വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യഹോവയുടെ സാക്ഷികൾ എങ്ങനെയുള്ള ആളുകളാണ്‌?
    ഇന്ന്‌ യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?
    • പാഠം 1

      യഹോവയുടെ സാക്ഷികൾ എങ്ങനെയുള്ള ആളുകളാണ്‌?

      ഡെന്മാർക്കിലെ ഒരു യഹോവയുടെ സാക്ഷി

      ഡെന്മാർക്ക്‌

      തയ്‌വാനിലെ യഹോവയുടെ സാക്ഷികൾ

      തയ്‌വാൻ

      വെനസ്വേലയിലെ യഹോവയുടെ സാക്ഷികൾ

      വെനസ്വേല

      ഇന്ത്യയിലെ യഹോവയുടെ സാക്ഷികൾ

      ഇന്ത്യ

      യഹോവയുടെ സാക്ഷികളിൽ എത്ര പേരെ നിങ്ങൾക്ക്‌ അറിയാം? ഞങ്ങളിൽ ചിലർ നിങ്ങളുടെ അയൽക്കാരോ കൂടെ ജോലി ചെയ്യുന്നവരോ കൂടെ പഠിക്കുന്നവരോ ഒക്കെ ആയിരിക്കാം. അല്ലെങ്കിൽ, ഞങ്ങളിൽ ആരെങ്കിലും നിങ്ങളുമായി ബൈബിൾവിഷയങ്ങൾ ചർച്ച ചെയ്‌തിട്ടുണ്ടാകാം. വാസ്‌തവത്തിൽ, ഞങ്ങൾ ആരാണ്‌? എന്തുകൊണ്ടാണ്‌ ഞങ്ങളുടെ വിശ്വാസത്തെക്കുറിച്ച്‌ ഞങ്ങൾ മറ്റുള്ളവരോടു സംസാരിക്കുന്നത്‌?

      ഞങ്ങൾ സാധാരണക്കാരാണ്‌. വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽനിന്നും സാമൂഹിക ചുറ്റുപാടുകളിൽനിന്നും ഉള്ളവരാണു ഞങ്ങൾ. മുമ്പ്‌ ഞങ്ങളിൽ ചിലർ മറ്റു മതവിശ്വാസത്തിലുള്ളവരായിരുന്നു; ചിലർ ദൈവവിശ്വാസികളായിരുന്നില്ല. എന്നാൽ യഹോവയുടെ സാക്ഷികളായിത്തീരുന്നതിനു മുമ്പ്‌, ബൈബിൾ പഠിപ്പിക്കുന്നത്‌ എന്താണെന്നു ഞങ്ങളെല്ലാം സമയമെടുത്ത്‌ ശ്രദ്ധയോടെ പരിശോധിച്ചു. (പ്രവൃത്തികൾ 17:11) പഠിച്ച കാര്യങ്ങൾ സത്യമാണെന്നു ബോധ്യമായപ്പോൾ ദൈവമായ യഹോവയെ ആരാധിക്കാൻ ഓരോരുത്തരും സ്വന്തമായി തീരുമാനമെടുക്കുകയായിരുന്നു.

      ബൈബിൾ പഠിച്ചതുകൊണ്ട്‌ ഞങ്ങൾക്കു പ്രയോജനമുണ്ട്‌. മറ്റുള്ളവരെപ്പോലെതന്നെ ഞങ്ങൾക്കുമുണ്ട്‌ പ്രശ്‌നങ്ങളും കുറവുകളും. എന്നാൽ നിത്യജീവിതത്തിൽ ബൈബിൾതത്ത്വങ്ങൾ അനുസരിക്കാൻ ശ്രമിക്കുന്നതുകൊണ്ട്‌ ഞങ്ങളുടെ ജീവിതനിലവാരം വളരെ മെച്ചപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 128:1, 2) ബൈബിളിൽനിന്ന്‌ മനസ്സിലാക്കിയ നല്ല കാര്യങ്ങളെക്കുറിച്ച്‌ ഞങ്ങൾ മറ്റുള്ളവരോടു സംസാരിക്കുന്നതിന്റെ ഒരു കാരണം അതാണ്‌.

      ഞങ്ങൾ ദൈവിക മൂല്യങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നു. ബൈബിളിൽ കാണുന്ന ഈ മൂല്യങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നത്‌ ആരോഗ്യവും സന്തോഷവും നൽകുന്നു. കൂടാതെ മറ്റുള്ളവരെ ബഹുമാനിക്കാനും സത്യസന്ധതയും ദയയും പോലുള്ള ഗുണങ്ങൾ വളർത്തിയെടുക്കാനും ഞങ്ങളെ പ്രേരിപ്പിക്കുന്നു. സമൂഹത്തിനു കൊള്ളാകുന്ന നല്ല പൗരന്മാരെ വാർത്തെടുക്കാനും കുടുംബബന്ധങ്ങൾ ശക്തമാക്കാനും സദാചാരമൂല്യങ്ങൾ ഉള്ളവരായിത്തീരാനും ബൈബിൾതത്ത്വങ്ങൾ സഹായിക്കും. “ദൈവം പക്ഷപാതമുള്ളവനല്ലെന്ന്‌” ബോധ്യമുള്ളതുകൊണ്ട്‌ വംശീയമോ ദേശീയമോ ആയ അതിർവരമ്പുകളില്ലാതെ ഒരു ആഗോളകുടുംബമായി ഞങ്ങൾ കഴിയുന്നു. ഞങ്ങൾ വെറും സാധാരണക്കാരാണെങ്കിലും ഒരു കൂട്ടമെന്ന നിലയിൽ പ്രത്യേകതയുള്ള ജനമാണ്‌.—പ്രവൃത്തികൾ 4:13; 10:34, 35.

      • യഹോവയുടെ സാക്ഷികളും മറ്റുള്ളവരും തമ്മിൽ എന്ത്‌ സമാനതയുണ്ട്‌?

      • ബൈബിളിൽനിന്ന്‌ യഹോവയുടെ സാക്ഷികൾ ഏതെല്ലാം മൂല്യങ്ങളെക്കുറിച്ച്‌ മനസ്സിലാക്കിയിരിക്കുന്നു?

  • എന്തുകൊണ്ടാണ്‌ ഞങ്ങൾ യഹോവയുടെ സാക്ഷികൾ എന്ന്‌ അറിയപ്പെടുന്നത്‌?
    ഇന്ന്‌ യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?
    • പാഠം 2

      എന്തുകൊണ്ടാണ്‌ ഞങ്ങൾ യഹോവയുടെ സാക്ഷികൾ എന്ന്‌ അറിയപ്പെടുന്നത്‌?

      നോഹ

      നോഹ

      അബ്രാഹാമും സാറയും

      അബ്രാഹാമും സാറയും

      മോശ

      മോശ

      യേശുക്രിസ്‌തു

      യേശുക്രിസ്‌തു

      യഹോവയുടെ സാക്ഷികൾ എന്നത്‌ ഏതോ ഒരു പുതിയ മതത്തിന്റെ പേരാണെന്നാണു പലരുടെയും ധാരണ. എന്നാൽ 2,700-ലേറെ വർഷം മുമ്പ്‌, ഏകസത്യദൈവത്തിന്റെ ദാസരെ ‘സാക്ഷികൾ’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്‌. (യശയ്യ 43:10-12) 1931 വരെ ബൈബിൾവിദ്യാർഥികൾ എന്നാണു ഞങ്ങൾ അറിയപ്പെട്ടിരുന്നത്‌. എന്തുകൊണ്ടാണു ഞങ്ങൾ യഹോവയുടെ സാക്ഷികൾ എന്ന പേര്‌ സ്വീകരിച്ചത്‌?

      അതു ഞങ്ങളുടെ ദൈവം ആരാണെന്നു തിരിച്ചറിയിക്കുന്നു. ദൈവത്തിന്റെ പേരായ യഹോവ എന്നത്‌ ആയിരക്കണക്കിനു പ്രാവശ്യം ബൈബിളിന്റെ പഴയ കൈയെഴുത്തുപ്രതികളിൽ കാണുന്നുണ്ട്‌. പല ബൈബിൾപരിഭാഷകളിലും ഈ പേരിന്റെ സ്ഥാനത്ത്‌ കർത്താവ്‌, ദൈവം എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. എന്നാൽ യഹോവ എന്ന തന്റെ വ്യക്തിപരമായ പേര്‌ ഉപയോഗിച്ചാണ്‌ സത്യദൈവം മോശയ്‌ക്കു തന്നെത്തന്നെ വെളിപ്പെടുത്തിയത്‌. ദൈവം പറഞ്ഞു: “ഇത്‌ എന്നേക്കുമുള്ള എന്റെ പേരാണ്‌.” (പുറപ്പാട്‌ 3:15) ഇതുവഴി, താൻ വ്യാജദൈവങ്ങളിൽനിന്നെല്ലാം വേറിട്ടവനാണെന്ന്‌ യഹോവ വ്യക്തമാക്കി. ദൈവത്തിന്റെ വിശുദ്ധമായ ആ പേരിൽ അറിയപ്പെടുന്നതിൽ അഭിമാനമുള്ളവരാണു ഞങ്ങൾ.

      അതു ഞങ്ങളുടെ ദൗത്യം വെളിപ്പെടുത്തുന്നു. നീതിമാനായ ഹാബേൽ മുതൽ ധാരാളം പേർ പുരാതന കാലങ്ങളിൽ യഹോവയിലുള്ള തങ്ങളുടെ വിശ്വാസത്തെക്കുറിച്ച്‌ സാക്ഷി പറഞ്ഞിട്ടുണ്ട്‌. നൂറ്റാണ്ടുകളിൽ ഉടനീളം നോഹ, അബ്രാഹാം, സാറ, മോശ, ദാവീദ്‌ എന്നിങ്ങനെ അനേകർ ‘സാക്ഷികളുടെ ഇത്ര വലിയൊരു കൂട്ടത്തോടു’ ചേർന്നു. (എബ്രായർ 11:4–12:1) നിരപരാധിയായ ഒരാൾക്കുവേണ്ടി ഒരു വ്യക്തി കോടതിയിൽ സാക്ഷി പറയുന്നതുപോലെ, ദൈവത്തെക്കുറിച്ചുള്ള സത്യം മറ്റുള്ളവരെ അറിയിക്കാൻ ഞങ്ങൾ നിശ്ചയിച്ച്‌ ഉറച്ചിരിക്കുന്നു.

      ഞങ്ങൾ യേശുവിനെ അനുകരിക്കുകയാണ്‌. ബൈബിൾ യേശുവിനെ “വിശ്വസ്‌തനും സത്യവാനും ആയ സാക്ഷി” എന്നു വിളിക്കുന്നു. (വെളിപാട്‌ 3:14) താൻ ‘ദൈവത്തിന്റെ പേര്‌ അറിയിച്ചിരിക്കുന്നു’ എന്നും ദൈവത്തെക്കുറിച്ചുള്ള ‘സത്യത്തിനു സാക്ഷിയായി നിന്നു’ എന്നും യേശുതന്നെ പറഞ്ഞു. (യോഹന്നാൻ 17:26; 18:37) അതുകൊണ്ട്‌, ക്രിസ്‌തുവിന്റെ ശരിക്കുള്ള അനുഗാമികൾ യഹോവയുടെ പേരിൽ അറിയപ്പെടുകയും ആ പേര്‌ മറ്റുള്ളവരെ അറിയിക്കുകയും വേണം. ഇതുതന്നെയാണ്‌ യഹോവയുടെ സാക്ഷികൾ ചെയ്യുന്നത്‌.

      • എന്തുകൊണ്ടാണ്‌ ബൈബിൾവിദ്യാർഥികൾ യഹോവയുടെ സാക്ഷികൾ എന്ന പേര്‌ സ്വീകരിച്ചത്‌?

      • യഹോവയ്‌ക്ക്‌ എപ്പോൾമുതൽ ഭൂമിയിൽ സാക്ഷികൾ ഉണ്ടായിരുന്നിട്ടുണ്ട്‌?

      • യഹോവയുടെ ഏറ്റവും പ്രമുഖസാക്ഷി ആരാണ്‌?

      കൂടുതൽ അറിയാൻ

      നിങ്ങളുടെ പ്രദേശത്ത്‌ യഹോവയുടെ സാക്ഷികളിൽ ആരെയെങ്കിലും കണ്ടുമുട്ടുമ്പോൾ അവരെ നന്നായി പരിചയപ്പെടാൻ ശ്രമിക്കുക. “നിങ്ങൾ യഹോവയുടെ സാക്ഷിയാകാൻ കാരണം എന്താണ്‌?” എന്ന്‌ അവരോടു ചോദിക്കുക.

  • ബൈബിൾസത്യം മറനീക്കിയെടുത്തത്‌ എങ്ങനെ?
    ഇന്ന്‌ യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?
    • പാഠം 3

      ബൈബിൾസത്യം മറനീക്കിയെടുത്തത്‌ എങ്ങനെ?

      ഒരു കൂട്ടം ആളുകൾ ബൈബിൾ പഠിക്കുന്നു, 1870-കളിൽ

      ബൈബിൾവിദ്യാർഥികൾ, 1870-കളിൽ

      ഒരാൾ വീക്ഷാഗോപുരത്തിന്റെ ആദ്യലക്കം വായിക്കുന്നു

      വീക്ഷാഗോപുരത്തിന്റെ ഒന്നാം ലക്കം, 1879

      വീക്ഷാഗോപുരവും ഉണരുക!യും ആയി ഒരു സ്‌ത്രീ

      വീക്ഷാഗോപുരം ഇന്ന്‌

      ക്രിസ്‌തുവിന്റെ മരണശേഷം ആദിമക്രിസ്‌ത്യാനികളുടെ ഇടയിൽനിന്ന്‌ വ്യാജോപദേഷ്ടാക്കൾ എഴുന്നേൽക്കുമെന്നും അവർ ബൈബിൾസത്യത്തെ ദുഷിപ്പിക്കുമെന്നും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (പ്രവൃത്തികൾ 20:29, 30) ക്രമേണ, അതുതന്നെയാണു സംഭവിച്ചതും. അവർ യേശുവിന്റെ ഉപദേശങ്ങളെ മറ്റു മതങ്ങളുടെ പഠിപ്പിക്കലുകളുമായി കൂട്ടിക്കുഴച്ചു. അങ്ങനെ വ്യാജക്രിസ്‌ത്യാനിത്വം ഉടലെടുത്തു. (2 തിമൊഥെയൊസ്‌ 4:3, 4) ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്ന കാര്യങ്ങളാണ്‌ ഇന്നു നമ്മൾ മനസ്സിലാക്കിയിരിക്കുന്നതെന്നു നമുക്ക്‌ എങ്ങനെ ഉറപ്പുവരുത്താം?

      സത്യം വെളിപ്പെടുത്താനുള്ള യഹോവയുടെ സമയം വന്നു. ‘അവസാനകാലത്ത്‌’ സത്യത്തെക്കുറിച്ചുള്ള “ശരിയായ അറിവ്‌ സമൃദ്ധമാകും” എന്നു ദൈവം മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ദാനിയേൽ 12:4) ക്രൈസ്‌തവസഭ പഠിപ്പിക്കുന്ന പലതും ബൈബിളിലുള്ളതല്ലെന്ന്‌ 1870-ൽ സത്യാന്വേഷികളുടെ ഒരു ചെറിയ കൂട്ടം തിരിച്ചറിഞ്ഞു. അതുകൊണ്ട്‌ ബൈബിൾ ശരിക്കും എന്താണു പഠിപ്പിക്കുന്നതെന്നു മനസ്സിലാക്കാൻ അവർ അന്വേഷണം ആരംഭിച്ചു; അതിന്‌ യഹോവ അവരെ സഹായിക്കുകയും ചെയ്‌തു.

      ആത്മാർഥഹൃദയമുള്ളവർ ശ്രദ്ധയോടെ ബൈബിൾ പഠിച്ചു. ഞങ്ങളുടെ മുൻഗാമികളായ ആ ബൈബിൾവിദ്യാർഥികളുടെ അതേ പഠനരീതിയാണ്‌ ഇന്നു ഞങ്ങളും പിൻപറ്റിപ്പോരുന്നത്‌. ഉത്സാഹികളായ അവർ ബൈബിൾ വിഷയംവിഷയമായി ചർച്ച ചെയ്‌തു. ഏതെങ്കിലും ബൈബിൾഭാഗം മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതായി കണ്ടാൽ, അതെക്കുറിച്ച്‌ വിശദീകരിക്കുന്ന മറ്റു ബൈബിൾഭാഗങ്ങൾ അവർ പരിശോധിക്കും. ബൈബിളിന്റെ മറ്റു ഭാഗങ്ങളുമായി യോജിക്കുന്ന ഒരു നിഗമനത്തിൽ എത്തിച്ചേരുമ്പോൾ അതു കുറിച്ചുവെക്കും. ഇങ്ങനെ, ബൈബിളിനെ വ്യാഖ്യാനിക്കാൻ ബൈബിളിനെത്തന്നെ അനുവദിക്കുകവഴി ദൈവത്തിന്റെ പേര്‌, ദൈവരാജ്യം, മനുഷ്യരെയും ഭൂമിയെയും കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം, മരിച്ചവരുടെ അവസ്ഥ, പുനരുത്ഥാനപ്രത്യാശ എന്നിവയെക്കുറിച്ചുള്ള സത്യം അവർ മറനീക്കിയെടുത്തു. അവരുടെ ഈ അന്വേഷണം പല വ്യാജവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പിടിയിൽനിന്ന്‌ അവരെ സ്വതന്ത്രരാക്കി.—യോഹന്നാൻ 8:31, 32.

      ബൈബിളിലെ സത്യം ലോകമെങ്ങും അറിയിക്കേണ്ട സമയമായെന്ന്‌ 1879 ആയപ്പോഴേക്കും ബൈബിൾവിദ്യാർഥികൾ മനസ്സിലാക്കി. അതുകൊണ്ട്‌ അവർ ആ വർഷം വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്ന മാസിക പ്രസിദ്ധീകരിക്കാൻ തുടങ്ങി; അത്‌ ഇന്നോളം ഞങ്ങൾ പ്രസിദ്ധീകരിച്ചുവരുന്നു. 240 ദേശങ്ങളിലും 750-ലധികം ഭാഷകളിലും ആയി ഞങ്ങൾ ഇന്നു ബൈബിൾസത്യം മറ്റുള്ളവരെ അറിയിക്കുന്നു. സത്യത്തെക്കുറിച്ചുള്ള അറിവ്‌ ഇത്ര സമൃദ്ധമായി മുമ്പ്‌ ഒരിക്കലും ലഭ്യമായിരുന്നിട്ടില്ല.

      • ക്രിസ്‌തുവിന്റെ മരണശേഷം ബൈബിൾസത്യത്തിന്‌ എന്തു സംഭവിച്ചു?

      • ദൈവവചനത്തിലെ സത്യം മറനീക്കിയെടുക്കാൻ ഞങ്ങൾക്കു സാധിച്ചത്‌ എങ്ങനെ?

  • ഞങ്ങൾ പുതിയ ലോക ഭാഷാന്തരം പ്രസിദ്ധീകരിച്ചത്‌ എന്തുകൊണ്ട്‌?
    ഇന്ന്‌ യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?
    • പാഠം 4

      ഞങ്ങൾ പുതിയ ലോക ഭാഷാന്തരം പ്രസിദ്ധീകരിച്ചത്‌ എന്തുകൊണ്ട്‌?

      ഒരു പഴയ അച്ചടിയന്ത്രം
      വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിന്റെ ആദ്യ പതിപ്പ്‌ പ്രകാശനം ചെയ്യുന്നു
      ആളുകൾ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം നോക്കിക്കാണുന്നു, കോംഗോ (കിൻഷാസ)

      കോംഗോ (കിൻഷാസ)

      വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം റുവാണ്ടയിൽ പ്രകാശനം ചെയ്യുന്നു

      റുവാണ്ട

      ദൈവത്തിന്റെ പേര്‌ അടങ്ങിയിരിക്കുന്ന സിമ്മാക്കസ്‌ ശകലം

      സങ്കീർത്തനം 69:31-ൽ ദൈവത്തിന്റെ പേരുള്ള സിമ്മാക്കസ്‌ ശകലം (എ.ഡി. മൂന്നോ നാലോ നൂറ്റാണ്ട്‌)

      യഹോവയുടെ സാക്ഷികൾ വർഷങ്ങളോളം പല ബൈബിൾഭാഷാന്തരങ്ങൾ ഉപയോഗിക്കുകയും അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ ‘സത്യത്തിന്റെ ശരിയായ അറിവിൽ’ എത്തിച്ചേരാൻ ആളുകളെ കുറെക്കൂടി നന്നായി സഹായിക്കുന്നതിന്‌ ഒരു പുതിയ ബൈബിൾഭാഷാന്തരം പുറത്തിറക്കേണ്ടതുണ്ടെന്നു ഞങ്ങൾക്കു മനസ്സിലായി; എല്ലാ തരം ആളുകളും സത്യത്തിന്റെ ശരിയായ അറിവ്‌ നേടണം എന്നതാണല്ലോ ദൈവത്തിന്റെ ഇഷ്ടം. (1 തിമൊഥെയൊസ്‌ 2:3, 4) അങ്ങനെ 1950-ൽ ഞങ്ങൾ ആധുനിക ഭാഷയിലുള്ള പുതിയ ലോക ഭാഷാന്തരം പല ഭാഗങ്ങളായി പുറത്തിറക്കാൻതുടങ്ങി. ഈ ബൈബിൾ കൃത്യതയോടെ വിശ്വസ്‌തമായി 130-ലധികം ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നു.

      എളുപ്പം വായിച്ച്‌ മനസ്സിലാക്കാവുന്ന ഒരു ബൈബിൾ വേണ്ടിയിരുന്നു. കാലം കഴിയുന്തോറും ഭാഷകൾക്കു മാറ്റം വരും. പല ബൈബിൾപരിഭാഷകളിലെയും അവ്യക്തമായ പഴയ പദപ്രയോഗങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്‌. കൂടാതെ, മൂലപാഠത്തോടു കൂടുതൽ പറ്റിനിൽക്കുന്ന, ഏറെ കൃത്യതയുള്ള പുരാതനകൈയെഴുത്തുപ്രതികൾ കണ്ടെത്തുകയും ചെയ്‌തു. ബൈബിൾക്കാലങ്ങളിലെ എബ്രായ, അരമായ, ഗ്രീക്ക്‌ എന്നീ ഭാഷകൾ മെച്ചമായി മനസ്സിലാക്കാൻ അതു സഹായിച്ചു.

      ദൈവത്തിന്റെ മൊഴികളോടു വിശ്വസ്‌തത പുലർത്തുന്ന ഒരു പരിഭാഷ വേണമായിരുന്നു. ദൈവപ്രചോദിതമായി എഴുതിയ വചനങ്ങളിൽ ബൈബിൾപരിഭാഷകർ കൈകടത്താൻ പാടില്ല. അവർ ബൈബിളിന്റെ മൂലപാഠത്തോടു വിശ്വസ്‌തമായി പറ്റിനിൽക്കേണ്ടതുണ്ട്‌. എന്നാൽ വിശുദ്ധ തിരുവെഴുത്തുകളുടെ മിക്ക ഭാഷാന്തരങ്ങളിലും യഹോവ എന്ന ദിവ്യനാമം ഉപയോഗിച്ചിട്ടില്ല.

      ബൈബിളിന്റെ ഗ്രന്ഥകർത്താവിനു ബഹുമതി നൽകുന്ന ഒരു പരിഭാഷ വേണമായിരുന്നു. (2 ശമൂവേൽ 23:2) താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ, ബൈബിളിന്റെ ഏറ്റവും പുരാതനകൈയെഴുത്തുപ്രതികളിൽ 7,000-ത്തോളം തവണ യഹോവയുടെ പേര്‌ കാണാം. പുതിയ ലോക ഭാഷാന്തരത്തിൽ അതേ സ്ഥാനങ്ങളിൽ ദൈവത്തിന്റെ പേര്‌ ഉപയോഗിച്ചിട്ടുണ്ട്‌. (സങ്കീർത്തനം 83:18) വർഷങ്ങളോളം ശ്രദ്ധാപൂർവം ഗവേഷണം നടത്തി തയ്യാറാക്കിയ ഈ ബൈബിളിൽ ദൈവത്തിന്റെ ചിന്തകൾ അതേപടി പകർത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ അതു വായിക്കാൻ രസമാണ്‌. നിങ്ങളുടെ ഭാഷയിൽ പുതിയ ലോക ഭാഷാന്തരം ഉണ്ടെങ്കിലും ഇല്ലെങ്കിലും യഹോവയുടെ വചനം ദിവസവും വായിക്കുന്നതു ശീലമാക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.—യോശുവ 1:8; സങ്കീർത്തനം 1:2, 3.

      • ഒരു പുതിയ ബൈബിൾഭാഷാന്തരം ആവശ്യമാണെന്നു ഞങ്ങൾ ചിന്തിക്കാൻ കാരണം എന്താണ്‌?

      • ദൈവത്തിന്റെ ഇഷ്ടം മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഏതു ശീലമുണ്ടായിരിക്കണം?

      കൂടുതൽ അറിയാൻ

      പുതിയ ലോക ഭാഷാന്തരത്തിന്റെ ആമുഖം വായിച്ചിട്ട്‌ ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തുക: “ഈ ബൈബിളിന്റെ വിവർത്തകർ എത്രത്തോളം ഉത്തരവാദിത്വബോധത്തോടെയാണ്‌ ഇത്‌ തയ്യാറാക്കിയത്‌?” തുടർന്ന്‌ ഈ പരിഭാഷയിലെ പിൻവരുന്ന വാക്യങ്ങൾ നിങ്ങളുടെ കൈവശമുള്ള മറ്റു പരിഭാഷകളുമായി താരതമ്യപ്പെടുത്തിനോക്കുക: ഉൽപത്തി 4:1; പുറപ്പാട്‌ 21:22; മത്തായി 5:3; 11:12; ലൂക്കോസ്‌ 23:43; റോമർ 10:13; 1 കൊരിന്ത്യർ 7:36-38.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക