വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 21
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ന്യായാധിപന്മാർ ഉള്ളടക്കം

      • ബന്യാമീൻഗോത്രം ഇല്ലാതാകുന്നില്ല (1-25)

ന്യായാധിപന്മാർ 21:1

ഒത്തുവാക്യങ്ങള്‍

  • +ന്യായ 21:18
  • +ന്യായ 20:1

ന്യായാധിപന്മാർ 21:2

ഒത്തുവാക്യങ്ങള്‍

  • +ന്യായ 20:18, 26

ന്യായാധിപന്മാർ 21:4

ഒത്തുവാക്യങ്ങള്‍

  • +ലേവ 3:1

ന്യായാധിപന്മാർ 21:7

ഒത്തുവാക്യങ്ങള്‍

  • +ലേവ 5:4; 19:12; മത്ത 5:33
  • +ന്യായ 21:1, 18

ന്യായാധിപന്മാർ 21:8

ഒത്തുവാക്യങ്ങള്‍

  • +ന്യായ 20:1

ന്യായാധിപന്മാർ 21:10

ഒത്തുവാക്യങ്ങള്‍

  • +ന്യായ 21:5

ന്യായാധിപന്മാർ 21:12

ഒത്തുവാക്യങ്ങള്‍

  • +യോശ 18:1

ന്യായാധിപന്മാർ 21:13

ഒത്തുവാക്യങ്ങള്‍

  • +ന്യായ 20:46, 47

ന്യായാധിപന്മാർ 21:14

ഒത്തുവാക്യങ്ങള്‍

  • +ന്യായ 21:8, 12

ന്യായാധിപന്മാർ 21:15

ഒത്തുവാക്യങ്ങള്‍

  • +ന്യായ 21:6

ന്യായാധിപന്മാർ 21:18

ഒത്തുവാക്യങ്ങള്‍

  • +ലേവ 19:12; ന്യായ 21:1

ന്യായാധിപന്മാർ 21:19

ഒത്തുവാക്യങ്ങള്‍

  • +യോശ 18:1

ന്യായാധിപന്മാർ 21:21

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പുത്രിമാർ.”

  • *

    അക്ഷ. “വട്ടംവട്ടമായുള്ള നൃത്തം.”

ന്യായാധിപന്മാർ 21:22

ഒത്തുവാക്യങ്ങള്‍

  • +ന്യായ 21:12, 14
  • +ന്യായ 21:1, 18

ന്യായാധിപന്മാർ 21:23

ഒത്തുവാക്യങ്ങള്‍

  • +ന്യായ 20:48

ന്യായാധിപന്മാർ 21:25

ഒത്തുവാക്യങ്ങള്‍

  • +ന്യായ 17:6; 1ശമു 8:4, 5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2005, പേ. 27

    6/15/1995, പേ. 22

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ന്യായാ. 21:1ന്യായ 21:18
ന്യായാ. 21:1ന്യായ 20:1
ന്യായാ. 21:2ന്യായ 20:18, 26
ന്യായാ. 21:4ലേവ 3:1
ന്യായാ. 21:7ലേവ 5:4; 19:12; മത്ത 5:33
ന്യായാ. 21:7ന്യായ 21:1, 18
ന്യായാ. 21:8ന്യായ 20:1
ന്യായാ. 21:10ന്യായ 21:5
ന്യായാ. 21:12യോശ 18:1
ന്യായാ. 21:13ന്യായ 20:46, 47
ന്യായാ. 21:14ന്യായ 21:8, 12
ന്യായാ. 21:15ന്യായ 21:6
ന്യായാ. 21:18ലേവ 19:12; ന്യായ 21:1
ന്യായാ. 21:19യോശ 18:1
ന്യായാ. 21:22ന്യായ 21:12, 14
ന്യായാ. 21:22ന്യായ 21:1, 18
ന്യായാ. 21:23ന്യായ 20:48
ന്യായാ. 21:25ന്യായ 17:6; 1ശമു 8:4, 5
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
ന്യായാധിപന്മാർ 21:1-25

ന്യായാധിപന്മാർ

21 “നമ്മൾ ആരും ബന്യാമീനിൽനിന്നുള്ള ഒരുത്തനു നമ്മുടെ പെൺമക്കളെ ഭാര്യയായി കൊടുക്കില്ല”+ എന്ന്‌ ഇസ്രായേൽപുരുഷന്മാർ മിസ്‌പയിൽവെച്ച്‌ സത്യം ചെയ്‌തിരുന്നു.+ 2 അങ്ങനെ ജനം ബഥേലിലേക്കു+ വന്ന്‌ വൈകുന്നേരംവരെ സത്യദൈവത്തിന്റെ സന്നിധിയിൽ ഇരുന്ന്‌ ഉച്ചത്തിൽ കരഞ്ഞു. 3 അവർ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ഇങ്ങനെയൊരു കാര്യം ഇസ്രായേലിൽ എങ്ങനെ സംഭവിച്ചു? ഇസ്രായേലിൽനിന്ന്‌ ഒരു ഗോത്രംതന്നെ ഇന്ന്‌ ഇല്ലാതായല്ലോ!” 4 പിറ്റേന്നു ജനം അതിരാവിലെ എഴുന്നേറ്റ്‌ അവിടെ ഒരു യാഗപീഠം പണിത്‌ അതിൽ ദഹനയാഗങ്ങളും സഹഭോജനയാഗങ്ങളും+ അർപ്പിച്ചു.

5 അപ്പോൾ ജനം, “ഇസ്രായേൽഗോത്രങ്ങളിൽനിന്ന്‌ യഹോവയുടെ മുമ്പാകെ കൂടിവരാത്തവരായി ആരെങ്കിലുമുണ്ടോ” എന്നു ചോദിച്ചു. കാരണം മിസ്‌പയിൽ യഹോവയുടെ സന്നിധിയിൽ വരാത്തവരെ കൊന്നുകളയണമെന്ന്‌ അവർ ഒരു ദൃഢപ്രതിജ്ഞ ചെയ്‌തിരുന്നു. 6 അവരുടെ സഹോദരനായ ബന്യാമീനു സംഭവിച്ചതിനെക്കുറിച്ച്‌ ഓർത്ത്‌ ഇസ്രായേൽ ജനം ദുഃഖിച്ചു. അവർ പറഞ്ഞു: “ഇന്ന്‌ ഒരു ഗോത്രംതന്നെ ഇസ്രായേലിൽനിന്ന്‌ അറ്റുപോയിരിക്കുന്നു. 7 നമ്മളിൽ ആരും നമ്മുടെ പെൺമക്കളെ അവർക്കു ഭാര്യമാരായി കൊടുക്കില്ല എന്ന്‌ യഹോവയുടെ മുമ്പാകെ സത്യം ചെയ്‌ത+ സ്ഥിതിക്ക്‌ അവരിൽ ബാക്കിയുള്ളവർക്കു ഭാര്യമാരെ കണ്ടെത്താൻ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?”+

8 അവർ ചോദിച്ചു: “ഇസ്രായേൽഗോത്രങ്ങളിൽനിന്ന്‌ യഹോവയുടെ മുമ്പാകെ മിസ്‌പയിൽ വരാത്തവർ ആരാണുള്ളത്‌?”+ യാബേശ്‌-ഗിലെയാദിൽനിന്നുള്ളവർ ആരും സഭയുടെ പാളയത്തിലേക്കു വന്നിരുന്നില്ല. 9 ജനത്തെ എണ്ണിനോക്കിയപ്പോൾ യാബേശ്‌-ഗിലെയാദിൽനിന്നുള്ളവർ ആരും അവിടെയില്ല എന്നു കണ്ടെത്തി. 10 അങ്ങനെ ഇസ്രായേൽസമൂഹം 12,000 വീരയോദ്ധാക്കളെ അവിടേക്ക്‌ അയച്ചു. അവർ അവരോടു പറഞ്ഞു: “നിങ്ങൾ ചെന്ന്‌ സ്‌ത്രീകളെയും കുട്ടികളെയും സഹിതം യാബേശ്‌-ഗിലെയാദിലെ ആളുകളെ മുഴുവൻ വാളുകൊണ്ട്‌ സംഹരിക്കുക.+ 11 നിങ്ങൾ ഇങ്ങനെ ചെയ്യണം: എല്ലാ പുരുഷന്മാരെയും പുരുഷന്മാരോടുകൂടെ ശാരീരികബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ സ്‌ത്രീകളെയും നിങ്ങൾ കൊന്നൊടുക്കണം.” 12 യാബേശ്‌-ഗിലെയാദിലെ ആളുകൾക്കിടയിൽ പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത 400 കന്യകമാരെ അവർ കണ്ടെത്തി. അവരെ അവർ കനാൻ ദേശത്തുള്ള ശീലോയിലെ+ പാളയത്തിലേക്കു കൊണ്ടുവന്നു.

13 തുടർന്ന്‌ സമൂഹം മുഴുവൻ ദൂതന്മാരെ അയച്ച്‌ രിമ്മോൻപാറയിലുള്ള+ ബന്യാമീന്യരെ സമാധാനസന്ദേശം അറിയിച്ചു. 14 അങ്ങനെ ബന്യാമീന്യർ തിരിച്ചുവന്നു. യാബേശ്‌-ഗിലെയാദിൽ ജീവനോടെ ബാക്കി വെച്ച സ്‌ത്രീകളെ ഇസ്രായേല്യർ അവർക്കു കൊടുത്തു.+ പക്ഷേ സ്‌ത്രീകൾ എണ്ണത്തിൽ കുറവായിരുന്നതുകൊണ്ട്‌ എല്ലാ ബന്യാമീന്യർക്കും ഭാര്യമാരെ കിട്ടിയില്ല. 15 യഹോവ ഇസ്രായേൽഗോത്രങ്ങൾക്കിടയിൽ പിളർപ്പുണ്ടാക്കിയതു കാരണം ബന്യാമീനു സംഭവിച്ചത്‌ ഓർത്ത്‌ ജനം മുഴുവൻ ദുഃഖിച്ചു.+ 16 സമൂഹത്തിലെ മൂപ്പന്മാർ ചോദിച്ചു: “ബന്യാമീനിലെ സ്‌ത്രീകളെല്ലാം ഇല്ലാതായ സ്ഥിതിക്ക്‌, ബാക്കി പുരുഷന്മാർക്കു ഭാര്യമാരെ കൊടുക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?” 17 അവർ പറഞ്ഞു: “ബന്യാമീനിൽ ബാക്കിയുള്ളവർക്ക്‌ ഒരു അവകാശമുണ്ടായിരിക്കണം. ഇല്ലെങ്കിൽ ഇസ്രായേലിൽനിന്ന്‌ ഒരു ഗോത്രം നാമാവശേഷമാകും. 18 എന്നാൽ നമ്മുടെ പെൺമക്കളെ അവർക്കു ഭാര്യമാരായി കൊടുക്കാൻ നമുക്കു കഴിയില്ല. ‘ബന്യാമീനു ഭാര്യയെ കൊടുക്കുന്നവൻ ശപിക്കപ്പെട്ടവൻ’ എന്ന്‌ ഇസ്രായേൽ ജനം സത്യം ചെയ്‌തുപോയല്ലോ.”+

19 അവർ തുടർന്നു: “ബഥേലിനു വടക്കും ബഥേലിൽനിന്ന്‌ ശെഖേമിലേക്കുള്ള പ്രധാനവീഥിയുടെ കിഴക്കും ലബോനയുടെ തെക്കും ആയി സ്ഥിതി ചെയ്യുന്ന ശീലോയിൽ+ എല്ലാ വർഷവും യഹോവയുടെ ഉത്സവമുണ്ടല്ലോ.” 20 അതുകൊണ്ട്‌ അവർ ബന്യാമീന്യരോടു കല്‌പിച്ചു: “നിങ്ങൾ പോയി മുന്തിരിത്തോട്ടങ്ങളിൽ പതിയിരിക്കുക. 21 ശീലോയിലെ യുവതികൾ* നൃത്തം* ചെയ്യാൻ കൂടിവരുമ്പോൾ നിങ്ങൾ ഓരോരുത്തരും മുന്തിരിത്തോട്ടത്തിൽനിന്ന്‌ പുറത്ത്‌ വന്ന്‌ ഒരു പെൺകുട്ടിയെ പിടികൂടി ബന്യാമീൻ ദേശത്തേക്കു കൊണ്ടുപോകണം. 22 അവരുടെ അപ്പന്മാരോ ആങ്ങളമാരോ പരാതിയുമായി ഞങ്ങളുടെ അടുത്ത്‌ വന്നാൽ ഞങ്ങൾ അവരോട്‌ ഇങ്ങനെ പറഞ്ഞുകൊള്ളാം: ‘അവർക്ക്‌ എല്ലാവർക്കും കൊടുക്കാൻ വേണ്ടത്ര പെൺകുട്ടികളെ യുദ്ധത്തിൽ ഞങ്ങൾക്കു കിട്ടിയില്ല.+ കുറ്റക്കാരാകാതെ അവർക്കു ഭാര്യമാരെ കൊടുക്കാൻ നിങ്ങൾക്കും കഴിയില്ല.+ അതുകൊണ്ട്‌ ഞങ്ങളെ ഓർത്ത്‌ അവരോടു ദയ കാണിക്കണം.’”

23 ബന്യാമീന്യർ അതുപോലെതന്നെ ചെയ്‌തു. അവർ ഓരോരുത്തരും ചെന്ന്‌ നൃത്തം ചെയ്‌തുകൊണ്ടിരുന്ന യുവതികളെ പിടിച്ചുകൊണ്ടുപോയി. എന്നിട്ട്‌ അവർ അവകാശത്തിലേക്കു മടങ്ങിച്ചെന്ന്‌ നഗരങ്ങൾ പുതുക്കിപ്പണിത്‌+ അവയിൽ താമസമാക്കി.

24 ഇസ്രായേല്യർ അവിടെനിന്ന്‌ അവരവരുടെ ഗോത്രത്തിലേക്കും കുടുംബത്തിലേക്കും തിരികെപ്പോയി. അങ്ങനെ അവർ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്കു മടങ്ങി.

25 അക്കാലത്ത്‌ ഇസ്രായേലിൽ ഒരു രാജാവുണ്ടായിരുന്നില്ല.+ ഓരോരുത്തരും അവരവർക്കു ശരിയെന്നു തോന്നിയതുപോലെ ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക