ഇയ്യോബ്
21 ഇയ്യോബ് പറഞ്ഞു:
2 “ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക;
അങ്ങനെ എനിക്ക് അൽപ്പം ആശ്വാസം ലഭിക്കട്ടെ.
4 ഒരു മനുഷ്യനെക്കുറിച്ചാണ് എന്റെ പരാതിയെങ്കിൽ
എന്റെ ക്ഷമ എന്നേ നശിച്ചേനേ.
5 എന്നെയൊന്നു നോക്കൂ; നിങ്ങൾ അതിശയിച്ചുപോകും;
കൈകൊണ്ട് നിങ്ങളുടെ വായ് പൊത്തൂ.
6 ഇക്കാര്യങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്കു വിഷമം തോന്നുന്നു;
എന്റെ ശരീരം ഒന്നാകെ വിറയ്ക്കുന്നു.
7 ദുഷ്ടന്മാർ ജീവനോടിരിക്കുന്നത് എന്തുകൊണ്ട്?+
അവർ ദീർഘായുസ്സോടിരിക്കുകയും സമ്പന്നരാകുകയും*+ ചെയ്യുന്നത് എന്ത്?
8 അവരുടെ മക്കൾ എപ്പോഴും അവരുടെകൂടെയുണ്ട്;
അവർ പല തലമുറകൾ കാണുന്നു.
9 അവരുടെ വീടുകൾ സുരക്ഷിതമാണ്; അവർ പേടി കൂടാതെ കഴിയുന്നു;+
ദൈവം അവരെ തന്റെ വടികൊണ്ട് അടിക്കുന്നില്ല.
10 അവരുടെ കാള ഇണചേരുന്നു, വെറുതേയാകുന്നില്ല.
അവരുടെ പശുക്കൾ പ്രസവിക്കുന്നു; അവയുടെ ഗർഭമലസുന്നില്ല.
11 അവരുടെ ആൺകുട്ടികൾ ആട്ടിൻപറ്റത്തെപ്പോലെ ഓടിനടക്കുന്നു;
അവരുടെ കുട്ടികൾ തുള്ളിച്ചാടിനടക്കുന്നു.
12 അവർ തപ്പിന്റെയും കിന്നരത്തിന്റെയും അകമ്പടിയോടെ പാട്ടു പാടുന്നു;
കുഴൽനാദം കേട്ട് ആനന്ദിച്ചുല്ലസിക്കുന്നു.+
14 അവർ സത്യദൈവത്തോടു പറയുന്നു:
‘ഞങ്ങളെ വെറുതേ വിടൂ, ഞങ്ങൾക്കു നിന്റെ വഴികൾ അറിയേണ്ടാ.+
15 ഞങ്ങൾ സർവശക്തനെ സേവിക്കാൻ അവൻ ആരാണ്?+
അവനെ അറിയുന്നതുകൊണ്ട് ഞങ്ങൾക്ക് എന്തു പ്രയോജനം?’+
16 എന്നാൽ അവരുടെ അഭിവൃദ്ധി അവരുടെ കൈയിലല്ലെന്ന് എനിക്ക് അറിയാം.+
എന്റെ ചിന്തകൾ ദുഷ്ടന്റെ ചിന്തകളിൽനിന്ന്* ഏറെ അകലെയാണ്.+
17 ദുഷ്ടന്മാരുടെ വിളക്ക് എന്നെങ്കിലും കെട്ടുപോയിട്ടുണ്ടോ?+
അവർക്ക് ആപത്തു വരാറുണ്ടോ?
ദൈവം എന്നെങ്കിലും തന്റെ കോപത്തിൽ അവരെ നശിപ്പിച്ചിട്ടുണ്ടോ?
18 അവർ വയ്ക്കോൽപോലെ കാറ്റത്ത് പാറിപ്പോകാറുണ്ടോ?
പതിരുപോലെ കൊടുങ്കാറ്റിൽ പറന്നുപോകാറുണ്ടോ?
19 ഒരുവനുള്ള ശിക്ഷ ദൈവം അവന്റെ പുത്രന്മാർക്കായി കരുതിവെക്കും;
എന്നാൽ അവനു മനസ്സിലാകേണ്ടതിനു ദൈവം അവനെ ശിക്ഷിക്കട്ടെ.+
20 അവന്റെ സ്വന്തം കണ്ണുകൾ അവന്റെ നാശം കാണട്ടെ;
അവൻതന്നെ സർവശക്തന്റെ ഉഗ്രകോപം കുടിച്ചിറക്കട്ടെ.+
21 അവന്റെ മാസങ്ങൾ വെട്ടിച്ചുരുക്കിയാൽപ്പിന്നെ+
അവന്റെ വീടിന് എന്തു സംഭവിക്കുന്നു എന്ന് അവൻ ആകുലപ്പെടുമോ?
22 ആർക്കെങ്കിലും ദൈവത്തിന് അറിവ് പകർന്നുകൊടുക്കാനാകുമോ?*+
ഉന്നതരെപ്പോലും ന്യായം വിധിക്കുന്നതു ദൈവമല്ലേ?+
23 മരണസമയത്തും ചിലർക്കു നല്ല ആരോഗ്യമുണ്ട്;+
പ്രശ്നങ്ങളേതുമില്ലാതെ സ്വസ്ഥമായിരിക്കുമ്പോൾ അവർ മരിക്കുന്നു.+
24 തുടകൾ പുഷ്ടിവെച്ചിരിക്കുമ്പോൾ,
എല്ലുകൾക്കു ബലമുള്ളപ്പോൾ,* അവർ മരിക്കുന്നു.
25 എന്നാൽ മറ്റു ചിലർ കഷ്ടതകൾ അനുഭവിച്ച് മരിക്കുന്നു;
സുഖം എന്താണെന്ന് അവർ അറിഞ്ഞിട്ടില്ല.
27 നിങ്ങൾ ചിന്തിക്കുന്നത് എന്താണെന്ന് എനിക്കു നന്നായി അറിയാം;
എന്നോട് അന്യായം കാണിക്കാനുള്ള* നിങ്ങളുടെ പദ്ധതികൾ എനിക്കു മനസ്സിലാകുന്നുണ്ട്.+
29 എന്നാൽ നിങ്ങൾ സഞ്ചാരികളോടു ചോദിച്ചിട്ടില്ലേ?
അവരുടെ നിരീക്ഷണങ്ങൾ* ശ്രദ്ധയോടെ പഠിച്ചിട്ടില്ലേ?
30 അങ്ങനെ ചെയ്തിരുന്നെങ്കിൽ, ദുഷ്ടൻ വിനാശത്തിന്റെ ദിവസം രക്ഷപ്പെടുന്നെന്നും
ഉഗ്രകോപത്തിന്റെ നാളിൽ അവൻ സുരക്ഷിതനാണെന്നും നിങ്ങൾ മനസ്സിലാക്കിയേനേ.
31 ആരെങ്കിലും അവന്റെ വഴികളെ ചോദ്യം ചെയ്യുമോ?
അവൻ ചെയ്തതിനൊക്കെ പകരം കൊടുക്കുമോ?
32 അവനെ ശ്മശാനത്തിലേക്കു കൊണ്ടുചെല്ലുമ്പോൾ
ആളുകൾ അവന്റെ കല്ലറയ്ക്കു കാവൽ നിൽക്കും.
33 താഴ്വരയിലെ* മണ്ണ് അവനു മധുരിക്കും;+
അവനു മുമ്പുണ്ടായിരുന്നവർ പോയതുപോലെ
അവനു ശേഷമുള്ള സകലരും അവന്റെ പിന്നാലെ പോകും.+
34 പിന്നെ എന്തിനു നിങ്ങൾ ഈ പാഴ്വാക്കുകൾ പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുന്നു?+
നിങ്ങളുടെ വാക്കുകളിൽ വഞ്ചന മാത്രമേ ഉള്ളൂ.”