഒരു കാര്യം നിങ്ങൾക്ക്‌ ഉറപ്പിക്കാം. ദൂതന്മാർ നിങ്ങളുടെ വ്യക്തിപരമായ കാര്യത്തിൽ താത്‌പര്യം ഉള്ളവരാണ്‌. ദൈവത്തെ സേവിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരുടെ ക്ഷേമത്തിൽ അവർക്ക്‌ വലിയ ചിന്തയുണ്ട്‌. ഭൂമിയിൽ ജീവിക്കുന്ന വിശ്വസ്‌തരായ ദൈവദാസരെ ബലപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും ആയി ദൂതന്മാരെ ദൈവമായ യഹോവ പലപ്പോഴും ഉപയോഗിക്കുന്നു.—എബ്രായർ 1:14.

      നമ്മൾ ഓരോരുത്തരും വളരെ പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പ്‌ നടത്തേണ്ടതുണ്ട്‌. ലോകമെങ്ങും പ്രസംഗിക്കപ്പെടുന്ന ദൈവരാജ്യസുവിശേഷം നമ്മൾ ശ്രദ്ധിക്കുകയും അത്‌ അനുസരിച്ച്‌ ജീവിക്കുകയും ചെയ്യുമോ? ദൈവത്തിന്റെ ശക്തരായ ദൂതന്മാരിൽനിന്നുള്ള സ്‌നേഹപുരസ്സരമായ സഹായം സ്വീകരിക്കാൻ നിങ്ങളെ സഹായിക്കുന്നതിൽ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ.

      ദൈവത്തോടു വിശ്വസ്‌തത കാണിച്ച ദൂതന്മാരെക്കുറിച്ചും അവിശ്വസ്‌തത കാണിച്ച ദൂതന്മാരെക്കുറിച്ചും ബൈബിൾ തരുന്ന കൂടുതൽ വിവരങ്ങൾ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ അധ്യായം 10 കാണുക. ഇത്‌ jw.org-ൽ ലഭ്യം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക