വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bhs അധ്യാ. 7 പേ. 71-82
  • മരിച്ചവർക്കു പുനരുത്ഥാനം ഉണ്ടാകും!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മരിച്ചവർക്കു പുനരുത്ഥാനം ഉണ്ടാകും!
  • ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ബൈബിൾ പഠിപ്പിക്കുന്നു-ൽ വായിക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പ്രിയപ്പെട്ടവർ മരിക്കുമ്പോൾ
  • “ലാസറേ, പുറത്ത്‌ വരൂ!”
  • “മോളേ, ഞാൻ നിന്നോടു പറയുന്നു: എഴുന്നേൽക്ക്‌!”
  • പുനരുത്ഥാനവിവരണങ്ങൾ നമ്മളെ പഠിപ്പിക്കുന്നത്‌
  • അവർ ‘അവന്റെ ശബ്ദം കേട്ട്‌ പുറത്ത്‌ വരും’
  • സ്വർഗത്തിലേക്കുള്ള പുനരുത്ഥാനം
  • മരിച്ചുപോയ പ്രിയപ്പെട്ടവർ വീണ്ടും ജീവനിലേക്കു വരും!
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • ഒരേയൊരു പോംവഴി!
    2006 വീക്ഷാഗോപുരം
  • പുനരുത്ഥാനം—ആർക്ക്‌, എവിടെ?
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • എന്താണ്‌ പുനരുത്ഥാനം?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
കൂടുതൽ കാണുക
ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
bhs അധ്യാ. 7 പേ. 71-82

അധ്യായം ഏഴ്‌

മരിച്ചവർക്കു പുനരുത്ഥാനം ഉണ്ടാകും!

1-3. നമ്മളെല്ലാം ഏതു തടവറയിലാണ്‌? യഹോവ നമ്മളെ എങ്ങനെ മോചിപ്പിക്കും?

ചെയ്യാത്ത കുറ്റത്തിനു നിങ്ങളെ ജീവപര്യന്തം ജയിലിൽ അടച്ചിരിക്കുകയാണെന്നു വിചാരിക്കുക. ജയിലിൽനിന്ന്‌ മോചിതനാകാനുള്ള ഒരു സാധ്യതയും കാണുന്നില്ല. ഭാവി ഇരുളടഞ്ഞതായി തോന്നുന്നു. ഇനി ഒന്നും ചെയ്യാനില്ല. എല്ലാ പ്രതീക്ഷയും അസ്‌തമിച്ചു. അപ്പോൾ അതാ, നിങ്ങളെ മോചിപ്പിക്കാൻ അധികാരമുള്ള ഒരാൾ നിങ്ങളെ വിട്ടയയ്‌ക്കാമെന്നു വാക്കു തരുന്നു! നിങ്ങൾക്ക്‌ എന്തു തോന്നും?

2 നമ്മളെല്ലാം മരണത്തിന്റെ തടവറയിലാണ്‌. എന്തൊക്കെ ചെയ്‌താലും രക്ഷപ്പെടാൻ ഒരു വഴിയുമില്ല. എന്നാൽ മരണത്തിൽനിന്ന്‌ മോചിപ്പിക്കാനുള്ള ശക്തിയും അധികാരവും യഹോവയ്‌ക്കുണ്ട്‌. ‘അവസാനത്തെ ശത്രുവായി മരണത്തെ നീക്കം ചെയ്യും’ എന്ന്‌ യഹോവ വാക്കു തന്നിരിക്കുന്നു.—1 കൊരിന്ത്യർ 15:26.

3 മരിച്ചുപോകുമെന്ന പേടിയില്ലാതെ ജീവിക്കുന്നതിനെക്കുറിച്ച്‌ ഒന്നു ചിന്തിച്ചുനോക്കൂ. എന്തൊരു ആശ്വാസം, അല്ലേ? യഹോവ ചെയ്യാൻപോകുന്നതും അതാണ്‌: മരണത്തെ ഇല്ലാതാക്കും. അതു മാത്രമല്ല മരിച്ചുപോയവരെ വീണ്ടും ജീവനിലേക്കു കൊണ്ടുവരുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ അത്‌ എത്ര വലിയൊരു കാര്യമായിരിക്കുമെന്ന്‌ ഓർത്തുനോക്കൂ! മരിച്ചവർ വീണ്ടും ജീവിക്കുമെന്ന്‌ യഹോവ ഉറപ്പുതരുന്നു. (യശയ്യ 26:19) ഇതിനെയാണു ബൈബിളിൽ പുനരുത്ഥാനം എന്നു വിളിക്കുന്നത്‌.

പ്രിയപ്പെട്ടവർ മരിക്കുമ്പോൾ

4. (എ) ഒരു കുടുംബാംഗമോ ഉറ്റ സുഹൃത്തോ മരിക്കുമ്പോൾ എവിടെനിന്ന്‌ ആശ്വാസം കിട്ടും? (ബി) യേശുവിന്റെ ചില അടുത്ത കൂട്ടുകാർ ആരായിരുന്നു?

4 ഒരു കുടുംബാംഗമോ ഉറ്റ സുഹൃത്തോ മരിക്കുമ്പോഴുണ്ടാകുന്ന വേദനയും ദുഃഖവും നമുക്കു താങ്ങാനാകില്ല. നിസ്സഹായരായി നോക്കിനിൽക്കാനേ നമുക്കു പറ്റൂ. ആ വ്യക്തിയെ ജീവനിലേക്കു തിരികെ കൊണ്ടുവരാൻ നമുക്ക്‌ ഒന്നും ചെയ്യാൻ പറ്റില്ല. എന്നാൽ നമുക്ക്‌ ആവശ്യമായ ആശ്വാസം ബൈബിൾ തരുന്നു. (2 കൊരിന്ത്യർ 1:3, 4 വായിക്കുക.) നമ്മുടെ പ്രിയപ്പെട്ടവരെ ജീവനിലേക്കു കൊണ്ടുവരാൻ യഹോവയും യേശുവും എത്രമാത്രം ആഗ്രഹിക്കുന്നെന്നു കാണിക്കുന്ന ഒരു ഉദാഹരണം നമുക്കു നോക്കാം. ഭൂമിയിലായിരുന്നപ്പോൾ യേശു ലാസറിനെയും പെങ്ങന്മാരായ മാർത്തയെയും മറിയയെയും കൂടെക്കൂടെ സന്ദർശിച്ചിരുന്നു. ഈ മൂന്നു പേരും യേശുവിന്റെ അടുത്ത കൂട്ടുകാരായിരുന്നു. “യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു” എന്ന്‌ ബൈബിൾ പറയുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ലാസർ മരിച്ചു.—യോഹന്നാൻ 11:3-5.

5, 6. (എ) ലാസറിന്റെ കുടുംബാംഗങ്ങളും സ്‌നേഹിതരും സങ്കടപ്പെടുന്നതു കണ്ടപ്പോൾ യേശു എന്തു ചെയ്‌തു? (ബി) മരണത്തെക്കുറിച്ച്‌ യേശുവിനുണ്ടായ വികാരം നമ്മളെ ആശ്വസിപ്പിക്കുന്നത്‌ എങ്ങനെ?

5 മാർത്തയെയും മറിയയെയും ആശ്വസിപ്പിക്കാൻ യേശു അങ്ങോട്ടു പോയി. യേശു വരുന്നെന്നു കേട്ട മാർത്ത യേശുവിനെ സ്വീകരിക്കാൻ നഗരത്തിനു വെളിയിലേക്കു ചെന്നു. യേശുവിനെ കണ്ടപ്പോൾ മാർത്തയ്‌ക്കു സന്തോഷം തോന്നി. എങ്കിലും മാർത്ത പറഞ്ഞു: “അങ്ങ്‌ ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ ആങ്ങള മരിക്കില്ലായിരുന്നു.” യേശു വരാൻ വളരെ വൈകിപ്പോയെന്നു മാർത്തയ്‌ക്കു തോന്നി. മാർത്തയുടെ സഹോദരിയായ മറിയ കരയുന്നതും യേശു കണ്ടു. അവരുടെ സങ്കടം കണ്ടപ്പോൾ യേശുവിനു വേദന തോന്നി; യേശുവും കരഞ്ഞു. (യോഹന്നാൻ 11:21, 33, 35) പ്രിയപ്പെട്ടവർ മരിക്കുമ്പോൾ നമുക്കുണ്ടാകുന്ന ആഴമായ ദുഃഖം യേശു അനുഭവിച്ച്‌ അറിഞ്ഞു.

6 മരണത്തെക്കുറിച്ച്‌ നമുക്കുള്ള അതേ വികാരംതന്നെയാണു യേശുവിനുമുള്ളതെന്ന്‌ അറിയുന്നതു നമ്മളെ ആശ്വസിപ്പിക്കുന്നു. ഇക്കാര്യത്തിൽ യേശു തന്റെ പിതാവിനെപ്പോലെതന്നെയാണ്‌. (യോഹന്നാൻ 14:9) മരണത്തെ എന്നെന്നേക്കുമായി ഇല്ലായ്‌മ ചെയ്യാനുള്ള ശക്തിയും അധികാരവും യഹോവയ്‌ക്കുണ്ട്‌. യഹോവ ഉടൻതന്നെ അതു ചെയ്യും.

“ലാസറേ, പുറത്ത്‌ വരൂ!”

7, 8. ലാസറിന്റെ കല്ലറയുടെ വാതിൽക്കലെ കല്ലു മാറ്റാൻ മാർത്ത ആഗ്രഹിക്കാതിരുന്നത്‌ എന്തുകൊണ്ട്‌? പക്ഷേ യേശു എന്തു ചെയ്‌തു?

7 ലാസറിന്റെ ശരീരം വെച്ചിരുന്ന കല്ലറയ്‌ക്കൽ യേശു വന്നു. കല്ലറയുടെ വാതിൽ ഒരു വലിയ കല്ലുകൊണ്ട്‌ അടച്ചിരുന്നു. “ഈ കല്ല്‌ എടുത്തുമാറ്റ്‌” എന്നു യേശു പറഞ്ഞു. എന്നാൽ അതു മാറ്റാൻ മാർത്ത ആഗ്രഹിച്ചില്ല. കാരണം ലാസറിന്റെ ശരീരം കല്ലറയിൽ വെച്ചിട്ട്‌ നാലു ദിവസം കഴിഞ്ഞിരുന്നു. (യോഹന്നാൻ 11:39) തന്റെ ആങ്ങളയുടെ കാര്യത്തിൽ യേശു എന്താണു ചെയ്യാൻപോകുന്നതെന്നു മാർത്തയ്‌ക്ക്‌ അറിയില്ലായിരുന്നു.

യേശു ലാസറിനെ ഉയിർപ്പിക്കുന്നു, കുടുംബാംഗങ്ങളും കൂട്ടുകാരും സന്തോഷത്തിലാണ്‌

ലാസർ പുനരുത്ഥാനപ്പെട്ടപ്പോൾ കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും ഉണ്ടായ സന്തോഷം ഒന്ന്‌ ചിന്തിച്ചുനോക്കൂ! —യോഹന്നാൻ 11:38-44

8 യേശു ലാസറിനോട്‌, “പുറത്ത്‌ വരൂ!” എന്നു പറഞ്ഞു. മാർത്തയും മറിയയും അടുത്തതായി കണ്ടത്‌ അതിശയിപ്പിക്കുന്ന കാഴ്‌ചയായിരുന്നു. “മരിച്ചയാൾ പുറത്ത്‌ വന്നു. അയാളുടെ കൈകാലുകൾ തുണികൊണ്ട്‌ ചുറ്റിയിരുന്നു.” (യോഹന്നാൻ 11:43, 44) ലാസർ ജീവനിലേക്കു തിരിച്ചുവന്നു! കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ലാസറിനെ തിരികെ കിട്ടി. അവർക്കു ലാസറിനെ തൊടാമായിരുന്നു, കെട്ടിപ്പിടിക്കാമായിരുന്നു, ലാസറിനോടു വർത്തമാനം പറയാമായിരുന്നു. എന്തൊരു അത്ഭുതം! അതെ, യേശു ലാസറിനെ പുനരുത്ഥാനപ്പെടുത്തി!

“മോളേ, ഞാൻ നിന്നോടു പറയുന്നു: എഴുന്നേൽക്ക്‌!”

9, 10. (എ) മരിച്ചവരെ ഉയിർപ്പിക്കാനുള്ള ശക്തി യേശുവിനു കൊടുത്തത്‌ ആരാണ്‌? (ബി) പുനരുത്ഥാനവിവരണങ്ങൾ നമുക്കു പ്രയോജനപ്പെടുന്നത്‌ എങ്ങനെ?

9 സ്വന്തം ശക്തികൊണ്ടാണോ യേശു ആളുകളെ ഉയിർപ്പിച്ചത്‌? അല്ല. ലാസറിനെ ഉയിർപ്പിക്കുന്നതിനു മുമ്പ്‌ യേശു യഹോവയോടു പ്രാർഥിച്ചപ്പോൾ യഹോവയാണ്‌ ഉയിർപ്പിക്കാനുള്ള ശക്തി കൊടുത്തത്‌. (യോഹന്നാൻ 11:41, 42 വായിക്കുക.) ലാസർ മാത്രമല്ല ഉയിർപ്പിക്കപ്പെട്ടിട്ടുള്ളത്‌. കഠിനമായ രോഗംവന്ന ഒരു 12 വയസ്സുകാരിയെക്കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌. എങ്ങനെയെങ്കിലും മകളുടെ അസുഖമൊന്നു മാറണമെന്നേ ഉണ്ടായിരുന്നുള്ളൂ അവളുടെ അപ്പനായ യായീറൊസിന്‌. മകളെ സുഖപ്പെടുത്തണമെന്നു യായീറൊസ്‌ യേശുവിനോട്‌ അപേക്ഷിച്ചു. യായീറൊസിന്റെ ഒരേയൊരു മകളായിരുന്നു അവൾ. അദ്ദേഹം യേശുവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ചിലർ വന്ന്‌ പറഞ്ഞു: “മോൾ മരിച്ചുപോയി. ഇനി എന്തിനാണു ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്‌?” എന്നാൽ യേശു യായീറൊസിനോടു പറഞ്ഞു: “പേടിക്കേണ്ടാ, വിശ്വസിച്ചാൽ മാത്രം മതി. അവൾ രക്ഷപ്പെടും.” എന്നിട്ട്‌ യേശു യായീറൊസിന്റെകൂടെ അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി. അവർ വീട്ടിൽ എത്തിയപ്പോൾ ആളുകൾ കരയുന്നതു യേശു കണ്ടു. യേശു അവരോടു പറഞ്ഞു: “കരയേണ്ടാ! അവൾ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്‌.” യേശു എന്താണ്‌ ഈ പറയുന്നതെന്ന്‌ അവളുടെ അപ്പനും അമ്മയും വിചാരിച്ചിട്ടുണ്ടാകണം. എല്ലാവരോടും പുറത്തേക്ക്‌ ഇറങ്ങാൻ പറഞ്ഞിട്ട്‌ യേശു അപ്പനെയും അമ്മയെയും കൂട്ടിക്കൊണ്ട്‌ അവൾ കിടന്നിരുന്ന മുറിയിലേക്കു ചെന്നു. യേശു മെല്ലെ അവളുടെ കൈപിടിച്ച്‌ ഇങ്ങനെ പറഞ്ഞു: “മോളേ, ഞാൻ നിന്നോടു പറയുന്നു: ‘എഴുന്നേൽക്ക്‌!’ ഉടൻതന്നെ അവൾ എഴുന്നേറ്റ്‌ നടന്നു. ആ അപ്പനും അമ്മയ്‌ക്കും ഉണ്ടായ സന്തോഷം ഒന്ന്‌ ഓർത്തുനോക്കൂ! അതെ, യേശു അവരുടെ മകളെ ഉയിർപ്പിച്ചു! (മർക്കോസ്‌ 5:22-24, 35-42; ലൂക്കോസ്‌ 8:49-56) ആ നിമിഷംമുതൽ, മോളെ കാണുമ്പോഴെല്ലാം യഹോവ യേശുവിലൂടെ തങ്ങൾക്കുവേണ്ടി ചെയ്‌തത്‌ അവർ ഓർമിച്ചിരിക്കണം.a

10 യേശു ജീവനിലേക്കു തിരികെ കൊണ്ടുവന്നവർ പിന്നീടു വീണ്ടും മരിച്ചു. എങ്കിലും അവരെക്കുറിച്ച്‌ വായിച്ചറിയുന്നതു നമുക്കു പ്രയോജനം ചെയ്യും. അതു നമുക്ക്‌ യഥാർഥപ്രത്യാശ പകരും. മരിച്ചവരെ ഉയിർപ്പിക്കാൻ യഹോവ ആഗ്രഹിക്കുന്നു. യഹോവ ഉറപ്പായും അതു ചെയ്യും.

പുനരുത്ഥാനവിവരണങ്ങൾ നമ്മളെ പഠിപ്പിക്കുന്നത്‌

മറ്റുള്ളവർ കാൺകെ പത്രോസ്‌ ഡോർക്കസിനെ ഉയിർപ്പിക്കുന്നു

പത്രോസ്‌ അപ്പോസ്‌തലൻ ക്രിസ്‌ത്യാനിയായ ഡോർക്കസിനെ ഉയിർപ്പിച്ചു. —പ്രവൃത്തികൾ 9:36-42

ഏലിയ വിധവയുടെ മകനെ ഉയിർപ്പിച്ചു, അമ്മ മകനെ കെട്ടിപ്പിടിക്കുന്നു

ഏലിയ ഒരു വിധവയുടെ മകനെ ഉയിർപ്പിച്ചു. —1 രാജാക്കന്മാർ 17:17-24

11. സഭാപ്രസംഗകൻ 9:5 ലാസറിന്റെ കാര്യത്തിൽ സത്യമായിരുന്നത്‌ എങ്ങനെ?

11 “മരിച്ചവർ ഒന്നും അറിയുന്നില്ല” എന്ന്‌ ബൈബിൾ വ്യക്തമായി പറയുന്നു. ലാസറിന്റെ കാര്യത്തിൽ അതു സത്യമായിരുന്നു. (സഭാപ്രസംഗകൻ 9:5) മരിച്ചപ്പോൾ ലാസർ ഉറങ്ങുന്നതുപോലെയായിരുന്നു. അതുതന്നെയാണല്ലോ യേശു പറഞ്ഞതും. (യോഹന്നാൻ 11:11) കല്ലറയിലായിരുന്നപ്പോൾ ലാസർ ‘ഒന്നും അറിഞ്ഞില്ല.’

12. ലാസറിന്റെ പുനരുത്ഥാനം ശരിക്കും നടന്നെന്നു നമുക്ക്‌ എങ്ങനെ അറിയാം?

12 യേശു ലാസറിനെ ഉയിർപ്പിച്ചത്‌ അനേകമാളുകൾ കണ്ടു. യേശു ഇങ്ങനെയൊരു അത്ഭുതം ചെയ്‌തെന്ന്‌ ശത്രുക്കൾക്കും അറിയാമായിരുന്നു. കാരണം ലാസർ അപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നു. പുനരുത്ഥാനം ശരിക്കും നടന്നു എന്നതിന്റെ തെളിവായിരുന്നു അത്‌. (യോഹന്നാൻ 11:47) ലാസറിനെ കാണാൻ ഒരുപാടു പേർ ചെന്നു. ദൈവമാണു യേശുവിനെ അയച്ചതെന്ന്‌ അവരും വിശ്വസിച്ചു. യേശുവിന്റെ ശത്രുക്കൾക്ക്‌ അത്‌ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട്‌ യേശുവിനെയും ലാസറിനെയും കൊല്ലാൻ അവർ തീരുമാനിച്ചു.—യോഹന്നാൻ 11:53; 12:9-11.

13. മരിച്ചവരെ ഉയിർപ്പിക്കാൻ യഹോവയ്‌ക്കാകുമെന്നു നമുക്ക്‌ ഉറപ്പുള്ളത്‌ എന്തുകൊണ്ട്‌?

13 ‘സ്‌മാരകക്കല്ലറകളിലുള്ള എല്ലാവരെയും’ ഉയിർപ്പിക്കുമെന്നു യേശു പറഞ്ഞു. (യോഹന്നാൻ 5:28) അതിന്‌ അർഥം യഹോവ തന്റെ സ്‌മരണയിൽ അഥവാ ഓർമയിൽ വെച്ചിരിക്കുന്ന എല്ലാവരെയും ജീവനിലേക്കു തിരിച്ചുകൊണ്ടുവരും എന്നാണ്‌. എന്നാൽ ഒരാളെ ഉയിർപ്പിക്കുന്നതിന്‌ ആ വ്യക്തിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും യഹോവ ഓർക്കേണ്ടതുണ്ട്‌. അതു സാധിക്കുമോ? പ്രപഞ്ചത്തിൽ കോടാനുകോടി നക്ഷത്രങ്ങളുണ്ട്‌. അവയിൽ ഓരോന്നിന്റെയും പേര്‌ യഹോവയ്‌ക്ക്‌ അറിയാമെന്നു ബൈബിൾ പറയുന്നു. (യശയ്യ 40:26 വായിക്കുക.) ഇത്രയധികം നക്ഷത്രങ്ങളുടെ പേര്‌ ഓർക്കാനാകുമെങ്കിൽ, ജീവനിലേക്കു കൊണ്ടുവരാൻപോകുന്ന ഓരോരുത്തരെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളും ഓർക്കാൻ യഹോവയ്‌ക്ക്‌ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. അതു മാത്രമല്ല, യഹോവയാണ്‌ എല്ലാം സൃഷ്ടിച്ചത്‌. അതുകൊണ്ട്‌ മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരാനുള്ള ശക്തിയും യഹോവയ്‌ക്കുണ്ട്‌.

14, 15. പുനരുത്ഥാനത്തെക്കുറിച്ചുള്ള ഇയ്യോബിന്റെ വാക്കുകൾ നമ്മളെ എന്തു പഠിപ്പിക്കുന്നു?

14 ദൈവത്തിന്റെ വിശ്വസ്‌തദാസനായ ഇയ്യോബ്‌ പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നു. ഇയ്യോബ്‌ ചോദിച്ചു: “മനുഷ്യൻ മരിച്ചുപോയാൽ, അവനു വീണ്ടും ജീവിക്കാനാകുമോ?” എന്നിട്ട്‌ യഹോവയോടു പറഞ്ഞു: “അങ്ങ്‌ വിളിക്കും, ഞാൻ വിളി കേൾക്കും. അങ്ങയുടെ കൈകൾ രൂപം നൽകിയവയെ കാണാൻ അങ്ങയ്‌ക്കു കൊതി തോന്നും.” അതെ, മരിച്ചുപോയവരെ പുനരുത്ഥാനത്തിൽ കൊണ്ടുവരാനുള്ള സമയത്തിനായി യഹോവ കാത്തിരിക്കുകയാണെന്ന്‌ ഇയ്യോബിന്‌ അറിയാമായിരുന്നു.—ഇയ്യോബ്‌ 14:13-15.

15 പുനരുത്ഥാനപ്രത്യാശയെക്കുറിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നുന്നു? ഒരുപക്ഷേ നിങ്ങൾ ചോദിച്ചേക്കാം, ‘മരിച്ചുപോയ എന്റെ കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും കാര്യമോ, അവരും പുനരുത്ഥാനത്തിൽ വരുമോ?’ മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരാൻ യഹോവ ആഗ്രഹിക്കുന്നെന്ന്‌ അറിയുന്നത്‌ എത്ര ആശ്വാസമാണ്‌! ആരെല്ലാം ജീവനിലേക്കു തിരിച്ചുവരും, അവർ എവിടെ ജീവിക്കും എന്നതിനെക്കുറിച്ചെല്ലാം ബൈബിൾ എന്തു പറയുന്നെന്നു നമുക്കു നോക്കാം.

അവർ ‘അവന്റെ ശബ്ദം കേട്ട്‌ പുറത്ത്‌ വരും’

16. ഭൂമിയിൽ വീണ്ടും ജീവനിലേക്കു വരുന്നവരുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും?

16 മുമ്പ്‌ പുനരുത്ഥാനപ്പെട്ടവർ അവരുടെ കുടുംബാംഗങ്ങളുടെയും സ്‌നേഹിതരുടെയും കൂടെ ഭൂമിയിൽ ജീവിച്ചു. ഇതുതന്നെയായിരിക്കും ഭാവിയിലും നടക്കാൻപോകുന്നത്‌. ഭാവിയിലെ ആ പുനരുത്ഥാനം കൂടുതൽ മികച്ചതായിരിക്കും. എന്തുകൊണ്ട്‌? കാരണം വീണ്ടും ജീവനിലേക്കു വരുന്നവർക്ക്‌ ഭൂമിയിൽ എന്നെന്നും ജീവിക്കാനാകും; പിന്നെ അവർ മരിക്കില്ല. ഇന്നു നമ്മൾ ജീവിക്കുന്നതിൽനിന്ന്‌ വളരെ വ്യത്യസ്‌തമായ ഒരു ലോകത്തായിരിക്കും അവർ ജീവിക്കുന്നത്‌. അന്നു യുദ്ധമോ കുറ്റകൃത്യമോ രോഗമോ ഒന്നുമുണ്ടായിരിക്കില്ല.

17. ആരെല്ലാം ഉയിർപ്പിക്കപ്പെടും?

17 ആരെല്ലാം ഉയിർപ്പിക്കപ്പെടും? “സ്‌മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ട്‌ പുറത്ത്‌ വരു”മെന്ന്‌ യേശു പറഞ്ഞു. (യോഹന്നാൻ 5:28, 29) അതുപോലെ വെളിപാട്‌ 20:13 പറയുന്നു: “കടൽ അതിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു. മരണവും ശവക്കുഴിയും അവയിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു.” അതെ, കോടിക്കണക്കിന്‌ ആളുകൾ വീണ്ടും ജീവിക്കും! “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകു”മെന്നു പൗലോസ്‌ അപ്പോസ്‌തലനും പറഞ്ഞു. (പ്രവൃത്തികൾ 24:15 വായിക്കുക.) എന്താണ്‌ അതിന്റെ അർഥം?

പറുദീസയിൽ പുനരുത്ഥാനപ്പെടുന്നവർ പ്രിയപ്പെട്ടവരുടെകൂടെ ജീവിക്കും

മരിച്ചുപോയവർ പുനരുത്ഥാനം പ്രാപിച്ച്‌ പ്രിയപ്പെട്ടവരുടെകൂടെ പറുദീസയിൽ വീണ്ടും ജീവിക്കും

18. ഉയിർപ്പിക്കപ്പെടുന്ന ‘നീതിമാന്മാർ’ ആരാണ്‌?

18 യേശു ഭൂമിയിലേക്കു വരുന്നതിനു മുമ്പ്‌ ജീവിച്ചിരുന്ന, യഹോവയുടെ വിശ്വസ്‌തദാസന്മാർ ‘നീതിമാന്മാരിൽ’ ഉൾപ്പെടും. നോഹ, അബ്രാഹാം, സാറ, മോശ, രൂത്ത്‌, എസ്ഥേർ എന്നിവർ ഭൂമിയിലേക്കു വീണ്ടും ഉയിർപ്പിക്കപ്പെടും. എബ്രായർ 11-ാം അധ്യായത്തിൽ അവരിൽ ചിലരെക്കുറിച്ച്‌ നിങ്ങൾക്കു വായിക്കാം. യഹോവയുടെ വിശ്വസ്‌തദാസന്മാരിൽ ഇക്കാലത്ത്‌ മരിക്കുന്നവരുടെ കാര്യമോ? അവരും ‘നീതിമാന്മാരാണ്‌.’ അവർക്കും പുനരുത്ഥാനമുണ്ടാകും.

19. ‘നീതികെട്ടവർ’ ആരാണ്‌? യഹോവ അവർക്ക്‌ എന്തിനുള്ള അവസരം കൊടുക്കും?

19 ‘നീതികെട്ടവരിൽ,’ യഹോവയെ അറിയാൻ അവസരം കിട്ടാത്ത കോടിക്കണക്കിന്‌ ആളുകൾ ഉൾപ്പെടും. അവർ മരിച്ചുപോയെങ്കിലും യഹോവ അവരെ മറന്നുകളഞ്ഞിട്ടില്ല. യഹോവ അവരെ ജീവനിലേക്കു കൊണ്ടുവരും. അങ്ങനെ അവർക്ക്‌ യഹോവയെക്കുറിച്ച്‌ പഠിക്കാനും യഹോവയെ സേവിക്കാനും ഉള്ള അവസരം കിട്ടും.

20. എല്ലാവർക്കും പുനരുത്ഥാനം ലഭിക്കില്ലാത്തത്‌ എന്തുകൊണ്ട്‌?

20 അതിന്‌ അർഥം മരിച്ചുപോയ എല്ലാവരും ഉയിർപ്പിക്കപ്പെടും എന്നാണോ? അല്ല. ചിലരെ ജീവനിലേക്കു തിരികെ കൊണ്ടുവരില്ല എന്നു യേശു പറഞ്ഞു. (ലൂക്കോസ്‌ 12:5) ഒരു വ്യക്തിയെ ജീവനിലേക്കു തിരികെ കൊണ്ടുവരണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്‌ ആരാണ്‌? യഹോവയാണ്‌ അന്തിമന്യായാധിപൻ. എന്നാൽ “ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപനായി” യേശുവിനെയും യഹോവ അധികാരപ്പെടുത്തിയിരിക്കുന്നു. (പ്രവൃത്തികൾ 10:42) ദുഷ്ടനായി വിധിക്കപ്പെടുകയും മാറ്റം വരുത്താൻ വിസ്സമതിക്കുകയും ചെയ്യുന്ന ആർക്കും പുനരുത്ഥാനം ലഭിക്കില്ല.—പിൻകുറിപ്പ്‌ 19 കാണുക.

സ്വർഗത്തിലേക്കുള്ള പുനരുത്ഥാനം

21, 22. (എ) സ്വർഗത്തിലേക്കുള്ള പുനരുത്ഥാനം എന്നാൽ എന്താണ്‌ അർഥം? (ബി) സ്വർഗത്തിൽ ജീവിക്കാനായി പുനരുത്ഥാനപ്പെട്ട ആദ്യവ്യക്തി ആരായിരുന്നു?

21 ചിലയാളുകൾ സ്വർഗത്തിൽ ജീവിക്കുമെന്നും ബൈബിൾ പറയുന്നു. ഭൂമിയിൽ ജീവിക്കാനുള്ള ഒരു മനുഷ്യശരീരത്തോടെയല്ല ആത്മവ്യക്തികളായിട്ടായിരിക്കും അവർ ഉയിർപ്പിക്കപ്പെടുന്നത്‌.

22 ഈ വിധത്തിൽ സ്വർഗത്തിലേക്കുള്ള പുനരുത്ഥാനം പ്രാപിച്ച ആദ്യവ്യക്തി യേശുവാണ്‌. (യോഹന്നാൻ 3:13) കൊല്ലപ്പെട്ട്‌ മൂന്നാം ദിവസം യേശുവിനെ യഹോവ ഉയിർപ്പിച്ചു. (സങ്കീർത്തനം 16:10; പ്രവൃത്തികൾ 13:34, 35) ഒരു മനുഷ്യശരീരത്തോടെയല്ല യേശുവിനെ ഉയിർപ്പിച്ചത്‌. പത്രോസ്‌ അപ്പോസ്‌തലൻ യേശുവിനെക്കുറിച്ച്‌ “മനുഷ്യനായി മരണശിക്ഷ ഏൽക്കുകയും ആത്മവ്യക്തിയായി ജീവനിലേക്കു വരുകയും ചെയ്‌തു” എന്നു പറഞ്ഞു. (1 പത്രോസ്‌ 3:18) ശക്തനായ ഒരു ആത്മവ്യക്തിയായി ദൈവം യേശുവിനെ ജീവനിലേക്കു കൊണ്ടുവന്നു. (1 കൊരിന്ത്യർ 15:3-6) എന്നാൽ യേശു മാത്രമായിരിക്കില്ല ഈ രീതിയിൽ പുനരുത്ഥാനപ്പെടുന്നതെന്നും ബൈബിൾ പറയുന്നു.

23, 24. യേശു പറഞ്ഞ ‘ചെറിയ ആട്ടിൻകൂട്ടം’ ആരാണ്‌? അതിൽ എത്ര പേർ ഉണ്ട്‌?

23 മരിക്കുന്നതിനു തൊട്ടുമുമ്പ്‌ യേശു വിശ്വസ്‌തരായ ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കാനാണു പോകുന്നത്‌.” (യോഹന്നാൻ 14:2) അതിന്‌ അർഥം യേശുവിന്റെ അനുഗാമികളിൽ ചിലർ പുനരുത്ഥാനപ്പെട്ട്‌ യേശുവിനോടൊപ്പം സ്വർഗത്തിൽ ജീവിക്കുമെന്നാണ്‌. എത്ര പേർ? യേശു പറഞ്ഞതു കുറച്ച്‌ പേർ, ഒരു ‘ചെറിയ ആട്ടിൻകൂട്ടം,’ എന്നാണ്‌. (ലൂക്കോസ്‌ 12:32) യോഹന്നാൻ അപ്പോസ്‌തലൻ അവരുടെ കൃത്യം എണ്ണം പറഞ്ഞു. സ്വർഗീയ ‘സീയോൻ പർവതത്തിൽ 1,44,000 പേർ യേശുവിനോടൊപ്പം നിൽക്കുന്നതു’ കണ്ടു എന്നാണു യോഹന്നാൻ പറഞ്ഞത്‌.—വെളിപാട്‌ 14:1.

24 എപ്പോഴായിരിക്കും 1,44,000 ക്രിസ്‌ത്യാനികൾ പുനരുത്ഥാനപ്പെടുന്നത്‌? ക്രിസ്‌തു സ്വർഗത്തിൽ ഭരണം തുടങ്ങിയശേഷമായിരിക്കും അതു സംഭവിക്കുന്നതെന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 15:23) നമ്മൾ ഇപ്പോൾ ജീവിക്കുന്നത്‌ ആ സമയത്താണ്‌. 1,44,000 പേരിൽ മിക്കവരും സ്വർഗത്തിലേക്കു പുനരുത്ഥാനപ്പെട്ടുകഴിഞ്ഞു. എന്നാൽ 1,44,000 പേരിൽ ഭൂമിയിൽ ശേഷിച്ചിരിക്കുന്നവർ, മരിക്കുന്ന ഉടൻതന്നെ സ്വർഗത്തിലേക്കു പുനരുത്ഥാനപ്പെടും. പക്ഷേ ഭൂരിപക്ഷം മനുഷ്യരും ഉയിർപ്പിക്കപ്പെടുന്നത്‌ ഭൂമിയിലെ പറുദീസയിൽ ജീവിക്കാനായിരിക്കും.

25. അടുത്ത അധ്യായത്തിൽ നമ്മൾ എന്തു പഠിക്കും?

25 പെട്ടെന്നുതന്നെ യഹോവ എല്ലാ മനുഷ്യരെയും മരണത്തിൽനിന്ന്‌ വിടുവിക്കും. മരണത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കും! (യശയ്യ 25:8 വായിക്കുക.) എന്നാൽ സ്വർഗത്തിൽ പോകുന്നവർ അവിടെ എന്തു ചെയ്യും? അവർ ഒരു സ്വർഗീയഗവൺമെന്റിന്റെ ഭാഗമായി യേശുവിന്റെകൂടെ ഭരിക്കുമെന്നു ബൈബിൾ വിശദീകരിക്കുന്നു. ആ ഗവൺമെന്റിനെക്കുറിച്ച്‌ അടുത്ത അധ്യായത്തിൽ നമ്മൾ കൂടുതലായി പഠിക്കും.

a ചെറുപ്പക്കാരുടെയും പ്രായമായവരുടെയും, പുരുഷന്മാരുടെയും സ്‌ത്രീകളുടെയും, ഇസ്രായേല്യരുടെയും മറ്റുള്ളവരുടെയും പുനരുത്ഥാനത്തെക്കുറിച്ചെല്ലാം ബൈബിളിൽ വിവരിക്കുന്നുണ്ട്‌. 1 രാജാക്കന്മാർ 17:17-24; 2 രാജാക്കന്മാർ 4:32-37; 13:20, 21; മത്തായി 28:5-7; ലൂക്കോസ്‌ 7:11-17; 8:40-56; പ്രവൃത്തികൾ 9:36-42; 20:7-12 എന്നീ വാക്യങ്ങളിൽ അതു കാണാം.

ചുരുക്കം

സത്യം 1: യഹോവ മരണത്തെ നീക്കും

“അവസാനത്തെ ശത്രുവായി മരണത്തെയും നീക്കം ചെയ്യും.” —1 കൊരിന്ത്യർ 15:26

ആരെയെങ്കിലും മരണത്തിൽ നഷ്ടപ്പെടുമ്പോൾ ബൈബിൾ നമുക്ക്‌ ആശ്വാസം നൽകുന്നത്‌ എങ്ങനെ?

  • 2 കൊരിന്ത്യർ 1:3, 4

    ഒരു കുടുംബാംഗമോ ഉറ്റ സ്‌നേഹിതനോ മരിക്കുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കാനേ നമുക്കു പറ്റൂ. ബൈബിൾ നമുക്കു ശരിക്കുള്ള ആശ്വാസം തരുന്നു.

  • യശയ്യ 25:8; 26:19

    മരണത്തെ എന്നേക്കുമായി നീക്കം ചെയ്യാനുള്ള ശക്തിയും അധികാരവും യഹോവയ്‌ക്കുണ്ട്‌. മരിച്ചുപോയവരെപ്പോലും ദൈവം ജീവനിലേക്കു തിരിച്ച്‌ കൊണ്ടുവരും.

സത്യം 2: പുനരുത്ഥാനത്തിൽ നമുക്കു വിശ്വസിക്കാനാകും

“മോളേ, ഞാൻ നിന്നോടു പറയുന്നു: എഴുന്നേൽക്ക്‌!” —മർക്കോസ്‌ 5:41

നമുക്കു പുനരുത്ഥാനത്തിൽ വിശ്വസിക്കാകുന്നത്‌ എന്തുകൊണ്ട്‌?

  • യോഹന്നാൻ 11:1-44

    യേശു ലാസറിനെ ഉയിർപ്പിച്ചു.

  • മർക്കോസ്‌ 5:22-24, 35-42

    യേശു ഒരു പെൺകുട്ടിയെ ഉയിർപ്പിച്ചു.

  • യോഹന്നാൻ 11:41, 42

    യഹോവയിൽനിന്നുള്ള ശക്തി ഉപയോഗിച്ച്‌ യേശു മരിച്ചവരെ ഉയിർപ്പിച്ചു.

  • യോഹന്നാൻ 12:9-11

    യേശു മരിച്ചവരെ ഉയിർപ്പിച്ചതിന്‌ അനേകം ദൃക്‌സാക്ഷികളുണ്ടായിരുന്നു. യേശുവിന്‌ അങ്ങനെ ചെയ്യാനാകുമെന്നു ശത്രുക്കൾക്കുപോലും അറിയാമായിരുന്നു.

സത്യം 3: യഹോവ കോടാനുകോടി ആളുകളെ തിരികെ ജീവനിലേക്കു കൊണ്ടുവരും

“അങ്ങ്‌ വിളിക്കും, ഞാൻ വിളി കേൾക്കും. അങ്ങയുടെ കൈകൾ രൂപം നൽകിയവയെ കാണാൻ അങ്ങയ്‌ക്കു കൊതി തോന്നും.”—ഇയ്യോബ്‌ 14:13-15.

ആരായിരിക്കും ഉയിർപ്പിക്കപ്പെടുക?

  • യോഹന്നാൻ 5:28, 29

    യഹോവയുടെ ഓർമയിലുള്ള എല്ലാവരും ജീവനിലേക്കു വരും.

  • പ്രവൃത്തികൾ 24:15

    നീതിമാന്മാരും നീതികെട്ടവരും പുനരുത്ഥാനപ്പെടും.

  • യശയ്യ 40:26

    ഓരോ നക്ഷത്രത്തിന്റെയും പേര്‌ ഓർക്കാൻ കഴിയുന്ന യഹോവയ്‌ക്ക്‌ താൻ ജീവനിലേക്കു കൊണ്ടുവരാൻപോകുന്നവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഓർക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല.

സത്യം 4: ചിലരെ ഉയിർപ്പിക്കുന്നതു സ്വർഗത്തിൽ ജീവിക്കാനാണ്‌

“ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കാനാണു പോകുന്നത്‌.”—യോഹന്നാൻ 14:2

സ്വർഗത്തിൽ ജീവിക്കാനായി ഉയിർപ്പിക്കപ്പെടുന്നത്‌ ആരാണ്‌?

  • 1 പത്രോസ്‌ 3:18

    സ്വർഗത്തിൽ ജീവിക്കാൻ ഉയിർപ്പിക്കപ്പെട്ട ആദ്യവ്യക്തി യേശുവാണ്‌.

  • ലൂക്കോസ്‌ 12:32

    ശിഷ്യന്മാരിൽ ഒരു ചെറിയകൂട്ടം മാത്രമേ സ്വർഗത്തിൽ ജീവിക്കാനായി ഉയിർപ്പിക്കപ്പെടുകയുള്ളൂ എന്നു യേശു പറഞ്ഞു.

  • വെളിപാട്‌ 14:1

    സ്വർഗത്തിൽ ജീവിക്കാൻ യഹോവ 1,44,000 പേരെ തിരഞ്ഞെടുത്തിരിക്കുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക