-
എസ്ര 3:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 “ദൈവം നല്ലവനല്ലോ; ഇസ്രായേലിനോടുള്ള ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്”+ എന്നു പാടുകയും ഏറ്റുപാടുകയും+ ചെയ്തുകൊണ്ട് അവർ ദൈവമായ യഹോവയെ സ്തുതിച്ച് ദൈവത്തിനു നന്ദി പറഞ്ഞു. യഹോവയുടെ ഭവനത്തിന് അടിസ്ഥാനമിട്ടതുകൊണ്ട് ജനം മുഴുവൻ ഉച്ചത്തിൽ ആർത്തുവിളിച്ച് യഹോവയെ സ്തുതിച്ചു.
-
-
യിരെമ്യ 33:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 “യഹോവ പറയുന്നത് ഇതാണ്: ‘മനുഷ്യനും മൃഗവും ഇല്ലാത്ത പാഴ്നിലം എന്നു നിങ്ങൾ വിളിക്കാൻപോകുന്ന ഈ സ്ഥലത്ത്, അതായത് മനുഷ്യനോ താമസക്കാരോ മൃഗങ്ങളോ ഇല്ലാതെ ശൂന്യമായിക്കിടക്കുന്ന യഹൂദാനഗരങ്ങളിലും യരുശലേംതെരുവുകളിലും, 11 ആഹ്ലാദത്തിമിർപ്പും ആനന്ദഘോഷവും+ മണവാളന്റെയും മണവാട്ടിയുടെയും സ്വരവും വീണ്ടും കേൾക്കും. “സൈന്യങ്ങളുടെ അധിപനായ യഹോവയ്ക്കു നന്ദി പറയൂ. യഹോവ നല്ലവനല്ലോ;+ ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്!”+ എന്നു പറയുന്നവരുടെ സ്വരവും അവിടെ മുഴങ്ങും.’
“‘യഹോവയുടെ ഭവനത്തിലേക്ക് അവർ നന്ദിപ്രകാശനയാഗങ്ങൾ കൊണ്ടുവരും.+ കാരണം, ഞാൻ ദേശത്തെ ബന്ദികളെ മടക്കിവരുത്തും; അവർ പഴയ അവസ്ഥയിലേക്കു വരും’ എന്ന് യഹോവ പറയുന്നു.”
-