-
മത്തായി 11:7-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 അവർ പോയപ്പോൾ യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ച് ഇങ്ങനെ പറഞ്ഞുതുടങ്ങി: “നിങ്ങൾ എന്തു കാണാനാണു വിജനഭൂമിയിലേക്കു പോയത്?+ കാറ്റത്ത് ആടിയുലയുന്ന ഈറ്റയോ?+ 8 അല്ല, നിങ്ങൾ എന്തു കാണാനാണു പോയത്? പട്ടുവസ്‌ത്രം* ധരിച്ച മനുഷ്യനെയോ? പട്ടുവസ്‌ത്രങ്ങൾ ധരിക്കുന്നവർ രാജകൊട്ടാരങ്ങളിലല്ലേ ഉള്ളത്? 9 അല്ലെങ്കിൽപ്പിന്നെ നിങ്ങൾ എന്തിനു പോയി? ഒരു പ്രവാചകനെ കാണാനോ? ശരിയാണ്, എന്നാൽ പ്രവാചകനിലും വലിയവനെത്തന്നെ എന്നു ഞാൻ പറയുന്നു.+ 10 ‘ഇതാ, ഞാൻ നിന്റെ മുമ്പേ എന്റെ സന്ദേശവാഹകനെ* അയയ്‌ക്കുന്നു; അവൻ മുമ്പേ പോയി നിനക്കു വഴി ഒരുക്കും’ എന്ന് എഴുതിയിരിക്കുന്നത് ഈ യോഹന്നാനെക്കുറിച്ചാണ്!+
-
-
മത്തായി 14:3-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 ഈ ഹെരോദാണു യോഹന്നാനെ പിടിച്ച് ബന്ധിച്ച് ജയിലിലാക്കിയത്. തന്റെ സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യ കാരണമാണു രാജാവ് അതു ചെയ്‌തത്.+ 4 “ഹെരോദ്യയെ ഭാര്യയാക്കിവെക്കുന്നതു ശരിയല്ല”*+ എന്നു യോഹന്നാൻ ഹെരോദിനോടു പലവട്ടം പറഞ്ഞിരുന്നു. 5 ഹെരോദ് യോഹന്നാനെ കൊന്നുകളയാൻ ആഗ്രഹിച്ചെങ്കിലും ജനത്തെ പേടിച്ച് അങ്ങനെ ചെയ്‌തില്ല. കാരണം, അവർ യോഹന്നാനെ ഒരു പ്രവാചകനായാണു കണ്ടിരുന്നത്.+
-
-
ലൂക്കോസ് 1:67വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
67 അവന്റെ അപ്പനായ സെഖര്യ പരിശുദ്ധാത്മാവ് നിറഞ്ഞ് ഇങ്ങനെ പ്രവചിച്ചു:
-