ഇയ്യോബ്
3 പിന്നെ ഇയ്യോബ് താൻ ജനിച്ച ദിവസത്തെ* ശപിച്ചുകൊണ്ട്+ 2 ഇങ്ങനെ പറഞ്ഞുതുടങ്ങി:
3 “‘ഒരു ആൺകുഞ്ഞ് ഗർഭത്തിൽ ഉരുവായി’ എന്ന് ആരോ പറഞ്ഞ രാത്രിയും
ഞാൻ ജനിച്ച ദിവസവും നശിച്ചുപോകട്ടെ!+
4 ആ ദിവസം ഇരുണ്ടുപോകട്ടെ.
മുകളിലുള്ള ദൈവം ആ ദിവസത്തെ ശ്രദ്ധിക്കാതിരിക്കട്ടെ,
അതിന്മേൽ വെളിച്ചം വീഴാതിരിക്കട്ടെ.
5 കൂരിരുട്ട്* അതിനെ തിരികെ വാങ്ങട്ടെ,
കാർമേഘം അതിനെ മൂടട്ടെ.
പകലിനെ മറയ്ക്കുന്ന അന്ധകാരം അതിനെ ഭയപ്പെടുത്തട്ടെ.
6 മൂടൽ ആ രാത്രിയെ പിടികൂടട്ടെ;+
വർഷത്തിലെ മറ്റു ദിവസങ്ങളോടൊപ്പം അത് ആനന്ദിക്കാതിരിക്കട്ടെ,
മാസത്തിലെ മറ്റു ദിനങ്ങളോടൊപ്പം അതിനെ എണ്ണാതിരിക്കട്ടെ.
7 അതെ, ആ രാത്രി ഫലശൂന്യമാകട്ടെ,
അതിൽനിന്ന് ആർപ്പുവിളികളൊന്നും ഉയരാതിരിക്കട്ടെ.
9 ആ സന്ധ്യയിലെ നക്ഷത്രങ്ങൾ മങ്ങിപ്പോകട്ടെ,
പകൽവെളിച്ചത്തിനായുള്ള അതിന്റെ കാത്തിരിപ്പു വെറുതേയാകട്ടെ,
അത് ഉദയസൂര്യന്റെ കിരണങ്ങൾ കാണാതിരിക്കട്ടെ.
10 അത് എന്റെ അമ്മയുടെ ഗർഭാശയവാതിൽ അടച്ചില്ലല്ലോ;+
എന്റെ കൺമുന്നിൽനിന്ന് ദുരിതങ്ങൾ ഒളിപ്പിച്ചുമില്ല.
11 ജനിച്ചപ്പോൾത്തന്നെ ഞാൻ മരിച്ചുപോകാഞ്ഞത് എന്ത്?
ഗർഭപാത്രത്തിൽനിന്ന് പുറത്ത് വന്നപ്പോൾത്തന്നെ ഞാൻ നശിച്ചുപോകാഞ്ഞത് എന്ത്?+
12 എന്തിന് എന്നെ എടുത്ത് മടിയിൽ കിടത്തി?
എന്തിന് എനിക്കു മുലപ്പാൽ തന്നു?
13 അല്ലായിരുന്നെങ്കിൽ ഞാൻ സ്വസ്ഥമായി കിടന്നേനേ.+
ഞാൻ ഇന്നു വിശ്രമിച്ചേനേ.+
14 ഇപ്പോൾ നശിച്ചുകിടക്കുന്ന സ്ഥലങ്ങൾ പണിത*
ഭൂരാജാക്കന്മാരോടും അവരുടെ മന്ത്രിമാരോടും ഒപ്പം ഞാൻ ഇന്ന് ഉറങ്ങിയേനേ.
15 സ്വർണം സമ്പാദിക്കുകയും വെള്ളികൊണ്ട് കൊട്ടാരങ്ങൾ നിറയ്ക്കുകയും ചെയ്ത
പ്രഭുക്കന്മാരോടൊപ്പം ഇന്നു ഞാൻ കിടന്നേനേ.
18 അവിടെ തടവുകാരെല്ലാം സ്വസ്ഥമായി കഴിയുന്നു,
പണിയെടുപ്പിക്കുന്നവരുടെ ശബ്ദം അവർക്കു കേൾക്കേണ്ടിവരുന്നില്ല.
20 കഷ്ടപ്പെടുന്നവനു ദൈവം പ്രകാശവും
ദുരിതത്തിന്റെ കയ്പുനീരു കുടിക്കുന്നവനു ജീവനും നൽകുന്നത് എന്തിന്?+
21 അവർ മരണത്തിനായി കൊതിക്കുന്നു, പക്ഷേ അതു വരാത്തത് എന്തേ?+
നിധി തേടുന്നതിനെക്കാൾ ഉത്സാഹത്തോടെ അവർ അതിനുവേണ്ടി കുഴിക്കുന്നു.
22 ശവക്കുഴി കാണുമ്പോൾ അവർ സന്തോഷിക്കുന്നു,
അവർ ആഹ്ലാദഭരിതരാകുന്നു.
23 വഴിതെറ്റി അലയുന്നവനു ദൈവം പ്രകാശം നൽകുന്നത് എന്തിന്?
താൻ വേലി കെട്ടി അടച്ചവനു+ ദൈവം വെളിച്ചം നൽകുന്നത് എന്തിന്?
24 എനിക്ക് ആഹാരമില്ല, നെടുവീർപ്പ് മാത്രം!+
എന്റെ ദീനരോദനം+ വെള്ളംപോലെ ഒഴുകിക്കൊണ്ടിരിക്കുന്നു.
25 ഞാൻ പേടിച്ചതുതന്നെ എനിക്കു സംഭവിച്ചു,
ഞാൻ ഭയന്നതുതന്നെ എന്റെ മേൽ വന്നു.
26 സമാധാനവും സ്വസ്ഥതയും ശാന്തതയും എന്താണെന്നു ഞാൻ അറിഞ്ഞിട്ടില്ല,
ഒന്നിനു പുറകേ ഒന്നായി പ്രശ്നങ്ങൾ മാത്രം.”