വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 24
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 ദിനവൃത്താന്തം ഉള്ളടക്കം

      • യഹോവാശിന്റെ ഭരണം (1-3)

      • യഹോവാശ്‌ ദേവാലയം പുതുക്കിപ്പണിയുന്നു (4-14)

      • യഹോവാശിന്റെ വിശ്വാസത്യാഗം (15-22)

      • യഹോവാശിനെ കൊല്ലുന്നു (23-27)

2 ദിനവൃത്താന്തം 24:1

ഒത്തുവാക്യങ്ങള്‍

  • +2രാജ 11:21
  • +ഉൽ 21:14; 2ശമു 3:10; 2രാജ 12:1

2 ദിനവൃത്താന്തം 24:2

ഒത്തുവാക്യങ്ങള്‍

  • +2രാജ 12:2

2 ദിനവൃത്താന്തം 24:4

ഒത്തുവാക്യങ്ങള്‍

  • +2രാജ 22:3-5

2 ദിനവൃത്താന്തം 24:5

ഒത്തുവാക്യങ്ങള്‍

  • +2രാജ 12:4, 5; 2ദിന 29:1, 3; 34:9, 10
  • +2രാജ 12:6

2 ദിനവൃത്താന്തം 24:6

ഒത്തുവാക്യങ്ങള്‍

  • +2രാജ 12:7
  • +പുറ 30:12-16
  • +സംഖ 1:50

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 9/2020, പേ. 5

2 ദിനവൃത്താന്തം 24:7

ഒത്തുവാക്യങ്ങള്‍

  • +2ദിന 22:2, 3
  • +2ദിന 28:24

2 ദിനവൃത്താന്തം 24:8

ഒത്തുവാക്യങ്ങള്‍

  • +മർ 12:41
  • +2രാജ 12:9

2 ദിനവൃത്താന്തം 24:9

ഒത്തുവാക്യങ്ങള്‍

  • +പുറ 30:12-16; നെഹ 10:32; മത്ത 17:24

2 ദിനവൃത്താന്തം 24:10

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “എല്ലാവരും കൊടുത്തുതീരുംവരെ.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 29:9

2 ദിനവൃത്താന്തം 24:11

ഒത്തുവാക്യങ്ങള്‍

  • +2രാജ 12:10

2 ദിനവൃത്താന്തം 24:12

ഒത്തുവാക്യങ്ങള്‍

  • +2രാജ 12:11, 12; 2ദിന 34:10, 11

2 ദിനവൃത്താന്തം 24:14

ഒത്തുവാക്യങ്ങള്‍

  • +പുറ 37:16; സംഖ 7:84
  • +സംഖ 28:3

2 ദിനവൃത്താന്തം 24:16

ഒത്തുവാക്യങ്ങള്‍

  • +2ദിന 23:1
  • +1രാജ 2:10

2 ദിനവൃത്താന്തം 24:18

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

  • *

    അക്ഷ. “ചെയ്‌തതു കാരണം അവരുടെ മേൽ കോപം ഉണ്ടായി.”

2 ദിനവൃത്താന്തം 24:19

ഒത്തുവാക്യങ്ങള്‍

  • +2രാജ 17:13, 14; 2ദിന 36:15, 16; യിര 7:25, 26

2 ദിനവൃത്താന്തം 24:20

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പൊതിഞ്ഞു.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 23:11
  • +ആവ 29:24, 25; 1ദിന 28:9; 2ദിന 15:2

2 ദിനവൃത്താന്തം 24:21

ഒത്തുവാക്യങ്ങള്‍

  • +യിര 11:19
  • +മത്ത 23:35; ലൂക്ക 11:51

2 ദിനവൃത്താന്തം 24:22

ഒത്തുവാക്യങ്ങള്‍

  • +ഉൽ 9:5; സങ്ക 94:1; യിര 11:20; എബ്ര 10:30

2 ദിനവൃത്താന്തം 24:23

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വർഷം മാറി വരുന്ന സമയത്ത്‌.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 12:17
  • +2ദിന 24:17, 18

2 ദിനവൃത്താന്തം 24:24

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, സിറിയക്കാർ.

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:17, 37; ആവ 32:30

2 ദിനവൃത്താന്തം 24:25

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഒരുപാടു രോഗങ്ങൾ ബാധിച്ചിരുന്നു.”

  • *

    അഥവാ “മകന്റെ.” ആദരസൂചകമായിട്ടായിരിക്കാം ബഹുവചനരൂപം ഉപയോഗിച്ചിരിക്കുന്നത്‌.

ഒത്തുവാക്യങ്ങള്‍

  • +2ദിന 24:20, 21
  • +2രാജ 12:20
  • +2ശമു 5:9; 1രാജ 2:10
  • +2ദിന 21:16, 20; 28:27

2 ദിനവൃത്താന്തം 24:26

ഒത്തുവാക്യങ്ങള്‍

  • +2രാജ 12:21

2 ദിനവൃത്താന്തം 24:27

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഭവനത്തിന്‌ അടിസ്ഥാനം ഇട്ടതിനെക്കുറിച്ചും.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 24:20
  • +2ദിന 24:13

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 ദിന. 24:12രാജ 11:21
2 ദിന. 24:1ഉൽ 21:14; 2ശമു 3:10; 2രാജ 12:1
2 ദിന. 24:22രാജ 12:2
2 ദിന. 24:42രാജ 22:3-5
2 ദിന. 24:52രാജ 12:4, 5; 2ദിന 29:1, 3; 34:9, 10
2 ദിന. 24:52രാജ 12:6
2 ദിന. 24:62രാജ 12:7
2 ദിന. 24:6പുറ 30:12-16
2 ദിന. 24:6സംഖ 1:50
2 ദിന. 24:72ദിന 22:2, 3
2 ദിന. 24:72ദിന 28:24
2 ദിന. 24:8മർ 12:41
2 ദിന. 24:82രാജ 12:9
2 ദിന. 24:9പുറ 30:12-16; നെഹ 10:32; മത്ത 17:24
2 ദിന. 24:101ദിന 29:9
2 ദിന. 24:112രാജ 12:10
2 ദിന. 24:122രാജ 12:11, 12; 2ദിന 34:10, 11
2 ദിന. 24:14പുറ 37:16; സംഖ 7:84
2 ദിന. 24:14സംഖ 28:3
2 ദിന. 24:162ദിന 23:1
2 ദിന. 24:161രാജ 2:10
2 ദിന. 24:192രാജ 17:13, 14; 2ദിന 36:15, 16; യിര 7:25, 26
2 ദിന. 24:202ദിന 23:11
2 ദിന. 24:20ആവ 29:24, 25; 1ദിന 28:9; 2ദിന 15:2
2 ദിന. 24:21യിര 11:19
2 ദിന. 24:21മത്ത 23:35; ലൂക്ക 11:51
2 ദിന. 24:22ഉൽ 9:5; സങ്ക 94:1; യിര 11:20; എബ്ര 10:30
2 ദിന. 24:232രാജ 12:17
2 ദിന. 24:232ദിന 24:17, 18
2 ദിന. 24:24ലേവ 26:17, 37; ആവ 32:30
2 ദിന. 24:252ദിന 24:20, 21
2 ദിന. 24:252രാജ 12:20
2 ദിന. 24:252ശമു 5:9; 1രാജ 2:10
2 ദിന. 24:252ദിന 21:16, 20; 28:27
2 ദിന. 24:262രാജ 12:21
2 ദിന. 24:272ദിന 24:20
2 ദിന. 24:272ദിന 24:13
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
2 ദിനവൃത്താന്തം 24:1-27

ദിനവൃത്താന്തം രണ്ടാം ഭാഗം

24 രാജാവാകുമ്പോൾ യഹോവാശിന്‌ ഏഴു വയസ്സായിരുന്നു.+ യഹോവാശ്‌ 40 വർഷം യരുശലേമിൽ ഭരിച്ചു. ബേർ-ശേബക്കാരിയായ സിബ്യയായിരുന്നു യഹോവാശിന്റെ അമ്മ.+ 2 യഹോയാദ പുരോഹിതന്റെ കാലത്തെല്ലാം യഹോവാശ്‌ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു.+ 3 യഹോയാദ യഹോവാശിനു ഭാര്യമാരായി രണ്ടു പെൺകുട്ടികളെ കണ്ടെത്തി; യഹോവാശിന്‌ ആൺമക്കളും പെൺമക്കളും ഉണ്ടായി.

4 പിന്നെ യഹോവയുടെ ഭവനം പുതുക്കിപ്പണിയണമെന്ന ഒരു ആഗ്രഹം യഹോവാശിനു ഹൃദയത്തിൽ തോന്നി.+ 5 അതുകൊണ്ട്‌ യഹോവാശ്‌ രാജാവ്‌ പുരോഹിതന്മാരെയും ലേവ്യരെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “നിങ്ങൾ യഹൂദാനഗരങ്ങളിലേക്കു ചെന്ന്‌, വർഷാവർഷം നിങ്ങളുടെ ദൈവത്തിന്റെ ഭവനത്തിൽ അറ്റകുറ്റപ്പണി ചെയ്യാനുള്ള പണം+ ഇസ്രായേല്യരുടെ കൈയിൽനിന്ന്‌ ശേഖരിക്കുക. എത്രയും വേഗം ഇതു ചെയ്യണം.” എന്നാൽ ലേവ്യർ അക്കാര്യത്തിൽ അനാസ്ഥ കാണിച്ചു.+ 6 അതുകൊണ്ട്‌ രാജാവ്‌ മുഖ്യപുരോഹിതനായ യഹോയാദയെ വിളിച്ച്‌ ചോദിച്ചു:+ “യഹോവയുടെ ദാസനായ മോശ സാക്ഷ്യകൂടാരത്തിനുവേണ്ടി ഇസ്രായേൽ സഭയുടെ മേൽ ഏർപ്പെടുത്തിയ വിശുദ്ധനികുതി,+ യഹൂദയിൽനിന്നും യരുശലേമിൽനിന്നും ശേഖരിക്കാൻ അങ്ങ്‌ എന്തുകൊണ്ടാണു ലേവ്യരോട്‌ ആവശ്യപ്പെടാതിരുന്നത്‌?+ 7 ദുഷ്ടസ്‌ത്രീയായ ആ അഥല്യയുടെ മക്കൾ+ സത്യദൈവത്തിന്റെ ഭവനത്തിൽ അതിക്രമിച്ചുകയറി+ യഹോവയുടെ ഭവനത്തിലെ വിശുദ്ധവസ്‌തുക്കളെല്ലാം എടുത്ത്‌ ബാൽ ദൈവങ്ങളെ ആരാധിക്കാൻ ഉപയോഗിച്ചിരിക്കുന്നു.” 8 പിന്നെ അവർ രാജാവിന്റെ കല്‌പനയനുസരിച്ച്‌ ഒരു പെട്ടി ഉണ്ടാക്കി+ യഹോവയുടെ ഭവനത്തിനു വെളിയിൽ കവാടത്തിന്‌ അരികിൽ വെച്ചു.+ 9 തുടർന്ന്‌, വിജനഭൂമിയിൽവെച്ച്‌ സത്യദൈവത്തിന്റെ ദാസനായ മോശ ഇസ്രായേല്യരുടെ മേൽ ചുമത്തിയ വിശുദ്ധനികുതി+ യഹോവയുടെ മുമ്പാകെ കൊണ്ടുവരണമെന്ന്‌ അവർ യഹൂദയിലും യരുശലേമിലും വിളംബരം ചെയ്‌തു. 10 പ്രഭുക്കന്മാർക്കും എല്ലാ ജനങ്ങൾക്കും സന്തോഷമായി.+ അവർ സംഭാവനകൾ കൊണ്ടുവന്ന്‌ പെട്ടി നിറയുംവരെ* അതിൽ ഇട്ടുകൊണ്ടിരുന്നു.

11 പെട്ടിയിൽ ധാരാളം പണമുണ്ടെന്നു കാണുമ്പോൾ ലേവ്യർ അതു കൊണ്ടുവന്ന്‌ രാജാവിനെ ഏൽപ്പിക്കും. രാജാവിന്റെ സെക്രട്ടറിയും മുഖ്യപുരോഹിതന്റെ സഹായിയും വന്ന്‌ പെട്ടിയിലുള്ള പണം എടുത്തശേഷം+ അതു തിരികെ വെക്കും. അവർ ദിവസംതോറും ഇങ്ങനെ ചെയ്‌തു. അങ്ങനെ ധാരാളം പണം ശേഖരിച്ചു. 12 കിട്ടുന്ന പണമെല്ലാം രാജാവും യഹോയാദയും കൂടെ യഹോവയുടെ ഭവനത്തിലെ പണിക്കു മേൽനോട്ടം വഹിക്കുന്നവരെ ഏൽപ്പിക്കുമായിരുന്നു. ആ പണംകൊണ്ട്‌ അവർ യഹോവയുടെ ഭവനം പുതുക്കിപ്പണിയാനായി കല്ലുവെട്ടുകാരെയും ശില്‌പികളെയും നിയമിച്ചു. കൂടാതെ യഹോവയുടെ ഭവനത്തിൽ അറ്റകുറ്റപ്പണി ചെയ്യാനായി ഇരുമ്പുപണിക്കാരെയും ചെമ്പുപണിക്കാരെയും അവർ കൂലിക്കെടുത്തു.+ 13 മേൽനോട്ടക്കാർ അങ്ങനെ പണിക്കു തുടക്കമിട്ടു. അവരുടെ മേൽനോട്ടത്തിൽ നിർമാണം പുരോഗമിച്ചു. ഒടുവിൽ അവർ സത്യദൈവത്തിന്റെ ഭവനം ബലപ്പെടുത്തി അതു പൂർവസ്ഥിതിയിലാക്കി. 14 പണി തീർന്ന ഉടനെ അവർ മിച്ചമുണ്ടായിരുന്ന പണം രാജാവിനെയും യഹോയാദയെയും ഏൽപ്പിച്ചു. ആ പണം ഉപയോഗിച്ച്‌ അവർ യഹോവയുടെ ഭവനത്തിലേക്കുവേണ്ട ഉപകരണങ്ങൾ ഉണ്ടാക്കിച്ചു. ശുശ്രൂഷ ചെയ്യാനും യാഗങ്ങൾ അർപ്പിക്കാനും വേണ്ട ഉപകരണങ്ങൾ, സ്വർണവും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ, പാനപാത്രങ്ങൾ എന്നിവ അവർ ഉണ്ടാക്കി.+ യഹോയാദയുടെ കാലത്തെല്ലാം അവർ യഹോവയുടെ ഭവനത്തിൽ പതിവായി ദഹനബലികൾ അർപ്പിച്ചു.+

15 സംതൃപ്‌തവും സുദീർഘവും ആയ ജീവിതത്തിന്‌ ഒടുവിൽ യഹോയാദ മരിച്ചു. മരിക്കുമ്പോൾ യഹോയാദയ്‌ക്ക്‌ 130 വയസ്സായിരുന്നു. 16 സത്യദൈവത്തോടും ദൈവഭവനത്തോടും ഉള്ള ബന്ധത്തിൽ യഹോയാദ ഇസ്രായേലിൽ ധാരാളം നല്ല കാര്യങ്ങൾ ചെയ്‌തതുകൊണ്ട്‌+ അവർ യഹോയാദയെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെകൂടെ അടക്കം ചെയ്‌തു.+

17 യഹോയാദയുടെ മരണശേഷം യഹൂദാപ്രഭുക്കന്മാർ വന്ന്‌ രാജാവിന്റെ മുന്നിൽ കുമ്പിട്ടു; രാജാവ്‌ അവരുടെ വാക്കുകൾ ശ്രദ്ധിച്ചു. 18 ജനം പൂർവികരുടെ ദൈവമായ യഹോവയുടെ ഭവനം ഉപേക്ഷിച്ച്‌ പൂജാസ്‌തൂപങ്ങളെയും* വിഗ്രഹങ്ങളെയും സേവിക്കാൻതുടങ്ങി. യഹൂദയും യരുശലേമും പാപം ചെയ്‌തതു കാരണം ദൈവം അവരോടു കോപിച്ചു.* 19 അവരെ തന്നിലേക്കു തിരിച്ചുകൊണ്ടുവരാൻവേണ്ടി യഹോവ അവരുടെ ഇടയിലേക്കു വീണ്ടുംവീണ്ടും പ്രവാചകന്മാരെ അയച്ചു. അവർക്കു പല തവണ മുന്നറിയിപ്പു കൊടുത്തെങ്കിലും അവർ കേൾക്കാൻ കൂട്ടാക്കിയില്ല.+

20 അക്കാലത്ത്‌ പുരോഹിതനായ യഹോയാദയുടെ മകൻ+ സെഖര്യയുടെ മേൽ ദൈവാത്മാവ്‌ വന്നു.* സെഖര്യ ജനത്തിന്റെ മുന്നിൽ നിന്ന്‌ അവരോടു പറഞ്ഞു: “സത്യദൈവം ഇങ്ങനെ പറയുന്നു: ‘എന്തുകൊണ്ടാണു നിങ്ങൾ യഹോവയുടെ കല്‌പനകൾ അനുസരിക്കാത്തത്‌? നിങ്ങൾക്ക്‌ ഒരിക്കലും വിജയം ഉണ്ടാകില്ല. നിങ്ങൾ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട്‌ ദൈവം നിങ്ങളെയും ഉപേക്ഷിക്കും.’”+ 21 പക്ഷേ അവർ സെഖര്യക്കെതിരെ ഗൂഢാലോചന നടത്തി,+ രാജകല്‌പനപ്രകാരം യഹോവയുടെ ഭവനത്തിന്റെ മുറ്റത്തുവെച്ച്‌ സെഖര്യയെ കല്ലെറിഞ്ഞ്‌ കൊന്നു.+ 22 സെഖര്യയുടെ അപ്പനായ യഹോയാദ കാണിച്ച അചഞ്ചലമായ സ്‌നേഹം ഓർക്കാതെ യഹോവാശ്‌ രാജാവ്‌ യഹോയാദയുടെ മകനെ കൊന്നുകളഞ്ഞു. മരണസമയത്ത്‌ സെഖര്യ ഇങ്ങനെ പറഞ്ഞു: “ഇതിനെല്ലാം യഹോവ നിങ്ങളോടു പകരം ചോദിക്കട്ടെ.”+

23 പിറ്റെ വർഷത്തിന്റെ തുടക്കത്തിൽ* സിറിയൻ സൈന്യം യഹോവാശിനു നേരെ വന്ന്‌ യഹൂദയെയും യരുശലേമിനെയും ആക്രമിച്ചു.+ അവർ ജനത്തിന്റെ പ്രഭുക്കന്മാരെയെല്ലാം+ കൊന്നുകളയുകയും അവരുടെ സമ്പത്തെല്ലാം കൊള്ളയടിച്ച്‌ അതു മുഴുവൻ ദമസ്‌കൊസിലെ രാജാവിനു കൊടുത്തയയ്‌ക്കുകയും ചെയ്‌തു. 24 ദേശത്ത്‌ അതിക്രമിച്ചുകടന്ന സിറിയൻ സൈന്യത്തിന്‌ അംഗബലം വളരെ കുറവായിരുന്നെങ്കിലും യഹൂദയുടെ വലിയ സൈന്യത്തെ യഹോവ അവരുടെ കൈയിൽ ഏൽപ്പിച്ചു.+ അവരുടെ പൂർവികരുടെ ദൈവമായ യഹോവയെ അവർ ഉപേക്ഷിച്ചതുകൊണ്ട്‌ അവർ* യഹോവാശിന്റെ മേൽ ന്യായവിധി നടപ്പാക്കി. 25 സിറിയൻ സൈന്യം യഹോവാശിനെ വിട്ട്‌ പിൻവാങ്ങിയപ്പോൾ (യഹോവാശിനു മാരകമായി മുറിവേറ്റിരുന്നു.*) സ്വന്തം ദാസന്മാർ യഹോവാശിന്‌ എതിരെ ഗൂഢാലോചന നടത്തി. യഹോവാശ്‌ യഹോയാദ പുരോഹിതന്റെ+ ആൺമക്കളുടെ* രക്തം ചൊരിഞ്ഞതുകൊണ്ട്‌ സ്വന്തം കിടക്കയിൽവെച്ച്‌ യഹോവാശിനെ അവർ കൊന്നുകളഞ്ഞു.+ യഹോവാശിനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്‌തു.+ പക്ഷേ രാജാക്കന്മാരുടെ കല്ലറയിലായിരുന്നില്ല അടക്കിയത്‌.+

26 അമ്മോന്യസ്‌ത്രീയായ ശിമെയാത്തിന്റെ മകൻ സാബാദും മോവാബ്യസ്‌ത്രീയായ ശിമ്രീത്തിന്റെ മകൻ യഹോസാബാദും ആണ്‌ യഹോവാശിന്‌ എതിരെ ഗൂഢാലോചന നടത്തിയത്‌.+ 27 യഹോവാശിന്‌ എതിരെ നടത്തിയ പ്രഖ്യാപനങ്ങളെക്കുറിച്ചും യഹോവാശിന്റെ ആൺമക്കളെക്കുറിച്ചും+ യഹോവാശ്‌ സത്യദൈവത്തിന്റെ ഭവനം പുതുക്കിപ്പണിതതിനെക്കുറിച്ചും*+ രാജാക്കന്മാരുടെ പുസ്‌തകത്തിലെ വിവരണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. യഹോവാശിന്റെ മകൻ അമസ്യ അടുത്ത രാജാവായി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക