വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 35
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ശത്രുക്കളിൽനിന്ന്‌ മോചനം കിട്ടാനുള്ള ഒരു പ്രാർഥന

        • ദൈവം ശത്രുക്കളെ ഓടിച്ചുകളയട്ടെ (5)

        • സമൂഹത്തിന്മധ്യേ ദൈവത്തെ സ്‌തുതിക്കുന്നു (18)

        • ഒരു കാരണവുമില്ലാതെ വെറുക്കുന്നു (19)

സങ്കീർത്തനം 35:1

ഒത്തുവാക്യങ്ങള്‍

  • +1ശമു 24:15
  • +സങ്ക 3:7

സങ്കീർത്തനം 35:2

അടിക്കുറിപ്പുകള്‍

  • *

    സാധാരണയായി വില്ലാളികളാണ്‌ ഇവ ഉപയോഗിച്ചിരുന്നത്‌.

ഒത്തുവാക്യങ്ങള്‍

  • +പുറ 15:3
  • +യശ 42:13

സങ്കീർത്തനം 35:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “യുദ്ധത്തിന്‌ ഉപയോഗിക്കുന്ന മഴുവും.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 23:26
  • +യശ 12:2

സങ്കീർത്തനം 35:4

ഒത്തുവാക്യങ്ങള്‍

  • +യിര 17:18

സങ്കീർത്തനം 35:5

ഒത്തുവാക്യങ്ങള്‍

  • +പുറ 14:19, 20; യശ 37:36

സങ്കീർത്തനം 35:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 57:6; 141:10

സങ്കീർത്തനം 35:10

അടിക്കുറിപ്പുകള്‍

  • *

    ഈ പദം, മറ്റൊരാൾക്ക്‌ അർഹമായത്‌ അന്യായമായി പിടിച്ചുവെക്കുന്നവരെയും അർഥമാക്കുന്നു.

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:17
  • +സങ്ക 40:17; സുഭ 22:22, 23

സങ്കീർത്തനം 35:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 27:12; മത്ത 26:59

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 146

    വീക്ഷാഗോപുരം,

    8/15/2011, പേ. 14

സങ്കീർത്തനം 35:12

ഒത്തുവാക്യങ്ങള്‍

  • +1ശമു 19:4, 5; 20:33; യിര 18:20

സങ്കീർത്തനം 35:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എന്റെ മാർവിടത്തിലേക്ക്‌.”

സങ്കീർത്തനം 35:16

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ദൈവഭക്തിയില്ലാത്തവർ ഒരു അടയ്‌ക്കുവേണ്ടി പരിഹസിക്കുന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:12

സങ്കീർത്തനം 35:17

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എനിക്ക്‌ ആകെയുള്ളവളെ.” ദാവീദിന്റെ ദേഹിയെ അഥവാ ജീവനെ കുറിക്കുന്നു.

  • *

    അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങളുടെ.”

ഒത്തുവാക്യങ്ങള്‍

  • +ഹബ 1:13
  • +സങ്ക 142:6
  • +സങ്ക 22:20; 57:4

സങ്കീർത്തനം 35:18

ഒത്തുവാക്യങ്ങള്‍

  • +സങ്ക 22:22

സങ്കീർത്തനം 35:19

ഒത്തുവാക്യങ്ങള്‍

  • +സങ്ക 69:4; യോഹ 15:24, 25
  • +സുഭ 6:12, 13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2006, പേ. 20

    9/1/1986, പേ. 30

സങ്കീർത്തനം 35:20

ഒത്തുവാക്യങ്ങള്‍

  • +സങ്ക 31:13; യിര 11:19; മത്ത 26:4

സങ്കീർത്തനം 35:22

ഒത്തുവാക്യങ്ങള്‍

  • +സങ്ക 28:1
  • +സങ്ക 10:1; 71:12

സങ്കീർത്തനം 35:24

ഒത്തുവാക്യങ്ങള്‍

  • +സങ്ക 26:1; 96:13

സങ്കീർത്തനം 35:25

ഒത്തുവാക്യങ്ങള്‍

  • +സങ്ക 41:1, 2

സങ്കീർത്തനം 35:27

ഒത്തുവാക്യങ്ങള്‍

  • +സങ്ക 84:11; 149:4

സങ്കീർത്തനം 35:28

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നീതിയെക്കുറിച്ച്‌ ധ്യാനിക്കും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 51:14
  • +സങ്ക 71:24

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 35:11ശമു 24:15
സങ്കീ. 35:1സങ്ക 3:7
സങ്കീ. 35:2പുറ 15:3
സങ്കീ. 35:2യശ 42:13
സങ്കീ. 35:31ശമു 23:26
സങ്കീ. 35:3യശ 12:2
സങ്കീ. 35:4യിര 17:18
സങ്കീ. 35:5പുറ 14:19, 20; യശ 37:36
സങ്കീ. 35:8സങ്ക 57:6; 141:10
സങ്കീ. 35:10സങ്ക 18:17
സങ്കീ. 35:10സങ്ക 40:17; സുഭ 22:22, 23
സങ്കീ. 35:11സങ്ക 27:12; മത്ത 26:59
സങ്കീ. 35:121ശമു 19:4, 5; 20:33; യിര 18:20
സങ്കീ. 35:16സങ്ക 37:12
സങ്കീ. 35:17ഹബ 1:13
സങ്കീ. 35:17സങ്ക 142:6
സങ്കീ. 35:17സങ്ക 22:20; 57:4
സങ്കീ. 35:18സങ്ക 22:22
സങ്കീ. 35:19സങ്ക 69:4; യോഹ 15:24, 25
സങ്കീ. 35:19സുഭ 6:12, 13
സങ്കീ. 35:20സങ്ക 31:13; യിര 11:19; മത്ത 26:4
സങ്കീ. 35:22സങ്ക 28:1
സങ്കീ. 35:22സങ്ക 10:1; 71:12
സങ്കീ. 35:24സങ്ക 26:1; 96:13
സങ്കീ. 35:25സങ്ക 41:1, 2
സങ്കീ. 35:27സങ്ക 84:11; 149:4
സങ്കീ. 35:28സങ്ക 51:14
സങ്കീ. 35:28സങ്ക 71:24
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 35:1-28

സങ്കീർത്തനം

ദാവീദിന്റേത്‌.

35 യഹോവേ, എന്റെ എതിരാളികൾക്കെതിരെ അങ്ങ്‌ എനിക്കുവേണ്ടി വാദിക്കേണമേ;+

എന്നോടു പോരാടുന്നവരോട്‌ അങ്ങ്‌ പോരാടേണമേ.+

 2 ചെറുപരിചയും* വൻപരിചയും എടുത്ത്‌+

എന്റെ സഹായത്തിന്‌ എത്തേണമേ.+

 3 എന്നെ പിന്തുടരുന്നവരുടെ നേരെ അങ്ങയുടെ കുന്തവും ഇരട്ടവായ്‌ത്തലയുള്ള മഴുവും* ഉയർത്തേണമേ.+

എന്നോട്‌, “ഞാനാണു നിന്റെ രക്ഷ”+ എന്നു പറയേണമേ.

 4 എന്റെ ജീവൻ വേട്ടയാടുന്നവർ നാണിച്ച്‌ തല താഴ്‌ത്തട്ടെ.+

എന്നെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുന്നവർ അപമാനിതരായി പിൻവാങ്ങട്ടെ.

 5 അവർ കാറ്റിൽ പറന്നുപോകുന്ന പതിരുപോലെയാകട്ടെ;

യഹോവയുടെ ദൂതൻ അവരെ ഓടിച്ചുകളയട്ടെ.+

 6 യഹോവയുടെ ദൂതൻ അവരെ പിന്തുടരുമ്പോൾ

അവരുടെ വഴി ഇരുളും വഴുവഴുപ്പും ഉള്ളതാകട്ടെ.

 7 ഒരു കാരണവുമില്ലാതെ എന്നെ കുടുക്കാൻ അവർ രഹസ്യമായി വല വിരിച്ചല്ലോ;

കാരണംകൂടാതെ അവർ എനിക്കായി ചതിക്കുഴി ഒരുക്കി.

 8 നിനച്ചിരിക്കാത്ത നേരത്ത്‌ വിനാശം അവന്റെ മേൽ വരട്ടെ;

അവൻ രഹസ്യമായി വിരിച്ച വലയിൽ അവൻതന്നെ കുടുങ്ങട്ടെ;

അവൻ അതിൽ വീണ്‌ നശിച്ചുപോകട്ടെ.+

 9 എന്നാൽ, ഞാൻ യഹോവയിൽ സന്തോഷിക്കും;

ദൈവത്തിന്റെ രക്ഷാപ്രവൃത്തികളിൽ ഞാൻ ആഹ്ലാദിക്കും.

10 എന്റെ അസ്ഥികളെല്ലാം ഇങ്ങനെ പറയും:

“യഹോവേ, അങ്ങയെപ്പോലെ ആരാണുള്ളത്‌?

ശക്തരുടെ കൈയിൽനിന്ന്‌ അശക്തരെ അങ്ങ്‌ രക്ഷിക്കുന്നു;+

കവർച്ചക്കാരുടെ* പിടിയിൽനിന്ന്‌ നിസ്സഹായരെയും പാവപ്പെട്ടവരെയും അങ്ങ്‌ വിടുവിക്കുന്നു.”+

11 ദ്രോഹബുദ്ധിയുള്ള സാക്ഷികൾ മുന്നോട്ടു വന്ന്‌+

എനിക്കു കേട്ടറിവുപോലുമില്ലാത്ത കാര്യങ്ങളെക്കുറിച്ച്‌ എന്നോടു ചോദിക്കുന്നു.

12 നന്മയ്‌ക്കു പകരം തിന്മയാണ്‌ അവർ എന്നോടു ചെയ്യുന്നത്‌;+

എനിക്കു വിരഹദുഃഖം തോന്നാൻ അവർ ഇടയാക്കുന്നു.

13 എന്നാൽ, അവർക്കു രോഗം വന്നപ്പോൾ ഞാൻ വിലാപവസ്‌ത്രം ധരിച്ചു;

ഞാൻ ഉപവസിച്ച്‌ എന്നെ ക്ലേശവിധേയനാക്കി;

ഉത്തരം കിട്ടാതെ* എന്റെ പ്രാർഥന മടങ്ങിവന്നപ്പോൾ

14 സുഹൃത്തിനോ സഹോദരനോ വേണ്ടി ചെയ്യുംപോലെ ഞാൻ വിലപിച്ചുനടന്നു;

അമ്മയെ ഓർത്ത്‌ വിലപിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ച്‌ തല കുമ്പിട്ടു.

15 എന്നിട്ടും, എന്റെ കാലൊന്ന്‌ ഇടറിയപ്പോൾ അവർ ഏറെ സന്തോഷിച്ചു; അവരെല്ലാം ഒത്തുകൂടി.

പതിയിരുന്ന്‌ എന്നെ ആക്രമിക്കാൻ അവർ സംഘം ചേർന്നു.

അവർ മിണ്ടാതിരുന്നില്ല; എന്നെ അവർ പിച്ചിച്ചീന്തി.

16 ദൈവഭക്തിയില്ലാത്തവർ പുച്ഛത്തോടെ എന്നെ പരിഹസിക്കുന്നു,*

അവർ എന്നെ നോക്കി പല്ലിറുമ്മുന്നു.+

17 യഹോവേ, അങ്ങ്‌ എത്ര കാലം ഇങ്ങനെ വെറുതേ നോക്കിയിരിക്കും?+

അവരുടെ ആക്രമണങ്ങളിൽനിന്ന്‌ എന്നെ രക്ഷിക്കേണമേ,+

എന്റെ വിലപ്പെട്ട ജീവനെ* യുവസിംഹങ്ങളുടെ* കൈയിൽനിന്ന്‌ വിടുവിക്കേണമേ.+

18 അപ്പോൾ, മഹാസഭയിൽ ഞാൻ അങ്ങയോടു നന്ദി പറയും;+

ജനസമൂഹത്തിന്മധ്യേ ഞാൻ അങ്ങയെ സ്‌തുതിക്കും.

19 കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്റെ അവസ്ഥ കണ്ട്‌ സന്തോഷിക്കാൻ ഇടയാക്കരുതേ;+

ഒരു കാരണവുമില്ലാതെ എന്നെ വെറുക്കുന്നവർ ദുഷ്ടലാക്കോടെ കണ്ണിറുക്കാൻ അനുവദിക്കരുതേ.+

20 കാരണം, അവർ സമാധാനത്തിന്റെ വാക്കുകൾ സംസാരിക്കുന്നില്ല;

പകരം, ദേശത്തെ സമാധാനപ്രിയരെ വഞ്ചിക്കാൻ അവർ കുതന്ത്രങ്ങൾ മനയുന്നു.+

21 എന്നെ കുറ്റപ്പെടുത്താൻ അവർ വായ്‌ മലർക്കെ തുറക്കുന്നു;

“ആഹാ! നന്നായി! ഞങ്ങൾ അതു സ്വന്തകണ്ണാൽ കണ്ടു” എന്ന്‌ അവർ പറയുന്നു.

22 യഹോവേ, അങ്ങ്‌ ഇതു കാണുന്നില്ലേ? മിണ്ടാതിരിക്കരുതേ.+

യഹോവേ, എന്നിൽനിന്ന്‌ അകന്നിരിക്കരുതേ.+

23 അങ്ങ്‌ ഉണരേണമേ, എന്നെ സഹായിക്കാൻ എഴുന്നേൽക്കേണമേ.

എന്റെ ദൈവമായ യഹോവേ, എനിക്കുവേണ്ടി എന്റെ കേസ്‌ വാദിക്കേണമേ.

24 എന്റെ ദൈവമായ യഹോവേ, അങ്ങയുടെ നീതിക്കു ചേരുംവിധം എന്നെ വിധിക്കേണമേ;+

അവർ എന്റെ അവസ്ഥ കണ്ട്‌ സന്തോഷിക്കാൻ ഇടയാക്കരുതേ.

25 “കൊള്ളാം! ഞങ്ങൾ ആഗ്രഹിച്ചതുതന്നെ നടന്നു” എന്ന്‌ അവർ ഒരിക്കലും മനസ്സിൽ പറയാതിരിക്കട്ടെ.

“നമ്മൾ അവനെ വിഴുങ്ങിക്കളഞ്ഞു” എന്ന്‌ അവർ ഒരിക്കലും പറയരുതേ.+

26 എന്റെ ദുരന്തം കണ്ട്‌ സന്തോഷിക്കുന്നവരെല്ലാം നാണംകെടട്ടെ; അവർ അപമാനിതരാകട്ടെ.

എനിക്കു മീതെ തന്നെത്താൻ ഉയർത്തുന്നവനെ നാണക്കേടും അപമാനവും പൊതിയട്ടെ.

27 എന്നാൽ എന്റെ നീതിനിഷ്‌ഠയിൽ സന്തോഷിക്കുന്നവർ ആഹ്ലാദഘോഷം മുഴക്കട്ടെ;

“തന്റെ ദാസന്റെ സമാധാനത്തിൽ ആനന്ദിക്കുന്ന യഹോവ വാഴ്‌ത്തപ്പെടട്ടെ” എന്ന്‌

അവർ എപ്പോഴും പറയട്ടെ.+

28 അപ്പോൾ, എന്റെ നാവ്‌ അങ്ങയുടെ നീതിയെ വർണിക്കും;*+

ദിവസം മുഴുവൻ അങ്ങയെ സ്‌തുതിക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക