വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bm ഭാഗം 19 പേ. 22
  • അതീവ പ്രാധാന്യമുള്ള ഒരു പ്രവചനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അതീവ പ്രാധാന്യമുള്ള ഒരു പ്രവചനം
  • ബൈബിൾ നൽകുന്ന സന്ദേശം
  • സമാനമായ വിവരം
  • അപ്പോസ്‌തലന്മാർ അടയാളത്തെക്കുറിച്ച്‌ ചോദിക്കുന്നു
    യേശു—വഴിയും സത്യവും ജീവനും
  • അർമഗെദോൻ വരാറായി എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • യേശു ഒരു അടയാളം നൽകുന്നു
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • ക്രിസ്‌തുവിന്റെ സാന്നിധ്യം —നിങ്ങൾക്ക്‌ അത്‌ എന്തർഥമാക്കുന്നു?
    2008 വീക്ഷാഗോപുരം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന സന്ദേശം
bm ഭാഗം 19 പേ. 22
ഒലിവുമലയിലിരുന്ന്‌ യേശു തന്റെ ചില അപ്പൊസ്‌തലന്മാരുമായി സംസാരിക്കുന്നു

ഭാഗം 19

അതീവ പ്രാധാന്യമുള്ള ഒരു പ്രവചനം

രാജ്യാധികാരത്തിൽ താൻ സന്നിഹിതനാകുന്ന കാലത്തിന്റെയും ഈ ലോകവ്യവസ്ഥിതിയുടെ അവസാനത്തിന്റെയും അടയാളം എന്തായിരിക്കുമെന്ന്‌ യേശു പറയുന്നു

ഒലിവുമലയിൽനിന്നു നോക്കിയാൽ യെരുശലേം നഗരവും അവിടെയുള്ള ആലയവും ഭംഗിയായി കാണാം. ഒരിക്കൽ യേശു ഒലിവുമലയിൽ ഇരിക്കുമ്പോൾ, അവൻ പറഞ്ഞ ചില കാര്യങ്ങളുടെ പൊരുൾ ചോദിച്ചുമനസ്സിലാക്കാൻ അവന്റെ അപ്പൊസ്‌തലന്മാരിൽ നാലുപേർ സ്വകാര്യമായി അവനെ സമീപിച്ചു. യെരുശലേമിലെ ആലയം നശിപ്പിക്കപ്പെടുമെന്ന്‌ അവൻ അൽപ്പംമുമ്പ്‌ അവരോടു പറഞ്ഞിരുന്നു. മുമ്പൊരിക്കൽ, “യുഗസമാപ്‌തി”യെക്കുറിച്ചും അവൻ അവരോടു സംസാരിച്ചിരുന്നു. (മത്തായി 13:40, 49) എന്നാൽ ഇപ്പോൾ അപ്പൊസ്‌തലന്മാർ യേശുവിനോട്‌, “നിന്റെ സാന്നിധ്യത്തിന്റെയും യുഗസമാപ്‌തിയുടെയും അടയാളം എന്തായിരിക്കും” എന്ന്‌ ചോദിക്കുന്നു.—മത്തായി 24:3.

അതിനു മറുപടിയായി, യെരുശലേം നശിപ്പിക്കപ്പെടുന്നതിനുമുമ്പ്‌ എന്തൊക്കെ സംഭവിക്കുമെന്ന്‌ യേശു പറയുന്നു. എന്നാൽ യേശുവിന്റെ വാക്കുകൾക്ക്‌ പിൽക്കാലത്ത്‌ ആഗോളതലത്തിൽ അതിലും വലിയൊരു നിവൃത്തി ഉണ്ടാകുമായിരുന്നു. യേശു സ്വർഗത്തിൽ വാഴ്‌ച ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കുമായിരുന്നു അത്‌. ആ കാലത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു അടയാളം യേശു അവർക്കു നൽകി: അന്ന്‌ സംഭവിക്കാനിരിക്കുന്ന കുറെ കാര്യങ്ങൾ അവൻ മുൻകൂട്ടിപ്പറഞ്ഞു. ഇവയെല്ലാം ഇഴചേർന്ന്‌ ഒരൊറ്റ അടയാളമായി വർത്തിക്കുമായിരുന്നു. ഈ അടയാളം കാണുന്നവർക്ക്‌ യേശു സ്വർഗത്തിൽ രാജാവായി വാഴ്‌ച ആരംഭിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാനാകുമായിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, മിശിഹൈകരാജ്യത്തിന്റെ രാജാവായി ദൈവം യേശുവിനെ അവരോധിച്ചിരിക്കുന്നുവെന്ന്‌ തിരിച്ചറിയാൻ ഈ അടയാളം അവരെ സഹായിക്കുമായിരുന്നു. ദൈവരാജ്യം ഭൂമിയിൽനിന്ന്‌ ദുഷ്ടത തുടച്ചുനീക്കി സമാധാനം ആനയിക്കുന്ന സമയം ആസന്നമാണെന്നും ഈ അടയാളം സൂചിപ്പിക്കുമായിരുന്നു. അതെ, യേശു മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങൾ ഈ ലോകവ്യവസ്ഥിതി, അതായത്‌ നിലവിലുള്ള മത-രാഷ്‌ട്രീയ-സാമൂഹിക വ്യവസ്ഥിതി, അവസാനിക്കാറായിരിക്കുന്നു എന്നതിന്റെയും പുതിയ ഒരു വ്യവസ്ഥിതി ആരംഭിക്കാറായിരിക്കുന്നു എന്നതിന്റെയും സൂചനയായിരിക്കും.

താൻ രാജ്യാധികാരത്തിൽ സന്നിഹിതനായിരിക്കുന്ന കാലത്തിന്റെ അടയാളം എന്തായിരിക്കുമെന്ന്‌ യേശു വിശദീകരിച്ചു. ലോകയുദ്ധങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, വലിയ ഭൂകമ്പങ്ങൾ, മഹാവ്യാധികൾ എന്നിവ ഉണ്ടാകും; ഭൂമിയിൽ അരാജകത്വം വർധിക്കും; യേശുവിന്റെ യഥാർഥ ശിഷ്യന്മാർ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം ഭൂമിയിലെല്ലായിടത്തും പ്രസംഗിക്കും. ഇവയെല്ലാം മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു “മഹാകഷ്ട”ത്തിൽ പര്യവസാനിക്കും.—മത്തായി 24:21.

ആ മഹാകഷ്ടം അടുത്തെത്തിയിരിക്കുന്നുവെന്ന്‌ യേശുവിന്റെ അനുഗാമികൾ എങ്ങനെ മനസ്സിലാക്കും? “അത്തിമരത്തിന്റെ ദൃഷ്ടാന്തത്തിൽനിന്നു പഠിക്കുവിൻ” എന്ന്‌ യേശു പറയുകയുണ്ടായി. (മത്തായി 24:32) അത്തി തളിർക്കുന്നത്‌ വേനൽ അടുത്തിരിക്കുന്നു എന്നതിന്റെ സൂചനയാണ്‌. സമാനമായി, യേശു മുൻകൂട്ടിപ്പറഞ്ഞ എല്ലാ കാര്യങ്ങളും ഒരേ കാലഘട്ടത്തിനുള്ളിൽത്തന്നെ സംഭവിക്കുന്നത്‌ അന്ത്യം അടുത്തെത്തിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയായിരിക്കും. മഹാകഷ്ടം ആരംഭിക്കുന്ന കൃത്യ ദിവസവും സമയവും പിതാവിനു മാത്രമേ അറിയാവൂ എന്ന്‌ യേശു പറഞ്ഞു. അതെ, ‘നിശ്ചയിക്കപ്പെട്ട സമയം എപ്പോഴാണെന്ന്‌ അറിയില്ലാത്തതി’നാലാണ്‌ “ഉണർന്നിരിക്കുവിൻ” എന്ന ആഹ്വാനം യേശു തന്റെ അനുഗാമികൾക്കു നൽകിയത്‌.—മർക്കോസ്‌ 13:33.

—മത്തായി 24, 25 അധ്യായങ്ങൾ, മർക്കോസ്‌ 13-ാം അധ്യായം, ലൂക്കോസ്‌ 21-ാം അധ്യായം എന്നിവയെ ആധാരമാക്കിയുള്ളത്‌.

  • യേശുവിന്റെ അപ്പൊസ്‌തലന്മാർക്ക്‌ എന്തിനെക്കുറിച്ച്‌ അറിയാൻ ആഗ്രഹമുണ്ടായിരുന്നു?

  • യേശു പറഞ്ഞ അടയാളത്തിൽ എന്തെല്ലാം ഉൾപ്പെടുന്നു? ഈ അടയാളം കാണുമ്പോൾ നാം എന്തു മനസ്സിലാക്കണം?

  • യേശു തന്റെ അനുഗാമികൾക്ക്‌ എന്ത്‌ ഉപദേശം നൽകി?

ക്രിസ്‌തുവിന്റെ സാന്നിധ്യത്തിന്റെ അടയാളം

നിലവിലുള്ള ദുഷിച്ച വ്യവസ്ഥിതിയെ ദൈവം നശിപ്പിക്കാറായി എന്നു വ്യക്തമാക്കുന്നതിന്‌ ഒരു അടയാളം ഉണ്ടായിരിക്കുമെന്ന്‌ യേശു മുൻകൂട്ടിപ്പറഞ്ഞു. ഒന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തോടെ, യേശു പറഞ്ഞ ആ അടയാളത്തിനു മനുഷ്യവർഗം സാക്ഷ്യംവഹിച്ചിരിക്കുന്നു. മത-രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ സംഭവവികാസങ്ങൾ ഈ വ്യവസ്ഥിതിയുടെ അന്ത്യം അതിവേഗം സമീപിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ സൂചിപ്പിക്കുന്നു. ആ നാശത്തെ അതിജീവിക്കണമെങ്കിൽ എന്തു ചെയ്യണമെന്നും യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു: അവർ ‘ഉണർന്നിരിക്കണം’, പരമാധികാരത്തെക്കുറിച്ചുള്ള വിവാദവിഷയത്തിൽ ദൈവത്തിന്റെ പക്ഷത്താണെന്നു തെളിയിക്കുന്നതിന്‌ സത്വരം നടപടി സ്വീകരിക്കുകയും വേണം.a—ലൂക്കോസ്‌ 21:36; മത്തായി 24:3-14.

a യേശുവിന്റെ പ്രവചനത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കുന്നതിന്‌, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 86-95 പേജുകൾ കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക