വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 3:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ശുശ്രൂഷ ആരംഭിക്കുമ്പോൾ യേശുവിന്‌+ ഏകദേശം 30 വയസ്സായിരുന്നു.+ യേശു യോസേഫിന്റെ മകനാണെന്നു ജനം കരുതി.+

      യോസേഫ്‌ ഹേലിയുടെ മകൻ;

  • ലൂക്കോസ്‌
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 3:23

      വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

      8/2017, പേ. 32

      ‘നിശ്വസ്‌തം’, പേ. 78, 142

  • ലൂക്കോസ്‌: പഠനക്കുറിപ്പുകൾ—അധ്യായം 3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3:23

      ശുശ്രൂഷ ആരംഭിക്കുമ്പോൾ: അഥവാ, “പ്രവർത്തനം തുടങ്ങിയപ്പോൾ; പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ.” അക്ഷ. “തുടങ്ങിയപ്പോൾ; ആരംഭിച്ചപ്പോൾ.” യേശുവിന്റെ ഭൗമികശുശ്രൂഷയുടെ തുടക്കത്തെക്കുറിച്ച്‌ പറയുന്ന പ്രവൃ 1:21, 22; 10:37, 38 വാക്യങ്ങളിലും ലൂക്കോസ്‌ ഇതേ ഗ്രീക്കുപദപ്രയോഗമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. യേശുവിന്റെ പരസ്യശുശ്രൂഷയിൽ ആളുകളോടു പ്രസംഗിക്കുന്നതും അവരെ പഠിപ്പിക്കുന്നതും ശിഷ്യരാക്കുന്നതും ഉൾപ്പെട്ടിരുന്നു.

      യോസേഫിന്റെ മകനാണെന്നു ജനം കരുതി: യേശുവിന്റെ ജീവൻ ഉളവായതു പരിശുദ്ധാത്മാവിനാൽ ആയതുകൊണ്ട്‌ യോസേഫ്‌ യേശുവിന്റെ വളർത്തുപിതാവ്‌ മാത്രമായിരുന്നു. എന്നാൽ യേശുവിനെ വളർത്തിയതു യോസേഫും മറിയയും ആയിരുന്നതിനാൽ, അതു കണ്ട നസറെത്തുകാർ യേശു സ്വാഭാവികമായും യോസേഫിന്റെ മകനാണെന്നു കരുതി. നസറെത്തുകാർ യേശുവിനെ ‘മരപ്പണിക്കാരന്റെ മകൻ’ എന്നും ‘യോസേഫിന്റെ മകൻ’ എന്നും വിളിച്ചതായി കാണുന്ന മത്ത 13:55; ലൂക്ക 4:22 എന്നീ വാക്യങ്ങൾ അതു ശരിവെക്കുകയും ചെയ്യുന്നു. ഒരിക്കൽ യേശുവിന്റെ വാക്കുകൾ കേട്ട്‌ ഇടറിപ്പോയ ആളുകൾ ഇങ്ങനെ പറഞ്ഞതായും നമ്മൾ വായിക്കുന്നു: “ഇവൻ യോസേഫിന്റെ മകനായ യേശുവല്ലേ? ഇവന്റെ അപ്പനെയും അമ്മയെയും നമുക്ക്‌ അറിയാവുന്നതല്ലേ?” (യോഹ 6:42) ഇനി, ഫിലിപ്പോസ്‌ നഥനയേലിനോട്‌ ‘യോസേഫിന്റെ മകനായ യേശുവിനെ’ കണ്ടെത്തിയതിനെക്കുറിച്ചും പറഞ്ഞു. (യോഹ 1:45) എന്നാൽ യേശു ‘യോസേഫിന്റെ മകനാണ്‌’ എന്നതു പൊതുജനാഭിപ്രായം മാത്രമായിരുന്നു എന്നതിനു ലൂക്കോസിന്റെ വിവരണത്തിലെ ഈ ഭാഗം അടിവരയിടുന്നു.

      മകനാണെന്നു ജനം കരുതി: മറ്റൊരു സാധ്യത, “മകനാണെന്നതിനു നിയമപരമായ അടിസ്ഥാനമുണ്ടായിരുന്നു.” ഇവിടെ കാണുന്ന ഗ്രീക്കുപദപ്രയോഗത്തിന്‌ ഇങ്ങനെയും ഒരു അർഥം വരാവുന്നതുകൊണ്ട്‌ ചില പണ്ഡിതന്മാർ ആ പരിഭാഷയെയാണ്‌ അനുകൂലിക്കുന്നത്‌. ഇവിടെ ആ പദപ്രയോഗവും ആശയപരമായി ചേരും. കാരണം യേശു യോസേഫിന്റെ മകനാണെന്നതിനുള്ള നിയമപരമായ അടിസ്ഥാനമായി അന്നു വംശാവലി രേഖകൾ ലഭ്യമായിരുന്നു. എന്നാൽ പുതിയ ലോക ഭാഷാന്തരത്തിൽ കാണുന്ന പദപ്രയോഗത്തെയാണു മിക്ക പണ്ഡിതന്മാരും അനുകൂലിക്കുന്നത്‌.

      യോസേഫ്‌ ഹേലിയുടെ മകൻ: “യാക്കോബിനു മറിയയുടെ ഭർത്താവായ യോസേഫ്‌ ജനിച്ചു” എന്നാണു മത്ത 1:16-ൽ കാണുന്നത്‌. എന്നാൽ ലൂക്കോസിന്റെ വിവരണത്തിൽ “യോസേഫ്‌ ഹേലിയുടെ മകൻ” ആണെന്നു പറഞ്ഞിരിക്കുന്നു. യോസേഫ്‌ ഹേലിയുടെ മരുമകൻ ആണെന്ന അർഥത്തിലായിരിക്കാം അങ്ങനെ പറഞ്ഞിരിക്കുന്നത്‌. (സമാനമായ ഒരു സാഹചര്യത്തെക്കുറിച്ച്‌ ലൂക്ക 3:27-ന്റെ പഠനക്കുറിപ്പിൽ പറയുന്നുണ്ട്‌.) ഒരു വ്യക്തിയുടെ മകളിലൂടെയുള്ള വംശാവലിരേഖ തയ്യാറാക്കുമ്പോൾ പുരുഷന്മാർക്കു പ്രാധാന്യം കൊടുക്കുന്നതു ജൂതന്മാർക്കിടയിലെ ഒരു രീതിയായിരുന്നു. അതുകൊണ്ടായിരിക്കാം ലൂക്കോസ്‌ ഹേലിയുടെ മകളായ മറിയയുടെ പേര്‌ ഉൾപ്പെടുത്താതെ മറിയയുടെ ഭർത്താവിനെക്കുറിച്ച്‌ മകൻ എന്നു പറഞ്ഞിരിക്കുന്നത്‌. തെളിവനുസരിച്ച്‌ ലൂക്കോസ്‌ തയ്യാറാക്കിയ യേശുവിന്റെ വംശാവലിരേഖ മറിയയിലൂടെയുള്ളതായിരുന്നതുകൊണ്ട്‌, സാധ്യതയനുസരിച്ച്‌ ഹേലി മറിയയുടെ അപ്പനായിരുന്നു. അങ്ങനെയെങ്കിൽ യേശുവിന്റെ അമ്മവഴിക്കുള്ള മുത്തച്ഛനായിരുന്നു ഹേലി.—മത്ത 1:1, 16; ലൂക്ക 3:27 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക