സങ്കീർത്തനം
2 ഇസ്രായേൽ അവരുടെ മഹാസ്രഷ്ടാവിൽ സന്തോഷിക്കട്ടെ;+
സീയോൻപുത്രന്മാർ അവരുടെ രാജാവിൽ സന്തോഷിക്കട്ടെ.
3 അവർ നൃത്തം ചെയ്ത് തിരുനാമം സ്തുതിക്കട്ടെ,+
തപ്പിന്റെയും കിന്നരത്തിന്റെയും അകമ്പടിയോടെ ദൈവത്തിനു സ്തുതി പാടട്ടെ.*+
4 കാരണം, യഹോവ തന്റെ ജനത്തിൽ സംപ്രീതനാണ്.+
സൗമ്യരെ ദൈവം രക്ഷയാൽ അലങ്കരിക്കുന്നു.+
6 ദൈവത്തിനുള്ള സ്തുതിഗീതങ്ങൾ അവരുടെ കണ്ഠങ്ങളിൽനിന്ന് ഉയരട്ടെ;
ഇരുവായ്ത്തലയുള്ള വാൾ അവരുടെ കൈയിലുണ്ടായിരിക്കട്ടെ;
7 അങ്ങനെ അവർ, രാഷ്ട്രങ്ങളോടു പ്രതികാരം ചെയ്യട്ടെ;
ജനതകൾക്കു ശിക്ഷ നൽകട്ടെ;
8 അവരുടെ രാജാക്കന്മാരെ വിലങ്ങുകൊണ്ടും
പ്രധാനികളുടെ കാലുകൾ ഇരുമ്പുവിലങ്ങുകൊണ്ടും ബന്ധിക്കട്ടെ;
9 അങ്ങനെ അവർ, അവർക്കെതിരെ എഴുതിയിരിക്കുന്ന ന്യായവിധികൾ നടപ്പാക്കട്ടെ.+
ഈ ബഹുമതി ദൈവത്തിന്റെ എല്ലാ വിശ്വസ്തർക്കുമുള്ളത്.
യാഹിനെ സ്തുതിപ്പിൻ!*