8 പിന്നെ യഹോവ അഹരോനോടു പറഞ്ഞു: “എനിക്കു ലഭിക്കുന്ന സംഭാവനകളുടെ ചുമതല ഞാൻ നിന്നെ ഏൽപ്പിക്കുന്നു.+ ഇസ്രായേല്യർ സംഭാവന ചെയ്യുന്ന എല്ലാ വിശുദ്ധവസ്തുക്കളുടെയും ഒരു ഭാഗം ഞാൻ നിനക്കും നിന്റെ ആൺമക്കൾക്കും സ്ഥിരമായ ഓഹരിയായി തന്നിരിക്കുന്നു.+
13 അവരുടെ ദേശത്ത് വിളയുന്ന എല്ലാത്തിന്റെയും ആദ്യഫലങ്ങൾ, യഹോവയുടെ മുന്നിൽ അവർ കൊണ്ടുവരുന്ന ആദ്യഫലങ്ങളെല്ലാം, നിങ്ങളുടേതായിരിക്കും.+ നിന്റെ ഭവനത്തിൽ ശുദ്ധിയുള്ള എല്ലാവർക്കും അതു തിന്നാം.
2 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് ഉണ്ടാകുന്ന എല്ലാ വിളവിന്റെയും* ആദ്യഫലങ്ങളിൽ കുറച്ച് എടുത്ത് ഒരു കൊട്ടയിലാക്കി, നിന്റെ ദൈവമായ യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു ചെല്ലണം.+