വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 4
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പ്രവൃത്തികൾ ഉള്ളടക്കം

      • പത്രോസിനെയും യോഹന്നാനെയും അറസ്റ്റു ചെയ്യുന്നു (1-4)

        • വിശ്വാസികളായ പുരുഷന്മാരുടെ എണ്ണം 5,000 ആയി (4)

      • സൻഹെദ്രിനു മുമ്പാകെ വിചാരണ (5-22)

        • “സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു കഴിയില്ല” (20)

      • ധൈര്യത്തിനുവേണ്ടിയുള്ള പ്രാർഥന (23-31)

      • ശിഷ്യന്മാർ വസ്‌തുവകകൾ പങ്കിടുന്നു (32-37)

പ്രവൃത്തികൾ 4:1

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 23:8

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 31

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    3/2020, പേ. 31

പ്രവൃത്തികൾ 4:2

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 4:33; 17:18

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 31

പ്രവൃത്തികൾ 4:3

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 21:12

പ്രവൃത്തികൾ 4:4

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 2:41; 6:7

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 35

പ്രവൃത്തികൾ 4:5

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

പ്രവൃത്തികൾ 4:6

ഒത്തുവാക്യങ്ങള്‍

  • +യോഹ 18:13
  • +മത്ത 26:57; ലൂക്ക 3:2; യോഹ 11:49-51

പ്രവൃത്തികൾ 4:8

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 7:55

പ്രവൃത്തികൾ 4:9

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 3:7

പ്രവൃത്തികൾ 4:10

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 2:36
  • +പ്രവൃ 2:24; 5:30
  • +പ്രവൃ 3:6

പ്രവൃത്തികൾ 4:11

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മൂലയുടെ തലയായിത്തീർന്ന.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 118:22; യശ 28:16; മത്ത 21:42; 1പത്ര 2:7

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ (2018), 11/2018, പേ. 4

    വീക്ഷാഗോപുരം,

    8/15/2011, പേ. 12-13

    7/15/2000, പേ. 14

പ്രവൃത്തികൾ 4:12

ഒത്തുവാക്യങ്ങള്‍

  • +യോഹ 1:12; 14:6; 1തിമ 2:5, 6
  • +മത്ത 1:21; പ്രവൃ 10:43; ഫിലി 2:9, 10

സൂചികകൾ

  • ഗവേഷണസഹായി

    ദൈവത്തെ ആരാധിക്കുക, പേ. 37-38

പ്രവൃത്തികൾ 4:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നിരക്ഷരരും.” അതായത്‌, റബ്ബിമാരുടെ വിദ്യാലയങ്ങളിൽ പഠിച്ചിട്ടില്ലാത്തവർ. അക്ഷരാഭ്യാസമില്ലാത്തവർ എന്നല്ല അർഥം.

ഒത്തുവാക്യങ്ങള്‍

  • +മത്ത 11:25; 1കൊ 1:26, 27
  • +യോഹ 7:14, 15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2008, പേ. 30-31

    5/1/2006, പേ. 22-23

    ഉണരുക!,

    3/8/1998, പേ. 19

    ‘നിശ്വസ്‌തം’, പേ. 198

പ്രവൃത്തികൾ 4:14

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 3:11
  • +ലൂക്ക 21:15

പ്രവൃത്തികൾ 4:15

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

പ്രവൃത്തികൾ 4:16

ഒത്തുവാക്യങ്ങള്‍

  • +യോഹ 11:47
  • +പ്രവൃ 3:9, 10

പ്രവൃത്തികൾ 4:17

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 5:40

പ്രവൃത്തികൾ 4:20

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 5:29

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 22

പ്രവൃത്തികൾ 4:21

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 22:2; പ്രവൃ 5:26

പ്രവൃത്തികൾ 4:24

ഒത്തുവാക്യങ്ങള്‍

  • +പുറ 20:11; നെഹ 9:6; സങ്ക 146:6

പ്രവൃത്തികൾ 4:25

ഒത്തുവാക്യങ്ങള്‍

  • +2ശമു 23:1, 2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 16-17

പ്രവൃത്തികൾ 4:26

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

  • *

    അഥവാ “ക്രിസ്‌തുവിനും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 2:1, 2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 16-17

പ്രവൃത്തികൾ 4:27

ഒത്തുവാക്യങ്ങള്‍

  • +സങ്ക 45:7; പ്രവൃ 10:38
  • +ലൂക്ക 23:12

പ്രവൃത്തികൾ 4:28

ഒത്തുവാക്യങ്ങള്‍

  • +യശ 53:10; ലൂക്ക 24:44; പ്രവൃ 2:23; 1പത്ര 1:20

പ്രവൃത്തികൾ 4:29

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 34-35

    വീക്ഷാഗോപുരം,

    12/1/1990, പേ. 28

പ്രവൃത്തികൾ 4:30

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 3:16
  • +പ്രവൃ 2:43; 5:12

പ്രവൃത്തികൾ 4:31

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആത്മാർഥമായി പ്രാർഥിച്ചുകഴിഞ്ഞപ്പോൾ.”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 2:2, 4
  • +1തെസ്സ 2:2

പ്രവൃത്തികൾ 4:32

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 2:44, 45

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/1991, പേ. 31-32

പ്രവൃത്തികൾ 4:33

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 1:21, 22; 4:2

പ്രവൃത്തികൾ 4:34

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 2:44, 45

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1987, പേ. 28

പ്രവൃത്തികൾ 4:35

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 5:1, 2
  • +പ്രവൃ 6:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1987, പേ. 28

പ്രവൃത്തികൾ 4:36

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/1998, പേ. 20

    12/1/1990, പേ. 28

പ്രവൃത്തികൾ 4:37

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 11:22; 12:25
  • +ലൂക്ക 12:33

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/1998, പേ. 20

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പ്രവൃ. 4:1പ്രവൃ 23:8
പ്രവൃ. 4:2പ്രവൃ 4:33; 17:18
പ്രവൃ. 4:3ലൂക്ക 21:12
പ്രവൃ. 4:4പ്രവൃ 2:41; 6:7
പ്രവൃ. 4:6യോഹ 18:13
പ്രവൃ. 4:6മത്ത 26:57; ലൂക്ക 3:2; യോഹ 11:49-51
പ്രവൃ. 4:8പ്രവൃ 7:55
പ്രവൃ. 4:9പ്രവൃ 3:7
പ്രവൃ. 4:10പ്രവൃ 2:36
പ്രവൃ. 4:10പ്രവൃ 2:24; 5:30
പ്രവൃ. 4:10പ്രവൃ 3:6
പ്രവൃ. 4:11സങ്ക 118:22; യശ 28:16; മത്ത 21:42; 1പത്ര 2:7
പ്രവൃ. 4:12യോഹ 1:12; 14:6; 1തിമ 2:5, 6
പ്രവൃ. 4:12മത്ത 1:21; പ്രവൃ 10:43; ഫിലി 2:9, 10
പ്രവൃ. 4:13മത്ത 11:25; 1കൊ 1:26, 27
പ്രവൃ. 4:13യോഹ 7:14, 15
പ്രവൃ. 4:14പ്രവൃ 3:11
പ്രവൃ. 4:14ലൂക്ക 21:15
പ്രവൃ. 4:16യോഹ 11:47
പ്രവൃ. 4:16പ്രവൃ 3:9, 10
പ്രവൃ. 4:17പ്രവൃ 5:40
പ്രവൃ. 4:20പ്രവൃ 5:29
പ്രവൃ. 4:21ലൂക്ക 22:2; പ്രവൃ 5:26
പ്രവൃ. 4:24പുറ 20:11; നെഹ 9:6; സങ്ക 146:6
പ്രവൃ. 4:252ശമു 23:1, 2
പ്രവൃ. 4:26സങ്ക 2:1, 2
പ്രവൃ. 4:27സങ്ക 45:7; പ്രവൃ 10:38
പ്രവൃ. 4:27ലൂക്ക 23:12
പ്രവൃ. 4:28യശ 53:10; ലൂക്ക 24:44; പ്രവൃ 2:23; 1പത്ര 1:20
പ്രവൃ. 4:30പ്രവൃ 3:16
പ്രവൃ. 4:30പ്രവൃ 2:43; 5:12
പ്രവൃ. 4:31പ്രവൃ 2:2, 4
പ്രവൃ. 4:311തെസ്സ 2:2
പ്രവൃ. 4:32പ്രവൃ 2:44, 45
പ്രവൃ. 4:33പ്രവൃ 1:21, 22; 4:2
പ്രവൃ. 4:34പ്രവൃ 2:44, 45
പ്രവൃ. 4:35പ്രവൃ 5:1, 2
പ്രവൃ. 4:35പ്രവൃ 6:1
പ്രവൃ. 4:37പ്രവൃ 11:22; 12:25
പ്രവൃ. 4:37ലൂക്ക 12:33
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പ്രവൃത്തികൾ 4:1-37

അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ

4 അവർ രണ്ടും ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പുരോഹിതന്മാരും ദേവാലയത്തിലെ കാവൽക്കാരുടെ മേധാവിയും സദൂക്യരും+ അവരുടെ നേരെ വന്നു. 2 അപ്പോസ്‌തലന്മാർ ആളുകളെ പഠിപ്പിക്കുകയും മരിച്ചവരിൽനിന്ന്‌ യേശു ഉയിർത്തെഴുന്നേറ്റെന്നു പരസ്യമായി പ്രസംഗിക്കുകയും ചെയ്‌തതുകൊണ്ട്‌ അവർ ആകെ ദേഷ്യത്തിലായിരുന്നു.+ 3 അവർ അവരെ പിടികൂടി. നേരം സന്ധ്യയായതുകൊണ്ട്‌ പിറ്റേന്നുവരെ തടവിൽവെച്ചു.+ 4 എന്നാൽ ആ അപ്പോസ്‌തലന്മാരുടെ പ്രസംഗം കേട്ട ഒരുപാടു പേർ വിശ്വസിച്ചു; പുരുഷന്മാർതന്നെ ഏകദേശം 5,000-ത്തോളമായി.+

5 പിറ്റേന്ന്‌ അവരുടെ പ്രമാണിമാരും മൂപ്പന്മാരും* ശാസ്‌ത്രിമാരും യരുശലേമിൽ ഒരുമിച്ചുകൂടി. 6 മുഖ്യപുരോഹിതനായ അന്നാസും+ കയ്യഫയും+ യോഹന്നാനും അലക്‌സാണ്ടറും മുഖ്യപുരോഹിതന്റെ ബന്ധുക്കളായ എല്ലാവരും അവിടെ കൂടിവന്നു. 7 അവർ പത്രോസിനെയും യോഹന്നാനെയും അവരുടെ നടുവിൽ നിറുത്തി ചോദ്യം ചെയ്യാൻ തുടങ്ങി: “ആരുടെ നാമത്തിൽ, എന്ത്‌ അധികാരത്തിലാണു നിങ്ങൾ ഇതൊക്കെ ചെയ്യുന്നത്‌?” 8 അപ്പോൾ പത്രോസ്‌ പരിശുദ്ധാത്മാവ്‌ നിറഞ്ഞവനായി+ അവരോടു പറഞ്ഞു:

“ജനത്തിന്റെ പ്രമാണിമാരേ, മൂപ്പന്മാരേ, 9 മുടന്തനായ ഒരാൾക്ക്‌ ഒരു നല്ല കാര്യം ചെയ്‌തുകൊടുത്തതിനാണോ+ ഞങ്ങളെ ചോദ്യം ചെയ്യുന്നത്‌? ആരാണ്‌ ഇയാളെ സുഖപ്പെടുത്തിയത്‌ എന്നാണു നിങ്ങൾക്ക്‌ അറിയേണ്ടതെങ്കിൽ 10 നിങ്ങളും ഇസ്രായേൽ ജനമൊക്കെയും ഇക്കാര്യം മനസ്സിലാക്കിക്കൊള്ളുക: നിങ്ങൾ സ്‌തംഭത്തിൽ തറച്ചുകൊല്ലുകയും+ എന്നാൽ ദൈവം മരിച്ചവരിൽനിന്ന്‌ ഉയിർപ്പിക്കുകയും+ ചെയ്‌ത നസറെത്തുകാരനായ യേശുക്രിസ്‌തുവിനാലാണ്‌,+ യേശുക്രിസ്‌തുവിന്റെ പേരിനാലാണ്‌, ഈ മനുഷ്യൻ സുഖം പ്രാപിച്ച്‌ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്‌. 11 ‘പണിയുന്നവരായ നിങ്ങൾ ഒരു വിലയും കല്‌പിക്കാതിരുന്നിട്ടും മുഖ്യ മൂലക്കല്ലായിത്തീർന്ന* കല്ല്‌’ ഈ യേശുവാണ്‌.+ 12 മറ്റൊരാളിലൂടെയും രക്ഷ ലഭിക്കില്ല;+ മനുഷ്യർക്കു രക്ഷ കിട്ടാനായി ദൈവം ആകാശത്തിൻകീഴിൽ വേറൊരു പേരും നൽകിയിട്ടില്ല.”+

13 പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യം കാണുകയും അവർ സാധാരണക്കാരും വലിയ പഠിപ്പില്ലാത്തവരും*+ ആണെന്നു മനസ്സിലാക്കുകയും ചെയ്‌തപ്പോൾ എല്ലാവരും അതിശയിച്ചുപോയി. അവർ യേശുവിന്റെകൂടെയുണ്ടായിരുന്നവരാണെന്ന്‌ അവർ തിരിച്ചറിഞ്ഞു.+ 14 സുഖം പ്രാപിച്ച മനുഷ്യൻ അവരോടൊപ്പം നിൽക്കുന്നുണ്ടായിരുന്നതുകൊണ്ട്‌+ അവർക്ക്‌ ഒന്നും എതിർത്തുപറയാൻ കഴിഞ്ഞില്ല.+ 15 അതുകൊണ്ട്‌ അവരോടു സൻഹെദ്രിൻ* ഹാൾ വിട്ട്‌ പുറത്ത്‌ പോകാൻ കല്‌പിച്ചശേഷം അവർ കൂടിയാലോചിച്ചു. 16 അവർ പറഞ്ഞു: “ഇവരെ നമ്മൾ എന്തു ചെയ്യും?+ ഇവരിലൂടെ ശ്രദ്ധേയമായ ഒരു അത്ഭുതം സംഭവിച്ചിരിക്കുന്നു എന്നതു വാസ്‌തവമാണ്‌. അത്‌ യരുശലേമിലെ ആളുകൾക്കെല്ലാം നന്നായി അറിയുകയും ചെയ്യാം.+ നമുക്ക്‌ അതു നിഷേധിക്കാനാകില്ല; 17 എന്നാൽ ഇതു ജനത്തിന്‌ ഇടയിൽ കൂടുതൽ പ്രചരിക്കാതിരിക്കാൻ, മേലാൽ ആരോടും ഈ നാമത്തിൽ സംസാരിക്കരുതെന്നു പറഞ്ഞ്‌ അവർക്കു താക്കീതു കൊടുക്കാം.”+

18 അങ്ങനെ, അവർ അവരെ വിളിച്ച്‌ യേശുവിന്റെ നാമത്തിൽ ഒന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ ചെയ്യരുതെന്ന്‌ ആജ്ഞാപിച്ചു. 19 എന്നാൽ പത്രോസും യോഹന്നാനും അവരോടു പറഞ്ഞു: “ദൈവത്തിനു പകരം നിങ്ങളെ അനുസരിക്കുന്നതു ദൈവമുമ്പാകെ ശരിയാണോ? നിങ്ങൾതന്നെ ചിന്തിച്ചുനോക്കൂ. 20 ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്‌ത കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു കഴിയില്ല.”+ 21 അവരെ ശിക്ഷിക്കാനുള്ള അടിസ്ഥാനമൊന്നും കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. മാത്രമല്ല, ഈ സംഭവം നിമിത്തം ജനമെല്ലാം ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടിരുന്നതിനാൽ അവർ ജനത്തെയും ഭയപ്പെട്ടു.+ അതുകൊണ്ട്‌ ഒരിക്കൽക്കൂടി ഭീഷണിപ്പെടുത്തിയശേഷം അവർ അവരെ വിട്ടയച്ചു. 22 അത്ഭുതകരമായി സുഖം പ്രാപിച്ച ആ മനുഷ്യന്‌ 40 വയസ്സിൽ കൂടുതൽ പ്രായമുണ്ടായിരുന്നു.

23 മോചിതരായശേഷം അവർ സഹവിശ്വാസികളുടെ അടുത്ത്‌ ചെന്ന്‌, മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും പറഞ്ഞ കാര്യങ്ങൾ അവരെ അറിയിച്ചു. 24 ഇതു കേട്ടപ്പോൾ അവർ ഏകമനസ്സോടെ ദൈവത്തോടു പ്രാർഥിച്ചു:

“ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും സൃഷ്ടിച്ച പരമാധികാരിയായ കർത്താവേ,+ 25 ഞങ്ങളുടെ പൂർവികനും അങ്ങയുടെ ദാസനും ആയ ദാവീദിലൂടെ+ പരിശുദ്ധാത്മാവ്‌ മുഖാന്തരം അങ്ങ്‌ ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ: ‘ജനതകൾ ക്ഷോഭിച്ചതും ജനങ്ങൾ നടക്കാത്ത കാര്യങ്ങളെക്കുറിച്ച്‌ ചിന്തിച്ചതും എന്തിന്‌? 26 യഹോവയ്‌ക്കും* ദൈവത്തിന്റെ അഭിഷിക്തനും* എതിരെ ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ സംഘടിക്കുകയും ചെയ്‌തു.’+ 27 അങ്ങ്‌ അഭിഷേകം ചെയ്‌ത അങ്ങയുടെ വിശുദ്ധദാസനായ യേശുവിന്‌+ എതിരെ ഹെരോദും പൊന്തിയൊസ്‌ പീലാത്തൊസും+ ഇസ്രായേൽ ജനവും മറ്റു ജനതകളിൽപ്പെട്ടവരും ഈ നഗരത്തിൽ ഒന്നിച്ചുകൂടിയല്ലോ. 28 അങ്ങയുടെ ഇഷ്ടത്തിനു ചേർച്ചയിൽ അങ്ങയുടെ ശക്തിയാൽ അങ്ങ്‌ മുമ്പുതന്നെ നിർണയിച്ച കാര്യങ്ങൾ+ നിവർത്തിക്കാൻ അവർ കൂടിവന്നു. 29 ഇപ്പോൾ യഹോവേ,* അവരുടെ ഭീഷണികൾ ശ്രദ്ധിക്കേണമേ. അങ്ങയുടെ വചനം പൂർണധൈര്യത്തോടെ പ്രസംഗിച്ചുകൊണ്ടിരിക്കാൻ അങ്ങയുടെ ഈ ദാസരെ പ്രാപ്‌തരാക്കേണമേ. 30 സുഖപ്പെടുത്താൻ അങ്ങ്‌ ഇനിയും കൈ നീട്ടേണമേ; അങ്ങയുടെ വിശുദ്ധദാസനായ യേശുവിന്റെ നാമത്തിൽ+ ഇനിയും അടയാളങ്ങളും അത്ഭുതങ്ങളും സംഭവിക്കാൻ ഇടയാക്കേണമേ.”+

31 അവർ ഉള്ളുരുകി പ്രാർഥിച്ചുകഴിഞ്ഞപ്പോൾ* അവർ കൂടിവന്ന സ്ഥലം കുലുങ്ങി. എല്ലാവരും പരിശുദ്ധാത്മാവ്‌ നിറഞ്ഞവരായി+ ദൈവവചനം ധൈര്യത്തോടെ സംസാരിച്ചു.+

32 വിശ്വാസികളുടെ ആ വലിയ കൂട്ടം ഒരേ മനസ്സും ഹൃദയവും ഉള്ളവരായിരുന്നു. തങ്ങളുടെ വസ്‌തുവകകൾ തങ്ങളുടെ സ്വന്തമാണെന്ന്‌ ഒരാൾപ്പോലും കരുതിയില്ല; പകരം അവർക്കുള്ളതെല്ലാം പൊതുവകയായി കണക്കാക്കി.+ 33 അപ്പോസ്‌തലന്മാർ പ്രാഗല്‌ഭ്യത്തോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച്‌ ആളുകളോടു പറഞ്ഞുകൊണ്ടിരുന്നു.+ ദൈവത്തിന്റെ അനർഹദയ എല്ലാവരുടെയും മേൽ സമൃദ്ധമായുണ്ടായിരുന്നു. 34 ഇല്ലായ്‌മ അനുഭവിക്കുന്ന ആരും അവർക്കിടയിലുണ്ടായിരുന്നില്ല.+ കാരണം വയലുകളും വീടുകളും സ്വന്തമായുണ്ടായിരുന്ന എല്ലാവരും അവ വിറ്റ്‌ പണം 35 അപ്പോസ്‌തലന്മാരുടെ അടുത്ത്‌ കൊണ്ടുവന്നു;+ ഓരോരുത്തരുടെയും ആവശ്യമനുസരിച്ച്‌ അതു വിതരണം ചെയ്‌തു.+ 36 സൈപ്രസുകാരനായ യോസേഫ്‌ എന്ന ഒരു ലേവ്യനും 37 കുറച്ച്‌ സ്ഥലമുണ്ടായിരുന്നു. ബർന്നബാസ്‌+ (പരിഭാഷപ്പെടുത്തുമ്പോൾ, “ആശ്വാസപുത്രൻ” എന്ന്‌ അർഥം.) എന്നാണ്‌ അപ്പോസ്‌തലന്മാർ അദ്ദേഹത്തെ വിളിച്ചിരുന്നത്‌. ബർന്നബാസും സ്വന്തം സ്ഥലം വിറ്റ്‌ പണം അപ്പോസ്‌തലന്മാരുടെ അടുത്ത്‌ കൊണ്ടുവന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക